2017 ഓഗസ്റ്റ് 19, ശനിയാഴ്‌ച

മണലിലെ വിശപ്പ് (കവിത )

മണലിലെ വിശപ്പ്

എം. പി. എസ്. വീയ്യോത്ത് 

മണലിൻ  നെരിപ്പോടും
ചൂടിനാൽ  ഉരുകീടും
ജോലി തേടിടുമോരോ ആളും    
മറകില്ലിത് ഒരുനാളും  

മണലിലെ ഈന്തപ്പഴം 
കുലയിൽനിന്നടർത്തവേ 
ഒരു  വഴിപോക്കൻ ചൊല്ലീ 
പൊട്ടിച്ചിടല്ലേ കുല 

അടർത്തി ഈന്തപ്പഴം 
കഴിക്കൂ മതിവരേം
തേനൂറും പഴത്തിന്റെ 
വിശേഷം പലവിധം 

വേനലിൻ ചൂടിലൊരു 
ആശ്വാസമായ നേരം 
കയ്യിലെ ഈന്തപ്പഴം 
സൂക്ഷിച്ചു കഴിച്ചീടു 

കഴിച്ചു മതിവരേം 
വിശപ്പ് മാറീ ഡിൽ നീ 
തണുത്ത വെള്ളം വേഗം 
കുടിക്കൂ ദാഹം മാറാൻ 

ഇന്നുമാ  ഓർമ്മകൾ തൻ 
മധുര സ്വപ്നം പേറി 
പാവങ്ങളായ പലർ 
ജീവിതം നീക്കീടുന്നൂ 


2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

കൃഷ്ണ സ്തുതി

കൃഷ്ണ സ്തുതി 

എം പി എസ് വീയ്യോത്ത്

യദുകുലബാലാ  ഉണ്ണിക്കണ്ണാ
വെണ്ണക്കള്ളാ  നീ   വാവാ
നിൻ ഓടക്കുഴലിന്‍ വീചികളൊത്തിരി
കാമുകിമാര്‍തന്‍  മനം കവർന്നേ
                                                             യദുകുലബാലാ
നെറ്റിയിലുള്ളൊരു പീലി ചാർത്തും
ചുണ്ടിന് ചേർന്നൊരു മുരളിയുമായ്
ഗോക്കളെ മേച്ചുനടന്നാ  ബാലൻ
വാസുദേവസുതന്‍ തന്നല്ലോ
                                                             
                                                                യദുകുലബാലാ
മുരളിയിലോഴുകു മാ മധുരസംഗീതമാ
പ്രകൃതിയിലെങ്ങുമായലയടിക്കേ
പക്ഷിലതാദികള്‍ കാതോര്‍ത്തങ്ങനെ
ആ സംഗീത മാധുര്യമാസ്വദിക്കും
                                                              യദുകുലബാലാ


പ്രണയഗാനം

പ്രണയഗാനം 

എം പി എസ് വീയ്യോത്ത്

കൂ ............കൂവും കുരുവീ ....
കാ ...........കരയും കാക്കേ ......
ഇന്നെൻ കാമുകിയെ
കണ്ടുവോ നിങ്ങൾ
                                                    കൂ 

മരതകമണി ചിലമ്പൊലി
നാദത്തിലാടിടുമ്പോൾ
അതിലായാ പദചലനം
കേട്ടുവോ നിങ്ങൾ
                                                     കൂ
മുല്ല... പിച്ചി... മന്ദാര...
പ്പൂവിൽ ശലഭ മേറിടുമ്പോൾ
 നിന്റെ ഓർമ്മ ഒത്തിരി എന്നെ
 ഉണർത്തിടുന്നൂ നിന്നിൽ
ഞാൻ അലിഞ്ഞിടുന്നൂ
                                                       കൂ

ഗുഹ എന്ന ബുഫേ

ഗുഹ എന്ന ബുഫേ 

എം പി എസ് വീയ്യോത്ത്

"ലോറൻസേ  ഇഞ്ഞി  ഏടെക്കാ  പോന്നേ  " എന്ന വിളികേട്ടാണ് അയാൾ നിന്നത്.

പിന്നെ തല തിരിച്ചു പിറകിലേക്ക്  നോക്കി. അതാ  മടക്കിയ വെറ്റിലയും  പുകയിലയും അടക്കയും കൂടി  എ ടി എം ലേക്ക് കാർഡ് തള്ളുന്നതുപോലെ വായിലേക്ക് തള്ളിക്കൊണ്ട്   ജാനുവേടത്തി നിൽക്കുന്നൂ . എവിടേക്കോ പോവാനുള്ള  പുറപ്പാടിലാണെന്ന്   അയാൾക്ക്‌ കണ്ടപ്പോഴേ  മനസ്സിലായി  .

അയാൾ ചിരിച്ചുകൊണ്ട്  " ഞാൻ  ചന്ദ്രന്റെ മോളെ കോപ്പിന് പോന്നാ , ഇങ്ങളേടിയാ പോന്നേ ?" എന്ന്  മറുപടി പറഞ്ഞു  .

ജാനുവേടത്തി "ഞാളും ആടത്തേക്കാ , തെക്കേലെ വിമലയും നാരാണീം വരാന്നു പറഞ്ഞിക്ക്  , ഞാൻ ഓലേം കാത്തിരിക്കുന്നാ മോനെ "എന്ന് മറുപടിയും പറഞ്ഞു .

പിന്നെ കുറച്ചു നേരത്തെ നിശബ്ദദയ്ക്ക് ശേഷം  ജാനുവേടത്തി തുടർന്നു  " ആഡേ ഭച്ചണം  ഗുഹയാന്നാ കേട്ടെ "

ലോറൻസ് ശരിക്കും ഞെട്ടി " ജാനുവേടത്തി എന്താ ഈ ഗുഹ ?"

ജാനുവേടത്തി  വിശദീകരിച്ചു തുടങ്ങി " അത് പാത്രവുമെടുത്തു തെണ്ടി തിന്നുന്നില്ലേ അത് "

ലോറൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു " ജാനുവേടത്തി അത് ഗുഹയല്ല ബുഫേ ആണ് "

ജാനുവേടത്തിക്കു അത് അത്ര സുഖിച്ചില്ല . സത്യം  കുട്ടികളും പുരുഷപ്രജകളും ഇത് ആസ്വദിക്കുന്നൂ പക്ഷെ പറഞ്ഞാൽ ഇന്നും പല നാട്ടിൻ പുറത്തുള്ള സ്ത്രീകൾക്കും മനസ്സുകൊണ്ട് യോചിക്കാൻ പറ്റാത്ത ഒരു വ്യവസ്ഥിതിയാണ് ബുഫേ .

 അവർ നീരസത്തോടെ പറഞ്ഞു " എന്തായാലും എനക്ക് അത്ര വിവര മൊന്നുമില്ല  എന്തായാലും തെണ്ടിത്തിന്നുന്ന ഏർപ്പാടല്ലേ  അത് മതി "

അതിനിടയിൽ വിമലേടത്തിയും നാരായണേടത്തിയും അങ്ങോട്ടേക്ക് വന്നു .  അങ്ങനെ ലോറൻസ് എല്ലാവരോടും യാത്ര പറഞ്ഞു മുന്നിൽ നടന്നു നീങ്ങി.

 പിറകിൽ  നിന്നും ജാനുവേടത്തിയുടെ മറ്റുള്ളവരോടുള്ള സംസാരത്തിൽ ഗുഹയുടെയും തെണ്ടിത്തിന്നലിന്റെയും വിവരണങ്ങളും കേട്ട്കൊണ്ട്   ചുണ്ടിൽ ഒരു ചിരിപടർത്തിക്കൊണ്ടു  അയാൾ മുന്നോട്ട് നടന്നു .

ചിലരങ്ങനെയാ പുതിയ കാര്യങ്ങളെ മനസ്സാൽ പെട്ടെന്ന് അംഗീകരിക്കാനും   അതുപോലെ അവരിലെ  തെറ്റ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ  അത് തിരുത്താനും  വളരെ പ്രയാസം തന്നെയാണെന്ന്   അയാളുടെ ആ ചിരിയിൽ തെളിഞ്ഞു കാണാമായിരുന്നൂ .

2017 ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

ഓണം (കവിത)

ഓണം 
എം പി എസ് വീയ്യോത്ത്

പൂവേ പൊലി പാ...ടാ..ൻ
അത്തം വന്നു കുഞ്ഞേ
 നിൻ കുഞ്ഞു കയ്യാൽ  
പൂവിറുത്തീടാം  കുഞ്ഞേ 
തുമ്പയും മുക്കുറ്റീം ......
പിച്ചിം.. മന്ദാ....രം
തെച്ചിക്കും  കൂട്ടായ്
 നെൽ വരി ചേരും 
അലങ്കാര മോഡി
തെല്ലൊന്ന് കൂട്ടാൻ
ജമന്തീ  ചെമ്പരത്തീം
 ലില്ലി കോലാംബീം 
പത്ത് പൂ ആയാൽ
തിരുവോണ നാള്
ആ ഓണനിലാവിൽ
അവധിതൻ പൂരം
കളികളൊത്തിരി
കോ ടികളൊത്തിരീ
സദ്യയിലൊത്തിരി
 വിഭവങ്ങളു ണ്ടെ 
മലയാളനാട്ടിൽ
ആഘോഷ  നാള്
പഴയൊരാഓർമ്മകൾ
തൻ സുഖമുള്ള നാള്
പൂവേപൊലി പാടാൻ
ഞങ്ങളുണ്ടെ കൂടെ
എല്ലാവരും ചേർന്നാ
ഓണത്തിനോർമ്മ
കേരളനാട്ടിൽ എന്ന്
കാണുമാ   കാലം

2017 ഓഗസ്റ്റ് 8, ചൊവ്വാഴ്ച

മാരുതൻ (കവിത)

മാരുതൻ 
എം.പി. എസ്സ്. വീയ്യോത്ത്

നീലവാനിൻ ഉച്ചിയിലായെരിഞ്ഞടങ്ങും ആദിത്യനും
അതിന്  താഴെ  സർവ്വതും സഹിച്ചുനിൽക്കും മാമരവും

 പച്ചമരഛായയിലെ ശീതമാർന്ന പച്ച മണ്ണും
വഴികളിലൂടൂളിയിട്ട് പാഞ്ഞുപോവും   മാരുതനും

കുസൃതികളിലാടിടുന്നച്ചില്ലയിലെ  പച്ചിലയും
ചില്ലയിലായ് കൂടുകൂട്ടി നിൽക്കുമാ  കിളിക്കുഞ്ഞും

കിളികളുടെ ചുണ്ടിലൂറും മധുരമാമാ നാദങ്ങളും
എന്നേ  എന്റെ കാതിനിമ്പമായി ത്തീർന്നിരുന്നൂ

 പച്ച മര ഛായയിലായ്  ഒന്ന്ഞാൻ  മയങ്ങിയപ്പോൾ
അമ്മ മടിത്തട്ടിലി ലെന്നപോലെയെൻ  മനം കുളിർത്തു

മാമരവും മാരുതനും മാമലയും പറവകളും
മണ്മറഞ്ഞു പോയിടുന്ന കാലമല്ലോ ഇന്നിവിടം  















ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌

ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: ഒന്ന്
നാട്ടില്‍ സുഹൃത്തുക്കളോടൊപ്പം ഉത്സവും ആഘോഷവും സിനിമയുമായി നടന്ന പ്രദീപ്‌  യാദ്രിശ്ചികമായാണ് ദുബായിയില്‍ എത്തുന്നത് . അവന്റെ ഒരു സുഹൃത്ത് തന്നെ യായിരുന്നൂ ഒരു വിസിറ്റ് വിസയില്‍ അവനെ ഇവിടെ കൊണ്ട് വന്നത്.  അങ്ങനെ അവന്‍ ആദ്യമായി വന്നിറങ്ങിയത്
  ഷാര്‍ജ വിമാനത്താവളത്തിലായിരുന്നൂ .ഇവിടെ എത്തിചേര്‍ന്നപ്പോള്‍ അവനു ആകെ ഒരു പ്രതീക്ഷ അകന്നബന്ധത്തിലെ സഹോദരിയായ മിനിയിലായിരുന്നൂ .അവനെ ചെറുപ്പകാലത്ത് കുറേ എടുത്തുകൊണ്ട്  നടന്ന അവരെക്കുറിച്ച് പറയുമ്പോള്‍ അവന് നൂറു നാവാ യിരുന്നൂ. അവന്‍ അവരെ ശല്യം ചെയ്യുന്നത് എങ്ങനെ എന്ന് കരുതി  കഴിവതും അവരില്‍ നിന്നും അകന്നു കഴിഞ്ഞു .

അവന്റെ ഒരു ദിവസത്തെ രീതികള്‍ ഈ പ്പറയുന്ന വിധത്തിലായിരുന്നൂ. രാവിലെ റോളയിലെ വില്ലയിലെ മുറിയില്‍നിന്നും വസ്ത്രങ്ങള്‍ മാറി  പാസ്പോര്‍ട്ട്‌ കോപ്പിയും സര്‍ടിഫിക്കറ്റുകളും ബയോഡാറ്റയും അടങ്ങിയ ഫോള്‍ഡറുമായി അവന്‍ ഇറങ്ങി നടക്കും. വഴിയിലുള്ള അബ്ദുള്ളക്കയുടെ ഗ്രോസെരിയില്‍ നിന്നും അമ്പത്ഫില്‍സിന്‍റെ ഒരു പാക്കറ്റ് അരീജ് എന്ന ജ്യുസും ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി കഴിച്ചുകൊണ്ട് നടക്കും. പിന്നെ ഷാർജ റോളയിലുള്ള   പത്താന്‍ ടാക്സി സ്റ്റാന്‍ഡില്‍ പുറപ്പെടാന്‍ തയ്യാറാക്കി നിറുത്തിയ ഏതെങ്കിലും ടാക്സിയില്‍ കയറി
ദുബായ് ദേരയിലെ നാസ്സര്‍ സ്കൌയറില്‍ ഇറങ്ങും.  നേരെ അബ്രയിലേക്ക് നടന്ന് അവിടെ തയ്യാറായി നില്‍ക്കുന്ന ഏതെങ്കിലും അബ്രയില്‍ (പൌരാണികമായ യന്ത്രവല്‍കൃത വഞ്ചി) കയറി ബര്‍ദുബായ് എന്ന ആ കടത്തിനക്കരെയ്ക്ക് യാത്രതിരിക്കും 

ആ വഞ്ചി ബോട്ടുകളും പത്തേമാരികളും യാത്ര ചെയ്യുന്ന ആ കടലിടുക്കിലൂടെ നീങ്ങുമ്പോള്‍ വെള്ളത്തിലെ ഓലങ്ങള്‍ക്ക് അനുസരിച്ച് ആടിയുലഞ്ഞ് കടന്നുപോയിക്കൊണ്ടിരുന്നൂ. അങ്ങനെ യിരിക്കുമ്പോള്‍ വഞ്ചിയുടെ അധികമകലെയല്ലാതെ  ഒന്ന് രണ്ടു ബോട്ടുകള്‍ ആ വഞ്ചി യേ കടന്നുപോയി.ആ ബോട്ടിന്‍റെ സഞ്ചാരം ജലപ്പരപ്പില്‍ തീര്‍ത്ത അലകളുടെ താളത്തില്‍ വഞ്ചി ഒന്ന് ഉലഞ്ഞു ഒപ്പം കുറച്ചു ഉപ്പുകലര്‍ന്ന കുറച്ച് വെള്ളം അയാളുടെ മുഖത്തേക്കും  തെറിച്ചു .
 അത് കൈകൊണ്ട് തുടച്ചുമാറ്റിക്കൊണ്ട് ആ വഞ്ചിക്കു ചുറ്റും പറന്ന് നടക്കുന്ന കടല്‍ കാക്കക ളേയും നോക്കി അയാള്‍ അങ്ങനെ ഇരുന്നു. അല്‍പ്പസമയത്തിനകം ആ വഞ്ചി അക്കരെ എത്തിച്ചേര്‍ന്നു . അവിടെ യുണ്ടായിരുന്ന കല്‍പ്പടവുകളില്‍ കുത്തി ആ വഞ്ചി നിന്നു. അയാള്‍ ആ വഞ്ചിയില്‍നിന്നും ഇറങ്ങി മറ്റുള്ളവരെപ്പോലെ കരയ്ക്ക്‌ കയറി അവിടെ കണ്ട  വഴിയിലൂടെ അങ്ങാടിയിലേക്ക് നടന്നു.അവിടെ റോഡരികിലുണ്ടായിരുന്ന ബാങ്ക് ഓഫ് ബറോഡയുടെ കെട്ടിടവും കടന്ന് മുന്നോട്ട് നടന്ന് പ്രധാന പാത്യ്ക്കരികിലേക്ക് എത്തി. അവിടെക്കണ്ട  
പല പല കെട്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന ചെറുതും വലുതുമായ കമ്പനികളുടെ ആപ്പീസ്സുകളില്‍ കയറി തന്റെ ബയോഡാറ്റ കൊടുത്ത് അയാള്‍ മുന്നോട്ട് നീങ്ങി.
ജൂലായ്‌ മാസമായതിനാല്‍ ഈ നാട്ടിലെ ചൂടിന്റെ കാഠിന്യം കൂടിയിരിക്കുന്നൂ. സൂര്യന്‍ ഉച്ചിയില്‍നിന്ന് തീഷ്ണമായ കണ്ണോടെ താഴോട്ടേക്ക് നോക്കുന്നതിനാല്‍ എല്ലാവരും തന്നെ ആ കൊപാഗ്നിക്ക് ഇരയായി. പക്ഷെ ഈ മരുഭൂമിയിലും ഇവിടുത്തെ ഭരണ കര്‍ത്താക്കള്‍ പ്രകൃതിയുടെ സംരക്ഷണത്തിനു കോടിക്കണക്കിനു രൂപ ചിലവഴിക്കുന്നൂ. അപ്പോഴോ നമ്മുടെ നാട്ടിലെ ഉള്ള മരങ്ങളും ചെടികളും വെട്ടിയും പിഴുതും നശിപ്പിക്കുന്നത് ഓര്‍ക്കുമ്പോള്‍. ഇവിടെയുള്ള ഭരണകര്‍ത്താക്കളെ എത്ര പ്രശംസിച്ചാലും അധികമാകില്ലെന്നു അവന് തോന്നി. റോഡിലെയും വഴിയോരങ്ങളിലെയും വൃത്തിയും മറ്റും നമ്മളെ പലതും പഠിപ്പിക്കുന്നത്‌ പോലെ അയാള്‍ക്ക് തോന്നി.സമയം ഉച്ചയോടടുത്ത് വരുന്നൂ.  അവന് വിശക്കാന്‍ തുടങ്ങി, വീട്ടില്‍ ചോറില്‍ മുടികണ്ടതിനും കറിയില്‍ ഉപ്പില്ലാത്തതിനും വാശിപിടിച്ചു പലപ്പോഴും പത്രം ദൂരേക്ക്  തട്ടിത്തെറിപ്പിച്ചതോര്‍ത്തു അവന് കരച്ചില്‍ വന്നതുപോലെ തോന്നി. അവനാകെ ക്ഷീണിച്ചു അങ്ങനെ നേരെ വഴിയരികിലുള്ള പള്ളിയോട് ചേർന്ന് സ്ഥാപിച്ച കൂളറിൽനിന്നും കൈകുമ്പിളിൽ കുറച്ച് വെള്ളമെടുത്ത് കുടിച്ചു. പിന്നെ അവിടെക്കണ്ട അമ്പലത്തിലേക്കുള്ള വഴിയിലൂടെ നടന്നു. അയാള്‍ അമ്പലത്തിനടുത്തെത്തിയപ്പോള്‍ ഉച്ചപൂജയുടെ സമയമായതിനാല്‍  കുറച്ചാളുകള്‍ ആ അമ്പലത്തിന്റെ കോണിപ്പടികളിലൂടെ നടന്ന് കയറുന്നുണ്ടായിരുന്നൂ. 
തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: രണ്ട്

ചന്ദനത്തിരിയുടെയും ധൂമ ത്തിരികളുടേയും സുഗന്ധത്താലും വിവിധങ്ങളാലുമായ ദൈവീക സ്തുതികളാലും
 നിറഞ്ഞ ആ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലൂടെ അയാള്‍ അമ്പലത്തിന്റെ പടികൾ കയറി.

