International Indian
2025 ജൂൺ 17, ചൊവ്വാഴ്ച
രഘുവിന്റെ ബാർ വിശേഷങ്ങൾ
2024 ഒക്‌ടോബർ 13, ഞായറാഴ്‌ച
മൂക്കുത്തിക്കാരി
മൂക്കുത്തിക്കാരി
ദുബായിയിൽ മുൻപും ഒത്തിരിക്കാലം ഉണ്ടായിരുന്നെങ്കിലും ഈയിടെ ഏതോ ഒന്ന് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് അദ്ദേഹം പറഞ്ഞാണ് ഞങ്ങൾ മനസ്സിലാക്കിയത്. ധനാനുപാതത്തിൽ ബന്ധങ്ങൾ അളന്നു തിട്ടപ്പെടുത്തുന്ന ബന്ധുക്കളുടെ മുന്നിൽ ഒറ്റപ്പെട്ടുപോകുന്ന ചിലരുടെ ഉള്ളിലെ നീറ്റൽ വല്ലാത്ത ഒന്നാണ് അല്ലേ .
അത് ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ചുരുങ്ങിയകാലത്തേക്കെങ്കിലും പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് ചേക്കേറണം.
അപ്പോഴടുത്തറിയാം നമ്മൾക്ക് നാട്ടിലും വീട്ടിലുമുള്ള നിലയും വിലയും അതിൻ്റെ പരിണാമങ്ങളും .
ഉദാഹരണമായി നാട്ടിലേക്ക് ചെന്ന് ഇറങ്ങിയാൽ ആദ്യംകേൾക്കുന്നചോദ്യം "എന്നാ തിരിച്ചുപോവുന്നേ" എന്നതല്ലേ .
ആ അവസ്ഥ ശരിക്കും അനുഭവിച്ചറിഞ്ഞ ഒരാൾ എന്ന നിലയിൽ ബാബുവേട്ടനേ ഞങ്ങൾക്ക് വളരെ അടുത്തറിയാം . അതിനാലാണ് ഞാൻ "ബാറിലേക്ക് പോയാലോ മാഷേ" എന്ന് അദ്ദേഹത്തോട് ചോദിച്ചത്
പ്രവാസികളിൽ പലരും മനസ്സിലെ ഭാരം ഇറക്കിവെയ്ക്കുന്നതിന് കൂട്ടുപിടിക്കുന്ന ഒന്നാണല്ലോ മദ്യം .
അങ്ങനെ ഞാനും ബാബുവേട്ടനും കൂടി ടാക്സിയിൽ ബാർ ലക്ഷ്യമാക്കി യാത്ര തിരിച്ചു. സ്വന്തമായി വാഹനമുണ്ടെങ്കിലും തിരിച്ചുവരവ് ഏത് കോലത്തിൽ ആവും എന്നത് നിശ്ചയമില്ലാത്തതിനാലാണ് യാത്ര ടാക്സിയിൽ ആക്കിയത്. ടാക്സി ഒരു ബാർ ഹോട്ടലിനു മുൻപിലെ പാർക്കിങ്ങിൽ ചെന്ന് നിന്നു . ടാക്സിയിൽ നിന്നും ഇറങ്ങി ഹോട്ടലിന് മുമ്പിലെ ചില്ല് വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വലത് വശത്തുള്ള ബാറ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.
ബാറിനുള്ളിലേക്ക് കയറിയിച്ചെന്ന ഞങ്ങളെ ഒരു മലയാളി സ്ത്രീയാണ് ആനയിച്ച് ഇരിപ്പിടത്തിൽ കൊണ്ട് ഇരുത്തിയത്. ആ സ്ത്രീ ഞങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ് കൗണ്ടർ ലക്ഷ്യമായി നടന്നു . തിരിച്ചുവന്ന് മറ്റുചിലരേക്കൂടി ഞങ്ങളുടെ അരികിലേക്ക് ഇരിക്കാൻ കൂട്ടുവിളിച്ചു.'
അതിലെ വട്ടമുഖമുള്ള മൂക്കുത്തിക്കാരി ഞാൻ പോലും അറിയാതെ മനസ്സിനുള്ളിൽ കുടിയിരുന്നത് മനസ്സിലാക്കിയപ്പോഴേക്കും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞുകിടപ്പായിരുന്നു
അവളുടെ ആ മുഖശ്രീയിൽ ഞാൻ ഹടാതാകൃഷ്ടനാവാൻ മറ്റൊരു കാരണം കൂടിയുണ്ട്. പണ്ട് എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു, അവൾക്കും ഇവളെപ്പോലെ വട്ടമുഖവും ഉണ്ടക്കണ്ണുമായിരുന്നൂ എന്നത് തന്നെ. കാലം ഒത്തിരി മാറിപ്പോയിരിക്കുന്നു. ഇന്ന് ഈ ലോകത്ത് പല പ്രണയങ്ങളും ആചാരങ്ങൾ പോലെ ആയി മാറിയിരിക്കുന്നു . ഇന്നത്തെ പ്രണയങ്ങൾ പലതും വാടകയ്ക്ക് എടുത്ത ടാക്സിപോലെ വഴിയിൽ ആരംഭിച്ച് മറ്റൊരു വഴിയിൽ അസ്തമിക്കുന്നൂ
ഈ ലോകത്തിൽ സത്യവും വിശ്വാസവും അന്യമായിത്തീർന്നിരിക്കുന്നു .
