2016 ഡിസംബർ 8, വ്യാഴാഴ്‌ച

ഹോൾ ടിക്കറ്റ്

 ഹോൾ ടിക്കറ്റ് 

എം. പി. എസ്. വീയ്യോത്ത് 


എസ്സ് എസ്സ് എൽ സി  പരീക്ഷയുടെ വിലയും ആ സമയത്തെ സ്കൂൾ ജീവിതവും വൃക്തമായും മനസ്സിലാവുന്ന  എന്റെ മലയാളി സുഹൃത്തുക്കളേ നമുക്ക് എന്റെ ആ ബാല്യകാല  ഓർമ്മയിലേക്കൊരു യാത്രയായാലോ .

എസ്സ് എസ്സ് എൽ സി  പരീക്ഷാ  ചൂടിൽ കഴിയുന്ന എല്ലാ കൂട്ടുകാരും എന്നെപ്പോലെ എന്നും മനസ്സിൽ പ്രാർത്ഥിച്ചിരുന്നത് ഒരേ ഒരു കാര്യമാണ് . അതെന്നും  പരീക്ഷാ  ചോദ്യകടലാസ്സിൽ  എളുപ്പമുള്ള ചോദ്യങ്ങൾ മാത്രമേ കാണാവൂ എന്നതായിരുന്നു . ക്‌ളാസ്സ്‌  മുറിയിലെ പല നിലവാരത്തിലുള്ള കുട്ടികളിൽ ഒരു ഏവരേജ് വിദ്യാർത്ഥിയായ ഞാൻ എന്റെ കയ്യിലിരിപ്പും മറ്റുള്ള കുട്ടികളെക്കാൾ ഉയരമുണ്ടായിരുന്നതിനാലും അന്നേ പിൻ നിരയിലെ അംഗമായിരുന്നൂ . അതുപോലെ ടീച്ചറുടെ സ്നേഹത്തിന് പാത്രമായ ഈ ഞാൻ അങ്ങനെ അവരുടെ ക്‌ളാസ്സിലെ സി സി ടി വി  ക്യാമറ തന്നെ ആയിരുന്നൂ എന്ന് വേണം പറയാൻ .  ക്ലാസ്സിലെ എല്ലാ വിവരവും അപ്പോഴപ്പോൾ ടീച്ചറെ അറിയിക്കുന്നതും അതിന്റെ ഭവിഷ്യത്തും മനസ്സിലാക്കാതെ  ഞാൻ  ഏൽപ്പിച്ച ദൗത്യമെന്നോണം ഭംഗിയായി ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ക്‌ളാസ്സിലെ ചില വിദ്യാർത്ഥികൾ ചേർന്ന് ബെഞ്ചു അടിച്ചു തകർത്തു . അതും ഞാൻ പതിവുപോലെ വള്ളിപുള്ളി വിടാത്യു ടീച്ചറെ പറഞ്ഞു കേൾപ്പിച്ചു . ടീച്ചറും ഹെഡ്മാസ്റ്ററും കുറ്റക്കാരായ വിദ്യാർത്ഥികളെ പിടിച്ചു കുടയുന്നതും മറ്റും കണ്ട്  ഞാൻ സ്വയം അഭിമാനിച്ചു നിന്നപ്പോഴാണ് കാര്യങ്ങൾ ഞാൻ അതുവരെ ചിന്തിച്ച ദിശയിൽനിന്നും പതിയെ മാറിത്തുടങ്ങിയത് .
അപ്രതീക്ഷിതമായി ക്‌ളാസ്സിലെ വിദ്യാർത്ഥികൾ ഒന്നടങ്കം ബെഞ്ചു തകർത്തത് ഞാനാണെന്ന് ഏക സ്വരത്തിൽ പറഞ്ഞപ്പോൾ സത്യത്തിനും നീതിക്കും ഒരു വിലയുമില്ലെന്ന് അറിയാതെയാണെങ്കിലും ഞാൻ ചിന്തിച്ചു പോയി. പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞത് വളരെ പെട്ടന്നായിരുന്നൂ ഹെഡ്മാസ്റ്റർ എന്നെ നോക്കി ഇങ്ങനെ ആജ്ഞാപിച്ചു .

