2017 നവംബർ 30, വ്യാഴാഴ്‌ച

അറബി മാഫിമാലും

അറബി മാഫിമാലും

എം.പി എസ്, വീയ്യോത്ത്

ബർദുബായിലെ കoപ്യൂട്ടർ സ്ട്രീറ്റിലെ  ഒരു കടയുടെ ഉടമയാണ് സൂരജ് . നാട്ടിലെ അറിയപ്പെടുന്ന കച്ചവടക്കാരനായ പീതാംബരക്കുറുപ്പിന്റെ മൂത്തപുത്രനായ അദ്ദേഹം അച്ഛനെപ്പോലെ തന്നെ നല്ലൊരു പരസഹായിയും  മനുഷ്യസ്നേഹിയുമായിരുന്നു. അതുപോലെതന്നെ യുവത്വത്തിന്റേതായ ചില ചാപല്യങ്ങളും  അയാളുടെയും കൂടെ കൂട്ടുണ്ടായിരുന്നൂ . അത് പുകവലിയും  അമിതമായ മദ്യപാനവുമായിരുന്നൂ .മദ്യ ലഹരിയിൽ  അയാൾ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളും ചിലപ്പോൾ  കാണുമ്പോൾ അറിയാതെയെങ്കിലും സ്വബോധത്തിലാണോ അത് ചെയ്യുന്നതെന്ന് തോന്നിപ്പോവും. അയാൾക്ക്‌ കൂട്ടായി കേരളത്തിന്റെ വടക്കും തെക്കുമുള്ള നാല് പേരും ജോലിക്കാരുമുണ്ടായിരുന്നൂ . പക്ഷെ അതിൽ അയാളുടെ മാനേജരായിരുന്ന  റഷീദാണ് എന്നും  കൂടെക്കാണുക . അവരെല്ലാം തന്നെ വലുപ്പച്ചെറുപ്പ വ്യത്യാസമൊന്നുമില്ലാതെ ഖിസൈസ് എന്ന സ്ഥലത്തെ ഷെയ്ഖ് കോളനിയിലെ  ഫ്ലാറ്റിലാണ് താമസിച്ചിരുന്നത് . അവർക്കും മറ്റെല്ലാ  പ്രവാസികളെയും പോലെ  വെള്ളിയാഴ്ച  അവധിയായിരുന്നു. അന്നേദിവസം ഉച്ചവരെ എ സി യുടെ തണുപ്പിൽ കമ്പിളിക്കടിയിൽ പുഴുപോലെ വളഞ്ഞും ചരിഞ്ഞും  കിടക്കുന്ന അവരെക്കാണുമ്പോൾ അറിയാതെയെങ്കിലും നമ്മൾ അങ്ങനെതന്നെ നോക്കി  നിന്നുപോകും .  അങ്ങനെയിരിക്കെ ഒരു ദിവസം ഉച്ചവരെയുള്ള പതിവ് ഉറക്കവും കഴിഞ്ഞു കണ്ണും തുറന്ന് സീലിങ്ങിൽ കറങ്ങുന്ന ഫാനിന്റെ കറക്കവും ശ്രദ്ധിച്ചു കിടന്ന  സൂരജ്  അടുത്ത പള്ളിയിൽ നിന്നുമുയർന്ന  ബാങ്കു വിളികേട്ടാണ് കട്ടിലിൽനിന്നും  എഴുന്നേറ്റത്‌ .