അവിടെ ശിവ പ്രതിമയുടെ മുന്നില്‍ നിന്ന് കണ്ണുകള്‍ അടച്ചു കുറച്ചു സമയം പ്രാര്‍ത്ഥിച്ച ശേഷം അയാള്‍ അവിടെനിന്നും തിരിഞ്ഞു . അമ്പലത്തിൽ നിന്നും  പ്രസാദമായിക്കിട്ടിയ രണ്ട് പൂരിയും മധുരമൂറുന്ന പയറുകറിയും ഒരു ഗ്ലാസ് വെള്ളവുമായി പടികളിലൂടെ ഇറങ്ങി താഴെ ഇരിക്കാനുള്ള സ്ഥലത്ത് ഇരുന്ന് അത് കഴിച്ചു . 

ആ അമ്പലം ദുബായിയിൽ
 ജോലിഅന്വേഷിക്കുന്ന ചില ആളുകൾക്ക് പലപ്പോഴും ശരിക്കും ഒരു  അന്നദാതാവായിരുന്നു . 

അതറിയുന്നവർ വിരളം ചിലർ ഇപ്പോഴത്തെ ഔന്നിത്യത്തിന്റെ മറവിൽ ആ പഴയകാലമൊക്കെ പാടെ മറന്നു എന്നത് കുറച്ചൊക്കെ സത്യം .

കിട്ടിയ പ്രാസാദവും കഴിച്ചുകൊണ്ട് പ്രദീപ് കുറച്ചു സമയം കടലരികിലെ കാറ്റേറ്റ് അയാള്‍ അവിടെ കണ്ട ബെഞ്ചില്‍ ഇരുന്ന്ചിലവഴിച്ചു ഉള്ളിലെ മനസിന്റെ ചൂടിന്റെ കാഠിന്യം കൊണ്ടാണെന്ന് തോന്നുന്നൂ പുറത്തെ ചൂടൊന്നും അയാളില്‍ ഒരു ഭാവവും ഉണ്ടാക്കിയതും ഇല്ല . കടല്‍ വെള്ളത്തിന് മുകളിലൂടെ താഴ്ന്നും പൊങ്ങിയും പറക്കുന്ന കടല്‍ക്കാക്കകളെ നോക്കിക്കൊണ്ട് അയാള്‍ അവിടെ കുറച്ചു സമയം  ചിലവഴിച്ച ശേഷം നേരെ ബർദുബായ് ടാക്സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നൂ.

ദിനരാത്രങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ അതിനോടൊപ്പം അയാളുടെ ജോലി അന്വേഷണവും ഇന്റർവ്യൂ കളും തകൃതിയായി നടന്നൂ.

 ഒരു കാര്യത്തിൽ പ്രദീപ് നിരാശനായിരുന്നൂ എല്ലാ ഇന്റർവ്യൂ സ്ഥലത്തും പതിവ് പല്ലവിയിലാണ് ചോദ്യങ്ങൾ പലതും പ്രത്യേകിച്ച് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടോ. 

അത് തന്നെയായിരുന്നൂ അയാളുടെ ജോലിക്കുള്ള  തടസ്സവും. 

അതിനിടയിൽ അയാൾ ഒരു സ്ഥാപനത്തിന്റെ ഇന്റർവ്യൂവിന് പതിവ് ഗൾഫ് എക്സ്പീരിയൻസ് ഉണ്ടോ എന്ന് ചോദിച്ച ഉദ്യോഗസ്ഥനോട് ചോദിച്ചു "സാർ ഒരവസരം ആരെങ്കിലും തന്നാലല്ലേ ഗൾഫ് എക്സ്പീരിയൻസ് കിട്ടുള്ളൂ . " 

അവന്റെ ആ ചോദ്യം ആ ഉദ്യോഗസ്ഥന് ഇഷ്ടപ്പെട്ടില്ല അങ്ങനെ ആ ജോലിയ്ക്കുള്ള അവസരവും പോയിക്കിട്ടി .

 പിന്നെ നേരെ ഷാര്‍ജയിലെ മുറി ലക്ഷ്യമാക്കി യാത്രയായി . 

ഷാർജയിലെ റോളഎന്ന സ്ഥലത്തു് ടാക്സിയിറങ്ങി നേരെ അയാളുടെ മുറിയിലേക്ക് നടന്നൂ. 

മുറിയിലേക്ക് പോവുന്ന വഴിക്കുള്ള ഗ്രോസറിയിലെ ഖാദർക്ക  അയാളെ കണ്ട് നീട്ടി വിളിച്ചു . "പ്രദീപാ......ഇങ്ങോട്ടു വാ ....". പ്രദീപ് വഴിയിൽ നിന്നും ആ ഗ്രോസറിയിലേക്കുള്ള പടവുകൾ കയറി അകത്തേക്ക് നടന്നു .

 ഖാദർക്ക അയാളെ അരികിലേക്ക് വിളിച്ചുകൊണ്ട് " ഒരു കമ്പനിന്ന് ഇനിക്കൊരു ഫോണുണ്ടെന്. ഈ നമ്പറിലേക്ക് നീ വന്നിട്ട് വിളിക്കാൻ പറഞ്ഞിക്ക്  " എന്ന് പറഞ്ഞു അയാൾക്ക്‌ ഒരു കടലാസ്സ് നൽകി. 

പ്രദീപ് ആ കടലാസിലെഴുതിയ ടെലിഫോൺ നമ്പർ ഒന്ന് മനസ്സിൽ വായിച്ചശേഷം അവിടെയുണ്ടായിരുന്ന ഫോണിൽ ആ നമ്പർ ഡയൽ ചെയ്തശേഷം കടലാസ്സ്
  തന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിക്ഷേപിച്ചു. അയാൾ ഫോണിൽ കുറച്ചു സമയം സംസാരിച്ചു .

അടുത്ത ദിവസം ഇന്റർവ്യൂ പോവേണ്ട കമ്പനിയിൽ നിന്നുമായിരുന്നൂ ആ കാൾ  അതിനാൽ അതിന്റെ ആവശ്യമുള്ള കാര്യങ്ങൾ കുറിച്ചെടുത്തശേഷം അയാൾ ഫോൺ പൂർവസ്ഥാനത്തു്
 വച്ച് ഖാദര്‍ക്കയ്ക്ക് നന്ദിപറഞ്ഞു മുറിയിലേക്ക് നടന്നൂ .

