ഓൺ ലൈൻ ബാല്യം
എം .പി .എസ്.വീയ്യോത്ത്.
ആ വീട്ടിൻ്റെ മുറ്റത്തായി ഷട്ടിൽ കളിക്കുന്ന കുട്ടികളേ നിങ്ങൾ ശ്രദ്ധിച്ചോ? അവരുടെ പേര് യഥാക്രമം അപ്പുവെന്നും കുട്ടനെന്നുമാണ്. അവർ ഒരേ സ്കൂളിൽ ഒരു ക്ലാസിൽ പഠിച്ചു വരുന്നു. കൊറോണ എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ എല്ലാ ക്ലാസ്സുകളും ഓൺലൈനായതിനാൽ അവർ ശരിക്കും നിരാശരാണ്. അവരെ ഞാൻ കൊറോണ കാലത്തെ മാനസിക പിരിമുറുക്കത്താൽ വലയുന്ന അനേകായിരം വിദ്യാർത്ഥികളുടെ പ്രതിനിധിയായി കാണാം.
കാലത്ത് തുടങ്ങുന്ന ഓൺലൈൻ ( വാട്ട്സ്ആപ്പ്, സൂം, വിക്ടേർ സ് ടി വി ) ക്ലാസ്സുകളിൽ പല കുഞ്ഞുങ്ങളും വലഞ്ഞിരിക്കുന്നു. ക്ലാസ്സുകളിൽ മിക്കവയിലും ബോർഡിലെ വ്യാകരണ' കണക്ക്, സയൻസ്, സോഷ്യൽ വിശകലനങ്ങൾ വെറും ഗൃഹപാഠ നിർദേശങ്ങളും പരീക്ഷണശാലകളിലെ ഗവേഷണങ്ങളിൽ മിക്കവയും ചിത്രങ്ങളും ആയി മാറിയിരിക്കുന്നു.
അപ്പുവിനു കൂട്ടനും വൈകീട്ട് കിട്ടുന്ന സമയത്തിൽ വോളിബോൾ, ഫൂട്ബോൾ. ഷട്ടിൽ തുടങ്ങിയ ഏതെങ്കിലും കളികളിൽ ശ്രദ്ധയൂന്നുമ്പോൾ ആണ് എൻ്റെ കുഞ്ഞുനാളിൽ ഞങ്ങൾ കളിച്ചു നടന്ന പല കളികളും അവർക്ക് അന്യമായി മാറിയിരിക്കുന്നതായി മനസ്സിലാവുന്നത്.
ഇന്ന് മറ്റ് സമയങ്ങളിൽ ഒരു തലമുറ അടച്ചിട്ട മുറികൾക്കുള്ളിൽ മൊബൈൽ ഗെയ്മുകളുടെ മേച്ചിൽ പുറങ്ങളിൽ തോക്കും ബോംബുമായി അലഞ്ഞുനടപ്പുണ്ടാവും അതും ഏതോ ഭ്രാന്തമായ ആവേശത്തോടെ തന്നെ.
അങ്ങനെയിരിക്കെ ഒരു നാളാണ് അപ്പുവിന് കാഴ്ച നഷ്ടപ്പെട്ടതും കുട്ടൻ പഠനത്തോടുള്ള അഭിമുഖ്യം കുറഞ്ഞത് . ഇന്ന് ഗെയ്മ് കളിക്കാനായി മൊബൈൽ ഫോണിനായി ഭ്രാന്തമായി നമ്മേ സമീപിക്കുന്ന അവരുടെ മുഖം എന്നെ വല്ലാതെ ഭയചകിതനാക്കി.
എങ്ങോട്ടേക്കാണ് ഈ തലമുറയുടെ ഭാവി എന്ന ആശങ്ക അപ്പുവിൻ്റെയും കുട്ടനെയും മാതാപിതാക്കളുടെ മുഖത്ത് ഞാൻ ശരിക്കും ശ്രദ്ധിച്ചു.
കൊവിഡാനന്തരം സർവതും മാറിമറിയുമ്പോൾ എല്ലാം പൂർവ്വസ്ഥിതി പ്രാപിക്കും എന്ന് നമുക്ക് മനസ്സ് കൊണ്ട് ആശ്വസിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