2019 സെപ്റ്റംബർ 24, ചൊവ്വാഴ്ച

സുഹൃത്ത് ബന്ധം

സുഹൃത്ത് ബന്ധം
എം. പി. എസ്സ്. വീയ്യോത്ത്
ജീവിതത്തിലെ ഒരേടില്‍ പ്രവാസലോകത്ത് നിന്നും അകന്ന്  നാട്ടില്‍ എത്തിച്ചേര്‍ന്ന അന്ന് തന്നെയാണ് ഞാന്‍ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വന്ന അന്ന് തന്നെ ആയതിനാല്‍  അയല്‍വാസിയായ അവരെ ശ്രദ്ധിച്ചത് . അവരുടെ നരവീണ ശോഷിച്ച ശരീരം പ്രായാധിക്യാത്താല്‍  മുന്നിലേക്ക്‌ വളഞ്ഞുകൂടിയിരുന്നൂ . ഒരുകൈ മണ്‍ചുമരിലും മറുകൈ ഭൂമിക്കു സമാന്തരമായും തുറന്ന്‍ പിടിച്ചുള്ള ആ നടത്തം കണ്ടാല്‍ ശരിക്കും ഇപ്പോള്‍ വീഴും എന്ന് നമ്മുക്ക് തോന്നും. അവര്‍ക്ക് പിന്നാലെ കളിയാക്കി ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട്  കുട്ടിപട്ടാളം തന്നെ ഉണ്ടായിരുന്നൂ, അവരുടെ  കണ്ണില്‍ മുത്തശ്ശിയെ കളിയാക്കുന്നതും ഒരു തരത്തില്‍ കളി തമാശ തന്നെ. വഴിപോക്കര്‍ക്കൊക്കെ ആ കാഴ്ച്ച കുട്ടികളുടെ കളിതമാശയായാണ്‌ തോന്നിയത്  എന്ന് അവരുടെ ചുണ്ടില്‍ പരന്ന പുഞ്ചിരിയില്‍ നിന്നും എനിക്ക് ബോധ്യമായി. ആ മുത്തശ്ശി നേരെ പടികടന്ന് കയറിവന്നത്  എന്റെ വീട്ട് മുറ്റത്തേക്ക് ആയിരുന്നൂ .   കൂടെ വന്ന കുട്ടിക്കൂട്ടവും എന്റെ വീട്ടിലേക്കു കയറാന്‍ തുടങ്ങി എങ്കിലും മുറ്റത്ത്  അപ്രതീക്ഷമായി കണ്ട അപരിചിതനായ എന്റെ സാന്നിധ്യത്താല്‍ അവര്‍ വേഗം വഴിയിലേക്ക് തിരിഞ്ഞിറങ്ങി. പിന്നെ വഴിയില്‍ നിന്നും എന്നെ സൂക്ഷിച്ച് നോക്കാന്‍ ആരംഭിച്ചു. ആ മുഖത്ത് വിരിഞ്ഞ ഭാവത്തില്‍ ഇവന്‍ ഏതാ മരമാക്രി എവിടുന്നാ പൊട്ടിവീണത് എന്ന് തെളിഞ്ഞു കണ്ടപ്പോള്‍ ഞാന്‍ അവരെ നോക്കി

“ ഞാന്‍ മാഷിന്റെ മോനാ ? ഗള്‍ഫില്‍ ആയിരുന്നൂ  ഇന്ന് വന്നേയുള്ളൂ . ഇങ്ങോട്ട് കയറുന്നില്ലേ “

എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഒരു മിച്ചു പിന്നോട്ട് നടന്ന് 

“ഓടിക്കോ”

 എന്നും പറഞ്ഞു എങ്ങോട്ടോ ഓടി മാഞ്ഞു .
അത് കണ്ടാണ്‌ എന്ന് തോന്നുന്നൂ മുത്തശ്ശി എന്നെ നോക്കി

“ മോനേതാ ? മുന്‍പ് ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ ? “

എന്ന് ചോദിച്ചുകൊണ്ട്  അരികില്‍ നടന്നു വന്ന് കയ്യില്‍ കയറി പിടിച്ചപ്പോള്‍ അവരുടെ കയ്യിലെ അസ്ഥികള്‍  കയ്യില്‍ അമരുന്നത് ഞാന്‍  അറിഞ്ഞു.   വാര്ദ്ധക്ക്യം നല്‍കിയ മുതുകിലെ വളവ്  എന്റെ മുന്പില്‍ നിവര്‍ത്താന്‍ ശ്രമിക്കുമ്പോലെ നിന്നു എന്റെ മുഖത്തേക്ക് കണ്ണുകള്‍ അയച്ചു . 