അടുത്ത ദിവസം രാവിലെതന്നെ അയാള്‍ ആ കമ്പനിയിലേക്ക് പുറപ്പെട്ടു. അവിടെ എത്തി അധികം താമസിയാതെ തന്നെ അയാളെ അകത്തേക്ക് ഇന്റർവ്യൂവിന് വിളിച്ചു . കുറച്ചു സമയം കഴിഞ്ഞു സന്തോഷത്തോടെ അയാള്‍ പുറത്തേക്കിറങ്ങി. അയാള്‍ക്ക് ആ കമ്പനിയില്‍ ജോലി ലഭിച്ചിരിക്കുന്നൂ. പിന്നെ അവിടെനിന്നും ഇറങ്ങി റൂമിലേക്ക്‌ പുറപ്പെട്ടു. വഴിയില്‍ ഖാദര്‍ക്കയുടെ കടയില്‍ കയറി ആ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അയാള്‍ മറന്നില്ല.
തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 
എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: മൂന്ന്
അയാൾ ആ പഴയ വില്ലയുടെ ഇരുമ്പ് ഗേറ്റിന്റെ മുന്നിലായി നിന്നു  പിന്നെ അതിന്റെ ഉള്ളിൽനിന്നും പുറത്തേക്കു നീണ്ടുകിടന്ന കമ്പിയിൽ പിടിച്ചുവലിച്ചു് ഗേറ്റ് തുറന്നു. അയാൾ ആ വില്ലയുടെ അകത്തേക്ക് കയറി .ആ വില്ലയിൽ രണ്ട് കിടപ്പ് മുറികളും ഒരു അടുക്കളയും ടോയ്‌ലെറ്റുമാണ് ഉണ്ടായിരുന്നത്. മുറികൾ കഴിഞ്ഞുള്ള ഭാഗം വിശാലമായ ഒരു മുറ്റമായിരുന്നൂ, അതിലൊരു വശത്ത് ഒരു ബദാം മരവും മുരിങ്ങാ മരവും സ്ഥിതിചെയ്തിരുന്നൂ . പ്രദീപ് അയാളുടെ മുറി ലക്ഷ്യമാക്കി നടന്നു, ആ വഴിയിൽ സ്ഥിതിചെയ്തിരുന്ന ബദാം മരത്തോട് ചേർത്തിട്ട ഒരു മര ബഞ്ചിൽ ആരോ ഇരുന്ന് എന്തോ വായിക്കുന്ന തിരക്കിലായിരുന്നൂ . അടുത്തെത്തിയപ്പോഴാണ് അത് കരീംക്കയാണ് എന്ന് മനസ്സിലായത് . അയാൾ നാട്ടിൽ നിന്നും വന്ന കത്ത് ആസ്വദിച്ചു വായിക്കുന്ന തിരക്കിലായിരുന്നൂ. അയാളുടെ മുഖത്തൂടെ വിവിധ ഭാവങ്ങൾ മിന്നിമാഞ്ഞു കൊണ്ടിരുന്നൂ. ആ ചുറ്റുപാടും നടക്കുന്നതൊന്നും അയാൾ അറിഞ്ഞില്ല . പ്രദീപ് അയാൾ കത്തു വായിച്ചു തീരുന്നതു വരെ ബഞ്ചിന്റെ ഒരറ്റത്തു കാത്തിരുന്നൂ . പ്രദീപ് അടുക്കളയുടെ മുകളിൽ ഉയർന്നു നിൽക്കുന്ന മുരിങ്ങാമരത്തിൽ നിന്നും ഞാന്നു കിടക്കുന്ന മുരിങ്ങാക്കായും നോക്കി അങ്ങനെ ഇരുന്നൂ. കരീംക്കയാണ്  ആ വില്ലയുടെ യഥാർത്ഥ വാടകക്കാരൻ , അദ്ദേഹം ടാക്സി ഡ്രൈവറായിജോലിചെയ്യുന്നൂ . പ്രദീപ് അടക്കമുള്ള എല്ലാവരും അദ്ദേഹത്തിന്റെ സഹായത്തിൽ കഴിയുന്നവരായിരുന്നൂ.  അവരിൽ വിസിറ്റ് വിസയിൽ  ജോലി അന്വേഷിച്ചു വന്നവരും, ഇപ്പോൾ ജോലിചെയ്യുന്നവരും,  ജോലി നഷ്ടപ്പെട്ടവരും തുടങ്ങി പലരും ഉണ്ടായിരുന്നൂ . അതിൽ ചിലർ ആരും കാണാതെ മാറിനിന്ന് കരയുന്നതു പലതവണ അയാൾ പലതവണ കണ്ടിരിക്കുന്നൂ മറ്റും ഉണ്ടായിരുന്നൂ .  കുറച്ചു കഴിഞ്ഞപ്പോൾ കാത്തു വായിച്ചു തീർത്ത് എന്തോ ചിന്തയിൽ ലയിച്ചിരുന്നു കരീംക്ക തല തിരിച്ചു അയാളെ നോക്കിചിരിച്ചുകൊണ്ട്  ചോദിച്ചു "  പോയ കാര്യം എന്തായി, ജോലികിട്ടിയോ " പ്രദീപ് ചിരിച്ചുകൊണ്ട് പറഞ്ഞു " കരീംക്കാ ഇങ്ങള് രാവിലെ പറഞ്ഞപോലെ ജോലി കിട്ടി" കരീംക്ക ബഞ്ചിൽ നിന്നും എഴുന്നേറ്റ്  അയാളെ ചേർത്ത് പിടിച്ചു . അയാളുടെ കണ്ണ് നിറഞ്ഞിരുന്നൂ , പിന്നെ എന്തോ ആലോചിച്ച  ശേഷം പറഞ്ഞു " എല്ലാവരും വന്നു പാർട്ടിയും മറ്റും ചോദിക്കും , ഇപ്പൊ ആർക്കും ഒന്നും കൊടുക്കണ്ട , അഥവാ കൊടുക്കണം എന്നുണ്ടെങ്കിൽ കുറച്ചു മിട്ടായി വാങ്ങി കൊടുത്തേക്ക് , കയ്യിൽ പൈസ ഉണ്ടോ , ഞാൻ ഒന്ന് പുറത്തേക്കു പോയിട്ട് വേഗം വരാം". അങ്ങനെ അദ്ദേഹം ഗേറ്റ് കടന്ന്  പുറത്തേക്കു പോയി . 
സന്ധ്യയോടെ എല്ലാ അന്തേവാസികളും വിലയിലേക്കു തിരിച്ചെത്തി . എല്ലാവരും വളരെ സന്തോഷത്തോടെയാണ് പ്രദീപിന്റെ ജോലിക്കാര്യം അറിഞ്ഞത് . അവന്റെ സാമ്പത്തിക സ്ഥിതി  അറിയുന്നതിനാലും മറ്റും അതിലൊരാൾ (ഷാഫി ) തന്റെ  മനസ്സിൽ തോന്നിയ ഒരു തീരുമാനം എല്ലാവരെയുമായി അറിയിച്ചുകൊണ്ട് ഈ വിധത്തിൽ  " ഞാനും ചാക്കോച്ചനും പ്രവീണും കൂടി ഇന്നത്തെ പാർട്ടി സ്പോൺസർ ചെയ്യുന്നൂ , മാഷേ ആദ്യത്തെ ശമ്പളം കിട്ടിയാൽ നിങ്ങൾ  വേറൊരു പാർട്ടിനടത്തിയാൽ മതി , സമ്മതിച്ചോ " എന്നും പറഞ്ഞു തിരുമ്പോളേക്കും കരീംക്കാ വലിയ കീശകളും  കൊണ്ട് അങ്ങോട്ടേക്ക് കടന്നു വന്നത് . അയാളുടെ ചിരിച്ചുകൊണ്ടുള്ള ആ നിലിപ്പ് കണ്ട് ഷാഫി ചോദിച്ചു " എന്താ കരീംക്കാ ഇത് ?" കരീംക്കാ കയ്യിലുള്ള സഞ്ചികൾ  പ്രദീപിന്റെ കയ്യിലേക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു " ഇന്നത്തെ പാർട്ടി  എന്റെ വക" പ്രദീപ് സഞ്ചിയിലെ പേര് വായിച്ചു നോക്കി അത് ഒരു പ്രശസ്തമായ ഹോട്ടലിന്റെ പേരോടുകൂടിയ സഞ്ചികളായിരുന്നൂ  . പ്രദീപ് അതിൽ ഒരു സഞ്ചിയുടെ ഉള്ളിലേക്ക് ഒന്ന് എത്തിനോക്കി . അത് നിറച്ചും  പാർസലായി അടുക്കിവെച്ച ബിരിയാണിയാണെന്ന് അയാൾക്ക്‌ മനസ്സിലായി ആ സുഗന്ധത്തിൽനിന്നും മനസ്സിലായി .  പിന്നെ എല്ലാവരും ആ പാർസലുമായി മുറിയിലേക്ക് നടന്നു. തറയിൽ വർത്തമാന പത്രത്തിന്റെ താളുകൾ വിരിച്ചു വച്ച് പാഴ്സലുകൾ തുറന്ന് കഴിച്ചുതുടങ്ങി . അതിനിടയിൽ ആരോ പോയി ഒന്ന് രണ്ട് വലിയ പെപ്സിയും വാങ്ങി വന്നു . കുറെ ദിവസത്തിനു ശേഷം അന്നാണ് അയാൾ വയറുനിറച്ച് ഭക്ഷണം കഴിച്ചത് . അറിയാതെയെങ്കിലും അയാളുടെ കണ്ണ് നിറഞ്ഞു .  
അടുത്ത ദിവസം ഒന്ന് രണ്ടു നാളുകള്‍ക്കകം പ്രദീപ് ആ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ആ കമ്പനിയുടെ മാനേജർ ഒരു ഇംഗ്ലീഷുകാരൻ ആയിരുന്നൂ . അയാൾ അവിടയുള്ള എല്ലാവര്ക്കും പ്രദീപിനെ പരിചയപ്പെടുത്തി . അവിടെ വിവിധങ്ങളായ രാജ്യക്കാരാണ്‌ ജോലിചെയ്യുന്നത് എങ്കിലും എവിടെയേയും പോലെ കൂടുതലും മലയാളികൾ ആയിരുന്നൂ .  അവിടെ അയാൾക്ക്‌ ഒരേ ഒരു വിഷമം ഇംഗ്ലീഷും  ഹിന്ദിയും സംസാരിക്കാനുമുള്ള വിഷമ മായിരുന്നൂ . അതിനു കാരണം ഭാഷയിലുള്ള അറിവില്ലാത്തതല്ല മറിച്ചു  നാട്ടിലെ സ്കൂളിൽ പഠിപ്പിക്കുന്ന ഗ്രാമറിൽ ഏതു എവിടെ ഉപയോഗിക്കണമെന്നാണ് തന്നെ . അങ്ങനെ ഒരുവിധം പോരുത്തപ്പെട്ടുവരാനും ഭാഷയിലെ ഒരു ഒഴുക്ക് കിട്ടാനും വീണ്ടും കുറെ സമയമെടുത്തു. ദിവസങ്ങള്‍ വളരെ വേഗത്തില്‍ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നൂ , ഇതിനിടയില്‍ അയാള്‍ക്ക്ആദ്യത്തെ ശമ്പളം കിട്ടി.  അതിനു ശേഷം തന്റെ ഷാര്‍ജയിലെ ആ പഴയ മുറിയില്‍ വച്ച് അയാള്‍ വലിയൊരു പാര്‍ട്ടിയും  നടത്തി അതില്‍ ഖാദര്‍ക്കയും കരീംക്കയും പങ്കെടുത്തിരുന്നൂ. അതിനിടയിൽ വില്ലയ്ക്കരികിലുള്ള പബ്ലിക്‌ ടെലിഫോണ്‍ ബൂത്തില്‍നിന്നും കാര്‍ഡിട്ടു അയാള്‍ പതിവ് പോലെ നാട്ടിലേക്ക് വിളിച്ചു. ആ വിളിയിൽ വീട്ടിൽനിന്നും ചെറിയചെറിയ ആവശ്യങ്ങൾ അറിയിച്ചു തുടങ്ങി . ഒരു ആദ്യമായിടട്ട്  അവരാവശ്യപ്പെട്ട സാധനങ്ങൾ വെറും ഒരു സാനിയാ ടോർച്ചു് , പിന്നെ ചുകപ്പും പച്ചയും വെളിച്ചം തൂവുന്ന പോക്കറ്റ് ടോർച്ചു അതുപോലെ ഒരു എമർജൻസി ലൈറ്റും. ആരെങ്കിലും നാട്ടിലേക്ക് പോവുമ്പോൾ കൊടുത്തയക്കാം എന്നും പറഞ്ഞു അയാൾ ആ ഫോൺ വിളി അവിടെ അവസാനിപ്പിച്ചു .
                             തുടരും 
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: നാല് 
പിന്നെ നേരെ വില്ലയിലേക്ക് നടന്നൂ. അപ്പോഴാണ് അയാള്‍  വഴിയരികിലായി നിന്നു സിഗരറ്റും പുകച്ചുകൊണ്ട് നില്‍ക്കുന്ന കരീംക്കയേ കണ്ടത്. അവന്‍ കരീംക്കയുടെ അരികിലേക്ക് നടന്നൂ. അവിടെ അദ്ദേഹത്തിന്റെ കണ്ണുകള്‍ നീലാകാശത്തിലെ നക്ഷത്രങ്ങളുമായി സംവദിക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. അദ്ദേഹത്തിന്റെ മുഖത്തിലെ ആ മങ്ങിയ ചിരിയില്‍ ഒത്തിരി നോവ്‌ കല്ര്‍ന്നുവോ. ഏതായാലും ഒന്ന് അന്വേഷിച്ചു നോക്കാം. അങ്ങനെ അയാള്‍ ചോദിച്ചു” കരീംക്കാ എന്താ ഇങ്ങനെ മാറി നില്‍ക്കുന്നെ. എന്ത് പറ്റി” അദ്ദേഹം ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു , പക്ഷെ ആ ശ്രമം വിഫലമായപ്പോള്‍ പിന്നെ ഒന്നും മിണ്ടാതെ എങ്ങോട്ടോ നടന്ന് നീങ്ങി. പ്രദീപ്‌ നേരെ വില്ലയിലേക്കും നടന്നൂ. ഗേറ്റ് തുറന്നപ്പോള്‍ പാര്‍ട്ടിയുടെ കോലാഹലം വില്ലയുടെ ഗേറ്റ് കടന്ന് പുറത്തേക്ക് കടന്ന് വന്നു. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ, പിന്നീട് പാര്‍ട്ടിയുമവസാനിപ്പിച്ച് ഓരോരുത്തരായി എഴുന്നേറ്റ് ഉറങ്ങാനായി മുറികളിലേക്ക് നടന്നൂ . ഗള്‍ഫില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്ന മുറികളില്‍ ആഴ്ചയുടെ അവസാനനാളില്‍ കിടക്കാന്‍ നാട്ടിലെപ്പോലെ പ്രത്യേകം കട്ടിലൊന്നും വേണ്ട, മറിച്ച്  വിരിച്ച കിടക്കയിലും തറയിലുമായി  എല്ലാവരും നിരന്നു കിടന്നുറങ്ങുന്നു. പിന്നീട് കുറച്ചു സമയത്തിനകം മുറികളില്‍ നിന്നും നിമ്നോന്നതങ്ങളായ  കൂര്‍ക്കം വലികള്‍ ഉയര്‍ന്നുകേട്ടു തുടങ്ങി. അതിനിടയില്‍ സ്വപ്നം കണ്ട് കൂവി വിളിക്കുന്ന ചിലരും  അതിലുണ്ടായിരുന്നൂ. പ്രദീപിന്റെ ഉറക്കത്തിനു അത് പലതവണ ഭംഗം വരുത്തി. അവന്‍ മെല്ലെ എഴുന്നേറ്റ് മുറിക്കു പുറത്തിറങ്ങി. നിലാവെളിച്ചത്തില്‍ ആ പരിസരം കൂടുതല്‍ ചന്തമേറിയത് പോലെ അയാള്‍ക്ക് തോന്നി. പിന്നെയും കുറെ കഴിഞ്ഞ് അവിടെയുള്ള ബഞ്ചില്‍ കിടന്ന് അവന്‍ ഉറങ്ങി.
പിന്നെയുള്ള ദിവസങ്ങള്‍ക്ക് വേഗത കൂടിയതുപോലെ അവന് തോന്നി.ദിവസങ്ങളും മാസങ്ങളുമായി കാലം മുന്നോട്ട് നീങ്ങി.  അയാള്‍ ശമ്പളത്തില്‍നിന്നും ചെലവ് കഴിഞ്ഞുള്ള സംഖ്യ കൃത്യമായി നാട്ടിലേക്ക് അയക്കുന്നത് അപ്പോഴേക്കും ഒരു ശീലമാക്കി മാറ്റിയിരുന്നൂ. അതിനിടയില്‍ നാട്ടിലെ ജനിച്ചുവളര്‍ന്ന ആ പഴയ ഓലമേഞ്ഞ വീടിന്റെ രൂപമാറ്റത്തിനുള്ള പദ്ധതികളുമായി അയാള്‍ മുന്നോട്ട് നീങ്ങി .  അങ്ങനെ എത്രയും പെട്ടെന്ന് ഒരു വിധം കയറി താമസിക്കാനുള്ള നിലയില്‍ എത്തിക്കാനുള്ള പണി പുരോഗമിച്ചുകൊണ്ടിരുന്നൂ. അതിനിടയില്‍  ആ കമ്പനിയില്‍ ജോലിചെയ്യാന്‍ തുടങ്ങിയിട്ട് ഒരു വര്ഷം തികയുന്ന വിവരം ഒരു ദിവസം അവിടത്തെ സുഹൃത്ത് പറഞ്ഞാണ് ഓര്‍ത്തത് . അതിനിടയില്‍ ഒന്നുരണ്ട് തവണ ഇംഗ്ലിഷ്കാരനായ മാനേജര്‍ മീറ്റിങ്ങില്‍ വച്ച് ഇയാളെന്താ ലീവിന് പോവുന്നില്ലേന്നു തമാശരൂപേണ ചോദിച്ചു . പ്രദീപ്‌ അദ്ദേഹത്തെ നോക്കി ചിരിച്ചുകാണിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.  അങ്ങനെയിരിക്കെ ഒരു ദിവസം നാട്ടില്‍ വിളിച്ചപ്പോഴാണ് അനിയത്തി അയാളുടെ സുഹൃത്തിന്റെ കയ്യില്‍ ഒരു കത്ത് കൊടുത്തയച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 
അങ്ങനെ ആ വ്യാഴാഴ്ച ഓഫീസ് വിട്ട് നേരെ ദുബായ് ദെയരയിലുള്ള അവന്റെ  സുഹൃത്തിന്റെ മുറിയിലേക്ക് യാത്ര തിരിച്ചു. ആ ഫ്ലാറ്റിനു മുന്നില്‍ ചെന്ന് കോളിംഗ് ബെല്ല് അമര്‍ത്തി. ആ കോളിംഗ് ബെല്ലില്‍ നിന്നും ഉയരുന്ന പക്ഷികരയുന്ന ശബ്ദം പുറത്തു വ്യക്തമായി കേള്‍ക്കാമായിരുന്നൂ. അതിനിടയില്‍ സുഹൃത്ത് വന്നു താക്കോല്‍ തിരിച്ചു വാതില്‍ തുറന്നു, അങ്ങനെ അയാള്‍ അകത്തേക്ക് കടന്നു. പിന്നെ അവിടെ കണ്ട മേശമേല്‍ നിരത്തിവച്ച ഉണ്ണിയപ്പത്തിലും  ഹലുവ കഷണങ്ങളിലും  അയാള്‍ നാടിന്റെ സ്വാദ് ആസ്വദിക്കുകയാണെന്ന് തോന്നുന്ന വിധത്തില്‍ അവിടെ കണ്ട സ്ടൂളില്‍ ഇരുന്നു. അതിനിടയില്‍ സുഹൃത്ത് കത്ത് അവന് കൈമാറി. അവന്  സുഹൃത്തിന്റെ കയ്യില്‍നിന്നും കത്ത് വാങ്ങി അകത്തെ  മുറിയിലേക്ക് നടന്നു. പിന്നെ ആ മുറിയിലെ  തണുത്ത നിലത്ത്ചുമരും ചാരിയിരുന്ന് കത്തിന്റെ കവര്‍  പൊട്ടിച്ചു. കവറില്‍ നിന്നും കത്ത് പുറത്തേക്ക് വലിച്ചെടുത്തു. കത്തിനുള്ളില്‍ നിന്നും എന്തോ ഒന്ന് താഴേക്ക്‌ വീണു . അത്  പാവാടയും ബ്ലൌസും ധരിച്ച ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ഫോട്ടോ ആയിരുന്നൂ. കത്തിനോടൊപ്പം  കണ്ട ആ ഫോട്ടോയില്‍ അവന്‍ സൂക്ഷിച്ചുനോക്കി. ആ കണ്ണുകള്‍ അവനെ നോക്കിനില്‍ക്കുന്നത് പോലെ അവന് തോന്നി.പിന്നെ വിശദമായി കത്ത് വായിച്ചു .ആ കത്തില്‍  പറഞ്ഞ ചിലവരികള്‍ ഇങ്ങനെ യായിരുന്നൂ “ഫോട്ടോയില്കാണുന്ന പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടെങ്കില്‍ അറിയിക്കുക അതുപോലെ നീ എപ്പോഴാണ് വരുന്നത് “. അപ്പോഴാണ് അറിയുന്നത് അടുത്ത മുറിയില്‍നിന്നും ഒരാള്‍ അന്നേദിവസം നാട്ടിലേക്ക് യാത്രതിരിക്കുന്നൂ എന്ന്. പിന്നെ അവിടെനിന്നും ഒരു വിശദമായ വിവരങ്ങളും തന്റെ ഇഷ്ടാനിഷ്ടങ്ങളും അറിയിച്ചുകൊണ്ട്‌ പെട്ടെന്ന് തന്നെ ഒരു കത്ത് എഴുതി തീര്‍ത്തു. ഒരു എയര്‍ മെയില്‍ കവറില്‍ ഇട്ട് ഉമിനീരുകൂട്ടി ഒട്ടിച്ചശേഷം യാത്രികന് അത് കൈമാറി. അന്നത്തെ അത്താഴവും കഴിച്ചു നന്ദി പറഞ്ഞു ഇറങ്ങി വീട്ടിലേക്കു നടന്നു.
തുടരും
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: അഞ്ച്  
ആ  വഴിക്കിരുവശവുമുള്ള പാതവിളക്കിന്റെ  കണ്ണഞ്ചിക്കുന്ന പ്രഭയിൽ ആ നഗരത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ട് നടന്ന്.  ദെയ്‌റയിലെ ടാക്സി സ്റ്റാൻഡിൽ നിന്നും  ഒരു പത്താൻ ടാക്സിയിൽ കയറി നേരെ അയാൾ ഷാർജയിലേക്ക് യാത്ര തിരിച്ചു . അയാൾ  സീറ്റിൽ ഇരുന്ന്  പുറത്തേക്കു നോക്കി. തിരക്കൊഴിഞ്ഞ ഷാർജ  ദുബായ് ഹൈവേയിലൂടെ ആ ടാക്സി അതിവേഗം കുതിച്ചു പാഞ്ഞു.  കാറിനുള്ളിലെ സ്‌പീക്കറിലൂടെ പുഷ്‌തോ ഭാഷയിലുള്ള  ഏതോ പാട്ടിന്റെ  ശീലുകൾ  അലയടിച്ചുകൊണ്ടിരുന്നൂ . അയാൾ ദൃഷ്ടികൾ പുറത്തേ ചുറ്റുപാടുമുള്ള കാഴ്ചകളിലേക്ക് പായിച്ചുകൊണ്ട് അങ്ങനെ ഇരുന്നു. അംബരചുംബികളായ  കെട്ടിടങ്ങളും അതിലെ പല   വർണ്ണങ്ങളിലുള്ള  വിളക്കുകളും പരസ്യബോര്ഡുകളും  അതോടോപ്പം നയന മനോഹരങ്ങളായ   പാത വിളക്കുകളുടെ ഭംഗിയും ആസ്വദിച്ചുകൊണ്ട് ആ നഗരത്തിലൂടെ ആ കാർ കടന്നു പോയിക്കൊണ്ടിരുന്നൂ .  പിന്നീടെപ്പോഴോ  അയാൾ കയറിയ ആ ടാക്സി  ഷാർജയിലെ പ്രശസ്തമായ  റോള പാർക്കിനരികിലായി  നിന്നു. അയാൾ അതിൽ നിന്നും ഇറങ്ങി  ആ പാർക്കിനരികിലൂടെ   താമസ സ്ഥലം ലക്ഷ്യമാക്കി നടന്നു. നഗരത്തിലെ വെളിച്ചങ്ങളിൽനിന്നും മാറി അയാൾ ഇരുടുപിടിച്ച ആ വിജനവും നിശബ്ദവുമായ  പാതയിലൂടെ നടന്നു .  ഏതാനും സമയങ്ങൾക്കകം  അയാൾ ഒരു വില്ലയുടെ മുന്നിലെത്തി, അവിടെയാണ് അയാൾ താമസിക്കുന്നത് . അയാൾ ഗേറ്റിനുള്ളിൽനിന്നും പുറത്തേക്ക് തള്ളിനിൽക്കുന്ന  കമ്പിക്കഷണത്തിൽ  കൈകൊണ്ടു വലിച്ചു ലോക്ക് തുറന്നു.  ഒരു പ്രേത സിനിമയിലെ ഓർമ്മപുതുക്കാലെ ന്നവണ്ണം ഒരു ഞെരുക്കത്തോടെ ആ ഗേറ്റ് അയാളുടെ മുന്നിൽ മലർക്കെ തുറന്നു. അയാൾ അകത്തേക്ക് കയറി ഗേറ്റ് പൂർവസ്ഥിതിയിൽ അടച്ചുവച്ച ശേഷം മുന്നോട്ടു നടന്നു.  ചുറ്റുപാടുമുള്ള നിശബ്ദത യ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മുറിയുടെ പുറത്തേക്കു തുറിച്ചുനിൽക്കുന്ന വിൻഡോ എ സി യിൽ  നിന്നുയരുന്ന എയർകണ്ടീഷണറിന്റെ  ശബ്ദവും ചിലപ്പോഴൊക്കെ പൊങ്ങിയും താഴ്ന്നും  കേൾക്കുന്ന ചില  ശക്തമായ കൂർക്കം വലിയും മാത്രമാണ് . അയാൾ നേരെ തന്റെ മുറിയിലേക്ക് കടന്ന് വേഗം വസ്ത്രം മാറി ഉറങ്ങാൻ കിടന്നു .  രാത്രിയുടെ  ഏതോയാമത്തിൽ  എങ്ങോട്ടോ നീന്തി നീങ്ങിയ മഴമേഘങ്ങൾ മഴയായി അവിടെ തന്നെ പെയ്തൊഴിഞ്ഞു . ആ മഴയുടെ ശക്തിയാലും മേൽക്കൂരയുടെ  ശോച്യാവസ്ഥയും കാരണം നല്ലൊരു ശതമാനം മഴവെള്ളവും മുറിയുടെ അകത്തേക്ക് ഒലിച്ചിറങ്ങി. ആ ഒഴുക്കിൽ ചിലരുടെ മുഖത്തും ആ വെള്ളത്തുള്ളി ഇറ്റിറ്റുവീണു. അങ്ങനെ ആ മഴ അവരുടെ എല്ലാവരുടെയും നിദ്രയ്ക്ക് ഭംഗം വരുത്തി.  പ്രദീപും മറ്റുള്ളവരെപ്പോലെ തറയിൽ വിരിച്ച കിടക്ക മടക്കി ചുമരിൽ ചാരി വച്ച് മഴവെള്ളത്തിന്റെ ആക്രമണത്തിൽനിന്നും സ്വയം രക്ഷിച്ചു കൊണ്ട് ചുമരരികിലേക്കു മാറിയിരുന്നൂ. അത് അയാൾക്കു ജീവിതത്തിൽത്തന്നെ ആദ്യത്തെ അനുഭവമായിരുന്നൂ. അതിനിടയിൽ തങ്ങളുടെ ഉറക്കിന് ഭംഗം വരുത്തിയ മഴയെ മനസ്സിൽ അവർ ശപിച്ചെന്ന് തോന്നുന്നു, അതിശക്തമായി തുടങ്ങിയ കാറ്റിന്റെയും മഴയുടെ താണ്ഡവം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചു . മഴവെള്ളം നിറഞ്ഞ മുറിയിൽ നിന്നും തുണിയും ബക്കറ്റും ഉപയോഗിച്ച് അവർ ആ രാത്രിതന്നെ വെള്ളം വറ്റിച്ചു. 
തുടരും 


ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 
ഭാഗം: ആറ്  

കെട്ടിക്കിടന്ന വെള്ളം ഒട്ടുമുക്കാലും തുണികൊണ്ട്  മുക്കി പിഴിഞ്ഞ് വറ്റിച്ചെങ്കിലും മുറിയിലെ തറയിലെ നനവ് അവിടെ തന്നെ ബാക്കിയായിരുന്നു. പ്രദീപും കൂട്ടരും മനസ്സില്ലാ മനസ്സോടെ കിടക്കകൾ വിരിച്ച് കിടന്നു. മനസ്സിൽ മഴ പെയ്യരുതേ എന്ന പ്രാർത്ഥന മാത്രമേ അപ്പോൾ അവരുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. രാത്രിയുടെ ഏതോ യാമത്തിൽ ആരുടേയോ ടൈംപീസിൽ നിന്നും ഉയർന്ന അലാറത്തിന്റെ ശബ്ദം കേട്ടാണ് പ്രദീപ് ഉണർന്നത് .അയാൾ പുതപ്പ് മാറ്റി മെല്ലെ എഴുന്നേറ്റ് കിടക്കയിൽ കണ്ണും തിരുമ്മിക്കൊണ്ട് അൽപ്പസമയം ഇരുന്നു. പിന്നെ കൈകൾ മേലോട്ട് വലീച്ച് നീണ്ട് നിവർന്ന ശേഷം വലതുകൈ കിടക്കയിൽ അമർത്തി എഴുന്നേറ്റ്  നിന്ന് നേരെ വാതിൽ ലക്ഷ്യമാക്കി നടന്നു. മുറിയിലെ ഇരുളിന്റെ മറവിലെ ശീതീകരണിയിൽ നിന്നുമുയരുന്ന തണുപ്പിൽ അയാളുടെ നടത്തത്തിന്റെ വേഗം അൽപ്പം കൂടിയത് പോലെ അയാൾക്ക് തോന്നി. അയാൾ വേഗം വാതിൽ തുറന്ന് വെളിയിലേക്ക് കടന്നു, പുറത്ത് വാതിലിന് അധികമകലെ അല്ലാതെ സ്ഥിതി ചെയ്ത ബദാംമരത്തിന്റെ ചില്ലയിൽ നിന്നും ഒന്നു രണ്ട് തുള്ളി മഴത്തുള്ളികൾ അയാളുടെ മുഖത്ത് പതിച്ചു. അയാൾ കൈ കൊണ്ട് ആ വെള്ളത്തുള്ളികൾ തുടച്ചു മാറ്റി എന്തോ അതിനു് നല്ല തണുപ്പുണ്ടായിരുന്നു. നേരെ തന്റെ പ്രഭാത കർമ്മങ്ങളിലേക്ക് കടന്നു . 

