2019 മാർച്ച് 16, ശനിയാഴ്‌ച

ആത്മബന്ധം


ആത്മബന്ധം
എം. പി. എസ്സ് . വീയ്യോത്ത്

1995 ജനവരി 15 ന് ഷാര്‍ജ അന്താരാഷ്ട്രവിമാനത്താവളത്തില്‍ വന്നിറങ്ങിയ എനിക്ക് അന്ന് ഈ മണല്നഗരത്തില്‍ കാര്യമായി സുഹൃത്തുക്കള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. ആദ്യമായി നാടുമായും  ഉറ്റവരുമായും വിട്ട് ജീവിക്കുക എന്നത് എത്ര വേദനയുണ്ടാക്കുന്ന ഒന്നാണ് എന്ന് അന്നാണ് എനിക്ക് ശരിക്കും ബോധ്യമായത്. നമ്മള്‍ സ്നേഹിക്കുന്നവരെ നമ്മുടെ ആ സമയത്തെ മുന്‍കോപത്തില്‍ മോശമായ വാക്കുകള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിച്ചത് ഓര്‍ത്ത് വേദനിക്കുക ഇത്തരം സന്ദര്‍ഭങ്ങളില്‍ തന്നെയാണ് എന്നതാണ് സത്യം.

അങ്ങനെയിരിക്കെയാണ് ഷാര്‍ജയിലെ പഴയ ഒരു വില്ലയില്‍ ഉറങ്ങാനായി ഇടം കിട്ടിയത് . ആ മുറിയില്‍ കയറിയപ്പോള്‍ എങ്ങും പകല്‍സമയമായിട്ട് കൂടി കൂരാക്കൂരിരുട്ട് പരന്നുകിടന്നത് ഇന്നും ഞാന്‍ ഓര്‍ക്കുന്നൂ . ആ മുറിയുടെ ജാലക പ്പാളികള്‍ കറുത്തനിറത്തിലുള്ള ഗാര്‍ബേജ് സഞ്ചിയില്‍ മാസ്കിംഗ് ടാപ്പ്‌ ഒട്ടിച്ച് വച്ചിരുന്നതിനാലാണ് ഇങ്ങനെ ഒരു പ്രതിഭാസം സംജാതമായത് എന്ന് പുറത്തേക്ക്  ഇറങ്ങി പരിശോധിച്ചപ്പോള്‍ എനിക്ക് ബോധ്യമായി . അങ്ങനെയുള്ള ആ മുറിയില്‍ ആ രാത്രി  കിടന്നപ്പോള്‍ യാത്രാ ക്ഷീണത്തില്‍ പെട്ടെന്ന് ഞാന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. തുടര്‍ന്നുള്ള രാത്രികളില്‍ ഉറക്കം വരാതെ തിരഞ്ഞും മറിഞ്ഞും കിടന്നപ്പോഴാണ്  ശരീരത്തിലൂടെ ഒരുകൂസലും ഇല്ലാതെ ഓടിനടക്കുന്ന ഏതോ പ്രാണികള്‍ ക്കുറിച്ച്  ഞാന്‍ മനസ്സിലാക്കിയത് . ആ അവസ്ഥ എന്നില്‍ സൃഷ്‌ടിച്ച അസ്വസ്ഥത യെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും ശരീരം വല്ലാതാവും . അടുത്ത ദിവസങ്ങളിലെ ഞങ്ങള്‍  തമ്മിലുള്ള സംസാരങ്ങളില്‍ നിന്നാണ്  അത് മൂട്ടയാണ് എന്നും ആ മുറിയില്‍ അത് ധാരാളം ഉണ്ട് എന്നും സഹമുറിയന്മാര്‍  പറഞ്ഞ്  അറിഞ്ഞത് .  ഒന്ന് രണ്ടു തവണ മുറിയിലെ ബള്‍ബിന്റെ വെളിച്ചത്തില്‍ ആ പ്രാണികളെ  തിരഞ്ഞപ്പോള്‍ കയ്യില്‍ കിട്ടിയ ഒന്നോ രണ്ടോ എണ്ണത്തെ തറിയില്‍ ഇട്ട്  ഞെരിച്ചു കൊന്നപ്പോള്‍ അതില്‍ നിന്നും ഉയര്‍ന്ന മനമടുപ്പിക്കുന്ന  ഗന്ധം എന്നില്‍  വല്ലാത്ത അസ്വസ്ഥത സൃഷ്ടിച്ചിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നൂ .

വേനലില്‍  സൂര്യന്‍ മനുഷ്യന്റെ  മണ്ണിലെ ചെയ്തിയില്‍ കോപിഷ്ടനായി കാണപ്പെടുന്ന വേനലില്‍കാലത്ത്   ശരീരത്തിലെ ജലാംശം വറ്റിവരളുന്നൂ നാവുകള്‍ വെള്ളത്തിന് വേണ്ടി ദാഹിക്കുമ്പോഴും . ചിലര്‍ ഇത്തിള്‍ക്കണ്ണി പോലെ മറ്റുള്ളവരെ ചൂഷണം ചെയ്ത് ഈ ലോകത്തില്‍ ജീവിക്കുമ്പോഴും  ഈ ജീവികള്‍ ഭൂമിയില്‍ ജീവിക്കാനായി കാണിക്കുന്നത് എത്രയോ നിസ്സാരം തന്നെയാണ്  .