അങ്ങനെ അയാൾ കുളിയും മറ്റും വേഗം തീർത്ത് ഹോളിലേക്കു നടന്നു,  അവിടെ മറ്റ്  സഹപ്രവർത്തകരെല്ലാരും കൂടി ആ സമയം ടി വി യിൽ  ഏഷ്യാനെറ്റ് വാർത്ത കണ്ടു ഇരിക്കുന്നുണ്ടായിരുന്നൂ . കുറച്ചു സമയം അവിടെ സോഫയിൽ ഇരുന്നു വാർത്തയും കണ്ട് ഇരുന്ന അയാൾ എന്തോ ഓർത്തിട്ടെന്ന വണ്ണം സോഫയിൽനിന്നും ചാടിയെഴുന്നേറ്റു. റഷീദിനെ വിളിച്ചു ചോദിച്ചു " റഷീദേ ഇന്നല്ലേ ഫ്രാൻസിസിന്റെ വീട്ടിലെ ഫങ്ഷൻ "  റഷീദും അപ്പോഴാണ് ആ പരിപാടിയെപ്പറ്റി ചിന്തിച്ചത് തന്നെ  . പിന്നെ ഇരുവരും "ഞങ്ങളെ കാത്തുനിൽക്കണ്ട  വരാൻ  താമസിക്കും" എന്നും പറഞ്ഞു  അവിടെനിന്നും ഇറങ്ങി. ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോഴതാ അപ്പുറത്തെ വീട്ടിലെ കുഞ്ഞുങ്ങൾ വെയിലിൽ ഓടിക്കളിക്കുന്നൂ . സൂരജ്  അതിലൊരു കുട്ടിയെ വിളിച്ചു ചോദിച്ചു "മക്കളെന്തിനാ  ഈ വെയിലത്തു കളിക്കുന്നെ  വീട്ടിനകത്തു പോയി കളിച്ചുകൂടെ" അവർ അയാളെ ദയനീയമായി നോക്കിക്കൊണ്ടു പറഞ്ഞു " അച്ഛനും അമ്മയും മുത്തച്ഛന് കത്തെഴുതുകയാ ,  ശല്യം ചെയ്യാതെ പുറത്തുപോയി  കളിച്ചോളാൻ പറഞ്ഞു വിട്ടതാ , ഇനി അങ്ങോട്ട്  പോയാൽ അമ്മയടിക്കും " സത്യം പറഞ്ഞാൽ ആ കുഞ്ഞുങ്ങളുടെ അവസ്ഥയിൽ സൂരജിന് സങ്കടം തോന്നി പക്ഷെ അത് പുറത്തു കാണിക്കാതെ അയാൾ റഷീദിനോടൊപ്പം അവിടെനിന്നും ഇറങ്ങി നടന്നു . അപ്പോഴാണ് റഷീദ് പറഞ്ഞത് "ഇത് ഇവിടെ സ്ഥിരം കാഴ്ചയാ  കഴിഞ്ഞയാഴ്ച അച്ഛനും അമ്മയും മുത്തശ്ശന് ഫോൺ ചെയ്യാണ് വേണ്ടിയായിരുന്നൂ  ഇവരെ പൊരിവെയിലത്ത് കളിയ്ക്കാൻ വിട്ടത് എന്തുചെയ്യാം  ചിലരങ്ങനെയാണ് " അയാളുടെ ചുണ്ടത്തു പരന്ന ചിരിയിൽ പല അർത്ഥങ്ങളും നിഴലിച്ചിരുന്നൂ . വഴിയരികിൽനിന്നും കിട്ടിയ  ഒരു ടാക്സിയിൽ അവർ ഫ്രാൻസിസിന്റെ ഫ്ലാറ്റിനരികിലേക്ക് യാത്രയായി . ആദ്യം ജ്യൂസിൽ തുടങ്ങിയ പാർട്ടിയുടെ രൂപം മെല്ലെ മെല്ലെ മാറിക്കൊണ്ടിരുന്നൂ . പകലോൻ തന്റെ അന്നത്തെ ജോലി പൂർത്തിയാക്കി ആകാശ സീമയിലൂടെ തിരിച്ചുപോയി. പിന്നീട് വന്ന നക്ഷത്രങ്ങൾ അവരുടെ ജോലി ഭംഗിയായി ചെയ്തു അതോടൊപ്പം സമയം  അർധരാത്രി ഒരുമണിയോടടുത്തപ്പോഴാണ് ആ പാർട്ടിയൊന്നവസാനിച്ചത് .

