2020 ജനുവരി 30, വ്യാഴാഴ്‌ച

നേര്

നേര്
എം.പി.എസ്സ്. വീയ്യോത്ത്


അന്ന് അവൻ അവരേക്കുറിച്ച് സൂചിപ്പിച്ച വാചകങ്ങളിലെ സത്യങ്ങൾ അയാൾക്ക് ബോധ്യമാവാൻ പിന്നെയും നാളുകൾ വേണ്ടി വന്നു. അങ്ങനെയിരിക്കെ ഒരു നാളിലെ ഉച്ചയു റക്കത്തിൽ  സ്വപ്നത്തിൽ വെള്ളത്തുണി ശിരസ്സു മുതൽ പാദം വരെ മൂടിയ മൃതദേഹം ആ നിദ്രയ്ക്ക് ഭംഗം വരുത്തി. പിന്നീടുള്ള ചീന്തയിൽ മുഖമില്ലാത്ത ആ ദേഹം താൻ സ്നേഹിക്കുന്ന ആരുടേതും ആവരുത് എന്നത് മാത്രമായിരുന്നു. കാലങ്ങൾ കടന്നു പോയി ഒപ്പം തന്നിലും വാർദ്ധക്യത്തിന്റെ നിഴലുകൾ വീഴാൻ തുടങ്ങി എന്ന് വീട്ടിലെ കണ്ണാടിയാണ് അയാൾക്ക് കാണിച്ച് കൊടുത്തത്. അന്ന് ജോലി കഴിഞ്ഞ് പതിവിലും വൈകിയാണ് അയാൾ വീട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും അയാളുടെ കുടുംബം വീട് പൂട്ടി അടുത്ത ക്ഷേത്രത്തിൽ ഉത്സവത്തിനായി പോയിരുന്നു , രാത്രി ആ വീട്ടിൽ തനിച്ച്  കട്ടിലിൽ നീണ്ടു നിവർന്ന് കിടന്നപ്പോൾ പതിവിലും വേഗത്തിൽ ഹൃദയം മിടിക്കുന്നതും നാവ് വരണ്ടുണങ്ങന്നതും അയാൾ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ശ്വാസം കിട്ടാതെ വിഷമിച്ച അയാൾ അന്നാദ്യമായി  ഒറ്റപ്പെടലിലെ വല്ലാത്തൊരാ മരണ വെപ്രാളം അനുഭവിച്ചറിഞ്ഞു . എല്ലാവരും ഉണ്ടായിട്ടും ആരോരുമില്ലാത്ത ആ അവസ്ഥയിലാണ് അവൻ സൂചിപിച്ച അനാഥത്വം എന്ന വാക്കിന്റെ അർത്ഥം ശരിക്കും ബോധ്യമായത് . പണമെത്ര ഉണ്ടായാലും സ്വന്തമെന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ  മാതാപിതാക്കളേക്കാൾ ഈ ലോകത്തിൽ ആർക്കും കഴിയില്ല . മറിച്ച് ഈ ലോകത്തിൽ കാണുന്നത് മിക്കവരും നല്ല അഭിനേതാക്കളാണ്. എന്നതാണ് പരമാർത്ഥം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...