എന്തൊക്കെ ആയാലും ആ മൂക്കുത്തിക്കാരിയോട് ഞാൻ പോലുമറിയാതെ പ്രണയം എന്നിൽ മൊട്ടിട്ടു. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഒത്തിരിയുണ്ടെങ്കിലും അതൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല എന്നതാണ് സത്യം .
ഞങ്ങളിലെ പ്രണയവല്ലരിക്ക് തഴച്ചു വളരാനുള്ള വെള്ളവും വളവും നൽകി അവൾ എന്നിലേക്കമർന്ന് ചാഞ്ഞു കിടന്നപ്പോൾ ആ സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നൂ
ഇന്ന് അവളെ മറക്കാനാവാത്തവിധം ഞങ്ങളുടെ പ്രണയത്തിൻ്റെ ആഴം വല്ലാതെ കൂടിയിരിക്കുന്നൂ .
ആയിടയ്ക്കാണ് അവൾ വാട്ട്സ് ആപ്പിൻ്റെ സ്റ്റാറ്റസ്സിൽ റീലുകളും മറ്റും ഷെയർചെയ്തപ്പോൾ ആ ചിത്രങ്ങളിൽ അവളുടെ സൗന്ദര്യം ഞാൻ കണ്ടാസ്വദിക്കുകയായിരുന്നു
അതിനിടയിൽ എന്നോ ആണ് അവൾ മക്കളുടെ ചിത്രം സ്റ്റാറ്റസ്സായി വാട്ട്സ് ആപ്പിലൂടെ പങ്കുവെച്ചത്.
അപ്പോഴാണ് ശരിക്കും ഞാൻ അതിശയിച്ചത് കാരണം ഇത്ര പ്രസവിച്ചിട്ടും' അവളുടെ സൗന്ദര്യം ഒട്ടും ചോർന്നുപോയിട്ടില്ല എന്നത് തന്നെ.
തൻ്റെ ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വേണ്ടി തൃജിച്ച് ആ നീറ്റലിൽ നീലിച്ച കണ്ണുമായി അവളെ കണ്ടപ്പോൾ അറിയാതെ എൻ്റെ മനസ്സ് അവളുടെ സാമീപ്യം നന്നേ കൊതിച്ചു. എങ്കിലും അവളുടെ കുടുംബം ശിദ്ധിലമാക്കി ഒന്നും എനിക്ക് നേടേണ്ട എന്ന് എൻ്റ മനസ്സ് പറഞ്ഞ് മനസ്സിലാക്കിയ പ്പോഴാണ് അവളേക്കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി നല്ല സുഹൃത്തുക്കളായി കഴിയാൻ തീരുമാനിച്ചത്. ഇന്നും ബാബുവേട്ടനറിയാതെ ആ നോവ് ഞാൻ മനസ്സിൽ പേറുന്നുണ്ട് ഒപ്പം പുഞ്ചിരിക്കുന്ന ആ മുഖവും
ഈ അടുത്തയാണ് അവളുടെ ബാല്യകാലഓർമ്മകൾ അവൾ ഞാനുമായി പങ്കു വച്ചത് , അത് ഇപ്രകാരമായിരുന്നൂ .
