2016 ഡിസംബർ 13, ചൊവ്വാഴ്ച

ഒരു സുഹൃത്തിന്റെ വി യോഗം

അന്ന് ഒരു വ്യാഴാഴ്ചയായിരുന്നൂ.

ഞാൻ  പതിവുപോലെ  അബുദാബി ബതീൻ എന്ന സ്ഥലത്തെ കമ്പനിയുടെ കൺസ്ട്രക്ഷൻ സൈറ്റ് ഓഫീസിൽനിന്നും അന്നത്തെ ജോലിയും കഴിഞ്ഞു താമസസ്ഥലത്തേക്ക് പുറപ്പെട്ടു .

മുസ്സഫയിലെ വർക്കേഴ്സ് വില്ലേജിലാണ് ഞങ്ങൾ താമസിക്കുന്നത് . 

 ഞാൻ കാറുംഓടിച്ചുകൊണ്ട്  മുസ്സഫയിലെ  ബ്രിഡ്ജിന്റെ അടുത്തെത്തി.

അപ്പോൾ അപ്രതീക്ഷിതമായി എന്റെ മൊബൈൽ ഫോൺ നിറുത്താതെ ശബ്ദിക്കാൻ തുടങ്ങി. 

 ഞാൻ  ഫോണിലേക്കു ഒന്ന് എത്തിനോക്കി എന്റെ സുഹൃത്തായ ബാബുവാണ് വിളിക്കുന്നത്.

റോഡിൽ നല്ല ട്രാഫിക്കായിരുന്നു.

  അതോടൊപ്പം ഗതാഗത  നിയമം വളരെ കര്ശനവുമായതിനാൽ ആ ഫോൺ കോൾ  ഞാൻ ശ്രദ്ധിക്കാതെ റോഡിലേക്ക് ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരുന്നൂ.

  കുറച്ചുസമയങ്ങൾക്കു ശേഷം ഫോണിന്റെ ശബ്ദം നിലച്ചു.

 ഏതാനും  സമയങ്ങൾക്കകം ഞാൻ താമസസ്ഥലത്തിനടുത്തുള്ള പ്രധാന കവാടത്തിൽ  എത്തിച്ചേർന്നു.

  പ്രധാന കവാടത്തിലെ പരിശോധനകൾക്കു ശേഷം  ഞാൻ താമസിക്കുന്ന ബ്ലോക്കിന് മുന്നിലായി കാർ പാർക്ക് ചെയ്തു .

  ഞാൻ കാറിൽ തന്നെ ഇരുന്നു കൊണ്ട്  അനീഷിനെ ഫോണിൽ നിന്നും തിരിച്ചു  വിളിച്ചു .

  അങ്ങേത്തലക്കൽ ഡയൽ ടോൺ കേട്ടുതുടങ്ങി.

കുറച്ചുകഴിഞ്ഞു  അനീഷ് കാൾ അറ്റൻഡ് ചെയ്തു.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു  "സത്യാ.... നമ്മുടെ സജി..... പോയി,"എന്ന് പറഞ്ഞവസാനിപ്പിച്ചു.

  എനിക്ക് ഒന്നും മനസ്സിലായില്ല.

  ഞാൻ വീണ്ടും അവനോട് കാര്യമാരാഞ്ഞു.

 അപ്പോൾ അവൻ വിതുമ്പിക്കൊണ്ട് "അത് നമ്മുടെ സജി മരിച്ചു പോയി ഹാർട്ട് അറ്റാക്കായിരുന്നൂ" എന്ന് പറഞ്ഞു കോൾ അവസാനിപ്പിച്ചു .

  ഞാൻ ആ വർത്തയറിഞ്ഞു സ്തബ്ധനായി നിന്നു.

  എനിക്ക് സജി സഹോദരനെ പോലെ ആ യിരുന്നൂ.