അയാൾ വേഗം തന്നെ ഒരുങ്ങി മുറിയിൽ നിന്നുമിറങ്ങി വേഗം വില്ലയുടെ ഗേറ്റും തുറന്ന് പുറത്തേക്ക് ഇറങ്ങി നടന്നു. റോള പാർക്കിലൂടെ വേഗത്തിൽ നടന്ന അയാളെ പിറകിൽ നിന്നും ആരോ " കുട്ടാപ്പി " എന്ന് നീട്ടി വിളിച്ചു. അതു കേട്ട് അയാൾ ആരോ പിടിച്ചു നിറുത്തിയ പോലെ നടത്തം നിറുത്തി തിരിഞ്ഞ് നോക്കി. പിന്നിൽ കുറച്ച് അകലെയായി ചിരിതൂകി നിൽക്കുന്ന ആളെ കണ്ട് പ്രദീപ് അൽപ്പസമയത്തേക്ക് സ്തബ്ദനായി നിന്നു. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് ജിജ്ഞാസ കലർന്ന ശബ്ദത്തോടെ അദ്ദേഹത്തോട് "എടാ... ട്രൗസറ് റാഫി നീ എപ്പാ വന്നത് ". ആ ചോദ്യത്തിന് അദ്ദേഹത്തിൽ നിന്നും മറുപടി ഒന്നും ലഭിച്ചില്ല. പകരം അദ്ദേഹം ചിരിച്ചു കൊണ്ട് പ്രദീപിനെ ആ പാദചൂടമൊന്ന് നോക്കി . പിന്നെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി '' ഞാൻ രണ്ട് ദിവസമായി വന്നിട്ടു് ജമാലിക്കാന്റെ പീടികേന്റെ വിസയിൽ വന്നതേനും, പിന്നെ പറ നീ എപ്പം വന്ന്? ഏടയാ പണി? അ തിനടക്ക് അനിതയുടെ എന്തെങ്കിലും വിവരം അറിയുമോ?" അൽപ്പസമയം അവരുടെ ഇടയിൽ ഒരു മൌനം തളം കെട്ടി നിന്നു. പിന്നെ ആ മൌനം ഭഞ്ജിച്ചു കൊണ്ട് പ്രദീപ് പറഞ്ഞു തുടങ്ങി " നിന്റെ ആദ്യത്തെ ചോദ്യത്തിന്റെ ഉത്തരം അനിതയുടെ വീട്ടിലെ സംഭവത്തിൽ പറ്റിയ പരുക്കുകൾ ഭേദമായപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് മുഖേന വിസിറ്റ് വിസയിൽ പത്ത് മാസം മുമ്പ് ഞാൻ ഷാർജയിൽ എത്തി.ഇപ്പോൾ ദുബായിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. നിന്റെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം ഞാൻ ഇപ്പോൾ തിരക്കാറില്ല. പക്ഷേ അത് ഒരു വേദനയായി ശരീരത്തിനും മനസ്സിനും ഇന്നും വല്ലാതെ നോവിക്കുന്നു. ഇതുവരെ ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒന്നിനെയാണ് നീ ഉണർത്തിയത് . സാരമില്ല " എന്ന് പറഞ്ഞവസാനിപ്പിച്ച് ഒരു ദീർഘനിശ്വാസം വീട്ടു് വീണ്ടും ഏതോ ചിന്തയിലേക്ക് കടന്നു. ചിന്തയിൽ പഴയ പലതും തെളിഞ്ഞു വന്നു അതിൽ അയാൾക്ക് സംഭവിച്ച ആ അപകടവും അതിന്റെ വേദനയും മനസ്സിൽ തെളിഞ്ഞപ്പോൾ അറിയാതെ മിഴികൾ ഈറനണിഞ്ഞു.

അന്ന് നാട്ടിലേ  ഒരു ചെരുപ്പ് കടയിൽ സെയിൽസ് മേനായി ജോലി ചെയ്തിരുന്ന സമയം . അവന്റെ അയൽവീട്ടിലെ സ്കൂൾ മാഷുടെ മോളായ അനിതയുമായി പല കാരണം പറഞ്ഞ് തർക്കിക്കുന്നത്  ഒരു പതിവായിരുന്നു. അത് ഒടുക്കം പ്രണയത്തിൽ കലാശിച്ചപ്പോൾ അവർ എന്നും അവളുടെ വീടിന്റെ ടെറസിൽ കണ്ടുമുട്ടുന്നത് പതിവാക്കിയ കാലം. എന്നും ടെറസ്സിൽ വച്ചുള്ള ആ സമാഗമത്തിന് പ്രദീപ് അവളുടെ വീട്ടിന്റെ ചുറ്റുമതിലിലെ ഉയരം കുറവുള്ള ഭാഗത്തു കൂടിയാണ്  ചാടീക്കടന്നുകൊണ്ടിരുന്നത്. അങ്ങനെ അവരുടെ സമാഗമം ദിവസങ്ങളും മാസങ്ങളും കടന്നു പോയി.അങ്ങനെ ജോലിക്കുള്ള ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് അയാൾക്ക് കുറച്ച് ദിവസം അന്നത്തെ മദിരാശിയിലേക്ക് പോകേണ്ടതായി വന്നു. മനസ്സില്ലാ മനസ്സോടെയാണ് അന്ന് അയാൾ യാത്ര തിരിച്ചത്. മദിരാശിയിലെ ഇന്റർവ്യൂ എങ്ങനെയൊക്കയോ പൂർത്തിയാക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷം ഒരു ശനിയാഴ്ച ഉച്ചയോടെ അയാൾ വീട്ടിൽ തിരിച്ചെത്തി. അയാളെ ദൂരേ നിന്ന് കണ്ടപ്പോൾ മുതൽ അനിതയുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം ദൃശ്യമായിരുന്നു. വീട്ടിലെ ആളുകളുടെ കണ്ണകളിൽ സംശയത്തിന്റെ നിഴൽ പരക്കാതിരിക്കാനായി പതിവ് സമയം വരെ അവർ കാത്തു നിന്നു. രാത്രിയുടെ മറപിടിച്ച് അയാൾ അന്നും ചുറ്റുമതിൽ കടന്നു ചാടി .പക്ഷേ ആഴമേറിയ ഗർത്തത്തിലേക്കായ അയാൾ പതിച്ചത്. ശബ്ദം കേട്ട് വീട്ടുകാരും അവരുടെ അലർച്ചകേട്ട് അയൽക്കാരും അവിടെ ഓടിക്കൂടി . എന്നങ്ങോട്ട് ശബ്ദമുഖരിതമായിരുന്നു ആ അന്തരീക്ഷം അനിത മനസിന്റെ വേദന സഹിക്കാനാവാതേ വലിയ വായിൽ പൊട്ടിക്കരഞ്ഞു. ഇതിനിടയിൽ ആരോ   വിളിച്ചറിയിച്ച പ്രകാരം അലറി വിളിച്ചും മണി മുഴക്കിയും ഫയർ സർവീസും അവിടെ എത്തിച്ചേർന്നുനാട്ടുകാരും ഫയർ സർവീസും കൂടി പ്രദീപിനെ ആ കിണറിനായി കുഴിച്ച കുഴിയിൽ നിന്നും വളരെ സമയത്തെ ശ്രമത്തിനൊടുവിലാണ്പുറത്തെടുത്തത്  .ശരീരമാസകലമുള്ള അസ്ഥിപഞ്ചരങ്ങൾ ആവീഴ്ചയിൽ തകർന്നിരുന്നതിനാൽ 
 .വേദനയാൽ അയാൾ പുളഞ്ഞു. അത് വല്ലാത്തൊരു കരളലിയിപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു. അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞത് പ്രകാരം അവിടെ എത്തിച്ചേർന്ന ആംബുലൻസിൽ അവനേ ആളുകൾ ചേർന്ന് കയറ്റി. ആ ആംബുലൻസ് നിലവിളിശബ്ദത്തോടെ അവിടെനിന്നും ആശുപതിയിലേക്ക് യാത്ര തിരിച്ചു . പിന്നെ മാസങ്ങളോളം‌ അവൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നെ എപ്പോഴോ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അവനെ കൊണ്ടുവന്നു.  ഈ കാലയളവിനുള്ളിൽ അനിതയേ അവളുടെ വീട്ടുകാർ ദൂരെയേതോ   ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരുന്നൂ . പിന്നെ അവളേപ്പറ്റി ഒരു വിവരവും ആർക്കും അറിയാൻ കഴിഞ്ഞില്ല .കാലങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നൂ അതിനിടയിൽ പ്രദീപിന്റെ  ശരീരം മെല്ലെമെല്ലെ പൂർവ്വസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരുന്നൂ. അവൻ നടന്നു തുടങ്ങിയപ്പോൾ തുടങ്ങിയ ശ്രമങ്ങളുടെ  ഫലമായി കിട്ടിയ വിസിറ്റ് വിസയിൽ അങ്ങനെ അവനും സ്വപ്നനഗരിയായ ദുബായിയിൽ എത്തിച്ചേർന്നു. കഴിഞ്ഞതെല്ലാം  അയാളുടെ മനസ്സിലൂടെ കടന്നുപോയപ്പോൾ അറിയാതെയെങ്കിലും അയാളുടെ മനസ്സിൽ അനിതയെ എങ്ങനെയെങ്കിലും കണ്ടെത്താനുള്ള മോഹം ഉണർന്നു
തുടരും
ഗള്‍ഫ് ജീവിതത്തിലെ ഒരേട്‌ 

എം.പി. എസ്സ്. വീയ്യോത്ത് 

ഭാഗം: ഏഴ്‌   
അങ്ങനെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൻ അന്നാദ്യമായി തനിക്കു വേണ്ടി മനസ്സിൽ ഒരു തീരുമാനമെടുത്തു. പിന്നെ നേരെ ടെലിഫോൺ ബൂത്തിലേക്ക് നടന്നു 

യച്ചുകൊടുത്തിട്ടും പരാതി മാത്രം ബാക്കി നിന്നു. അതിനിടയില്‍ അയാള്‍ അവധിക്ക്നാട്ടിലേക്കു തിരിച്ചു . ആ പോക്കില്‍ എല്ലാവര്‍ക്കുമുള്ള സാധനങ്ങള്‍ അയാള്‍ വാങ്ങി മുറിയില്‍ ഖാദര്‍ക്കയുടെ നേതൃത്വത്തില്‍ പെട്ടി കെട്ടി. ആ കെട്ടില്‍ ചില സുഹൃത്തുക്കള്‍ തന്ന സാധനങ്ങളും ഉണ്ടായിരുന്നൂ. അങ്ങനെ നാട്ടിലെത്തിയ അയാള്‍ സുഹൃത്തുക്കളുടെ വീട്ടില്‍ പോയി അവരുടെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ മറന്നില്ല. അങ്ങനെയിരിക്കെ സുഹൃത്തുക്കളോടൊപ്പം ബൈക്കില്‍ കറങ്ങി നടന്നപ്പോളാണ് അയാള്‍ ആ പെണ്‍കുട്ടിയെ കണ്ടത് അവളില്‍ അയാള്‍ ആകൃഷ്ടയായിഅങ്ങനെ പറ്റിയ ഒരവസരത്തില്‍ സഹോദരി വഴി ആ വിവരം വീട്ടുകാരെ അറിയിച്ചു. അങ്ങനെ വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹ നിശ്ചയവും ഭംഗിയായി നടന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഒരു ആവശ്യമേ  ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിച്ചു അവളെ കൂടെ കൊണ്ട് പോവണം. അങ്ങനെ അവധികഴിഞ്ഞു അയാള്‍ മനസ്സില്ലാ മനസ്സോടെ നാട്ടില്‍നിന്നും ദുബായിലേക്ക് യാത്ര തിരിച്ചു. തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ച അയാള്‍ പിന്നെ വീട് മോടിപിടിപ്പിക്കലിന്റെ ഓട്ടത്തിലായിരുന്നൂ.  കമ്പനിയിലെ ജോലിയും അത് കഴിഞ്ഞ് കുടുംബമായി താമസിക്കാനുള്ളതും തന്റെ ബജറ്റില്‍ ഒതുങ്ങുന്ന ഫ്ലാറ്റ് സംഘടിപ്പിച്ചു അതില്‍ അത്യാവശ്യമുള്ള ഫര്‍ണിച്ചറുകള്‍ വാങ്ങി നിറച്ചു. അതിനിടയില്‍ കമ്പനിയില്‍നിന്നും അനുവദിച്ചു കിട്ടിയ അവധിയില്‍ ഒരു നാള്‍ വിവാഹാവശ്യാര്‍ത്ഥം അയാള്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. കയ്യില്‍ ഭാര്യയാവുന്ന പെന്കുട്ടിക്കുള്ള വിസയും കയ്യില്‍ കരുതിയിരുന്നൂ. അയാള്‍ നാട്ടിലെത്തുമ്പോഴേക്കും അവിടം തിരക്ക് പിടിച്ച ഒരുക്കത്തിലായിരുന്നൂ. അവന്‍ വീട്ടിലെത്തി വസ്ത്രം  മാറി ബൈക്കും എടുത്ത് രേഷ്മയുടെ വീട്ടിനരികിലുള്ള അമ്പലത്തിലേക്ക് തിരിച്ചു. അമ്പലപ്പരിസരത്തെത്തി ബൈക്കും സ്റ്റാന്‍ഡില്‍ വച്ച് അവിടെയുള്ള ആള്‍ ത്തരയില്‍ ഇരുന്നു. അപ്പോഴാണ് ആ വഴി അവളുടെ കൂട്ടുകാരി നടന്നുപോവുന്നത് കണ്ടത്. അവള്‍ നീട്ടി ചോദിച്ചു " പ്രദീപേട്ടാ എപ്പോളാ വന്നേ " അയാള്‍ പറഞ്ഞു ഇന്ന് വന്നേയുള്ളൂ " അപ്പോള്‍ അവള്‍കുസൃതി കലര്‍ന്ന ചിരിയോടെ ചോദിച്ചു " രേഷ്മയെ നോക്കി നില്‍ക്കുവാ അല്ലെ" അയാള്‍ ഒന്നും മിണ്ടാതെ ചിരിച്ചു. അവള്‍ ചിരിച്ചുകൊണ്ട് മുന്നോട്ടുപോയി.



നേരം സായന്തനത്തോടടുക്കുന്നൂ.