അവളുടെ മാതാപിതാക്കൾ രണ്ടു വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നത്രേ. അവളുടെ 'അമ്മ നായരും അച്ഛൻ ഈഴവനും ആയിരുന്നൂ , അവളുടെ അമ്മയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് അച്ഛൻ എല്ലാവരുടെയും സമ്മതപ്രകാരം അവളുടെ അമ്മയെ വിവാഹം കഴിച്ചത് . അതിൽ അവളും അനുജനുമായി രണ്ടു മക്കളും അവർക്ക് ഉണ്ടായി . അതിനിടയിൽ അച്ഛന് അമ്മയെക്കുറിച്ചുള്ള സംശയത്തിന്റെ പേരിൽ മനം നൊന്ത് അവർ ആത്മാഹുതി ചെയ്യുമ്പോൾ അവൾക്ക് പ്രായം പന്ത്രണ്ട് വയസ്സ് . പിന്നീട് അവളെയും അനുജനെയും വളർത്തിയത് അവരുടെ ഒരു ബന്ധുവായിരുന്നൂ . പത്താംക്‌ളാസ്സ് പഠനം പൂർത്തിയാക്കിയ അവളെ അവർ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചയച്ചു . മനസ്സില്ലാമനസ്സോടെ എല്ലാം ഉള്ളിലൊതുക്കി മൂന്നു ആണ്മക്കൾക്ക് ജന്മം നൽകി . ഇന്ന് പഴയ ഓർമ്മകൾ അയവിറക്കി നഷ്ടബോധത്തിൽ കണ്ണീരിൽ അലിഞ്ഞു തീരുന്ന അവലെ എങ്ങനെയാണ് സമാശ്വസിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല
ഒരുകാര്യം കൂടി പറയാം ഇത് കൂടി പറഞ്ഞു നിറുത്തുന്നൂ . ഇത് പറയാൻ കാരണമായാത് നിന്റെ ചില വാക്കുകളാണ് . നിനക്ക് തോന്നുന്നും ഞാൻ എന്തിനാ നിന്നെ ഇഷ്ടത്തിന്റെ പേരിൽ ഇത്രയും വേദനിപ്പിച്ചത് എന്ന് . എനിക്ക് ജീവിതത്തിൽ കിട്ടാത്ത സ്നേഹം തരുന്ന പോലെ അഭിനയിച്ച നിന്റെയുള്ളിൽ നിന്നെ പ്പോലും നീ സ്നേഹിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ഞാൻ വൈകി . എന്തായാലും ഇനിയും ഒന്ന് രണ്ടു യാത്രകൾ കൂടി എനിക്കുണ്ട് അത് കഴിഞ്ഞു ഞാൻ ഒരിക്കൽക്കൂടി അങ്ങോട്ട് വരും ഒറ്റയ്ക്ക് ഇരുന്നു ബിയർ കുടിക്കാൻ. അന്ന് ഒരുവളും എനിക്ക് കൂട്ടുവേണ്ട . ഇത് പറഞ്ഞില്ലേൽ നിന്നെപ്പോലുള്ള സ്നേഹത്തിനും വിശപ്പിനും കമ്മീഷൻ ഈടാക്കുന്ന ചിലർക്ക് കാര്യങ്ങൾ മനസ്സിലാവില്ല . നന്ദി നമസ്കാരം
ചിലരുടെ പ്രത്യേക സ്വഭാവം മുൻനിർത്തി ഞാൻ ഇനി ഒരിക്കലും ബാറിലേക്കില്ല . ഓരോരുത്തരുടെ സ്വഭാവം കാണിക്കാനുളളതല്ല എന്റെ ജീവിതം . ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഒരാളാണ് ഞാൻ. അതിനാൽ തന്നെ ഇനിയും ചിലരുടെ സ്വഭാവം എനിക്ക് താങ്ങാനാവില്ല . ഇത് പറയാൻ വേണ്ടി മാത്രമാണ് ഞാൻ താങ്കൾക്ക് ഏർപ്പെടുത്തിയ ബ്ലോക്ക് നീക്കിയത് .
2023 ജൂൺ 28, ബുധനാഴ്‌ച
നെറികേടിന്റെ രാഷ്ട്രീയം
2023 ജൂൺ 25, ഞായറാഴ്‌ച
ചങ്ങാതി
2023 മേയ് 5, വെള്ളിയാഴ്‌ച
പ്രവാസലോകം
2023 മാർച്ച് 27, തിങ്കളാഴ്‌ച
തുളസ്സി
തുളസ്സി
വയലേലകളും മാമലകളും താഴ്‌വാരങ്ങളും അരുവികളും എല്ലാം ചേരുന്ന ഗ്രാമത്തിന്റെ ദൃശ്യ ചാരുത അതൊന്നു വേറെതന്നെയായിരുന്നൂ .
ഇരുവശവും കൊയ്യാൻ സമയമായെന്നറിയിച്ചുകൊണ്ടു നമ്മെ നോക്കി തെന്നിലിൽ തലയാട്ടി വിരാചിക്കുന്ന നെൽക്കതിരുകളും , കാറ്റിന്റെ താളാനുസൃതമായി ആടിയാടി നിൽക്കുന്ന തെങ്ങും കവുങ്ങും , പിന്നെ മാവും പ്ലാവും തുടങ്ങി വൃക്ഷ ലതാദികളുടെ ഒരു സംഗമ ഭൂമി തന്നെയായിരുന്നൂ അന്ന് ആ ദേശം . ഇത് പറയുമ്പോൾ നിങ്ങൾ ചോദിക്കും എന്താ ഇന്നങ്ങനെ അല്ലെ എന്ന് . ആധുനികത ആ ഹരിതഭൂമിയിലെ മിക്കവാറും പ്രദേശങ്ങളും മണ്ണിട്ട് നികത്തിയും പാറകൾ ഇടിച്ചു നിരത്തിയും വല്ലാതെ വികൃതമാക്കിയിരിക്കുന്നൂ.