 എപ്പോൾ ദുബൈയിൽ വന്നാലും എന്റെയും ബാബുവിന്റെയും അൻ വറിക്കയുടെയും  കാര്യത്തിൽ ഒരു സഹോദരന്റെ പോലെ ശ്രദ്ധിച്ചിരുന്നൂ .  ആ രാത്രി  ഞാൻ ഉറങ്ങിയില്ല ഉറങ്ങാൻ കഴിഞ്ഞില്ല അതാണ് ശരി.  അടുത്തദിവസം അതി രാവിലെ എഴുന്നേ റ്റു  ഒരു ദിവസത്തേക്കുള്ള ഡ്രെസ്സുമെടുത്തു  ദുബായ് ഇന്റർനാഷണൽ സിറ്റിയിലേക്ക് പുറപ്പെട്ടു  അവിടെയാണ് അനീഷ് താമസിക്കുന്നത്. വഴിയിൽ എല്ലാംതന്നെ  എന്റെ മനസ്സ് വേദനയാൽ നീറുകയായിരുന്നൂ .  വഴിക്കു പെട്രോൾ പമ്പിൽ കയറി പെട്രോളടിച്ചു  ശേഷം പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്തു അഡ്‌നോക് പമ്പിലെ റെസ്റ്റ് റൂമിൽ  പോയി  മുഖം കഴുകി  അവിടെയുള്ള കടയിൽ നിന്നും ഒരു കുപ്പി മസാഫി മിനറൽ വെള്ളവും വാങ്ങി കാറിൽ കയറി യാത്രതിരിച്ചു .  ഏകദേശം ഒന്നര മണിക്കൂറിനകം ഞാൻ അവിടെ എത്തിച്ചേർന്നു. അവിടെ പാർക്കിങ്ങിൽ കാർ നിറുത്തി കാർ പൂട്ടി ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു .  ലിഫ്റ്റിന്റെ വശത്തു ചുമരിലെ  ബട്ടണിൽ അമർത്തി  ഏതാനും നിമിഷങ്ങൾക്കകം ലിഫ്റ്റിന്റെ വാതിൽ എന്റെ മുന്നിൽ മലർക്കെ തുറന്നു  ഞാൻ അതിൽ കയറി എനിക്ക് പോവണ്ട നിളയുടെ ചിഹ്നത്തിൽ അമർത്തി വാതിലടഞ്ഞു എന്നെയും കൊണ്ട് ലിഫ്റ്റ് ആനിലയിലേക്കു കുതിച്ചു .  അവിടെ എത്തിയപ്പോൾ ലിഫ്റ്റ് നിന്നു എന്റെ മുന്നിൽ വാതിൽ തുറന്നു .  ഞാൻ പുറത്തിറങ്ങി അനീഷിന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു . ഫ്ലാറ്റിന്റെ മുന്നിലെത്തിയതും  കാളിങ് ബെൽ അമർത്തി കുറച്ചു സമയത്തിനകം  എന്റെ സുഹൃത്ത്  അനീഷ് വന്നു വാതിൽ തുറന്നു. അവന്റെ മുഖം ശോകമയമായിരുന്നൂ  ഞാൻ അകത്തേക്ക് കയറി അപ്പോൾ  ആ   മുറിയിൽ  അൻവറിക്കയും ഞങ്ങളുടെ സുഹൃത്തായ സുരേഷും ഉണ്ടായിരുന്നൂ .  ഞാൻ  അവരോടു ശരിക്കുള്ള കാര്യമാരാഞ്ഞു, അവർ പറഞ്ഞു വ്യാഴാഴ്ച അനവറിക്കാ ജോലി കഴിഞ്ഞു മുറിയിൽ വന്നു ഡ്രസ്സ്‌ മാറ്റി  വയറുകുറക്കാനുള്ള ബെൽറ്റ് കെട്ടുകയായിരുന്നൂ  സജി അത് കെട്ടാൻ സഹായിച്ചു കൊണ്ട് അവിടെയുള്ള സോഫയിൽ ഇരിക്കുകയായിരുന്നൂ , കുറച്ച്കഴിഞ്ഞു  അൻവറിക്ക നോക്കുമ്പോൾ സജി സോഫയിൽ ഇരുന്നു ടി വി കണ്ടുകൊണ്ടു ഇരുന്നൂറങ്ങു കയായിരുന്നൂ.  