അങ്ങനെ ഫ്രാന്സിസിനോടും  സുഹൃത്തുക്കളോടും യാത്ര പറഞ്ഞു അവരിറങ്ങി . നടന്നുനടന്ന്  അവർ അല്പസമയത്തിനകം ഖിസൈസിലെ താമസസ്ഥലത്തിന് സമീപത്തെത്തി . പക്ഷെ മദ്യലഹരയിൽ നടന്ന അവർക്ക് ആകെ അറിയുന്നത് ഫ്ലാറ്റിലേക്ക്  പോവണമെങ്കിൽ റോഡ് മുറിച്ചു കടക്കണം എന്ന് മാത്രമാണ് . അങ്ങനെ റോഡ് മുറിച്ചു കടക്കാൻ അവർ ശ്രമിക്കുമ്പോഴാണ് ഒരു ദുബായ് പോലീസിന്റെ വാഹനം അവരുടെ അടുത്തു വന്നു നിന്നത് . പോലീസുകാർ അവരോടു എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചപ്പോൾ റഷീദ്  ആദ്യം നാട്ടിലെ പോലീസിന്റെ സ്വഭാവം അറിയുന്നതിനാൽ ഒന്ന് ഭയന്നെങ്കിലും പിന്നെ അവരോടു സാർ ഞങ്ങളുടെ താമസ സ്ഥലം റോഡിന് മറുവശത്താണെന്ന് പറഞ്ഞു, ദുബായ് പോലീസിന്റെ  ഉദ്യോഗസ്ഥർ വളരെ മാന്യമായാണ് അവരോടു പെരുമാറിയത് . അങ്ങനെ അവരെ പോലീസുകാർ വാഹനത്തിൽ കയറ്റി റോഡിൻറെ മറുവശം കൊണ്ടിറക്കിയശേഷം അവർ മുന്നോട്ടു പോയി . നമ്മുടെ സൂര്ജും  റഷീദും വീണ്ടും റോഡ് മുറിച്ചുകടന്ന് പഴയ സ്ഥലത്തേക്ക് വന്ന്  എങ്ങോട്ടാണ് പോകണ്ടതെന്നറിയാതെ ചുറ്റും നോക്കിക്കൊണ്ടു നിന്നു . അപ്പോഴതാ നേരത്തെ പോയ പോലീസ് വാഹനം തിരിച്ചു വരുന്നൂ . വാഹനം  അവരുടെ അരികിലായി നിന്നു  വീണ്ടും അവരെ  വാഹനത്തിൽ കയറ്റി വീണ്ടും പോലീസുകാർ മറുവശത്ത്  കൊണ്ടുപോയിറക്കി . വാഹനവുമായി കുറച്ചുദൂരം പോയി റോഡരികിലായി പാർക്ക് ചെയ്തു പോലീസുകാർ സൂരജിനെയും  റഷീദിനേയും വീക്ഷിച്ചുകൊണ്ടു അങ്ങനെ ഇരുന്നു. കരുതിയപോലെ തന്നെ  ഇരുവരും വീണ്ടും റോഡ്  മുറിച്ചുകടന്ന് പഴയ സ്ഥലത്ത് തന്നെ ചെന്ന് ചുറ്റിലും നോക്കിക്കൊണ്ട്  നിന്നു . അപ്പോഴതാ വരുന്നൂ  പോലീസ് വണ്ടി , അവർ വണ്ടി ഇരുവർക്കും അരികിലായി നിർത്തി, അതിൽനിന്നും ഒരു പോലീസുകാരൻ  ചിരിച്ചുകൊണ്ട് അതിൽനിന്നും പുറത്തിറങ്ങി .അദ്ദേഹം  നേരെ ഇരുവരുടെയും അരികിലേക്ക് നടന്നു . പിന്നെ അദ്ദേഹം ഇരുവരോടുമായി  ചോദിച്ചു "നി ങ്ങൾ ക്കെങ്ങോട്ടേക്കാണ് പോകേണ്ടത് ?" അതിന്  റഷീദാണ് മറുപടി പറഞ്ഞത് " സാർ  അറബി മാഫിമാലും  ഹിന്ദിതോഡമാലും , ദിസ് ഈസ് മൈ അര്ബാബ് , ഹമാരാ  റൂം മാഫി മാലും "  പോലീസിന്റെ മുഖത്തെ ചിരി തൽക്കാലത്തേക്ക് മാഞ്ഞു ,  റഷീദുപോലും  അറിയാതെ അയാളുടെ വായിൽനിന്നും ഹമാരാ  റൂം ഷെയ്ഖ് കോളനി മി ഹൈ  സാഹബ്എന്ന് ഒരു മന്ത്രം പോലെ പുറത്തു വന്നു . പിന്നെ എല്ലാം വളരെ പെട്ടന്നാണ് നടന്നത് , അവരെ പോലീസ് വാഹനത്തിൽ കയറ്റി  ഷെയ്ഖ് കോളനിയിലെ  ഒരു കെട്ടിടത്തിന്റെ പിറകിലെ പടിക്കെട്ടിനരികിലായി നിറുത്തി . പിന്നെ പോലീസുകാരൻ അവരെനോക്കി പറഞ്ഞു "ഇവിടെനിന്നും വീണ്ടും റോഡ്‌ മുറിച്ചുകടന്നാൽ  ഇനി അടി കിട്ടും, ഞങ്ങൾ ഇടയ്ക്കു വന്നു നോക്കും ഓക്കേ "  .അങ്ങനെ ആ   വാഹനവുമായി  പോലീസുകാർ അവിടെനിന്നും അകന്നു പോയി . സൂര്ജും റഷീദും കാലത്തുവരെ പടിക്കെട്ടിൽ ഇരുന്നുറങ്ങി . ഇന്നും അവരുടെ ജീവിതത്തിലെ ഒരോർമ്മയായി ആ ദിനം ഇന്നും അവർ കാത്തു സൂക്ഷിക്കുന്നൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...