അതിലെ ഒരു മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇരുന്നാടുന്ന കുറച്ചു കൊച്ചു കൂട്ടുകാരെ നിങ്ങൾ കാണുന്നില്ലേ അവരാണ് എൻറെ കൂട്ടുകാർ . ശരിക്കും ആ നാട്ടിലെ കുസൃതി കൂട്ടങ്ങൾ
നമ്മൾക്ക് ഓരോരുത്തരായി ഒന്ന് പരിചയപ്പെടാം
ആദ്യമായി അക്കാലത്തെ എന്റെ രൂപത്തെക്കുറിച്ചു വിവരിക്കാം കറുത്ത് മെലിഞ്ഞു നീണ്ട വള്ളി ട്രൗസര്കാരനായിരുന്നൂ ഞാൻ ,
അടുത്ത ആൾ എന്റെ അനിയത്തി ശാന്തി ,
തൊട്ടടുത്തായി ഞങ്ങൾ എല്ലാരും ഉണ്ട പ്പ ക്രു എന്ന് വിളിച്ചു തമാശയാക്കുന്ന റഷീദ് , ഒപ്പം തന്നെ കൃശഗാത്രിയായ എന്റെ മുറപ്പെണ്ണ് തുളസ്സി .
എല്ലാ വികൃതികളും ഒപ്പിച്ചുവച്ചു സൂത്രത്തിൽ രക്ഷപ്പെടുന്നതാണ് ഞങ്ങളുടെ അന്നത്തെ രീതി .
എ പ്പോഴും കളിപറഞ്ഞും പൊട്ടിച്ചിരിച്ചും നടക്കുന്ന ഞങ്ങളെ നാട്ടുകാർ പാവം കുഞ്ഞുങ്ങളെന്നേ വിളിക്കാറുള്ളൂ .
ഞങ്ങളുടെ അന്നത്തെ ചില വികൃതിത്തരങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാലോ . അതിൽ ഗൃഹാതുരമായ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്നത് നിങ്ങള്ക്ക് കാണാം
ഒരു ദിവസം എന്റെ വീട്ടു മുറ്റത്ത് ചിരട്ടകൊണ്ട്മണ്ണപ്പം ചുട്ടു കളിക്കുകയായിരുന്നൂ. 'അപ്പോഴാണ് 'അമ്മ അടുക്കളഭാഗത്തുനിന്നും
ഞാൻ മടിച്ചുമടിച്ചാണെങ്കിലും കൂട്ടുകാരുടെ അടുത്തുനിന്നും അടുക്കളഭാഗത്തെ മുറ്റത്ത് പലകയിൽ ഇരുന്നു മീൻ മുറിക്കുന്ന അമ്മയുടെ അടുത്തേക്ക് ചെന്ന് 'അമ്മ മീൻ മുറിക്കുന്നതും നോക്കി അങ്ങനെ നിന്നു .അമ്മയിൽ നിന്നും തെല്ല് ദൂരെ മാറി ഒരു പൂച്ച എൻ്റെ നേരെ ദയനീയമായി നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട്
ഞാൻ നടക്കുന്നതിനിടയിൽ അമ്മ മീനിൻ്റെ അവശിഷ്ടങ്ങൾ കൊണ്ടിട്ട സ്ഥലത്തേക്ക് വെറുതേ ഒന്ന് കണ്ണ് പായിച്ചു. ആ തെങ്ങിൻ തോപ്പിൻ്റ ഒരറ്റത്ത് നോക്കി നേരത്തെ കണ്ട പൂച്ചയും കൂട്ടുകാരും മീനിന്റെ ബാക്കി ഭാഗങ്ങൾ കടിച്ചു വലിച്ചു തിന്നുന്നത് ഞാൻ കണ്ടു.
പിന്നെ ട്രൂ...... എന്ന് തോന്നിക്കുന്ന ശബ്ദവുമുണ്ടാക്കി കൈകൊണ്ടു സാങ്കല്പിക കാറു മോടിച്ചു കൂട്ടുകാരുടെ അടുത്തേക്ക് ഓടിപ്പോയി .
അപ്പോഴുണ്ട് അയൽവീട്ടിലെ നാരായണേടത്തി എന്ന മധ്യ വയസ്കയായ സ്ത്രീ വീട്ടിലേക്കുള്ള പടി കയറി വരുന്നത് കണ്ടത് .
ഞാൻ അവരുടെ വരവ് കണ്ടതും അകത്തേക്ക് തല തിരിച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞു "അമ്മേ.... ഇതാ നാരായണേടത്തി വന്നിക്ക്"' എന്ന്.
അപ്പോഴേക്കും നാരായണേടത്തി മുറ്റത്തേക്കെത്തിയിരുന്നൂ
'അമ്മ അകത്തുനിന്നും വരാന്തയിലേക്ക് സാരിയുടെ അറ്റത്ത് കൈകൾ തുടച്ചു കൊണ്ട് ചോദിച്ചു "എന്തെല്ലാ നാരാണേടത്തി ബിശേഷം? എന്തേ ഇങ്ങള് വന്നേ? "
നാരായണേടത്തി അമ്മയെനോക്കി ചിരിച്ചു കണ്ണ് ചിമ്മിക്കാണിച്ചുകൊണ്ട് എൻ്റെ മുടിയിലൂടെ വിരലോടിച്ചു വരാന്തയിലേക്ക് കയറി .