 എങ്ങുനിന്നോ വന്ന ഇളം തെന്നൽ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ പാടത്തെ നെൽക്കതിരുകളെ പതിയെ തൊട്ട് തലോടിക്കൊണ്ട്  കടന്നുപോവുന്നുണ്ടായിരുന്നൂ .  അന്നത്തെ ജോലികൾ കഴിഞ്ഞു പറവകൂട്ടങ്ങൾ  കുശലാന്വേഷണവും നടത്തിക്കൊണ്ട് ആ വിഹായസ്സിലൂടെ  പറന്നു നീങ്ങി. വയലിൻ കരയിലെ ഓലമേഞ്ഞ കുടിലിൽനിന്നും മീര അമ്മയോട് "അമ്മെ ഞാൻ അമ്പലത്തിലേക്ക് പോണു " എന്നും വിളിച്ചുപറഞ്ഞു ഇറങ്ങി. വഴിയിലെ മൺതിട്ടയിൽനിന്നും ഒരു പുൽനാമ്പ് പൊട്ടിച്ചെടുത്ത് അത് വായിൽ വച്ച് കടിച്ചു് കാലിലെ വള്ളിച്ചെരിപ്പ് ഉയർത്തിവച്ചുകൊണ്ട്  കുണുങ്ങിക്കുണുങ്ങി അവൾ ആ വരമ്പിലൂടെ നടന്നൂ . 
അവളെപ്പറ്റിപ്പറയുകയാണെങ്കിൽ  അഞ്ചടി അഞ്ചിഞ്ചു് ഉയരംകറുപ്പുനിറംചുവപ്പിൽ വെള്ളയും ഓറഞ്ചും  പൂക്കളോടുകൂടിയ നീളന്‍  പാവാടയും ഓറഞ്ചുനിറത്തോടുകൂടിയ ബ്ലൗസ്സുമാണ് വേഷം . കതിരോന്റെ ഇളം ചൂടെറ്റ്  കക്ഷത്തിൽ വിയര്‍പ്പിന്റെ നനവ് പടർന്നിരിക്കുന്നൂ . നിദംബം മറച്ചുകൊണ്ടുള്ള അവളുടെ  കാർകൂന്തൽ പിന്നിയിട്ട് അതിൽ തുളസിക്കതിർ ചൂടിയിരിക്കുന്നൂ  . നെറ്റിയിൽ കുത്തനെ ഒട്ടിച്ചുവച്ചിരിക്കുന്ന ശിങ്കാര്‍ സ്റ്റിക്കർ പൊട്ടും അതിനുമുകളിലൂടെ  നെറ്റിയിലേക്ക് വീണുകിടക്കുന്ന കുറുനിരയും അവളുടെ ചന്തം പതിൻമടങ്ങു കൂട്ടിയിരിക്കുന്നൂ.
 സായന്തനസൂര്യന്റെ വേറിട്ട കിരണങ്ങൾ ഇടവിട്ട് അവളുടെ മുഖത്തേക്ക്പതിച്ചുകൊണ്ടിരുന്നൂ . ആ രശ്മികളെ  കൈത്തലംകൊണ്ട് മറച്ചുകൊണ്ട്‌  അവൾ മുന്നോട്ട് നടന്നു .പെട്ടന്നാണ് വയലിന്റെ കരയിലെ അമ്പലപറമ്പിലെ  ആൽത്തറയിലിരുന്ന് അവളെ കണ്ണിമവെട്ടാതെ നോക്കിക്കൊണ്ടിരിക്കുന്ന ആളെ ശ്രദ്ധിച്ചത്. ആളെ അവൾ തിരിച്ചറിഞ്ഞു . അവളുടെ മനസ്സ് പതിയെ മന്ത്രിച്ചു "എന്റെ പ്രദീപേട്ടന്‍ , ഇതെപ്പോ വന്നു ".അവളുടെ കാലുകൾക്കു വേഗം കൂടിക്കൂടിവന്നുകാലിനടിയിൽ ഞരിഞ്ഞമർന്ന പുൽനാമ്പുകളെ അവൾ ശ്രദ്ധിച്ചില്ല. വയലിന്റെ ഓരത്തെ ചരിഞ്ഞ പാതയിലൂടെ അവള്‍ മുന്നോട്ട് നടന്നുഅതിനിടയില്‍ അയാള്‍ ആല്‍തറയില്‍നിന്നും ഇറങ്ങി അവളുടെ അരികിലേക്ക് നടന്നെത്തിയിരുന്നൂ. അയാളുടെ സാന്നിധ്യം അവളുടെ മനസ്സിന്‍റെ സന്തോഷം വര്‍ധിപ്പിച്ചു. അവളുടെ നെഞ്ച് സന്തോഷത്താല്‍ അതിവേഗം ഉയര്‍ന്നും താഴ്ന്നുമിരുന്നൂ. തറയിലെ ചെമ്മണ്ണില്‍ കാലിന്‍റെ തള്ള വിരലുകൊണ്ട് വൃത്തം വരച്ചുകൊണ്ട് നമ്രശിരസ്കയായി നഖം കടിച്ച് നാണം കുണുങ്ങി അവള്‍ നിന്നു.
അയാൾ നിശബ്ദനായി ചുണ്ടില്‍ വിരിഞ്ഞ  ചെറുപുഞ്ചിരിയോടെ അവളെ ആപാദചൂടം   നോക്കിനിന്നു. അയാളുടെ ആ നോട്ടത്തില്‍  അവളുടെ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടി.
ആ മൗനം ഭഞ്ജിച്ചുകൊണ്ടു അവൾ  പരിഭവത്തോടെ  ചോദിച്ചു .."ഹും.  എന്താ ഇങ്ങനെ നോക്കുന്നെ ‘ അയാള്‍ ഒന്നുമില്ലെന്ന് കണ്ണ് ചിമ്മിക്കാണിച്ചു . അതുകണ്ട്  അവളുടെ മുഖത്ത് ഒരു ചിരി പടർന്നുഅപ്പോൾ അടുത്ത ചോദ്യം ഉയര്‍ന്നു .. പ്രദീപേട്ടന്‍ എപ്പോഴാ വന്നേ." അതിനു മറുപടി നല്‍കാതെ കുറച്ചു നേരം അവളുടെ മുഖത്ത് നോക്കി കൊണ്ട് അയാള്‍ നിന്നു. പിന്നെ എന്തോ ആലോചിച്ചുകൊണ്ട് അയാൾ പറഞ്ഞു " എന്റെ പെണ്ണേ നിന്റെ മുഖത്ത് ഇങ്ങനെ നോക്കിനില്ക്കാൻ എന്തൊരു സുഖമാണ്ഇത്രയും ദിവസത്തിനുള്ളിൽ നിനക്ക് ചന്തം കൂടിയപോലെ തോന്നുന്നു. പിന്നെ നിനക്ക് സുഖമാണോ"
അവൾ നാണത്തോടെ പറഞ്ഞു " എനിക്ക് സുഖം , പ്രദീപേട്ടന്‍ എപ്പോഴാ വന്നു" അയാൾ മറുപടി പറഞ്ഞു " ഞാൻ  ഇന്ന് രാവിലെ എത്തി,ഇനി നമുക്ക് ഒരുമിച്ചു പോകാം എന്താ " അതിനിടയില്‍ അവളുടെ അടുത്ത ചോദ്യം ഉയർന്നു "പ്രദീപേട്ടന് ശരിക്കും എന്താ ജോലി, "  അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു "എടീ മണ്ടീ എത്രപ്രാവശ്യം ഞാന്‍ പറഞ്ഞതാ മറന്നുപോയോ, എന്നാല്‍ ഒന്നുകൂടി പറയാം ഞാന്‍ ദുബായില്‍ ഒരു കമ്പനിയില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നൂ .” 
അയാൾ ചിരിച്ചുകൊണ്ട് അവളോട്  പറഞ്ഞു " എടീ .. ഇനി കുറച്ചു ദിവസങ്ങലല്ലേ ഉള്ളൂ , അത് കഴിഞ്ഞു ശരിക്കും പരിചയപ്പെടുത്തി തരാം എന്താ "
അത്അ കേട്ട് അവളുടെ  മുഖത്തുവിടർന്ന നാണം കലർന്ന ചിരിയിൽ നുണക്കുഴികൾ തെളിഞ്ഞു വന്നു.
ഒന്ന്പുണരാൻ നീണ്ട അയാളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു  അവൾ   പറഞ്ഞു " കള്ളൻ , ഞാൻ പോകുവാ "
അയാൾ  എന്തെങ്കിലും പറയാൻ തുടങ്ങുമ്പോളേക്കും  അവൾ ചിരിച്ചുകൊണ്ട് വരമ്പിലൂടെ വീട്ടിലേക്കോടി.അയാൾ  അതും നോക്കിക്കൊണ്ടു അങ്ങനെ നിന്നു. 
അതിനിടയിൽ അയാൾ അവളോട് വിളിച്ചുപറഞ്ഞു "ഏതായാലും നിന്നെ  കൈയിൽ കിട്ടുമല്ലോ അപ്പൊ കാണാം " 
അവൾ  വരമ്പിൽ കുറച്ചു അകലെയായി നിന്നും കിതച്ചുകൊണ്ട് നിന്ന് അയാളെ തിരിഞ്ഞു നോക്കി ചിരിച്ചു  . അങ്ങനെ അവള്‍ അകന്നു പോവുന്നതും നോക്കി അയാള്‍ അങ്ങനെ നിന്നു. പിന്നെ ബൈക്കില്‍ കയറി അയാള്‍ വീട്ടിലേക്കു യാത്ര തിരിച്ചു .
അതിനിടയില്‍  അങ്ങനെ ആ ഞായറാഴ്ച വന്നെത്തി,
അന്നായിരുന്നൂ പ്രദീപും  രേഷ്മ എന്ന ആ പെണ്‍കുട്ടിയും തമ്മിലുള്ള കല്യാണം. ആ കല്യാണവും ചടങ്ങുകളും ഭംഗിയായി തന്നെ നടന്നു. അങ്ങനെ അവരുടെ ആദ്യരാത്രിയില്‍ അവള്‍ അയാളോട് ചോദിച്ചു “ ഈ വീട് നിങ്ങളുടെ പേരിലാണോ ?” അയാള്‍ സത്യം പറഞ്ഞാല്‍ അതുകേട്ടു അതിശയിച്ചുപോയി. അയാള്‍ അതിനു അല്ല എന്ന് ,മറുപടിയും പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം ഉയര്ന്നൂ” നിങ്ങള്ക്ക് എത്ര ശമ്പളം കിട്ടുന്നുണ്ട്‌? പിന്നെ നിങ്ങള്‍ എത്രയാ ഇവിടേയ്ക്ക് അയക്കുന്നേ?” അയാള്‍ ചോദിച്ചു “ ഇതിനുത്തരം ഇപ്പോള്‍ തന്നെ പറയണോ “ അപ്പോള്‍ അവള്‍ പറഞ്ഞു “ എന്തായാലും ഇനി നിങ്ങളെ ഞാന്‍ ശരിയാക്കിയെടുത്തൊളാം”. പിന്നെ സത്യം പറഞ്ഞാല്‍ ആദ്യരാത്രിയ്ക്ക് വേണ്ട മൂടങ്ങ്‌ പോയിക്കിട്ടി. പിന്നെ എന്തൊക്കയോ കാണിച്ചു കൂട്ടി  അവര്‍ കിടന്നൂ. പ്രദീപ് തനിക്കബധം പറ്റിയതാണോ എന്ന് അറിയാതെ മനസ്സില്‍ ചിന്തിച്ചുപോയി. കുറേനേരം അയാള്‍ ഉറങ്ങാദേ തിരിഞ്ഞും മറിഞ്ഞും കിടന്നൂ. അപ്പോള്‍ അവള്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നൂ. കുറച്ചു നാളുകള്‍ക്കകം പ്രദീപിന്റെ അവധികഴിഞ്ഞതിനാല്‍ അവര്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. അവരെ യാത്രയാക്കാന്‍ ഇരുവീട്ടുകാരും വിമാനത്താവളം വരെ വന്നിരുന്നൂ .
ദുബായിയിലെത്തിചെര്‍ന്നപ്പോള്‍  രാത്രിയോടടുത്തിരുന്നൂ. വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങി ടാക്സിയില്‍ ഫ്ലാറ്റിലേക്ക് തിരിച്ചു. രേഷ്മയ്ക്ക് പുറത്തെ കാഴ്ചകളൊക്കെ കൌതുകത്തോടെ നോക്കിക്കണ്ടു. കുറച്ചു സമയത്തിനകം അവര്‍ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുന്നില്‍ എത്തി. ടാക്സിയില്‍നിന്നും ഇറങ്ങി ഡിക്കിയിലും കാരിനകത്തും വച്ച ബാഗുകള്‍ താഴേക്ക്‌ വച്ച് അത് പറഞ്ഞയച്ചു.സാധനങ്ങള്‍ മേലെമെല്ലേ എടുത്ത് നടന്ന് ലിഫ്റ്റിലൂടെ കയറ്റി ഫ്ലാറ്റിലേക്ക് കൊണ്ടുപോയി . ദിവസങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നൂ ആ യിടയ്ക്കു രേഷ്മയുടെ  ആവശ്യങ്ങളും വര്‍ധിച്ചു. ചുറ്റുപാടുമുള്ള സ്ത്രീകളുടെ മുന്നില്‍ തന്റെ നിലവാരം കൂട്ടാന്‍ വേണ്ടി അവള്‍ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങിക്കൂട്ടാന്‍ തുടങ്ങി. അതിനിടയില്‍ ഒരു ദിവസം അവള്‍ ശര്‍ദ്ദിച്ചു. വൈകീട്ട് ജോലികഴിഞ്ഞുവന്ന പ്രദീപിനോട് അവള്‍ ഈ ക്കാര്യം അവതരിപ്പിച്ചു  അങ്ങനെ അയാള്‍ അവളെയും കൊണ്ട് അവിടെ അടുത്തുള്ള ഡോക്ടറെ കാണാന്‍ പോയി. അവിടെ നടന്ന പ്രഗ്നന്സി ടെസ്റ്റ്‌ ഫലം പ്രകാരം അവള്‍ ഗര്‍ഭിണിയാണെന്ന് സ്ഥിതീകരിച്ചു.               ഗര്‍ഭിണിയായി എന്ന പിന്നെ മാസങ്ങളായുള്ള ചെക്കിംഗ് തുടര്‍ന്നു  പരിഭവങ്ങളും മാറി മാറി വന്നു. അത് സഫലീകരിച്ചു കൊടുക്കാനായി അയാള്‍ ബാങ്കില്‍നിന്നും ലോണും എടുത്തു.  




2017 ഓഗസ്റ്റ് 7, തിങ്കളാഴ്‌ച

പത്ര പരസ്യം

പത്ര പരസ്യം 
എം പി എസ് വീയ്യോത്ത്  

പത്രത്തിലെ ആ വാർത്തയുടെ തലവാചകം കണ്ടപ്പോഴാണ് എന്നിലെ ജിജ്ഞാസ ഉണർന്നത്. തുടർന്ന് ഞാൻ ആ വാർത്ത  മുഴുവനായും വായിച്ചു തുടങ്ങി.  അത് ഇപ്രകാരമായിരുന്നൂ .

കാണ്മാനില്ല 
പണ്ട് ഞാൻ അറബിക്കടലിലേക്ക് ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ മഴു കാണ്മാനില്ല.  അന്നത്തെ ചീല പ്രത്യേക സാഹചര്യത്താൽ  മഴു വലിച്ചെറിഞ്ഞാണ് കേരളം എന്ന കര കടലിൽനിന്നും രൂപാന്തരം പ്രാപിച്ചത് എന്ന വസ്തുത നിലനിൽക്കവേ .  ഇന്ന് എന്റെ ഈ അവസ്ഥയിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാമത്തിനു പോലും കളങ്കം വരുത്തുന്ന വിധമാണ് കാര്യങ്ങൾ  കടന്നു പോവുന്നത്. ആയതിനാൽ  മഴു തിരിച്ചെടുക്കാനുള്ള പ്രവർത്തനവുമായി ഞാൻ മുന്നോട്ടു പോവുന്നു .  

ഇവിടത്തെ മാറി മാറി വരുന്ന രാഷ്ട്രീയ സാംസ്‌കാരികവുമായ ഭരണം ഈ നാടിൻറെ നാശത്തിനുള്ള വഴിതെളിച്ചു എന്നുള്ളത് എല്ലാവര്ക്കും അറിയുന്നതാണ് . അവരുടെ ക്രൂരവും  ഭീഭത്സവും ആയ നിലപാടുകളിൽ പലതും  ഭയാനകവും പൈശാചികങ്ങളുമായിരുന്നൂ .  അതുപോലെ ജനങ്ങളുടെ വൃത്തിഹീനവും മനുഷ്യത്വരഹിതമായ  ജീവിതാന്തരീക്ഷവും എന്റെ  ഈ പ്രവർത്തിയുടെ ആഴം  വീണ്ടും കൂട്ടി . 
ആയതിനാൽ  എവിടെനിന്നെങ്കിലും മഴുവിനെ സംബന്ധിച്ച സൂചനയോ മറ്റോ  നൽകുന്നവർക്ക് പരമശിവന്റെ ഒപ്പോടുകൂടിയ ഒരു സർട്ടിഫിക്കറ്റും സ്വർണ്ണ നാണയങ്ങളും നൽകുന്നതായിരിക്കും .

എന്ന് 

പരശുരാമൻ ഒപ്പ് 

ഈ വിചിത്രമായ പരസ്യം എന്നിൽ ചിരിക്കു പകരം എന്നിലെ ചിന്തയാണ് ഉണർന്നത് . 

നമ്മുടെ നാട്ടിലെ പ്രകൃതിയും അതിന്റെ സൗകുമാര്യതയും  ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു വിഘാതമായിനിൽക്കുന്ന എല്ലാ മത രാഷ്ട്രീയ സാംസ്ക്കാരിക  ശക്തികളെയും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ വെറുത്തു . 

നിങ്ങളൊന്നാലോചിച്ചു നോക്കൂ പരശുരാമൻ തന്റെ മഴുവും കണ്ടെടുത്ത്  തിരിച്ച്പോയാൽ നമ്മളും ഓർമ്മകളും  കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങും ശരിയല്ലേ . 

ഞാൻ ഇവിടെപ്പറഞ്ഞത് സാങ്കല്പികമാണെങ്കിലും  ചിന്തിക്കാനുള്ള എന്തോ ഒന്ന് അതിലുണ്ട് എന്ന് തോന്നുന്നു ശരിയല്ലേ. നമ്മുടെ പ്രകൃതിയെ തിരിച്ചു പിടിച്ചു പ്രകൃതി ക്ഷോഭത്തിന്റെ ഇരകളാകാതെ സ്വയം നാം കാക്കുക തന്നെ വേണം . 