അൻവറിക്ക സജിയോട് ഇരുന്നുറങ്ങാതെ അകത്തു കട്ടിലിൽ പോയി കിടന്നുറങ്ങൂ എന്ന് പറഞ്ഞു .  സജി അതുപ്രകാരം അയാളുടെ കട്ടിലിൽ ഉറങ്ങാൻ കിടന്നു.  സമയം കടന്നു പോയി വൈകീട്ട് അനീഷ് ഭക്ഷണമുണ്ടാക്കുക യായിരുന്നു പെട്ടെന്ന് കാളിങ് ബെൽ ശബ്ദിച്ചു അനീഷ് ചെന്ന് വാതിൽ തുറന്നു അത് സജിയുടെ സുഹൃത്തായിരുന്നൂ അവനെ   ക്രിക്കറ്റ് കളിക്കാൻ  വിളിക്കാനായി വന്നതായിരുന്നൂ  അനീഷ് തന്റെ ജോലി തുടർന്നു  , സജി ഉറങ്ങുകയാണെന്നറിഞ്ഞപ്പോൾ  സുഹൃത്ത് അവൻ ഉറങ്ങിക്കോട്ടെ എന്ന് പറഞ്ഞു ഇറങ്ങാൻ തുടങ്ങുമ്പോൾ അവനു തോന്നി അങ്ങനെ സന്ധ്യക്ക്‌ അവനങ്ങനെ  ഉറങ്ങേണ്ട  അവനെയും വിളിച്ചു പോവാം. അതുപ്രകാരം അയാൾ സജിയുടെ കട്ടിലിന്റെ അടുത്ത് എത്തി സജി കട്ടിലിൽ കമഴ്ന്നു കിടന്ന്  ഉറങ്ങുകയായിരുന്നൂ .  അയാൾ സജിയെ തൊട്ടുവിളിക്കാനായി കൈനീട്ടി ദേഹത്ത് തൊട്ടു  അയാൾ ഞെട്ടി കൈപിന്നോട്ടേക്കു വലിച്ചു സജിയുടെ ദേഹം തണുത്തിരിക്കുന്നൂ.  അയാൾ അപ്പോൾ തന്നെ അനീഷിനെവിളിച്ചു കാര്യം പറഞ്ഞു  , അനീഷും തൊട്ടുനോക്കി സജിയുടെ ശരീരം  തണുത്തിരിക്കുന്നു , അൻവറിക്കായും തൊട്ടുനോക്കി അവർ ശരിക്കും ഞെട്ടി.  അവർ ആംബുലൻസിനു ഫോൺ ചെയ്തു വിവരം പറഞ്ഞു  കുറച്ചു സമയത്തിനകം പോലീസും ആംബുലൻസും സി ഐ ഡി കളും സ്ഥലത്തെത്തി ഇൻക്വിറി നടത്താനാരംഭിച്ചു .  അവർ  സജി അതുവരെ കഴിച്ച മരുന്നുകളും മറ്റും എടുത്തു പരിശോധിച്ചശേഷം അവരുടെ കൈയ്യിൽ  കൊണ്ടുപോയി .  അവർ വിശദമായി മുറിയും ടോയ്ലറ്റും പരിശോധിച്ചു ശേഷം  പറഞ്ഞു അത് സൈലൻറ് അറ്റാക്കായിരുന്നൂ.  അതിനിടയിൽ സജിയുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തി  എല്ലാരും കൂടി സജിയുടെ ദേഹം സ്‌ട്രെച്ചറിൽ  കിടത്തി ആംബുലൻസിലേക്കു കയറ്റാനായി ലിഫ്റ്റിനരികിലേക്കു കൊണ്ടുപോയി അവിടെനിന്നും ലിഫ്റ്റിലൂടെ താഴെ കൊണ്ടുപോയി ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .അൻവറിക്കയോടും അനീഷിനോടും അടുത്ത ദിവസം  റാഷിദിയ പോലീസ്‌സ്റ്റേഷനിൽ എത്താൻ പറഞ്ഞു പോലീസുദ്യോഗസ്ഥരും യാത്രയായി.  അതുമുതൽ മുറിയിൽ സജിയുടെ ഓർമ്മയുമായി ഇരിക്കുകയായിരുന്നൂ അവർ . ആ വിഷമത്തിനാൽ അവർ ശരിക്കുറങ്ങിയിട്ടു തന്നെയില്ല, ഇന്ന്  വെള്ളിയാഴ്ച പന്ത്രണ്ടു മണിയോടെ റാശിദ്‌യ പോലീസ്‌സ്റ്റേഷനിൽ അനീഷ്  ചോദ്യം ചെയ്യലിൽ പങ്കെടുക്കേണ്ടതിനാൽ പതിനൊന്നര അടുപ്പിച്ചു   ഞങ്ങൾ റാശിദയിലേക്കു പുറപ്പെട്ടു അവിടെ പാർക്കിങ്ങിൽ വണ്ടിനിറുത്തി .  പോലീസ് സ്റ്റേഷന്റെ മുന്നിലെത്തി  അവിടെ സജിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഞങ്ങളെയും കത്ത് നിന്നിരുന്നൂ .  സമയമായപ്പോൾ അനീഷ് പോലീസ് സ്റ്റേഷന്റെ അകത്തേക്ക് കയറിപ്പോയി  കുറച്ചു സമയത്തിനകം തിരിച്ചു വന്നു . കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം  മറ്റുള്ളവരോട് യാത്രപറഞ്ഞു ഞങ്ങൾ ഇന്റർനാഷണൽ സിറ്റിയിലെ അവരുടെ ഫ്ലാറ്റിലേക്ക് യാത്രതിരിച്ചു.  അവിടെ പാർക്കിങ്ങിൽ കാർനിറു ത്തി ഫ്ലാറ്റിൽ എത്തി  ഞങ്ങൾക്കെന്തോ അവിടമാകെ ഒരു മരണവീടിന്റെ പ്രതീതിയായിരുന്നൂ. അന്ന് രാത്രി  എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, തിരിഞ്ഞും മറിഞ്ഞും  കിടന്നു  നേരം വെളുപ്പിച്ചു.  അന്ന് ശനിയാഴ്ചയായിരുന്നൂ വൈകീട്ടോടെ എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ അബുദാബിയിലെ എന്റെ താമസസ്ഥലം ലക്ഷ്യമാക്കി യാത്ര തിരിച്ചു.  സന്ധ്യയോടടുപ്പിച്ചു  ഞാൻ  താമസസ്ഥലത്തു എത്തി. കാർ പാർക്ക് ചെയ്തു റൂം തുറന്നു അകത്തു കയറി  രാത്രി വളരെ നേരത്തെ ഉറങ്ങാൻ കിടന്നു പക്ഷെ ഉറങ്ങാൻ കഴിഞ്ഞില്ല.  കട്ടിലിൽ നിന്നും എഴുനേറ്റു  വാതിൽ തുറന്നു പുറത്തിറങ്ങി  അവിടെ പാർക്കിങ്ങിന്റെ അടുത്തുള്ള സ്റ്റെപ്പിൽ കയറി ഇരുന്നൂ .  കുറെകഴിഞ്ഞെപ്പോഴോ മുറിയിൽ പോയി ഉറങ്ങി.  കാലം കടന്നു പോയി സജിയുടെ വിരഹം ഇപ്പോഴും കാലം മായ്ക്കാത്ത വേദനയായി മനസ്സിൽ കുടികൊള്ളുന്നൂ.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...