അമ്മയും നാരായണേടത്തിയും കൂടി എന്തൊക്കയോ വിശേഷം പങ്ക് വെച്ചു കൊണ്ട് വീട്ടിനകത്തേക്ക് കയറിപ്പോയി .
ഞങ്ങളുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിലെ നിത്യശല്യക്കാരനായ നാരായണേടത്തി യുടെ പിടക്കോഴി അപ്പോൾ തലയും ഉയർത്തിപ്പിടിച്ചു ചുറ്റുപാടും കണ്ണോടിച്ചു ഇതൊക്കെ എൻ്റെ അവകാശമെന്നോണം കറങ്ങി നടക്കുന്നുണ്ടായിരുന്നു.
ഞാൻ അതിനെ ഒരു ഭാഗത്ത് നിന്നും തെളിച്ചോടിച്ചാൽ കറങ്ങി തിരിഞ്ഞു വേറെ വഴിക്കു പിന്നെയും യഥാസ്ഥാനത്ത് തിരിച്ചെത്തും .
ഒടുക്കം തല്ക്കാലത്തേക്ക് അതിനെ തുരത്തുന്നത് നിറുത്തി ഞാൻ കൂട്ടുകാരോടോപ്പം കളികളിൽ വ്യാപൃതനായിരുന്നൂ .
അതിനിടയിൽ എപ്പോഴോ നാരായണേടത്തി അവിടെനിന്നും തിരിച്ചുപോയിരുന്നൂ .
നേരം കടന്നുപോയിക്കൊണ്ടിരുന്നൂ .
സന്ധ്യമയങ്ങി ആ ശല്യക്കാരൻ അപ്പോഴും മെല്ലെ മെല്ലെ നടന്നു ചുറ്റുപാടും തല തിരിച്ചു നോക്കി വൈക്കോലിലേക്കു തന്റെ ചുണ്ടിറക്കി എന്തോ കൊത്തിത്തിന്നുകൊണ്ടിരുന്നൂ .
പശു തന്റെ തൊഴുത്തിലെ കോഴിയുടെ നേരെ നോക്കി ദേഹത്തേക്ക് വരുന്ന പ്രാണികളെ കാലു കുടഞ്ഞും ചെവി ഇടവിട്ടാട്ടിയും അയവിറക്കികൊണ്ടു അതിലൊന്നും തനിക്ക് ഒരു പരാതിയുമില്ല എന്ന മട്ടിൽ കിടന്നു .
കോഴിയാണെങ്കിൽ സന്ധ്യ മയങ്ങിയാലൊന്നും തനിക്കൊന്നുമില്ല എന്ന മട്ടിൽ അപ്പോഴും തൻ്റെ സ്വര്യ വിഹാരം തുടർന്നു കൊണ്ടേ ഇരുന്നു..
അങ്ങനെ ഇരിക്കെ 'അമ്മ മുറ്റത്തേക്കിറങ്ങി എന്നെ വിളിച്ചു "എടാ ഇവിടെ വാ ഈ നശിച്ച കോഴിയെ ഒന്നോടിക്ക് " എന്നും പറഞ്ഞു അതിനെ തെളിച്ചുകൊണ്ട് അതിന്റെ പിന്നാലെ കുറച്ചു ദൂരം വരെ ഓടി .
കോഴിയാണെങ്കിൽ അമ്മയെ മണ്ടിയാക്കികൊണ്ടു ആ തൊഴുത്തിനെ ഒന്ന് പ്രദക്ഷിണം വച്ച് വീണ്ടും വൈക്കോലിലേക്കു പറന്നു കയറി
.അതിനിടയിൽ ഞാനും അനിയത്തിയും കൂടി മുറ്റത്തേക്കിറങ്ങി വന്നു. നിന്നും
മുറ്റത്തിന്റെ അരികിലെ ചരൽ കല്ലിൽ കുറച്ചു കയ്യിൽ വാരിയെടുത്തു കൊണ്ട് കൈ പിറകിലായി ഒളിപ്പിച്ചു കൊണ്ട് കോഴിയുടെ പിന്നാലെ ഓടി അതിന് നേരേക്ക് വലിച്ചെറിഞ്ഞു .
പിന്നീട് തിരിച്ചു മുറ്റത്തെ ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കൈകൾ വൃത്തിയായി കഴുകിയ ശേഷം വീട്ടിനകത്തേക്ക് കയറി .
പിന്നീട് അതിന്റെ ഒരു ശബ്ദവും അവിടെ കേട്ടില്ല'. അത് നാരായണി എടത്തിയുടെ വീട്ടിലേക്ക് പോയിക്കാണുമെന്ന് ഞാൻ ഉറപ്പിച്ചു.