2017 ഓഗസ്റ്റ് 6, ഞായറാഴ്‌ച

പ്രവാസി (കവിത)

പ്രവാസി
എം പി എസ്സ് വീയ്യോത്ത്

മരുപ്പച്ച തേടി വന്നൊരു പധികനാണ് ഞാന്‍ ഈ
മരുഭൂവില്‍ നിങ്ങളെന്നെയൊരുപ്രവാസിയാക്കീലെ  
ഞാനിന്നീ മണല്‍നഗരത്തില്‍ കഴിഞ്ഞിടുമെന്നാലും
മനസ്സെന്നോ എന്‍  ജന്മനാടില്‍ പണയം വച്ചീലെ
കഴിവതില്ലെന്‍ പെറ്റമ്മയെ മറന്നിടാനൊരുനാളും
പോറ്റമ്മയേ കൈവിട്ടു ഓടി പോവുന്നതെങ്ങനെ നീ  
ജന്മനാടിന്റെ  ഓരോ സ്പന്ദനവുമറിഞ്ഞിടുന്നൂ നീ
ഇങ്ങീ കേരളനാടിലെ ഉത്സവമേളങ്ങളറിയുന്നൂ  
ഇവിടെ ച്ചുട്ടുപഴുക്കും മണലിന്‍ പൊള്ളലിന്‍ നീറ്റലുകള്‍
സ്നേഹിക്കുന്നോര്‍ക്കായ് ഞങ്ങള്‍ എന്തും സഹിച്ചീടും
ഓണവും വിഷുവും ഈസ്ടരും പെരുന്നാളൊക്കെ വന്നാലും  
മുറിയിലെ പരിപ്പുകറിയും കോഴിയും സദ്യയായിമാറീലെ
വിശാലമായി സദ്യകഴിക്കാന്‍ ഹോട്ടലില്‍ പോയീടാം പക്ഷേ
ചെലവുച്ചുരുക്കി മിച്ചം പിടിക്കാന്‍ ഓടുന്നൂ ഇവിടെല്ലാരും  
നാട്ടില്‍ പോവാന്‍ നേരത്ത് പലതും വാങ്ങിക്കൂട്ടുന്നു
ഓര്‍ക്കും വീട്ടിലെ ഓരോ ആളിനേം മറന്നിടാതെ നീ  
ദിനങ്ങളോരോന്ന് കടന്ന്പോവും നേരത്തെപ്പോഴും
കലണ്ടറിലെ തീയതി എണ്ണിക്കാലം കഴിചിടില്ലേ നീ
നാട്ടില്‍ പോവാനുള്ള നാളങ്ങനെ വന്നു ചേര്‍ന്നാലോ
കൂട്ടുകാര്‍ ചേര്‍ന്നു പെട്ടിയുമെടുത്ത് യാത്രയാവില്ലേ നീ
നിന്‍ ശരീരം വിമാനമതിലായ് ഇരുന്നെന്നാകിലും
നിന്‍ മനസ്സ്  എന്നോ നാട്ടിലെ ഓര്‍മ്മയിലലിഞ്ഞു ചേരൂല്ലേ

പ്രണയ ജോഡികൾ

പ്രണയ ജോഡികൾ 
എം പി എസ് വീയ്യോത്ത് 

മലപ്പുറം ജില്ലയിലെ  നിലംബൂരിനടുത്തെ  പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . ആ ഗ്രാമ ത്തിലെ അറിയപ്പെടുന്ന പൗരപ്രമുഖനായിരുന്നൂ  മനക്കൽ അന്ത്രുഹാജി. കാലങ്ങളായുള്ള  ജന്മി കുടുംബമായിരുന്നൂ അവരുടേത്.  നോക്കത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍ തോപ്പും  കവുങ്ങിന്‍തോപ്പും  മാവുകളും വന്‍ മരങ്ങളും അതുകൂടാതെയുള്ള  മറ്റു വിളകളും മാത്രം മതി ആ തറവാടിന്റെ മഹത്വമറിയാൻ . ഇന്നും ആ പഴയ രീതികളിൽ  ഒരു മാറ്റവുമില്ലാതെ അവരുടെ ജീവിതം അങ്ങനെ കഴിഞ്ഞു വരുന്നൂ . ആ തറവാട്ടില്‍ മത്സ്യവും മാംസവും അല്ലറ ചില്ലറ സാധനങ്ങളുമേ അവര്‍ പുറത്തുനിന്നു വാങ്ങാറുള്ളൂ . ബാക്കി എല്ലാ ഭക്ഷ്യ വസ്തുക്കളും അവരുടെ പാടത്തും പറമ്പിലുമായി കൃഷിചെയ്ത് വരുന്നൂ . തോപ്പിലെ വിളകള്‍  പാട്ടത്തിനു കൊടുത്തും മറ്റും നല്ലൊരു വരുമാനം അവർ നേടിയിരുന്നൂ . അതോടൊപ്പം ആ അങ്ങാടിയിലെ ഒട്ടുമിക്ക  കടകളും സ്ഥാപനങ്ങളും അവരുടെ ഉടമസ്ഥയിലുള്ളതുമായിരുന്നൂ.  ആ തറവാടിന്റെ വളര്ച്ചയുമായി ചരിത്രവുമായും ഒത്തിരി ബന്ധമുണ്ടായിരുന്നൂ.

 റോഡിൽ നിന്നും നടന്ന് ഞാൻ ആ തറവാടിന്റെ കമാനം കടന്നുചെന്നപ്പോൾ ദൂരെ എന്റെ മുന്നിൽ മനക്കൽ തറവാട് അതിന്റെ പഴയകാല  പ്രതാപത്തോടെ തലയുയർത്തി നിൽപ്പുണ്ടായിരുന്നൂ. ഞാൻ തലയുയർത്തി ആ  മൂന്നുനിലയിലുള്ള ആ തറവാടിന്റെ നേരെ നോക്കിയപ്പോൾ ആ  ചുമരുകള്‍ക്കു കുറെയേറെ ഓര്‍മ്മകള്‍ പങ്കുവെക്കാനുള്ളതുപോലെ എനിക്ക് തോന്നി. ഞാൻ ചുറ്റുപാടും കണ്ണോടിച്ചു നടന്ന് മുന്നോട്ടു നീങ്ങി . അവിടെ മുറ്റത്ത് പഴയകാല പ്രതാപത്തോടെ നിലയുറപ്പിച്ച ബെന്‍സ് കാറും, ജീപ്പും, ബുള്ളറ്റും ആ തറവാടിന്റെ ആഡ്യത്വത്തിന്റെ  ഗര്‍വ് ഒന്നുകൂടി കൂട്ടി .   ഞാന്‍ ചുറ്റിലും കണ്ണോടിച്ച് ഓരോന്ന് നോക്കി നടന്നപ്പോഴാണ് ആ മാളിക വീടിന്റെ വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് എന്നെ നോക്കി വെറ്റില മുറുക്കുന്ന തലേക്കെട്ട് കാരനെ ശ്രദ്ധിച്ചത്. ഏകദേശം അറുപതോട് അടുത്ത് പ്രായം വരുന്ന ആരോഗദൃഡഗാത്രനായ അയാള്‍ എന്നോട് തല മേലോട്ടെക്ക് പൊക്കി എന്താ കാര്യം എന്നാ മട്ടില്‍ നോക്കി.  ഞാന്‍ അതിനിടയില്‍ പടികള്‍ കയറി വരാന്തയിലേക്ക്‌ എത്തിയിരുന്നൂ .

തലേക്കെട്ടുകാരന്‍ ചാരുകസേരയില്‍നിന്നും എഴുന്നേറ്റ് വായിലെ മുറുക്കാന്‍ രണ്ടു വിരലുകള്‍ചു ണ്ടിനു ചേർത്തുവച്ചു അതിൽ ക്കിടയിലൂടെ നീട്ടി മുറ്റത്തിന്റെ ഒരു വശത്തേക്ക് തുപ്പിക്കൊണ്ട്  എന്നോട് ചോദിച്ചു “ മോനേതാ എവിടുന്നാ."

ഞാന്‍ അദ്ദെഹത്തോട് “സാഹബ്  പറയാം ഞാന്‍ ഒന്ന്  ഇരുന്നോട്ടെ “എന്ന് ചോദിച്ചു. 

അദ്ദേഹം എന്നെ നോക്കി ചിരിച്ചുകൊണ്ട് ചുണ്ടു തുടച്ചു  അടുത്തുകണ്ട കസേര ചൂണ്ടി അതിൽ  ഇരിക്കാന്‍ നിര്‍ദേശിച്ചു .

 ഞാൻ നടന്ന് ആ കസേരയില്‍ ഇരുന്നുകൊണ്ട് പറഞ്ഞു  “ സാഹെബ്  എന്റെ പേര് അനൂപ്‌ ഒരു സിനിമാക്കാരനാണ് , താങ്കളുടെ പഴയകാല ജീവിതകഥയില്‍ ചിലത് ചോദിച്ചറിയാനുള്ള ആകാംഷയാണ്  എന്നെ താങ്കളുടെ മുന്നിലെത്തിച്ചത്.”

അയാള്‍ ചിരിച്ചുകൊണ്ട് എന്നെ അടിമുടി നോക്കി പിന്നെ വീട്ടിനകത്തേക്ക്‌ നോക്കി നീട്ടിവിളിച്ചു “ജമീലാ”.

അല്പസമയത്തിനകം വെളുത്ത് നീണ്ട ഒരു മധ്യവയസ്ക അങ്ങോട്ടേക്ക് നടന്നുവന്നു.

വന്നപാടെ അവര്‍ അയാളോട് ചോദിച്ചു “ എന്താ വിളിച്ചേ? “

പിന്നെ എന്നെ നോക്കിക്കൊണ്ട്‌ അദ്ദേഹത്തോട് ചോദിച്ചു “ ഇതാരാ?”

അന്ത്രുക്കാ അവരെ നോക്കി പ്പറഞ്ഞു “ എന്റെ പഴയ കഥകള്‍ ചോദിച്ചറിയാന്‍ വന്ന സിനിമാക്കാരനാ ഇദ്ദേഹം”

പിന്നെ എന്നെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു “ എന്റെ ജീവിത കഥയിലെ ഒരു ഭാഗം ഇവളാണ്‌ , മോന്‍ നാളെ വരുമോ എന്റെ ഓര്‍മ്മയിലുള്ള കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതരാം”

പിന്നെ ഭാര്യയെ നോക്കി പ്പറഞ്ഞു “ എടീ നീ ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ചായ എടുത്തുവയ്ക്കു” അതിനിടയില്‍ ജമീല വീട്ടിന്റെ അകത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞു അങ്ങോട്ട് തിരിച്ചു വന്നു ചായ എടുത്തുവച്ചു വിവരം പറഞ്ഞു അവർ അകത്തേക്ക് കയറിപ്പോയി. ഞാൻ കസേരയിൽനിന്നും എഴുന്നേ റ്റു  അകത്തെ തീന്‍ മേശയ്ക്കരികിലേക്ക് നടന്നു അവിടെ കണ്ട കസേരകളിൽ  ഇരുന്നു . ഞാൻ ആ മേശ മേലൂടെ ഒന്ന് കണ്ണോടിച്ചു വിവിധങ്ങളായ ഭക്ഷണ സാധനങ്ങൾ ആ മേശമേൽ നിരന്നിരുന്നൂ. അതിൽനിന്നും കുറച്ചെടുത്ത് ഞങ്ങളും ഭക്ഷണം കഴിച്ചു. പിന്നെ ചായയും കുടിച്ചു വരാന്തയിലേക്ക് നടന്നു. അന്ത്രുക്കാ കടയിലേക്കായി അയാളുടെ ബെന്‍സിൽ കയറി അവിടെനിന്നും എന്നോട് യാത്ര പറഞ്ഞു അകന്നു പോയി.  ഒപ്പം തന്നെ ഞാനും  ഓഫീസിലേക്കു തിരിക്കാനായി ആ വീട്ടിന്റെ വെളിയിലായി നിറുത്തിയിട്ട ബൈക്കിനരികിലേക്കും നടന്നു .

അങ്ങനെ അദ്ദേഹം പറഞ്ഞ ആ ഞായറാഴ്ച വന്നെത്തി, കാലത്ത് തന്നെ ഞാന്‍ എന്റെ ബൈക്കില്‍  അദ്ദേഹത്തിന്റെ വീട്ടിന്റെ കമാനവും കടന്ന് മുറ്റത്ത് നിറുത്തി. വരാന്തയിലെ ചാരുകസേരയില്‍ ഇരുന്ന് പത്രം വായിച്ചുകൊണ്ടിരുന്ന അന്ത്രുക്കാ എന്നെ കണ്ടപ്പോള്‍ പത്രം താഴ്ത്തി വച്ചു കസേരയില്‍നിന്നും എഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും അയാളുടെ സഹായി ചാത്തുവും കൂടെക്കൂടി, അന്ത്രുക്കാ അയാളെ മറ്റെവിടെക്കോ പറഞ്ഞയച്ചുകൊണ്ട്  എന്നെയും കൂടി  അദ്ദേഹത്തിന്റെ പറമ്പിലെ പച്ചക്കറി തോട്ടത്തിലൂടെ നടന്നു തുടങ്ങി .ആ നടത്തത്തിനിടയില്‍ അദ്ദേഹം അങ്ങനെ ആ കഥയിലേക്ക്‌ കടന്നു.

നഗരത്തില്‍നിന്നും മാറി സ്ഥിതിചെയ്യുന്ന ആ സർക്കാർ കലാലയ സമുച്ചയവും അതോടു ചേര്‍ന്ന ഹരിതാഭയും മനസ്സിന്റെ ആഴങ്ങളില്‍ ഓര്‍മ്മകള്‍ തന്‍ കുഞ്ഞോളങ്ങളിന്‍ ചിറകേറ്റി അവരെ ആ പഴയ കലാലയകാലഘട്ട ത്തിലേക്ക് കൊണ്ടുപോയി .അന്ത്രുഹാജി മലപ്പുറത്തെ അറിയപ്പെടുന്ന കോളേജില്‍ ആണ് പഠിച്ചത്.  ഷര്‍ട്ടും  പാന്റും  ആണ് അയാളുടെ വേഷം. കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് അദ്ദേഹം ലാമ്പി സ്കൂട്ടറിലും യെസ്ഡി ബൈക്കിലും കറുത്ത അംബാസഡര്‍ കാറിലും മാറി മാറിയാണ് വന്നുകൊണ്ടിരുന്നത് . അധിക ദിനങ്ങളിലും അന്തുമാന്റെ  ഉച്ചഭക്ഷണം സുന്ദരന്റെ കോളേജ് കാന്റീനില്‍നിന്നുമായിരുന്നൂ കൂടെ ഒരു കൂട്ടം തന്നെ അയാളോടൊപ്പം ഉണ്ടാവും. അവരുടെ വിനോദങ്ങളില്‍ പ്രധാനം കൂട്ടത്തിലെ  സുര എന്ന ബുദ്ധിജീവിയുടെ പ്രസംഗവും നാരാണത്ത് ഭ്രാന്തന്‍ എന്ന കവിതപറയാനാവുമായിരുന്നൂ . വൈകീട്ട് ബോധംപോവുന്നത് വരെ കുടിക്കാനുള്ള വകയാമാണ് സുര പ്രസംഗിച്ചും കവിത ചൊല്ലിയും ഉണ്ടാക്കിയെടുക്കുന്നത്‌.  അനാഥനായ അയാൾ തന്റെ ജീവിതവീഥികളിലൂടെയുള്ള സഞ്ചാരത്തിൽ ചെറുപ്പം മുതൽ ഒറ്റയാനായി വളർന്നു. മനസ്സിലെ നോവുന്ന ഓർമ്മകളിൽനിന്നും ഒളിച്ചോടാൻ തെരഞ്ഞെടുത്ത വിദ്യയാണ് ബോധം മറയുന്നതു വരെയുള്ള മദ്യപാനം. പല്ലിന്റെ ഇടയിൽ കടിച്ചുപിടിച്ച ദിനേശ് ബീഡിയും മെലിഞ്ഞു നീണ്ട ഊശാം തടിയോടുള്ള അയാളെ പലതവണ അന്ത്രുവും കൂട്ടരുംകൂടി  പിരിവിട്ട് തടിവടിപ്പിച്ചു സുന്ദരനാകിയിരുന്നൂ.  മറ്റുള്ളവരോട് ഏതെങ്കിലും വിഷയത്തിൽ ഇപ്പോഴും തട്ടിക്കയറുന്ന അയാളെ മെരുക്കാൻ പോന്ന ആളായിരുന്നൂ അന്ത്രു. പലപ്പോഴും അമ്മതൻ സ്നേഹത്തെ പ്പറ്റി ആരെങ്കിലും സംസാരിച്ചാൽ ദൂരെ എഴുന്നേറ്റു പോയി ഏതെങ്കിലും കോണിൽ മാനവും നോക്കിനിൽക്കുന്ന അയാളെ അധികവും അന്ത്രുവും കൂട്ടരും വേദനയോടെയാണ് നോക്കിക്കാണുന്നത്. അതിനാൽ തന്നെ അയാൾക്ക്‌ അന്ത്രു തന്റെ വീട്ടിൽ ഒരു സഹോദരനെപ്പോലെ അല്ലെങ്കിൽ ആ വീട്ടിലെ അംഗത്തെപ്പോലെ ഇടപഴകാൻ അവസരം നല്കിയിരുന്നൂ. അതുകൊണ്ടു തന്നെ അയാൾ തന്റെ  സൌന്ദര്യത്തെക്കാളും കാലികസംഭവവികാസങ്ങളിലും പ്രാധാന്യം നല്കിയിരുന്നൂ. സുര അന്ത്രുവിന്റെ ബാപ്പയുടെ അനുസരണയുള്ള കുഞ്ഞായി പെട്ടെന്ന് തന്നെ മാറി. അദ്ധേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ നിലപാടുകള്‍ക്കെതിരെയുള്ള വികാരങ്ങളുടെ പ്രതിബിംബങ്ങളാണ് ഇന്നത്തെ രാഷ്ട്രീയ നിലപാടുകള്‍ അത്രയും”. ചിലപ്പോഴൊക്കെ ഒന്നും മനസ്സിലാകാതെ ഈ ബുദ്ധിജീവിയുടെ പ്രസംഗത്തിന് മുമ്പില്‍ എല്ലാവരും പകച്ചു നിന്നിട്ടുണ്ട്. 

