2017 ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

മുല്ലപ്പൂവ് (കവിത )

മുല്ലപ്പൂവ്

എം പി എസ്സ് വീയ്യോത്ത്

അന്നെന്റെ മുറ്റത്തിന്‍ ഓരത്തെ മണ്ണിലായ് ഞാനൊരു മുല്ലത്തൈ നട്ടിരുന്നൂ
ഓരോരോനാളിലും കാലത്തും വൈകീട്ടും മുല്ലതൻ ചോട്ടില്‍  നനച്ചിരുന്നൂ 

മുല്ലതൻ വള്ളികള്‍  തളിരിട്ട നേരത്താ മാരുതന്‍ ആ വഴി കടന്നു വന്നു 
കാറ്റിന്റെ കൈകളാൽ തളിരിട്ടമുല്ലയെ ഇക്കിളിയിട്ട്  കടന്നു പോയി 
ഇക്കിളി ഏറ്റിട്ടാ മുല്ലത്തൈ നാണത്താൽ  അങ്ങോട്ടുമിങ്ങോട്ടുമാടിനിന്നു  

ഒരുനാളില്‍  മുല്ലതൻ നേരിയ വള്ളിയിൽ ആ പൂമൊട്ടുഞാൻ  കണ്ടുവല്ലോ 
കുഞ്ഞിന്റെ ചിരിയിലായ് വിടരുന്ന മുല്ലപ്പൂമ്പല്ലുപോലന്നത്  തെളിഞ്ഞു നിന്നു  

മനതാരിലുണ്ടായ ഉന്മാദമതിനാലെൻ കൈവിരലാൽ ഞാൻ മണത്തുനോക്കി
മുല്ലപ്പൂ മണമത് വേറേതെന്നായാലും  മമമനം എന്നിൽ  അലിഞ്ഞു  ചേർന്നു 

അന്നൊരു രജനിതന്‍ അമ്പിളി വെട്ടത്തില്‍ ആ മുല്ലമൊട്ടു വിരിഞ്ഞു കാണ്മൂ   
മുല്ലതൻ മാസ്മര ഗന്ധമെന്‍ ശ്വാസത്താൽ എന്നുള്ളിലേക്കങ്ങു അലിഞ്ഞുവല്ലോ 

ആദിത്യ കിരണങ്ങൾ എന്നുടെ കണ്ണിലെ നിദ്രയ്ക്ക് ഭംഗം വരുത്തീയപ്പോൾ  
നിദ്രതൻ ലോകത്തിൽ നിന്നുമെഴുന്നേറ്റ് ഞാൻ ആ പൂവിനെ തേടിചെന്നൂ  

കണ്ടില്ല ഞാനെന്റെ മുല്ലപ്പൂമ്പെണ്ണിനെ ആ നീണ്ടവല്ലിയിൽ  കണ്ടതില്ലാ 
ഏതാണാ പാപിയാം ദുഷ്ടയാം തടാക കാലത്തെൻ പൂവ് ഇറുത്തെടുത്തൂ  
ദുഖിതനായി ഞാന്‍ വീട്ടിന്റെ മുറ്റത്ത്‌ ചുറ്റിലും നോക്കി നടന്നിടുമ്പോൾ  
സോദരിയവളുടെ കാര്‍കൂന്തൽ തുമ്പത്തായ്  ഞാന്‍ ആ പൂവിനെ കണ്ടെടുത്തു

ഞാനുമെന്‍ സോദരീം പൂവിന്റെ കാര്യത്തില്‍ കലഹിച്ചങ്ങനെ നിന്നനേരം  
അതുകേട്ട് വന്നൊരെൻ മാതാപിതാക്കളക്കാര്യങ്ങളാരാഞ്ഞു നിന്നവല്ലോ 

ഇരുപേരും തെറ്റിനെ ശാസിച്ചു കൊണ്ടെന്റെ ചാരത്ത് വന്നങ്ങ ണഞ്ഞനേരം 
അച്ചനെൻ ദേഹത്തെ ചേര്‍ത്ത് പിടിച്ചുകൊണ്ടാശ്വസിപ്പിച്ചു  നടന്നുനീങ്ങി 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...