2024 ഒക്‌ടോബർ 13, ഞായറാഴ്‌ച

മൂക്കുത്തിക്കാരി

മൂക്കുത്തിക്കാരി

ദുബായിയിൽ മുൻപും ഒത്തിരിക്കാലം ഉണ്ടായിരുന്നെങ്കിലും ഈയിടെ ഏതോ ഒന്ന് അയാളുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് അദ്ദേഹം പറഞ്ഞാണ് ഞങ്ങൾ മനസ്സിലാക്കിയത്. ധനാനുപാതത്തിൽ ബന്ധങ്ങൾ അളന്നു തിട്ടപ്പെടുത്തുന്ന ബന്ധുക്കളുടെ മുന്നിൽ ഒറ്റപ്പെട്ടുപോകുന്ന ചിലരുടെ ഉള്ളിലെ നീറ്റൽ വല്ലാത്ത ഒന്നാണ് അല്ലേ .

അത് ശരിക്കും അനുഭവിച്ചറിയണമെങ്കിൽ ചുരുങ്ങിയകാലത്തേക്കെങ്കിലും പ്രവാസത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് ചേക്കേറണം.

അപ്പോഴടുത്തറിയാം നമ്മൾക്ക് നാട്ടിലും വീട്ടിലുമുള്ള നിലയും വിലയും അതിൻ്റെ പരിണാമങ്ങളും .

ഉദാഹരണമായി നാട്ടിലേക്ക് ചെന്ന് ഇറങ്ങിയാൽ ആദ്യംകേൾക്കുന്നചോദ്യം "എന്നാ തിരിച്ചുപോവുന്നേ" എന്നതല്ലേ .

ആ അവസ്ഥ  ശരിക്കും അനുഭവിച്ചറിഞ്ഞ ഒരാൾ എന്ന നിലയിൽ ബാബുവേട്ടനേ  ഞങ്ങൾക്ക് വളരെ അടുത്തറിയാം . അതിനാലാണ് ഞാൻ "ബാറിലേക്ക് പോയാലോ മാഷേ" എന്ന് അദ്ദേഹത്തോട് ചോദിച്ചത് 

പ്രവാസികളിൽ പലരും മനസ്സിലെ  ഭാരം ഇറക്കിവെയ്ക്കുന്നതിന് കൂട്ടുപിടിക്കുന്ന ഒന്നാണല്ലോ മദ്യം .

അങ്ങനെ ഞാനും ബാബുവേട്ടനും കൂടി ടാക്സിയിൽ  ബാർ ലക്ഷ്യമാക്കി  യാത്ര തിരിച്ചു. സ്വന്തമായി വാഹനമുണ്ടെങ്കിലും തിരിച്ചുവരവ് ഏത് കോലത്തിൽ ആവും എന്നത് നിശ്ചയമില്ലാത്തതിനാലാണ്  യാത്ര ടാക്സിയിൽ ആക്കിയത്. ടാക്സി ഒരു ബാർ ഹോട്ടലിനു മുൻപിലെ പാർക്കിങ്ങിൽ ചെന്ന് നിന്നു .  ടാക്സിയിൽ നിന്നും ഇറങ്ങി ഹോട്ടലിന് മുമ്പിലെ ചില്ല് വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി. വലത് വശത്തുള്ള ബാറ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു.

ബാറിനുള്ളിലേക്ക് കയറിയിച്ചെന്ന ഞങ്ങളെ ഒരു മലയാളി സ്ത്രീയാണ് ആനയിച്ച് ഇരിപ്പിടത്തിൽ കൊണ്ട് ഇരുത്തിയത്. ആ സ്ത്രീ ഞങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ് കൗണ്ടർ ലക്ഷ്യമായി നടന്നു  . തിരിച്ചുവന്ന് മറ്റുചിലരേക്കൂടി ഞങ്ങളുടെ അരികിലേക്ക് ഇരിക്കാൻ കൂട്ടുവിളിച്ചു.'