അങ്ങനെ സന്ധ്യയിൽ നിന്നും രാത്രിയിലേക്കുള്ള ആ ദിവസത്തിൻ്റെ പരകായപ്രവേശം ആരംഭിച്ചു. അച്ഛൻ വന്ന് ഞങ്ങളെല്ലാവരും ഒരുമിച്ച്ആഹാരം കഴിച്ച് ഉറങ്ങാനായി കിടന്നു. അച്ഛൻ്റെ കയ്യിൽ തലയും വച്ച് ആ ദേഹത്തോട് ഒട്ടിച്ചേർന്ന് ഉറങ്ങാൻ കിടന്ന ഞാൻ എപ്പോഴോ അച്ഛൻ്റെ ശരീരത്തിലെ കുട്ടി ക്യൂറ പൗഡറിൻ്റെയും വിയർപ്പിൻ്റെയും ഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു.
അടുത്ത ദിവസം പുലർകാലത്തിൽ നാരായണേടത്തി ശരം കണക്ക് ആ വീട്ടിലേക്കു കയറിവന്ന് .മുറ്റത്തുനിന്ന് "ചന്ദ്രീ ....ചന്ദ്രീ ....എന്ന് നീട്ടി വിളിച്ചുകൊണ്ടേ ഇരുന്നു .
വിളികേട്ടു 'അമ്മ വരാന്തയിലേക്ക് വന്നു അവരോട് ചോദിച്ചു "എന്താ നാരാണേടത്തീ എന്താ പറ്റിയേ "
നാരായണേട്ടത്തിയുടെ മുഖത്ത് ദേഷ്യവും സങ്കടവും കലർന്ന ഭാവം മിന്നിമായുന്നത് അമ്മ സൂക്ഷമമായി നോക്കിക്കണ്ടു .
അവർ അല്പം ഈർഷ്യത്തോടെ തന്നെ "എന്റെ ഒരു കോഴീനേ ഇന്നലെ രാത്രി മുതൽ കാണുന്നില്ല , അത് ഇങ്ങോട്ടാ വന്നേന്ന് എനക്കറിയാം" എന്ന് പറഞ്ഞു തീർന്നതും
അതിനു മറുപടിയെന്നോണം
മുറ്റത്തെ നാരായണേടത്തി യുടെ സംഭാഷണവും ഭാവവും അമ്മയുടെ വിളിയുടെ ഗൗരവസ്വഭാവവും ആകെക്കൂടി സംഗതി കുറച്ചു സീരിയസ് ആണെന്ന് എനിക്ക് ബോധ്യമായി .
എന്നാലും ഒന്നുമറിയാത്തപോലെ ഞാൻ അമ്മയെ നോക്കി ചോദിച്ചു " എന്താ അമ്മേ എന്തിനാ വിളിച്ചേ "
'അമ്മ എന്നെ നോക്കി " നീ ഇന്നലെ എവിടെക്കാ ആ കോഴിയെ ഓടിച്ചുവിട്ടത് "
ചോദിച്ചപ്പോൾ ഞാൻ മുറ്റത്തേക്കിറങ്ങി തൊഴുത്തിന്റെ ഇടതു വശത്തേക്ക് ചൂണ്ടിക്കൊ ണ്ട് പറഞ്ഞു
നാരായണേടത്തിയുടെ മുഖത്ത് അതുകേട്ടു പെട്ടെന്ന് ഒരു ചെറു ചിരി പടർന്നു ദു:ഖം ഉള്ളിലൊതുക്കിക്കൊണ്ട് അവർ എന്നെ നോക്കി " നീയോ നേരെചൊവ്വേ ഏറിയാനറിയാത്ത നീയെറിഞ്ഞോടിച്ചെന്നു , മാവിൽ നിന്നും മര്യാദയ്ക്ക് ഒരു മാങ്ങാ എറിയാൻ നിനക്കറിയാമോ ,എന്നിട്ട് പറയുന്നത് കണ്ടില്ലേ " പറഞ്ഞു കൊണ്ട് ഞാൻ ചൂണ്ടിക്കാണിച്ച സ്ഥലത്തേക്ക് അവർ നടന്നൂ നീങ്ങി.
ആ കാഴ്ചകണ്ട് അവർക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല .
അവരുടെ മുഖത്ത് അത് വരെ തെളിഞ്ഞു കണ്ട ചിരി പെട്ടെന്ന് മിന്നിമാഞ്ഞു , പിന്നെ അത്ഭുതവും ദേഷ്യവും സങ്കടവും ചേർന്ന് ദയനീയമായി അവിടെ നിന്നും വിളിച്ചു ചോദിച്ചു "കിടക്കുന്ന കിടപ്പു കണ്ടാ എന്റെ കോഴി മുട്ടയിടാറായതായിരുന്നൂ നിന്റെ ഏറുകൊണ്ട്അതിന്റെ കാലൊടിഞ്ഞു. ആ വേദനയാൽ ആ മുട്ട പുറത്തേക്കു തള്ളി വന്നു "
പിന്നെ എന്നെ രൂക്ഷമായി നോക്കി അതിനെയും എടുത്തു അവർ അവിടെനിന്നും പോയി .
അതിനിടയിൽ അമ്മയും അനിയത്തിയും കൂടി " ഇതെങ്ങനെ സംഭവിച്ചെടാ " എന്നും പറഞ്ഞു എന്നെ നോക്കി കളിയാക്കി .