കാലം അതിന്റെ സഞ്ചാരപഥത്തിലൂടെ അനുസ്യൂതം മുന്നോട്ട് പോയപ്പോഴും ഞാനും മൂട്ടയുമായുള്ള ആ ആത്മബന്ധത്തിന് യാതൊരുവിധത്തിലുള്ള കോട്ടവും  വന്നില്ല . ഷാര്‍ജയിലെ പഴയ വില്ലയില്‍  എന്നോടൊപ്പം കഴിഞ്ഞ മൂട്ടകളുടെ ബന്ധുക്കള്‍ തന്നെ ആണെന്ന് തോന്നൂ ഇന്നും വിടാതെ എന്റെ കൂടെ ഉണ്ട്  . അന്ന് ഷാര്‍ജയില്‍ കൃശാഗ്രനായ എന്റെ ശരീരത്തില്‍ നിന്നും  കിട്ടിയ രക്തത്തിന്റെ അളവില്‍ അവര്‍ അസംതൃപ്തത്തരായിരുന്നൂ എന്ന് വേണം കരുതാന്‍ . ഇന്ന് കാലങ്ങള്‍ക്ക് ശേഷം  പുതിയ മുറിയില്‍ ആരോഗദൃഡഗാത്രന്‍ എന്ന് സ്വയം കരുതി വരുന്ന എന്റെ ശരീരത്തില്‍ ഇന്ന് രക്തത്തിന്റെ അളവ് കൂടി എന്ന് വേണം കരുതാന്‍ . മുറിയിലെ മൂട്ടകളില്‍ മിക്കവയും  ഹോര്‍ലിക്ക്സ് കുടിച്ച കുട്ടികളെ പ്പോലെ തടിച്ചു കൊഴുത്തിരിക്കുന്നൂ . പലര്‍ക്കും ഇഴഞ്ഞു നീങ്ങാന്‍ തന്നെ വല്ലാത്ത പ്രയാസം അനുഭവപ്പെട്ടത് ഞാന്‍ അറിഞ്ഞു . അങ്ങനെ ഒരിക്കല്‍  എന്റെ കമ്പിളി പ്പുതപ്പില്‍ നിന്നും എടുത്ത് തറയില്‍ ഇട്ട് ചവിട്ടിക്കൊന്ന ഓരോ മൂട്ടയില്‍ നിന്നും തെറിച്ചു വീണ ഓരോ തുള്ളി ചോരയും എന്റെത് തന്നെഎന്ന് വേണം കരുതാന്‍ . ചോരവീണ് ക്രീം നിറത്തിലുള്ള തറയാകെ വൃത്തികേടായിരിക്കുന്നൂ. ഇന്നും ഏതോ  ഒരാത്മബന്ധം എന്നോണം ഏതു ഷര്‍ട്ട്‌ ഇട്ടിന്റെ പോക്കറ്റിലും ബാഗിലും കയറിയിരുന്ന് എന്നോടൊപ്പം എങ്ങോട്ടും കൂട്ടുവരാന്‍ അവര്‍ കാണിക്കുന്ന ആ സ്നേഹത്തിന് ചോരയുടെ സ്വാദ് ഉണ്ടായിരുന്നിരിക്കും  ഈ ലോകത്ത് ഇവരെപ്പോലെ  എന്നെ സ്നേഹിക്കുന്ന ഒരാളെയും ഇന്നുവരെ ജീവിതത്തില്‍ ഒരിടത്തും കണ്ടുമുട്ടിയിട്ടില്ല എന്നത് പരമമായ സത്യം . ഈ ബന്ധം കാത്തു സൂക്ഷിക്കുവാന്‍ അവര്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്ക് ഞാന്‍ എന്ത് പ്രത്യുപകാരമാണ് നല്‍കുക .

ഇത്തരം  ആത്മബന്ധങ്ങള്‍  ഇന്ന് ഈ ലോകത്തില്‍ ആരിലും കാണാന്‍ കഴിയാത്ത ഒരു  വികാരം തന്നെയാണ്. അതിനാല്‍ തന്നെയാണ്  ലോകത്തിലെ പല കുറ്റകൃത്യങ്ങള്‍ക്കും മൂലകാരണം സ്നേഹവും വിശ്വാസഹത്യയും തന്നെ എന്ന് പറയുന്നത്  ഇതിന് എല്ലാവരും തമ്മില്‍ പ്രതിഫലേച്ചയില്ലാതെ സ്നേഹിക്കാന്‍ പഠിക്കുകയാണ്   ആദ്യം വേണ്ടത്.
------------------------------------------  ശുഭം ----------------------------------------------------------------


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...