അന്ന്  അന്ത്രുമാൻ എന്ന ഇന്നത്തെ അന്ത്രു ഹാജി വളരെ  സുന്ദരനായിരുന്നൂ, ആ വെളുത്തു തുടുത്ത ചെറുപ്പക്കാരൻ അതുകൊണ്ടു തന്നെ  പെണ്‍കുട്ടികളുടെ ഇടയിലൊരു ചര്‍ച്ചാ വിഷയമായിരുന്നൂ. അന്ന് വാമനന്‍ നമ്പൂതിരിയും ജോസഫും മഹമ്മൂദും അന്നും ഇന്നും അയാളുടെ സന്തത സഹചാരികളായിരുന്നൂഅവരുടെ എല്ലാ  കുസൃതിത്തരങ്ങള്‍ക്കും ആ കെട്ടിടം എത്രയോ തവണ സാക്ഷിയായിരുന്നൂ. അന്ത്രുമാനും വാമനന്‍ നമ്പൂതിരിയും ജോസഫും കോമേഴ്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നൂ പഠിച്ചിരുന്നത് .അന്നത്തെ  കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയുടെ വക്താക്കളായ അവര്‍ സമരത്തിനും ഇലക്ഷനും അതുപോലെ സംഘട്ടനത്തിനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നൂ. അങ്ങനെയിരിക്കെ ഒരിക്കല്‍ കോളേജിലേക്ക് വരുന്ന വഴിക്കു ബൈക്ക് റോഡിലെ കുഴിയില്‍ വീണു അന്ത്രുവിന്റെ കാല് ഒടിഞ്ഞു. ആ അപകടത്തില്‍ അയാളുടെ ശരീരത്തിൽനിന്നും ധാരാളം രക്തവും  റോഡിലേക്ക് ഒലിച്ചിറങ്ങിയിരുന്നൂ . വേദനയാൽ പുളഞ്ഞ അയാളുടെ മുകളിലായി ബൈക്ക്ആ മറിഞ്ഞു കിടന്നു. വഴിയിലൂടെ നടന്നുനീങ്ങിയ ആളുകൾ അതുകണ്ട് നടന്നു നീങ്ങിയതല്ലാതെ സഹായിക്കാനായി ആരും മുന്നോട്ടു വന്നില്ല. അങ്ങനെ ഇരിക്കെ അതിലൂടെ കടന്നുപോയ തമിഴരായ കുറച്ചു ആക്രി പെറുക്കി നടക്കുന്ന സ്ത്രീകൾ അയാളെ ആശുപത്രിയിൽ എത്തിച്ചു. അവർ ആശുപത്രിയിലേക്ക് അന്ത്രുവിനെ കൊണ്ടുപോവുന്ന വഴിക്ക് കൂ ടിനിന്ന വികാരം നഷ്ടപ്പെട്ട് നിന്ന ജനങ്ങളെ അവരുടെ ഭാഷയിൽ തെറി പറയാൻ മറന്നില്ല. അതിനിടയിൽ ഈ അപകട വിവരം  കാട്ടുതീ പോലെ നാടെങ്ങും പരന്നു . വിവരമറിഞ്ഞ് കോളേജില്‍ നിന്നും വാമനനും ജോസഫും മഹമ്മൂദും അതുപോലെ അന്ത്രുമാന്റെ ബാപ്പ ഇബ്രാഹിം ഹാജിയും  ആശുപത്രിയിലേക്ക് തിരിച്ചു . ആ പാവം സ്ത്രീകൾ അയാളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയിരുന്നൂ. അവർ അവിടെ ആ മുറിക്കു പുറത്തായി വിവരങ്ങൾ അറിയാനായി കാത്തിരുന്നൂ. അതിനിടയിൽ ഇബ്രാഹിം ഹാജിയുംകൂട്ടരും അവിടെ എത്തിച്ചേർന്നു അയാൾ തന്റെ ബെൽറ്റിന്റെ ഉള്ളിൽനിന്നും കുറച്ചു പണമെടുത്ത് ആ സ്ത്രീകൾക്ക് നൽകാൻ ശ്രമിച്ചു, പക്ഷെ അവർ അത് ചിരിച്ചുകൊണ്ട് നിരസിച്ചു. പിന്നെ അവിടെനിന്നും ആരോടും ഒന്നും മിണ്ടാതെ നടന്നകന്നു. അന്ത്രു  ബാൻഡേജ് ഇട്ട കാലുമായി ആ  ആശുപത്രിയില്‍ കുറച്ചു ദിവസം കഴിച്ചുകൂട്ടി. കൂട്ടിനായി സുരയും മറ്റു കൂട്ടരും അയാളോടൊപ്പം ചേർന്നു. അന്ത്രുവിന്റെ ബാപ്പയും സഹോദരങ്ങളും മാറി മാറി അയാളെ പരിചരിച്ചുകൊണ്ടു ആശുപത്രിയിൽ കഴിച്ചുകൂട്ടി. ഏകദേശം രണ്ടാഴ്ചയോടെ അയാളെ ആശുപത്രിയിൽനിന്നും വീട്ടിലേക്ക് മാറ്റി.  അവിടെ അയാളുടെ കാര്യങ്ങൾ നോക്കാൻ ഉമ്മയും ബാപ്പയുടെ ഉമ്മയും സഹോദരങ്ങളും ബന്ധുക്കളും മത്സരിച്ചു.   അങ്ങനെയിരിക്കെ ഒരു നാൾ കോളേജിൽനിന്നും  ഒരു സംഘം അയാളെ സന്ദർശിക്കാനായി വന്നു , അതിൽ വെളുത്ത് നീണ്ട ഒരു പെൺകുട്ടിയുണ്ടായിരുന്നൂ അയാളുടെ ഈ അവസ്ഥയിൽ ഏറ്റവും  ദുഃഖിച്ചിരുന്നത് അവളാണെന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽനിന്നും മനസ്സിലാവും.    ഒന്ന് രണ്ടു പ്രാവശ്യം അവൾ തിരഞ്ഞു നിന്ന് കണ്ണ് തുടച്ചത് അന്ത്രുവിന്റെ സഹോദരി ശ്രദ്ധിച്ചു. അവൾ ചിരിച്ചു തലയാട്ടി കൊണ്ട് ആ പെൺകുട്ടിയേയും അന്ത്രുവിനെയും മാറി മാറി നോക്കി.
വാമനൻ നമ്പൂതിരിയാണ് എല്ലാവരെയും അന്ത്രുവിന്റെ വീട്ടുകാർക്ക് പരിചയപ്പെടുത്തിയത് , അങ്ങനെ വന്നു വന്നു ആ പെണ്‍കുട്ടിയെപ്പറ്റി അയാൾ പറഞ്ഞു തുടങ്ങി " ഇത് ജയശ്രീ , ഞങ്ങളുടെ കൂടെ പഠിക്കുന്നൂ"
 അപ്പോൾ അന്ത്രുവിന്റെ സഹോദരി ജമീല പറഞ്ഞു " നമ്പൂരിശാ അത് എനിക്ക് കുറച്ചു സമയം മുന്നേ മനസ്സിലായിക്കുണ് "
അവളുടെ ആ ചിരിയിൽ എല്ലാവരും ചിരിച്ചു .
അങ്ങനെ കുറച്ചു നേരത്തിന് ഉള്ളിൽ എല്ലാരും അവിടെനിന്നും യാത്ര തിരിച്ചു തുടങ്ങി . ആ പെൺകുട്ടിയും  മടിച്ചു മടിച്ചാണെങ്കിലും അവരോടൊപ്പം നടന്നു നീങ്ങി.

ദിനരാത്രങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നൂ  മെല്ലെ മെല്ലെ അന്ത്രു പരസഹായത്തോടെ നടക്കാൻ തുടങ്ങി. കഴിയുന്ന അവസരങ്ങളിലൊക്കെ വാമനൻ നമ്പൂതിരിയോടൊപ്പം  ആ പെൺകുട്ടിയും ആ വീട്ടിലെ  നിത്യ സന്ദര്ശകയായിമാറി. അവൾ അവരിൽ ഒരാളായി മാറാൻ അധികം സമയം വേണ്ടിവന്നില്ല . അങ്ങനെയിരിക്കെ  കുറച്ചു നാളുകൾകൾക്ക് ശേഷം അവൻ കോളേജിലേക്ക് യാത്ര തിരിച്ചു. കോളേജിൽ അവനു ഗംഭീര സ്വീകരണമാണ് അവർ ഒരുക്കിയത്.  ആ കാര്യ പരിപാടിയിൽ  കവിതാ പാരായണത്തിനായി ബുദ്ധിജീവി സുര സ്റ്റേജിൽ കയറിയെങ്കിലും അവനു അതിനു കഴിഞ്ഞില്ല. അന്ത്രുവിന്റെ മുഖം കണ്ടമാത്രയിൽ തന്നെ അത് വരെ തന്ന്റെ മനസ്സിന്‍റെ  കാത്തു സൂക്ഷിച്ച ദുഃഖത്തിന്റെ  മേഘശകലങ്ങൾ കണ്ണീരായി അവന്റെ മുഖത്തുകൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി . ആ തേങ്ങൽ ആ മുറിയിലെ ഓരോ വിദ്യാർത്ഥിയുടെ കണ്ണുകളിലും നിഴലിച്ചിരുന്നൂ. അതിനിടയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ പെൺകുട്ടി കരഞ്ഞുകൊണ്ട് ഓടിവന്ന് അന്ത്രുവിന്റെ കവിളിൽ അവളുടെ വിറയാർന്ന ചുണ്ടിനാൽ മുത്തം നൽകി. പിന്നെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണ് എങ്ങി യേങ്ങി കരയാൻ തുടങ്ങി. അവളെ ആശ്വസിപ്പിച്ചുകൊണ്ടു അവനും അങ്ങനെ ആ സ്റ്റേജിൽ നിന്നു. ആ സദസ്സില്‍നിന്നും ചിലരുടെ കൂക്കി വിളി അവസാനം അടിയില്‍ കലാശിച്ചു .

അതിനിടയില്‍ ചിലര്‍ അടക്കി പ്പിടിച്ചു അവനോട് ചോദിച്ചു “ നിനക്ക് തോന്നുന്നുണ്ടോ നിന്റെ ബാപ്പാ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് “

ജയശ്രീ കരഞ്ഞുകൊണ്ട്‌ അവരോട് പറഞ്ഞു “ അന്ത്രുക്കയേ കിട്ടിയില്ലെങ്കില്‍ ഞാന്‍ എന്റെ ജീവന്‍ അവസാനിപ്പിക്കും  “

അന്ത്രുചിരിച്ചുകൊണ്ട് അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട്‌ പറഞ്ഞു “ എടീ നീ എന്റെ പെണ്ണാണ്‌ , അതിനു നീ ഹിന്ദു ആയതുകൊണ്ടും ഞാന്‍ മുസല്‍മാനായതുകൊണ്ടും അതിനു ഒരു തടസ്സമൊന്നുമില്ല , ഞാന്‍ നിന്നെ ഒരിക്കലും കൈവിടില്ല “

ജയശ്രീയുടെ കണ്ണുനീര്‍ തന്റെ പോക്കറ്റിലെ തൂവലയാല്‍ തുടച്ചുകൊണ്ട് പറഞ്ഞു “എന്റെ മോളല്ലേ ദയവുചെയ്ത്  നിന്റെ കരച്ചിലൊന്ന് നിറുത്തിയാട്ടെ” .   

തുടര്‍ന്നുള്ള നാളുകളില്‍ ആ പ്രണയ കഥകൾ അവളുടെയും അവന്റെയും വീട്ടില്‍ അറിഞ്ഞു.ആ വാര്‍ത്ത‍ മത സൌഹര്‍ദ്രമായ ആ ഗ്രാമത്തെ ആ വര്‍ഗീയ വിദ്വേഷത്തിന്റെ അന്തരീക്ഷത്തിലേക്ക്  ടാള്ളിവിടുമോന്നു വരെ ചിലര്‍ ഭയന്നു. ജയശ്രീ യുടെ അച്ഛന്‍ ആ ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലെ പൂജാരിയായ നാരായണ നമ്പൂതിരിയായിരുന്നൂ.

ശാന്തസ്വരൂപനായ അദ്ദേഹം ഈ പ്രണയ വാർത്ത അറിഞ്ഞപ്പോള്‍ അവളോട് ഒന്നേ പറഞ്ഞുള്ളൂ “നിനക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക പക്ഷെ എപ്പോഴും ഈ ഒരു പെണ്ണാണ്‌ എന്ന ചിന്ത മനസ്സില്‍ കാത്തു സൂക്ഷിക്കുക, എന്റെ കുട്ടിയെ ദേവി കാത്തോളും ”.

അതിനാല്‍ തന്നെ ഈ സ്നേഹബന്ധത്തിന് അദ്ദേഹത്തിന്റെ മൌനാനുവാദം ഉള്ളതുപോലെ തോന്നി . അതിനിടയില്‍ ജയശ്രീയുടെ സഹോദരനും കൂട്ടരും അന്ത്രുവിനേയും തേടി കോളെജിലും വീട്ടിലും കൊലവെറിയോടെ നടന്നു. ഇതിനിടയില്‍ ഈ വാര്‍ത്ത അന്ത്രുവിന്റെ വീട്ടില്‍ ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കി. അന്ത്രുവിനു ആ സ്നേഹബന്ധത്തിന് എല്ലാവിധ പിന്തുണയുമായി  സഹോദരീ ഭര്‍ത്താവും സുഹൃത്തുക്കളും കൂടെനിന്നു .  അങ്ങനെയിരിക്കെ ഒരു നാളില്‍  ജയശ്രീയുടെ സഹോദരനും കൂട്ടരും അന്ത്രുവിന്റെ വീട്ടിലേക്കു കയറി വന്നു. ഇബ്രാഹിം ഹാജി അവരെ സ്വീകരിച്ചു ഇരുത്തി തന്റെ കസേരയില്‍ അദ്ദേഹം ശാന്തനായി അവര്‍ക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ ശ്രദ്ധിച്ചു കേട്ടു . അവരുടെ സംസാരത്തിനിടയില്‍ ഈ പ്രണയകഥ രണ്ടു മതങ്ങള്‍ തമ്മിലുള്ള ഐക്ക്യത്തിന് വിഖാതമാ വുമെന്നു മനസ്സിലാക്കിയ ഇബ്രാഹിം ഹാജി . അവരെ അനുനയത്തിന്റെ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു . പക്ഷെ അവര്‍ അതൊന്നും ചെവിക്കൊള്ളാതെ കൊലവെറിയോടെ നിന്നു. അങ്ങനെ നിന്ന അവരുടെ മുന്നിലേക്ക്‌ അദ്ദേഹം ഒരു പുതിയ അനുനയത്തിന്റെ രീതിയില്‍ കാര്യങ്ങള്‍  അവതരിപ്പിച്ചു. അതായതു അവരുടെ ആഗ്രഹമല്ലേ നമ്മളായിട്ട് തടഞ്ഞാലും അവര്‍ അവരുടെ വഴിയെപോവും എന്നും മറ്റും  അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചു.
അതിനിടയില്‍ പള്ളി കമ്മറ്റിയിലെ ചില നല്ല മത പണ്ഡിതന്മാരും അങ്ങോട്ടേക്ക് കയറിവന്നു  . അങ്ങനെ  ഇബ്രാഹിം ഹാജി അവരോട് രണ്ടു ദിവസത്തെ സമയം ആവശ്യപ്പെട്ടു കൊണ്ട് അവരെ പറഞ്ഞയച്ചു .  ജയശ്രീയുടെ സഹോദരനും കൂട്ടരും ഇറങ്ങിപ്പോവുന്നതും നോക്കി വഴിയിലേക്ക് നോക്കി ഇബ്രാഹിം ഹാജി നിന്നു  .
പിന്നീട് അദ്ദേഹം പള്ളി കമ്മറ്റിയിലെ മത പണ്ഡിതന്മാരുമായി ഈ പ്രണയത്തെക്കുറിച്ചുള്ള സംസാരം ആരംഭിച്ചു . അവര്‍ ഇബ്രാഹിം ഹാജിയുടെ നിലപാടിനെ തങ്ങളുടെ ചില നിര്‍ദേശങ്ങളോടെ പിന്താങ്ങി . ആ നിര്‍ദ്ദേശങ്ങള്‍  “ അന്ത്രു ജയശ്രീയെ കല്യാണം കഴിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല പക്ഷെ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കണം, അതുപോലെ ഇസ്ലാം മതാചാരപ്രകാരം ജീവിക്കുകയും വേണം” എന്ന് തുടങ്ങുന്നതായിരുന്നൂ. അങ്ങനെ അവര്‍ ആ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഇബ്രാഹിം ഹാജിയെ ഏല്‍പ്പിച്ചു അന്നത്തേക്ക്‌ പിരിഞ്ഞു . ഇബ്രാഹിം ഹാജി പള്ളി കമ്മറ്റിയുടെ തീരുമാനങ്ങള്‍ അന്ത്രുവിനെ അറിയിച്ചു , അവന്‍ ഒന്നും മിണ്ടാതെ അത് കേട്ട് നിന്നു.

അടുത്തദിവസം ആ ദുഃഖ വാര്‍ത്ത കേട്ടാണ് ആ വീടും കോളേജും  ഉണര്‍ന്നത് . അവരുടെ സഹപാഠിയായ ബുദ്ധിജീവി സുര മരണമടഞ്ഞു ,  തലേന്ന് ആ ഗ്രാമത്തിലെ കുന്നിന്റെ മുകളിലെ  വ്യാജ വാറ്റ് കേന്ദ്രത്തില്‍നിന്നും വാങ്ങിയ ചാരായമാണ് സുരയുടെ ജീവന്‍ എടുത്തത് . സുരയുടെ മരണകാരണം മനസ്സിലാക്കിയ കോളേജ് പിള്ളേര്‍ കൂട്ടത്തോടെ ഇളകി . അവര്‍ ആ വ്യാജ വാറ്റുകേന്ദ്രം അടിച്ചു നശിപ്പിച്ചു. അവരെ സംബന്ധിച്ചിടത്തോളം ആ കോളേജിലെ ഒരു താരമായിരുന്നൂ സുര. അതുപോലെ തന്നെ ആ നഷ്ടം അന്ത്രുവിന്റെ വീട്ടിലും വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. അവന്റെ കവിതയുടെയും  പ്രസംഗത്തിന്റെയും ഓര്‍മ്മ  എല്ലാവരുടെ ഹൃദയത്തിലുംആഴത്തിലുള്ള മുറിവാണ് സൃഷ്ടിച്ചത് .  അവന്റെ അന്ത്യയാത്രയില്‍ എല്ലാവിദ്യാര്‍ത്ഥികളും നാട്ടുകാരും അവസാന നിമിഷം വരെ പങ്കെടുത്തു. അവന്‍റെ വലിയൊരു ആഗ്രഹമായിരുന്നൂ അന്ത്രുവിന്റെയും ജയശ്രീയുടെയും വിവാഹം.

അങ്ങനെയിരിക്കെ  ഇബ്രാഹിം ഹാജി  ജയശ്രീയുടെ സഹോദരനോട് പറഞ്ഞ ദിവസം വന്നണഞ്ഞു. ഏകദേശം പത്തുമണിയോടെ ജയശ്രീയുടെ സഹോദരനും ഒരു സുഹൃത്തും അങ്ങോട്ടേക്ക് കയറി വന്നു. ഇബ്രാഹിം ഹാജിയും അന്ത്രുവും കൂടി അവരെ സന്തോഷത്തോടെ സ്വീകരിച്ചു . അങ്ങനെ തുടങ്ങിയ അവരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടുപോയി . അങ്ങനെയിരിക്കെ ഇബ്രാഹിം ഹാജിയുടെ ഉമ്മ അങ്ങോട്ട്‌ കടന്നുവന്നു. അവര്‍ അവരോട്നിറഞ്ഞ കണ്ണുകളോടെ പാഞ്ഞു “ മക്കളെ ആ മോളെ ഇവന് വലിയ ഇഷ്ടാ , അവളെ ഞങ്ങള്‍ക്കും ഇവിടെ വലിയ കാര്യമാ , ദയവു ചെയ്ത് അവരെ പിരിക്കല്ലേ മക്കളെ , മതമല്ല മറിച്  മനസ്സിന്റെ പൊരുത്തമാണ് ഒരു പെണ്ണിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം, നിങ്ങള്ക്ക് എപ്പോ വീണെങ്കിലും ഇവിടെ വന്നു അവളെ കാണാം"  ഇത് കേട്ട് ജയശ്രീ യുടെ സഹോദരൻ അവരോടു പറഞ്ഞു " ഇതിനു ഞാൻ ഒന്നും പറയുന്നില്ല നിങ്ങളുടെ ഇഷ്ടം പോലെ എന്താന്ന് വച്ചാൽ ചെയ്യുക പിന്നെ അവൾ അങ്ങോട്ട് വരണം എന്നില്ല " അങ്ങനെ അവർ എഴുന്നേറ്റ്  അവിടെനിന്നും ഇറങ്ങി പോയി . അയാളുടെ കണ്ണുകൾ ഈറനണിഞ്ഞത് അന്ത്രു ശ്രദ്ധിച്ചു .  