ഞാൻ ഒന്നും മിണ്ടാതെ വരാന്തയിലേക്ക് നടന്നു കയറി .
എനിക്ക് മനസ്സിൽ എന്നെയോർത്ത് വല്ലാത്തൊരു അഭിമാനം തോന്നി. ഞാൻ അവരേ നോക്കി പറഞ്ഞു " ഇത്രയും നാള് ഞാൻ വേണ്ടാന്ന് വച്ചിട്ടാ" 'അമ്മ അനിയത്തിയേയും എന്നേയും ചേർത്തുപിടിച്ചു അകത്തേക് നടന്നു.
തുളസ്സി
തുളസ്സി
ഞാൻ തലവഴി മൂടി പ്പുതച്ചു ഉറങ്ങുകയായിരുന്നൂ .
അമ്മ ഉറക്കമുണർന്ന് മുടി ചുറ്റിക്കെട്ടി എന്റെ അരികിലേക്ക് വന്നിരുന്ന് എന്റെ തലയുടെ ഭാഗത്തെ പുതപ്പു വശത്തേക്ക് വലിച്ചു മാറ്റി തലമുടിയുടെ വിരലൊടിച്ചുകൊണ്ടു കുറച്ചുനേരം ഇരുന്ന് പതിയെ തട്ടിവിളിക്കാൻ തുടങ്ങി
ഏകദേശം അഞ്ചു പത്തു മിനുറ്റ് കഴിഞ്ഞു കാണും അച്ഛൻ ഉറക്കമുണർന്ന് ശാന്തിയേയും വിളിച്ചെഴുന്നേല്പിച്ചുകൊണ്ട് പായിൽ നിന്നും എഴുന്നേറ്റ് അടുക്കളഭാഗത്തേക്ക് നടന്നു.
അവിടെ തറയിൽ മൂടിച്ചിരുന്ന ബക്കറ്റിന്റെ അടപ്പുമാറ്റി ഒരു മഗ്ഗിൽ വെള്ളം മുക്കിയെടുത്ത് എന്റെ അടുത്തായി തറയിൽ കൊണ്ട് വച്ചു .
ആനി അച്ഛൻ കൈകൊണ്ട് പല തവണ തട്ടി വിളിച്ചു "എടാ... എഴുന്നേറ്റു പോകുന്നുണ്ടോ.... പഠിക്കുന്ന കുട്ടിയാ.... എന്താകഥ... ".
അപ്പോഴേക്കും അദ്ദേഹത്തിന്റെ ക്ഷമനശിച്ചു കഴിഞ്ഞിരുന്നൂ . പിന്നീട് തറയിൽ നിന്നും മഗ്ഗ് കൈയിലെടുത്ത് എന്റെ മുഖത്തേക്ക് ചാറ്റൽ മഴ കണക്ക് അദ്ദേഹം വെള്ളം തളിക്കാൻ തുടങ്ങി .
ഞാൻ സുഷുപ്തിയിൽനിന്നും ഉണർന്ന് ഭാരമേറിയ കൺപോളകൾ പതിയേ വലിച്ചു തുറന്നുകൊണ്ടു അച്ഛനെ ദയനീയമായി ഒന്ന് നോക്കി. ചുണ്ടിന്റെ അരികിലൂടെ ഒലിച്ചിറങ്ങിയ ഉമിനീർ കൈകൊണ്ടു വടിച്ചു മാറ്റിക്കൊണ്ട് ഞാൻ പായയിൽ നിന്നും എഴുന്നേറ്റ് വരാന്തയിലേക്ക് നടന്നൂ. എന്റെ കണ്ണുകൾ ആകാശസീമയിൽ അപ്പോഴും ഇരുട്ടിന്റെ കമ്പളം ആദിത്യന് വഴിമാറിയിരുന്നില്ല . ഞാൻ മുഖം കഴുകി വൃത്തിയാക്കി ഉറക്കിനെ പറഞ്ഞയച്ച ശേഷം തിരിച്ചു നടന്നു .
മുറിയുടെ ഒരു മൂലയിൽ വച്ചിരുന്ന ഇരുമ്പു പെട്ടിയുടെ അരികിൽ ഞാൻ ചെന്ന് കുന്തിച്ചിരുന്നൂ . ഞാൻ ആ പെട്ടി തുറന്ന് പുസ്തകങ്ങൾ ആ പെട്ടിയുടെ പുറത്ത് നിരത്തി വച്ചു . പിന്നീട് അടുക്കളയിലേക്ക് ചെന്ന് മരത്തിന്റെ ഇരിപ്പിടം എടുത്തു കൊണ്ടു വന്ന് പെട്ടിക്കു അരികിലായി ചെന്നിരുന്നൂ . അതിനിടയിൽ 'അമ്മ ഒരു മണ്ണെണ്ണ വിളക്കുമായി അടുക്കളയിൽ നിന്നും വന്ന് എന്റെ മുന്നിലെ പെട്ടിയുടെ മുകളിൽ കയറ്റി വച്ചു . ഇതാണ് എന്റെ മേശയും മേശ വിളക്കും . ആ മുറിയാകെ വെളിച്ചം പരന്നെങ്കിലും ആ വിളക്കിന്റെ കണ്ണാടി കുഴലിലൂടെ മണ്ണെണ്ണയുടെ തിരികത്തിയ രൂക്ഷ ഗന്ധം അതിലെ കറുത്ത പുകയോടൊപ്പം ഉയരാൻ തുടങ്ങി .