നാളെ ആശാരിയെയും വിളിച്ചുകൊണ്ടുവന്ന്  ബെഞ്ചു നന്നാക്കിയാൽ മാത്രമേ നിനക്ക്  ഹോൾ ടിക്കറ്റ്   തരുള്ളൂ "

വീട്ടിലറിഞ്ഞാൽ സംഭവം വീണ്ടും വഷളാവുമെന്നറിഞ്ഞ ഞാൻ നേരെ ടീച്ചറുടെ അടുത്തുപോയി എന്റെ നിരപരാധിത്വം താണ്‌ കേണവതരിപ്പിച്ചു. എന്റെ വാക്കുകൾ പൂർത്തിയാക്കാൻ പോലും ടീച്ചർ അനുവദിച്ചില്ല. വീട്ടിലേക്കുള്ള വഴിയിലുടനീളം എങ്ങനെ ഏതു പരിഹരിച്ചു ഹോൾ ടിക്കറ്റ് കരസ്ഥമാക്കുമെന്ന ചിന്ത എന്നെ വല്ലാതെ അലട്ടി എന്നിട്ടും അച്ഛനോടോ അമ്മയോടോ ഇതിനെ പാട്ടി ഒന്നും മിണ്ടാതെ നേരത്തെ തന്നെ പഠിത്തവും കഴിച്ചു കിടന്നു.
അടുത്ത ദിവസം സ്കൂളിലെത്തിയ എന്നെയും കാത്തു ടീച്ചറും ഹെഡ്മാസ്റ്ററും ക്‌ളാസ്സിലേക്കുള്ള വഴിയിലായി നിൽപ്പുണ്ടായിരുന്നൂ . ഹെഡ്മാസ്റ്റർ എന്നെ നോക്കി ഇങ്ങനെ ചോദിച്ചു
" ആശാരി എവിടെ, ഇന്നലെ ഞാൻ പറഞ്ഞതല്ലേ ഇന്ന് ബഞ്ചു ശരിയാക്കാൻ "

അപ്പോഴും ടീച്ചർ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽ ക്കുന്നത് കണ്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പുസ്തകവും ക്‌ളാസിൽ വച്ച് സ്കൂളിൽ നിന്നും ഇറങ്ങി അടുത്തുള്ള ഹാർഡ്‌വെയർ കടയിലേക്ക് നടന്നു കുറച്ചു ആണിയുമായി തിരിച്ചെത്തി . സ്കൂളിന് പരിസരത്തു കിടന്ന ഒരു കല്ലുമെടുത്ത് ക്ലാസ്സുമുറിയിലേക്കു നടന്നു , പിന്നെ എന്നെ കൊണ്ട് കഴിവും  വേഗം തകർന്ന ബെഞ്ചിനെ പഴയ രൂപത്തിലാക്കി മാറ്റി  , അപ്പോഴേക്കും അത് കണ്ടു ബോധ്യപ്പെടാനായി ഹെഡ്മാസ്റ്ററും ടീച്ചറും അങ്ങോട്ട് വന്നൂ .  ഞാൻ ജോലി കഴിഞ്ഞു കല്ല് വെളിയിലേക്കിട്ടു കൈകഴുകി ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് പോയി എന്റെ ഹാൾ ടിക്കറ്റ് വാങ്ങി ക്ലാസ്സ്‌  മുറിയിലേക്ക് നടന്നു . ആ വഴിക്കു ടീച്ചർ എന്നെ പിന്നിൽ നിന്നും പലകുറി വിളിച്ചെങ്കിലും എന്റെ മനസ്സിലെ നീറ്റലിൽ നിന്നും ഞാനറിയാതെ മനസ്സിൽ പടർന്ന വെറുപ്പിൽ  ഒരു കാര്യം മനസ്സിൽ കുറിച്ചു. ഒരിക്കലും സത്യത്തിനു ഒരു വിലയുമില്ലാത്ത ഈ ലോകത്തിൽ  കണ്ടത് മിണ്ടാനോ  കേട്ടത് സത്യമാണെങ്കിലും മിണ്ടാൻ പാടില്ല എന്ന സത്യം .
അങ്ങനെ ഒരു വിധം ഭംഗിയായി തന്നെ പരീക്ഷയും പൂർത്തിയാക്കി ആ അവധിക്കാലം കഴിച്ചുകൂട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...