2025 ജൂൺ 17, ചൊവ്വാഴ്ച

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ 

എം. പി. എസ്സ്. വീയ്യോത്ത് 

ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വപ്നനഗരമായ ദുബായിലാണ് കേട്ടോ .
നമ്മുടെ കഥാനായകന്റെ പേര് രഘുവെന്നാണ് അദ്ദേഹം ദുബൈയിലെ  ഒരു പ്രമുഖ കമ്പനിയിൽ എഞ്ചിനീയർ ആയി ജോലി ചെയ്ത്  വരികയായിരുന്നൂ . 

പ്രവാസത്തിലെ വിരസത മാറ്റാൻ വീണുകിട്ടുന്ന നാളുകൾ എന്നും  ദുബൈയിലെ വാരാന്ത്യം തന്നെ യാണ് . അങ്ങനെ അയാളീടെ ഒരു വാരാന്ത്യത്തിലെ വിശേഷത്തിലേക്കു നമുക്കൊന്ന് എത്തിനോക്കാം  . 

അന്ന് ഓഫീസിൽ നിന്നും ദെയ്‌റയിലെ റൂമിൽ തിരിച്ചെത്തിയ രഘു  സഹമുറിയാനായ  സുമേഷുമൊത്ത് നടക്കാനിറങ്ങി .  സവാരിക്കിടയിൽ അവർ ദുബൈയിലേയും  അന്തർദേശീയവുമായ പലതിനെക്കുറിച്ചും ചർച്ചചെയ്യുന്നുണ്ടായിരുന്നൂ . അപ്പോഴാണ് അവരുടെ സംഭാഷണത്തിന് ഇടയിലെവിടെയോ അവരുടെ സവാരി  ബാറിലേക്ക് വഴിതിരിച്ചുവിട്ടാലോ എന്ന് ചിന്തിച്ചത് .

അങ്ങനെ അവർ ബാറിലേക്കുള്ള വഴി മുമ്പോട്ടേക്ക്  നടന്നു .  

മുത്തീന പ്രദേശത്തെ ഒരു ഹോട്ടലിലേക്ക് അവർ കടന്നു കയറി .  

അവിടെ ഒരു ബാറിന്റെ  കവാടത്തിൽ  നിന്നിരുന്ന  ചില സ്ത്രീകൾ പുഞ്ചിരിച്ചുകൊണ്ട്  അവരെ  അകത്തേക്ക്  സ്വീകരിച്ചു . അവർക്കു വേണ്ടി  ആ സ്ത്രീകളിൽ മദ്യവുമായി തിരിച്ചു  വന്ന്  അവരുടെ അരികിൽ  വന്നിരുന്നു.   അതിനിടയിൽ അവർ  ആവശ്യപ്പെട്ട പ്രകാരം  ജ്യൂസും ആഹാരവും രഘുവും കൂട്ടുകാരനും  വാങ്ങി നൽകി . 

തുടർന്ന് എല്ലാം കഴിഞ്ഞു എഴുന്നേറ്റ രഘുവിന്റെയും  സുമേഷിന്റെയും അരികിലേക്ക്  ബില്ലുമായി അവരിലൊരാൾ തിരിച്ചെത്തി . 

അവരിൽ നിന്നും  ബില്ല്  വാങ്ങി രഘു ഒന്ന് കണ്ണോടിച്ചു . അതിലെ  ബില് തുക 2000 ദിർഹം എന്ന് എഴുതിയിരുന്നൂ . 

അതിനെക്കുറിച്ചു  ചോദിച്ച അവരെ   സ്ത്രീകൾ സഹതാപത്തോടെ നോക്കി. അത് കഴിഞ്ഞു  ഞങ്ങൾ നിങ്ങൾ പറഞ്ഞപ്രകാരമല്ലേ  ആഹാരവും ജ്യൂസും  ഓർഡർ ചെയ്തത്  എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കാൻ  തുടങ്ങിയപ്പോൾ . അത് സംസാരിച്ചു വഷളാക്കാതെയിരിക്കാൻ  പൈസകൊടുത്ത് അവർ അവിടെനിന്നും ഇറങ്ങി . 

ഇതാണ് ഇത്തരം പലയിടങ്ങളിലും പൊതുവെ  നടക്കുന്നത് , 

വ്യാജസ്നേഹം ഭാവിച്ചു  ആളുകളെ ഊറ്റി അവരുടെ വരുമാനം കൂട്ടുന്ന മലയാളികളായ ഇത്തരം സ്ത്രീകൾ അങ്ങനെയാ വിശ്വസിക്കാനാവുക .

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...