ഞാൻ എന്റെ സ്ലൈറ്റെടുത്ത് തലേദിവസം ടീച്ചർ ഏൽപ്പിച്ച ഗൃഹപാഠം ചെയ്യാൻ തുടങ്ങി . നേരം കടന്നുപോയിക്കൊണ്ടേ ഇരുന്നൂ . അപ്രതീക്ഷിതമായി പെയ്ത മഴയ്ക്ക് പശ്ചാത്തലമൊരുക്കാൻ കാറ്റിനും ഇടിമിന്നലിനും കൂട്ടിനു ചേർന്നു . എനിക്ക് വല്ലാതെ കുളിരാൻ തുടങ്ങി . അടുക്കളയിലേക്ക് നോക്കി ഞാൻ " അമ്മെ ചായ താ .. എനിക്ക് തണുക്കുന്നൂ " എന്ന് പറഞ്ഞവസാനിപ്പിച്ചപ്പോഴാണ് ഉമ്മറ വാതിൽ മലർക്കെ തുറന്നുകിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത് . ഞാൻ തണുത്തു വിറച്ചുകൊണ്ട് ഓടിപ്പോയി വാതിൽ ചാരി തിരിച്ചു വന്ന് എന്റെ പ്രവർത്തിയിൽ മുഴുകി .
ചെറിയ ചാറ്റൽ മഴയായി തുടങ്ങി അധികം കഴിയും മുമ്പേ അത് തന്റെ രൗദ്രഭാവം പൂണ്ട് സംഹാരതാണ്ഡവം തുടങ്ങി .ഞങ്ങളുടെ കുടിലിന്റെ മേൽക്കൂരയിലെ സുഷിരങ്ങളിലൂടെ വെള്ളത്തുള്ളികൾ തറയിലേക്ക് ഇറ്റിറ്റു വീഴാൻ തുടങ്ങി . എന്റെ മുഖത്തും സ്ലേറ്റിലും മഴത്തുള്ളികൾ പതിച്ചു . കാറ്റിന്റെ ശക്തിയാൽ അവന്റെ മുഖത്തും സ്ളേറ്റിലും പതിച്ചു കൊണ്ടിരുന്നൂ. കാറ്റിന്റെ തലോടേറ്റ് അപ്പോഴേക്കും വിളക്കിലെ തീനാളം നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നൂ .
അപ്പോഴേക്കും വീടിന്റെ ഉള്ളിൽ പലയിടങ്ങളിലായി മേൽക്കൂരയിലെ സുഷിരത്തിലൂടെ വെള്ളം ഇറ്റിറ്റുവീങ്ങാൻ തുടങ്ങിയിരുന്നൂ . അഛൻ എവിടെനിന്നും ബക്കറ്റും പ്ലേറ്റും മറ്റും എടുത്തുകൊണ്ടുവന്ന് ചോർച്ചയുള്ള ഇടങ്ങളിൽ നിർത്തിവയ്ക്കുന്നുണ്ടായിരുന്നൂ .
2023 മാർച്ച് 15, ബുധനാഴ്‌ച
എന്റെ സൗദി ദിനങ്ങൾ
രഘുവിന്റെ ബാർ വിശേഷങ്ങൾ
രഘുവിന്റെ ബാർ വിശേഷങ്ങൾ എം. പി. എസ്സ്. വീയ്യോത്ത് ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...
-
മുല്ലപ്പൂവ് എം പി എസ്സ് വീയ്യോത്ത് അന്നെന്റെ മുറ്റത്തിന് ഓരത്തെ മണ്ണിലായ് ഞാനൊരു മുല്ലത്തൈ നട്ടിരുന്നൂ ഓരോരോനാളിലും കാലത്തും വൈ...
-
ചെമ്പകം ഭാഗം: ഒന്ന് ഇറങ്ങിപ്പോടാ... നീ ആരാന്ന് വിചാരിച്ചാ.... എന്നെ ഉപദേശിക്കാന് വന്നേ. എന്റെ അച്ഛന്റെ ഉപദേശം സഹിക്കവയ്യാതെ ആണ് നാട...
-
ഞങ്ങളുടെ കുട്ടിക്കാലം എം. പി. എസ്സ്. വീയ്യോത്ത് ഭാഗം - ഒന്ന് എന്റെ സ്കൂള് ജീവിതം എന്ന് പറഞ്ഞാല് വികൃതികളുടെ കാലഘട്ടം തന്നെയായി...


.jpeg)


.jpeg)
.jpeg)
.jpeg)



.jpeg)


.jpeg)