അതിലെ വട്ടമുഖമുള്ള മൂക്കുത്തിക്കാരി ഞാൻ പോലും അറിയാതെ മനസ്സിനുള്ളിൽ കുടിയിരുന്നത് മനസ്സിലാക്കിയപ്പോഴേക്കും അവൾ എൻ്റെ നെഞ്ചിൽ ചാഞ്ഞുകിടപ്പായിരുന്നു

അവളുടെ ആ മുഖശ്രീയിൽ ഞാൻ ഹടാതാകൃഷ്ടനാവാൻ  മറ്റൊരു കാരണം കൂടിയുണ്ട്. പണ്ട് എനിക്ക് ഒരു കാമുകിയുണ്ടായിരുന്നു, അവൾക്കും ഇവളെപ്പോലെ വട്ടമുഖവും ഉണ്ടക്കണ്ണുമായിരുന്നൂ  എന്നത് തന്നെ. കാലം ഒത്തിരി മാറിപ്പോയിരിക്കുന്നു. ഇന്ന് ഈ ലോകത്ത് പല  പ്രണയങ്ങളും ആചാരങ്ങൾ പോലെ ആയി മാറിയിരിക്കുന്നു  . ഇന്നത്തെ പ്രണയങ്ങൾ പലതും  വാടകയ്ക്ക് എടുത്ത ടാക്സിപോലെ  വഴിയിൽ ആരംഭിച്ച് മറ്റൊരു വഴിയിൽ അസ്തമിക്കുന്നൂ 

ഈ ലോകത്തിൽ സത്യവും വിശ്വാസവും  അന്യമായിത്തീർന്നിരിക്കുന്നു .

എന്തൊക്കെ ആയാലും ആ മൂക്കുത്തിക്കാരിയോട് ഞാൻ പോലുമറിയാതെ പ്രണയം എന്നിൽ മൊട്ടിട്ടു. ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസം ഒത്തിരിയുണ്ടെങ്കിലും  അതൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയില്ല എന്നതാണ് സത്യം .

ഞങ്ങളിലെ പ്രണയവല്ലരിക്ക് തഴച്ചു വളരാനുള്ള വെള്ളവും വളവും നൽകി അവൾ എന്നിലേക്കമർന്ന് ചാഞ്ഞു കിടന്നപ്പോൾ  ആ സ്നേഹം ഞാൻ അനുഭവിക്കുകയായിരുന്നൂ 

ഇന്ന് അവളെ മറക്കാനാവാത്തവിധം ഞങ്ങളുടെ പ്രണയത്തിൻ്റെ ആഴം വല്ലാതെ കൂടിയിരിക്കുന്നൂ .

ആയിടയ്ക്കാണ് അവൾ വാട്ട്സ് ആപ്പിൻ്റെ സ്റ്റാറ്റസ്സിൽ റീലുകളും മറ്റും ഷെയർചെയ്തപ്പോൾ ആ ചിത്രങ്ങളിൽ  അവളുടെ സൗന്ദര്യം  ഞാൻ കണ്ടാസ്വദിക്കുകയായിരുന്നു

അതിനിടയിൽ എന്നോ ആണ് അവൾ മക്കളുടെ ചിത്രം സ്റ്റാറ്റസ്സായി വാട്ട്സ് ആപ്പിലൂടെ പങ്കുവെച്ചത്.

അപ്പോഴാണ് ശരിക്കും ഞാൻ അതിശയിച്ചത് കാരണം ഇത്ര പ്രസവിച്ചിട്ടും' അവളുടെ സൗന്ദര്യം ഒട്ടും ചോർന്നുപോയിട്ടില്ല എന്നത് തന്നെ.

തൻ്റെ ആഗ്രഹങ്ങൾ മറ്റുള്ളവർക്ക് വേണ്ടി തൃജിച്ച് ആ നീറ്റലിൽ നീലിച്ച കണ്ണുമായി അവളെ കണ്ടപ്പോൾ അറിയാതെ എൻ്റെ മനസ്സ് അവളുടെ സാമീപ്യം നന്നേ കൊതിച്ചു. എങ്കിലും അവളുടെ കുടുംബം ശിദ്ധിലമാക്കി ഒന്നും എനിക്ക് നേടേണ്ട  എന്ന് എൻ്റ മനസ്സ് പറഞ്ഞ് മനസ്സിലാക്കിയ പ്പോഴാണ് അവളേക്കുറിച്ചുള്ള നല്ല ഓർമ്മകൾ അയവിറക്കി നല്ല സുഹൃത്തുക്കളായി കഴിയാൻ തീരുമാനിച്ചത്. ഇന്നും ബാബുവേട്ടനറിയാതെ ആ നോവ് ഞാൻ മനസ്സിൽ പേറുന്നുണ്ട് ഒപ്പം പുഞ്ചിരിക്കുന്ന ആ മുഖവും

ഈ അടുത്തയാണ് അവളുടെ ബാല്യകാലഓർമ്മകൾ അവൾ ഞാനുമായി പങ്കു വച്ചത് , അത് ഇപ്രകാരമായിരുന്നൂ .