അപ്പോഴേക്കും അച്ഛന്‍  വീട്ടിന്റെ പിന്നമ്പുറത്ത് നിന്നും ഒരു കയ്യിലൊരു വെട്ട് കത്തിയും മറുകയ്യില്‍ വാഴക്കുലയുമായി  കടന്ന് വന്നത്. അദ്ദേഹം വേഗം തന്നെ കയ്യിലെ സാധനങ്ങള്‍ വരാന്തയില്‍ വച്ചുകൊണ്ട്  ഞങ്ങളുടെ അരികിലേക്ക് വന്ന്‍

“ മാതുവമ്മേ. ഇത് എന്റെ ഒരേയൊരു മോനാ കുറെക്കാലമായി ഗള്‍ഫില്‍ പോയിട്ട് .  എന്ത് ചെയ്യാം ഭാഗ്യം കൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും ഞങ്ങള്‍ക്ക്  ഇവനെ കാണാന്‍ യോഗം ഉണ്ടായത്.”   

എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോള്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചത് . 

ശരിയാണ് പ്രവാസജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ ഒരു സുഹൃത്തിനൊപ്പം ജോലിക്ക് പുറമേ ഒരു ബിസിനസ്‌ എന്ന സ്വപ്നത്തിനായി ഞാന്‍  ജാമ്യം നിന്നു . ആ സുഹൃത്ത് ഞാന്‍ പോലും അറിയാതെ  വലിയ   സാമ്പത്തികബാധ്യത വരുത്തിവച്ച് ആരുമറിയാതെ ഒരു രാത്രി രാജ്യം വിടുകയും ചെയ്തു . ഒടുക്കം കേസും കോടതിയും ജയിലുമായി  വര്‍ഷങ്ങള്‍ കടന്ന് പോയി . 

അന്ന് എനിക്ക് തണലായി നിന്ന ചില പ്രവാസി സംഘടനകളുടെ സഹായവും പ്രവര്‍ത്തനങ്ങളും  കൊണ്ടാണ് ഇപ്പോഴെങ്കിലും നാട്ടിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത് തന്നെ . ആ കാലങ്ങളേ ക്കുറിച്ച് ഒന്ന് ഓര്ത്തുപോയാല്‍  തന്നെ എന്റെ കാഴ്ചകള്‍ കണ്ണീരാല്‍ മങ്ങും  .

അപ്പോഴേക്കും മുത്തശ്ശിയേയും കൂട്ടി അച്ഛന്‍ വീട്ടിലേക്കു നടന്നു തുടങ്ങിയിരുന്നൂ . എത്രയോ കാലത്തിന് ശേഷമാണ് എന്റെ മണ്ണില്‍  ഇങ്ങനെ  ഞെഞ്ചു വിരിച്ച് നില്‍ക്കുന്നത് തന്നെ. മുത്തശ്ശിയെ കാലം മുന്നിലേക്ക്‌ വളച്ച് നടത്തുമ്പോള്‍ അതെ കാലവും കപടലോകവും എന്നെയും കാരാഗ്രഹത്തില്‍ അടച്ചു . 

ഞാന്‍ ഇന്ന് നാട്ടില്‍ സുഖമായി ഇരിപ്പുണ്ട് എങ്കിലും അമ്മയോട് ജ്യോത്സ്യന്‍ പറഞ്ഞ കാരാഗൃഹ വാസം അവസാനിച്ച സമാധാനത്തില്‍ അമ്മയും  ജയില്‍ ജീവിതം നല്‍കിയ ദുരിതാനുഭാവത്തിന്റെ  ഓര്‍മ്മകളില്‍ ഞാനും  തുടര്‍ന്നും വേട്ടയാടിക്കൊണ്ടേ ഇരിക്കുന്നു . സുഹൃത്ത് വിശ്വാസത്തിനും ബന്ധത്തിനും  ലോകത്തില്‍ ഒരു സ്ഥാനവും ഇല്ല എന്ന് അനുഭവത്തിലൂടെ കാലം മനസ്സിലാക്കി തന്നപ്പോള്‍ ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തവിധം  കൊഴിഞ്ഞുപോയത് എന്റെ പ്രായമായിരുന്നൂ.

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...