അങ്ങനെ അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ ജയശ്രീയുടെയും അന്ത്രുവിന്റെയും വിവാഹം രെജിസ്ടാര്‍ ആപ്പീസില്‍ വച്ച് നടന്നു. വരന്റെ സാക്ഷികളായി വാമനൻ നമ്പൂതിരിയും വധുവിന്റെ സാക്ഷികളായി മഹമൂദും അന്ത്രുവിന്റെ അമ്മാവൻ ഖാദറും ഉണ്ടായിരുന്നൂ . വിവാഹവും കഴിഞ്ഞു അന്ത്രുവും ജയശ്രീയും കൂട്ടി അവർ നേരെ മനക്കലേക്കാണ് പോയത് . അവിടെ അവരെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായി നിൽപ്പുണ്ടായിരുന്നൂ. അതിനിടയിൽ മുറ്റത്തോട് ചേർന്ന് മാറി ദൂരെ നിന്നവരെ അന്ത്രു ശ്രദ്ധിക്കാതിരുന്നില്ല  ജയശ്രീയുടെ അച്ഛനും സഹോദരനുമായിരുന്നൂ അത് . അവരെ അന്ത്രു വീട്ടിലേക്കു വിളിച്ചു പക്ഷെ അവരിലെ  ആഢ്യത്തം അങ്ങോട്ട് കയറാൻ അനുവദിക്കാതെ നിന്നു . അതിനിടയിൽ ജയശ്രീ വീട്ടിൽനിന്നും ഇറങ്ങി അച്ഛന്റെയും സഹോദരന്റെയും അരികിലേക്ക് ചെന്നു . അച്ഛൻ അവളെ ചേർത്തുപിടിച്ചു ശിരസ്സിൽ ആഗ്രഹിച്ചു. സഹോദരൻ കയ്യിൽ കരുതിയ സ്വർണ്ണ മാല അവളുടെ കയ്യിൽ വച്ചുകൊടുത്തു ഈറനണിഞ്ഞ കണ്ണുകളോടെ അവിടെനിന്നും അച്ഛനെയും കൂട്ടി ഇറങ്ങി നടന്നു. അവൾ പലകുറി പിന്നിൽ നിന്നും വിളിച്ചെങ്കിലും അവർ നിൽക്കാതെ മുന്നോട് നോക്കി നടന്നു നീങ്ങി . അവരുടെ മനസ്സിലെ നീറ്റൽ അവളുടെ ദുഖാർദ്രമായ മനസ്സിന്റെ ഭാരം കൂട്ടി അത് തേങ്ങലായി പെയ്തൊഴിയാൻ അധികനേരം  വേണ്ടിവന്നില്ല . അതു കഴിഞ്ഞു ദിനരാത്രങ്ങൾ കഴിഞ്ഞു പോയികൊണ്ടിരുന്നൂ അതിനിടയിൽ എപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ജയശ്രീയുടെ അച്ഛനും സഹോദരനും അവരുടെ വീടും സ്ഥലവും വിറ്റ് ആ ഗ്രാമത്തിൽ നിന്നും എങ്ങോട്ടോ യാത്ര തിരിച്ചു  എന്ന്. ആയിടയ്ക്ക് അന്ത്രു ജയശ്രീയെയും കൊണ്ട് പൊന്നാനി പോയി . അവിടെ വച്ച് ജയശ്രീ എന്ന പേരുപേക്ഷിച്ചു് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം വരുത്തി  ജമീലഎന്ന പേര് സ്വീകരിച്ചു  തിരിച്ചുവന്ന്. ഇസ്ലാമിന്റെ ആചാരാനുഷ്ടാനങ്ങൾ അനുസരിച്ചു ജീവിച്ചു തുടങ്ങി . അതിനിടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു ജയശ്രീയുടെ അച്ഛൻ മരിച്ചു എന്ന വാർത്ത . അതറിഞ്ഞു അവൾ കുറെ കരഞ്ഞു.  ജന്മനാ സസ്യാഹാരം മാത്രം കഴിച്ചു ശീലിച്ചു വളർന്ന അവളുടെ  മെല്ലെ മെല്ലെ  എല്ലാ ഭക്ഷണവും അവൾക്കു ശീലമായി. ഇന്ന് മക്കൾക്ക് തികഞ്ഞ ഒരു ഉമ്മയായും അന്ത്രു ഹാജിക്ക് സ്നേഹമയിയായ ഭാര്യയായും അവർ ഇന്ന് കഴിഞ്ഞു വരുന്നൂ. അന്ന്  ബാപ്പ ഏൽപ്പിച്ച ബിസ്സി നസ്സ് പത്തിന് മടങ്ങു വളർന്നു.ഇന്ന് അന്ത്രുഹാജിയുടെ ബിസ്സിനെസ്സ് സാമ്രാജ്യം വളര്‍ന്ന് ഒരു വടവൃക്ഷമായി മാറി .  ഇത്രയും പറഞ്ഞു അന്ത്രു ഹാജി അയാളെ കൂട്ടി ഉച്ചഭക്ഷണവും കൊടുത്തു സന്തോഷത്തോടെ പറഞ്ഞയച്ചു .
ഇപ്പോള്‍ അറുപത് വയസ്സായെങ്കിലും ആ പ്രായത്തിന്റെ ഒരസുഖവും അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിട്ടില്ല. അന്ത്രുഹാജിക്ക് മൂന്ന് മക്കളാണ് മൂത്തത് അഷ്‌റഫ്‌  രണ്ടാമത്തത് ഉനൈസ ഇളയവള്‍ റംല . അഷ്‌റഫാണ് അന്ത്രു ഹാജിയുടെ ബിസ്സിനെസ്സ് കാര്യങ്ങള്‍ നോക്കി നടത്തുന്നത് . ഇന്നത്തെ ചെറുപ്പക്കാര്‍ക്കുള്ള എല്ലാ ആഡംബരഭ്രമവും ഉള്ള അവന്റെ കല്യാണമാണ് ഇന്ന്. അന്ത്രു ഹാജി തന്റെ കൂടെ പഠിച്ച സുഹൃത്തുക്കളില്‍ ജീവിച്ചിരിപ്പുള്ള ചിലരെ മകന്റെ കല്യാണത്തിനു  ക്ഷണിച്ചെങ്കിലും അതില്‍ ഇപ്പോഴേക്ക് സുഹൃത്തായ വാമനന്‍ നമ്പൂതിരിയും ജോസഫും  മാത്രമേ വന്നുള്ളൂ . കല്യാണ വീട്ടിലേക്കു കയറി വന്ന വാമനന്‍ നമ്പൂതിരിയേയും ജോസഫിനേയും അന്ത്രുഹാജി സ്നേഹാദരവോടെ സ്വീകരിച്ച് ഭക്ഷണ ശാലയിലേക്ക് കൊണ്ടിരുത്തി.  മൊബൈല്‍ ഫോണില്‍ തോണ്ടിക്കൊണ്ട്‌ ഹാളിലെ തീന്‍ മേശയ്ക്കരികില്‍  ഇരുന്നപ്പോള്‍ മുതല്‍ ചിരിച്ചുകൊണ്ട് ഫേസ്ബുക്കിലും വാട്സപ്പിലും തിരഞ്ഞുകൊണ്ടിരുന്ന അയാൾ തന്റെ മുന്നിലെ ഇലയില്‍ ഭക്ഷണം വിളമ്പിയത് അറിഞ്ഞില്ല . പെട്ടെന്ന് അയാള്‍ തല മൊബൈല്‍ സ്ക്രീനില്‍ നിന്നും ഉയര്‍ത്തി ഇലയിലേക്ക് നോക്കി അടുത്തിരുന്ന ജോസഫിനെ നോക്കി ചോദിച്ചു  ശിവ ശിവ ഇനിപ്പോ എന്താ ചെയ്യാ “. മുന്നിലെ ഇലയില്‍ വിളംബിവച്ച കോഴി ബിരിയാണി അയാളെ നോക്കി ഒരു പരിഹസിച്ചു ചിരിച്ചപോലെ അദേഹത്തിന് തോന്നി. ജോസഫ് നമ്പൂരിയെ നോക്കി പിന്നെ അവിടെ കണ്ട ബങ്കാളി പയ്യനെ വിളിച്ചു തന്റെ വായിൽ വന്ന ഹിന്ദിയിൽ കാര്യം പറഞ്ഞു. അവൻ തിരിച്ചു  അവന്റെ സുഹൃത്തിനോട് പറഞ്ഞത് കേട്ട് അറിയാതെ ജോസഫ് ചിരിച്ചു . നമ്പൂതിരി  ജോസഫിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു " എന്താ കാര്യം " അപ്പോൾ ജോസഫ് പറഞ്ഞു " തിരുമേനി ആ പയ്യൻ പറയുവാ കോഴിയെടുത്ത് മാറ്റി ചോറ് തിന്നാൽ വെജിറ്റേറിയൻ ആയില്ലേ എന്ന് " തിരുമേനിയുടെ മുഖത്തുകൂടെ  ദേഷ്യമോ സങ്കടമോ മറ്റോ മിന്നിമാഞ്ഞത് പോലെ ജോസഫിന് തോന്നി. അയാൾ മറ്റൊരാളെ വിളിച്ചു ആ ഇലമാറ്റി നടൻ ചോറും സാമ്പാറും വിളമ്പാനുള്ള ഏർപ്പാട് ചെയ്തു . ഭക്ഷണവും കഴിഞ്ഞു  ജോസഫും നമ്പൂതിരിയും അന്ത്രുഹാജിയോടൊപ്പം വീട്ടിന്റെ അകത്തേക്ക് കയറി. അന്ത്രു ഹാജി അവിടെ കൂടിനിന്ന സ്ത്രീകളുടെ ഇടയിൽനിന്നും ജമീലയെയും മക്കളെയും വിളിച്ചു അവർക്കു പരിചയപ്പെടുത്തി. കാലങ്ങൾ കഴിഞ്ഞുള്ള ആ പഴയ സുഹൃത്തുക്കളുടെ സംഗമം ജമീലയുടെ കണ്ണിൽ ആനന്ദാശ്രു നിറച്ചു . അതിനിടയിൽ ജോസഫ് അവരോട്  തമാശ രൂപത്തിൽ നമ്പൂരിക്ക് കോഴി ബിരിയാണി വിളമ്പിയതും  ബംഗാളിയോട് അത് മാറ്റാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടിയും പറഞ്ഞു . അത് കേട്ട് എല്ലാവരും പൊട്ടി ചിരിച്ചു . അൽപ്പസമയത്തിനകം വീണ്ടും അവർ ആ  കല്യാണത്തിന്റെ തിരക്കുകളിൽ  മുഴുകി. കല്യാണത്തിന്റെ പെണ്ണുവീടുതേടി പോക്കും മറ്റും കഴിഞ്ഞപ്പോൾ സന്ധ്യയായി . പിന്നെ  ചടങ്ങുകളും മറ്റും കഴിയുമ്പോളേക്കും രാത്രിയായി. അപ്പോഴേക്കും എല്ലാവരും തളർന്നിരുന്നൂ . അന്ത്രുഹാജിയും ജമീലയും ആ രാത്രി ഓരോ കാര്യങ്ങൾ സംസാരിച്ചു അങ്ങനെ കിടന്നു പിന്നെപ്പോഴോ അവർ നിദ്രയിലേക്ക് കടന്നു . അടുത്ത ദിവസങ്ങളിൽ വിരുന്നും മറ്റുമായി ആ വീട്ടിൽ എല്ലാവരും നല്ല തിരക്കിലായിരുന്നൂ . ദിനരാത്രങ്ങൾ  കടന്നുപോയിക്കൊണ്ടിരുന്നൂ  ഒരു ദിവസം കാലത്ത്  ഉറക്കമുണർന്നു പറമ്പിനു ചുറ്റും നടന്ന അന്ത്രു ഹാജി തന്റെ ശരീരത്തിന് ക്ഷീണം ബാധിച്ചപോലെ അദ്ദേഹത്തിന് തോന്നി .അയാൾ മെല്ലെ വരാന്തയിലേക്ക് കയറി അകത്തേക്ക് വിളിച്ചുപറഞ്ഞു " ജമീലാ കുറച്ചു വെള്ളം ", ജമീല അതിനിടയിൽ ഒരു ഗ്ലാസും ചെറിയ കുടത്തിൽ വെള്ളവുമായി അവർ വരാന്തയിലേക്ക് നടന്നു വന്നു. മെല്ലെ അയാൾ  
ചാരുകസേരയിലേക്ക്  ഇരുന്നു ഗ്ലാസിലെ വെള്ളം വാങ്ങി മെല്ലെ കുടിച്ചു പിന്നെ ചിന്തയിൽ ലയിച്ചു മച്ചിലെ ഓടും നോക്കി കിടന്നു. പിന്നെപ്പോഴോ അന്ത്രു ഹാജി മെല്ലെ നിദ്രയിലേക്ക് പ്രവേശിച്ചു .  ജമീല ആദ്ദേഹത്തിന്റെ കൂർക്കം വലിച്ചുള്ള ഉറക്കവും നോക്കി കുറച്ചു സമയം നിന്നു പിന്നെ ചിരിച്ചുകൊണ്ട് ഗ്ലാസും പാത്രുവുമായി അകത്തേക്ക് നടന്നു . അതിനിടയിൽ അന്ത്രുഹാജിക്ക്‌ മൊബൈലിൽ ഒരു കാൾ വന്നു . നിറുത്താതെ റിങ് ചെയ്യുന്നത് കേട്ട് വിളിക്കാനായി ജമീല അയാളുടെ അടുത്ത് വന്നു മെല്ലെ ആ ദേഹത്ത് തൊട്ടുനോക്കി . അവർ ഞെട്ടി തെറിച്ചു അവർ അകത്തേക്ക് നോക്കി മക്കളെ വിളിച്ചു . ഉമ്മയുടെ വിളിയിലെ പന്തികേട് മനസ്സിലായതിനാൽ എല്ലാവരും അങ്ങോട്ടേക്ക് പാഞ്ഞെത്തി അവർ  ഉമ്മയോട് കാര്യമാരാഞ്ഞു . ജമീല കണ്ണീരൊലിച്ചിറങ്ങുന്ന കവിൾത്തടങ്ങളും വിതുമ്പുന്ന ചുണ്ടുകളോടും കൂടി അന്ത്രു ഹാജിയുടെ നേരെ വിരൽ ചൂണ്ടി. അഷ്‌റഫ്  ഒന്നേ തൊട്ടുള്ളൂ അവൻ വാവിട്ടു നിലവിളിച്ചു . അതിനിടയിൽ ആരെല്ലാമോ ചേർന്ന് അന്ത്രു ഹാജിയുടെ ശരീരം എടുത്തു തറയിലെ പായയിൽ കിടത്തി . അതിനിടയിൽ ആരോ വിളിച്ചു പറഞ്ഞ ആംബുലൻസിൽ ആ ശരീരം ആശുപത്രിയിലേക്ക്  കൊണ്ട് പോയി .അതിനിടയിൽ അകത്തുനിന്ന് അടുത്ത നിലവിളിഉയർന്നു . അവിടെ കൂടിയ ആളുകൾ നിലവിളികേട്ട് ഇടത്തേക്ക് ഓടി . അവിടെ പ്രാണനാധനായ അന്ത്രുഹാജിയുടെ വേർപാട് താങ്ങാനാവാതെ ജമീലയും ചുമരും ചാരിയിരുന്ന് മരണത്തെ വിലയം പ്രാപിച്ചിരുന്നൂ . അവരുടെ തണുത്തു തുടങ്ങിയ ശരീരം ആരൊക്കയോ ചേർന്ന് എടുത്ത് അവിടെയുണ്ടായിരുന്ന പായയിൽ കൊണ്ട് കിടത്തി. അൽപ്പം കഴിഞ്ഞപ്പോൾ ആരോ  വിളിച്ചു പറഞ്ഞത് പ്രകാരം വന്ന  ആംബുലസിൽ ജമീലയുടെ  ശരീരവും അവർ ആശുപതിയിലേക്കു കൊണ്ട് പോയി. ഉച്ചയോടെ മറ്റു നടപടിക്രമങ്ങൾ കഴിച്ചു രണ്ടു ശരീരങ്ങളും  ആശുപത്രിയിൽനിന്നും വീട്ടിലേക്ക് എത്തിച്ചേർന്നു . ആ ശരീരം അവസാനമായി ഒരു നോക്ക് കാണാൻ ആ നാട്ടുകാരും വീട്ടുകാരും സുഹൃത്തുക്കളും നിറകണ്ണുകളോടെ അങ്ങോട്ടേക്ക് ഒഴുകി . ഉച്ച കഴിഞ്ഞു ആ പ്രണയജോഡികളുടെ ദേഹവും മഞ്ചലിലേറ്റി അവർ അവിടെനിന്നും പള്ളിയിലേക്ക് കൊണ്ടുപോയി . പള്ളിയോടു ചേർന്ന ശ്‌മശാനത്തിൽ പണിത കല്ലറയിൽ  ഇസ്ലാമിക ആചാരാനുഷ്ടാനങ്ങൾ പ്രകാരം ആ പ്രണയ ജോഡികളെ അവർ അടക്കം ചെയ്തു  . 
ഒരു മഹത്തരമായ പ്രണയത്തിന്റെ ഓർമ്മയായി ഇന്നും ആ നാട്ടുകാരും വീട്ടുകാരും  ആ പ്രണയ ജോഡികളെ അവരുടെ ഹൃദയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നൂ .

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...