അവളുടെ മാതാപിതാക്കൾ രണ്ടു വ്യത്യസ്ത ജാതിയിൽ പെട്ടവരായിരുന്നത്രേ. അവളുടെ 'അമ്മ നായരും അച്ഛൻ ഈഴവനും ആയിരുന്നൂ , അവളുടെ അമ്മയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായാണ് അച്ഛൻ  എല്ലാവരുടെയും സമ്മതപ്രകാരം അവളുടെ അമ്മയെ വിവാഹം കഴിച്ചത് . അതിൽ അവളും അനുജനുമായി രണ്ടു മക്കളും അവർക്ക് ഉണ്ടായി . അതിനിടയിൽ അച്ഛന്  അമ്മയെക്കുറിച്ചുള്ള  സംശയത്തിന്റെ പേരിൽ മനം നൊന്ത് അവർ  ആത്മാഹുതി ചെയ്യുമ്പോൾ അവൾക്ക് പ്രായം പന്ത്രണ്ട് വയസ്സ് . പിന്നീട് അവളെയും അനുജനെയും വളർത്തിയത് അവരുടെ ഒരു ബന്ധുവായിരുന്നൂ . പത്താംക്‌ളാസ്സ്‌  പഠനം പൂർത്തിയാക്കിയ അവളെ അവർ ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചയച്ചു . മനസ്സില്ലാമനസ്സോടെ എല്ലാം ഉള്ളിലൊതുക്കി മൂന്നു ആണ്മക്കൾക്ക് ജന്മം നൽകി . ഇന്ന് പഴയ ഓർമ്മകൾ അയവിറക്കി നഷ്ടബോധത്തിൽ കണ്ണീരിൽ അലിഞ്ഞു തീരുന്ന അവലെ എങ്ങനെയാണ് സമാശ്വസിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല 


ഒരുകാര്യം കൂടി പറയാം ഇത് കൂടി പറഞ്ഞു നിറുത്തുന്നൂ . ഇത് പറയാൻ കാരണമായാത്‌ നിന്റെ ചില വാക്കുകളാണ് . നിനക്ക് തോന്നുന്നും ഞാൻ എന്തിനാ നിന്നെ ഇഷ്ടത്തിന്റെ പേരിൽ ഇത്രയും വേദനിപ്പിച്ചത് എന്ന് . എനിക്ക് ജീവിതത്തിൽ കിട്ടാത്ത സ്നേഹം തരുന്ന പോലെ അഭിനയിച്ച നിന്റെയുള്ളിൽ നിന്നെ പ്പോലും നീ സ്നേഹിക്കുന്നില്ല എന്ന് മനസ്സിലാക്കാൻ ഞാൻ വൈകി . എന്തായാലും ഇനിയും ഒന്ന് രണ്ടു യാത്രകൾ കൂടി എനിക്കുണ്ട് അത് കഴിഞ്ഞു ഞാൻ ഒരിക്കൽക്കൂടി  അങ്ങോട്ട് വരും ഒറ്റയ്ക്ക് ഇരുന്നു ബിയർ കുടിക്കാൻ.  അന്ന് ഒരുവളും എനിക്ക് കൂട്ടുവേണ്ട . ഇത് പറഞ്ഞില്ലേൽ നിന്നെപ്പോലുള്ള സ്നേഹത്തിനും വിശപ്പിനും  കമ്മീഷൻ ഈടാക്കുന്ന ചിലർക്ക് കാര്യങ്ങൾ മനസ്സിലാവില്ല . നന്ദി നമസ്കാരം 


ചിലരുടെ പ്രത്യേക സ്വഭാവം മുൻനിർത്തി ഞാൻ ഇനി ഒരിക്കലും ബാറിലേക്കില്ല . ഓരോരുത്തരുടെ സ്വഭാവം കാണിക്കാനുളളതല്ല എന്റെ  ജീവിതം . ഒത്തിരി പ്രശ്നങ്ങൾ ഉള്ള ഒരാളാണ് ഞാൻ. അതിനാൽ തന്നെ ഇനിയും ചിലരുടെ സ്വഭാവം എനിക്ക് താങ്ങാനാവില്ല . ഇത് പറയാൻ വേണ്ടി മാത്രമാണ്‌  ഞാൻ താങ്കൾക്ക് ഏർപ്പെടുത്തിയ ബ്ലോക്ക് നീക്കിയത് . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...