2022 മേയ് 19, വ്യാഴാഴ്‌ച

കപടലോകവും കപടഭക്തിയും

 കപടലോകവും കപടഭക്തിയും 

എം. പി. എസ്. വീയ്യോത്ത്  

പണ്ട് പണ്ട്  ഒരു കാട്ടിൽ കാപീനൻ  എന്ന് പേരുള്ള ദുർമന്ത്രവാദി ഉണ്ടായിരുന്നൂ . മറ്റുള്ളവരുടെ വേദനയിൽ   മനസ്സുഖം  കണ്ടെത്തുക എന്നതായിരുന്നൂ    അദ്ദേഹത്തിന്റെ  വിനോദം  .  കാലങ്ങൾ  കടന്നുപോയിക്കൊണ്ടിരുന്നൂ . ആ മന്ത്രവാദിയെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതെ എല്ലാവരും കൂടി അദ്ദേഹത്തെ  ആ കാട്ടിൽനിന്നും  നാട്ടിലേക്ക്  തുരത്തിയോടിച്ചു   .  

നാട്ടിലെത്തിയ അദ്ദേഹം  പരിഷ്‌കൃത ജനങ്ങളുടെ മുൻപിൽ  ദിവ്യനായി അവതരിപ്പിക്കപ്പെട്ടു . തുടർന്നുള്ള നാളുകളിൽ അദ്ദേഹം  വളരെ വേഗം തന്നെ  പ്രശസ്തനായിമാറി  . അങ്ങനെയിരിക്കെ ചിലർ ചേർന്ന് അദ്ദേഹത്തിന്  ആശ്രമം പണിതുയർത്തി  അതും എല്ലാ ആധുനിക സുഖ സൗകര്യങ്ങളോടും കൂടിയ ഒരു കൊട്ടാരം   .

 ലോകത്തിന്റെ നാനാഭാഗങ്ങളിൽ അദ്ദേഹത്തിന്റെ പേരിൽ  ആശ്രമം ഉയർന്നു . ഒപ്പം അദ്ദേഹത്തിന് സഞ്ചരിക്കാൻ ആധുനിക സൗകര്യങ്ങൾ ഉള്ള വിലപിടിപ്പുള്ള വാഹനങ്ങളും പരിചാരകരും   ഉണ്ടായി .   അദ്ദേഹത്തിന്റെ ഭക്തരും  അനുയായികളും ദിനംപ്രതി വർദ്ധിക്കാൻ തുടങ്ങി  . അല്പകാലങ്ങൾക്കകം അദ്ദേഹത്തിന്റെ സമ്പത്തും  ഒത്തിരി മടങ്ങു വര്ധിച്ചു . മനസ്സിലും മന്ദിരങ്ങളിലും പ്രാർത്ഥിച്ചു നടന്ന ജനങ്ങൾ അദ്ദേഹത്തിന്റെ വചനങ്ങളിൽ ആകൃഷ്ടരായി  പോകെപ്പോകെ ഭക്തരുമായി  മാറി .

 അദ്ദേഹത്തിന്റെ ശരിയായ സ്വഭാവം പതുക്കെ പതുക്കെ മനസ്സിൽ നിന്നും പുറത്തേക്ക് ചാടിത്തുടങ്ങി .  ഇതൊക്കെ നോക്കിക്കൊണ്ടു മാനത്ത്‌  വെട്ടിത്തിളങ്ങിക്കൊണ്ട് നിന്ന    സൂര്യൻ  മന്ത്രവാദിയെ നോക്കി   ഇപ്രകാരം അരുൾ ചെയ്തു 

 "കാപീനാ  നീ തന്നെയാണ്   ലോകത്തിലെ  ഈ മണ്ടശിരോമണികളുടെ ദൈവപുത്രൻ "

ആ വാക്കുകൾ കൂടി കേട്ട മാത്രയിൽ മന്ത്രവാദിയുടെ  അഹങ്കാരം തെല്ലൊന്നുമല്ല വർദ്ധിച്ചത് .  അങ്ങനെയിരിക്കെ ഒരു നാൾ  അദ്ദേഹത്തിന്റെ മനസ്സിൽ  രാഷ്രീയ കക്ഷി  രൂപീകരിക്കാനുള്ള ആശയം ഉദിച്ചത്  . അദ്ദേഹത്തിന്റെ അനുയായികൾ ചേർന്ന് അദ്ദേഹത്തിന്റെ ആ സ്വപ്നവും ഒരുവിധം നന്നായി തന്നെ  സാക്ഷാൽക്കരിച്ചു നൽകി .   

ഒരു മതവിഭാഗത്തിന്റെ ഉന്നമനത്തിനു എന്ന് പറഞ്ഞു ജനങ്ങളെ വിശ്വസിപ്പിച്ചു്  ഭരണം തുടങ്ങി   ഒരു രാഷ്ട്രത്തിന്റെ  സമ്പത്ത്  കൊള്ളയടിക്കാൻ തുടങ്ങിയപ്പോഴാണ് ചിലർ അദ്ദേഹത്തിന്റെ ചെയ്തികളെ  നിശിതമായി വിമർശ്ശിക്കാൻ തുടങ്ങിയത് . 

അങ്ങനെ   തന്നെ വിമർശിക്കുന്നവരെ   കൊന്നു തള്ളുന്നതിൽ അദ്ദേഹം  ആനന്ദം കണ്ടെത്തി . അവരുടെ കൊള്ളരുതായ്മ എല്ലാ അതിർവരമ്പുകളും കടന്നപ്പോൾ    ക്രൂരതകൾ കൊണ്ട് വീർപ്പുമുട്ടിയ ജനങ്ങളിൽ രോഷം ആളിക്കത്താണ് തുടങ്ങി . അദ്ദേഹത്തെയും കൂട്ടരെയും   ജനമധ്യത്തിൽ വച്ച് പച്ചയ്ക്കു കൊളുത്താൻ ജനങ്ങളിൽ ചിലർ തീരുമാനിച്ചു . ജനരോഷം  മനസ്സിലാക്കിയ  മന്ത്രവാദി ആ രാത്രി  രാജ്യം വിടാനായി  വേഷപ്രശ്ചന്നനായി ഒരു ബാഗുമായി ആശ്രമത്തിൽ നിന്നും ഇറങ്ങി  . പക്ഷെ ആ  രാജ്യത്തെ തന്നെ കൊള്ളയടിച്ച അദ്ദേഹത്തെ വഴിയിൽ വച്ച്  ആ അരണ്ട വഴിവിളക്കിന്റെ വെളിച്ചത്തിലും ഒരു പിഞ്ചു കുട്ടി തിരിച്ചറിഞ്ഞു . അതോടെ ജനങ്ങൾ അദ്ദേഹത്തിന്  ചുറ്റും  കൂടി  . 

ആ  രാത്രിയിലെ  ഇരുട്ടിന്  കട്ടി കൂടിയതുപോലെ എനിക്ക് തോന്നി . ആ ഇരുട്ടിന്റെ മറവിൽ  മരണം മുന്നിൽ കണ്ട്  പേടിച്ചരണ്ട് നിന്ന  അദ്ദേഹത്തെ ജനമധ്യത്തിൽ നിന്നും രക്ഷിച്ചു നാട് വിടാൻ സഹായിച്ച ആ മനുഷ്യൻ ആരാണ്  എന്ന് തിരയുകയായിരുന്നൂ  അടുത്ത ദിവസങ്ങളിലെ  പത്രവാർത്തയിലെങ്ങും . .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...