അപകടാനന്ദ സ്വാമികള്‍
എം. പി. എസ്സ്. വീയ്യോത്ത്
ജനുവരിയിലെ ഒരു തണുത്ത പ്രഭാതം അന്ന് രാജീവേട്ടന്റെ വിവാഹത്തലേന്നാണ്. മുറ്റത്തിന്റെ ഒരു കോണിലെ കസേരയില്‍ ഇരുന്ന് കട്ടിയുള്ള കണ്ണടയിലൂടെ പത്രത്താളില്‍ എന്തോ
തിരിയുന്ന ആ മനുഷ്യനെ ആദ്യമായി കണ്ടത് അന്നാണ് . കഷായവസ്ത്രധാരിയായ അയാളുടെ ജടപിടിച്ച
നീണ്ട തലമുടിയും താടിയും കണ്ടപ്പോള്‍ തന്നെ ഒരു സിദ്ധനാണ് എന്ന് ഞാൻ സംശയലേശമന്യേ വിലയിരുത്തി . പിന്നെ അയാളെക്കുറിച്ച് അറിയാനുള്ള ജിജ്ഞാസ എന്നില്‍ എറിയേറി വന്നൂ. അടുത്തിരുന്ന ആ നാട്ടുകാരനോട് ഞാന്‍ അയാളെപ്പറ്റി തിരക്കിയപ്പോൾ അയാൾ ഒരു താല്പര്യവുമില്ലാത്ത വിധം എന്നെ സൂക്ഷിച്ചു നോക്കി പിന്നെ അല്പസമയത്തെ നിശബ്ദദയ്ക്ക് ശേഷം സ്വരം താഴ്ത്തി പറഞ്ഞു
“അയാള്‍ക്ക് വട്ടാ”.
അത് കേട്ട് എന്നില്‍ ഒരു ഭയം
തോന്നിയെങ്കിലും സൗമ്യനായി ഇരുന്ന്പത്രപാരായണം നടത്തുന്ന അയാള്‍ക്ക് വട്ടാണെന്ന് വിശ്വസിക്കാനേ
കഴിഞ്ഞില്ല. സമയം കടന്നുപോയിക്കൊണ്ടിരുന്നൂ അപ്പോഴാണ് എനിക്ക് സുപരിചിതനായ അസീസ്
മാഷ് അങ്ങോട്ടേക്ക് കയറിവന്നത്. മാഷേ കണ്ടപ്പോള്‍ അറിയാതെ ഞാന്‍ എഴുന്നേല്‍ക്കാന്‍
തുടങ്ങിയപ്പോള്‍ അതാ നമ്മുടെ സിദ്ധന്‍ പത്രം മടക്കി വച്ച് എഴുന്നേറ്റ്നിന്ന് മാഷുമായി
കുശലാന്വേഷണം നടത്തുന്നൂ. അതില്‍നിന്നും എനിക്ക് ഒന്ന് ബോധ്യമായി അയാള്‍ക്ക് അല്ല
മറിച്ച് നമ്മുടെ സമൂഹത്തിനാണ് വട്ടെന്നു. സാധാരണക്കാരില്‍നിന്നുംവിഭിന്നനായി ആര്
പെരുമാറിയാലും മുഖം നോക്കാതെ ഭ്രാന്തെന്ന് വിളിക്കുന്നവരോട് എനിക്ക് പുശ്ചം
തോന്നി. അതിനിടയില്‍ മാഷ് എന്നോടൊപ്പം വന്നിരുന്നൂ, സംസാരത്തിനിടയിലായി എപ്പോഴോ
ഞാന്‍ ആ മനുഷ്യനെപ്പറ്റി മാഷോട് ചോദിച്ചു. അതിനു മാഷ് പറഞ്ഞ മറുപടി ഇതാണ്
“ പണ്ട് ആ സിദ്ധന്‍ കാണാന്‍
സുന്ദരനായിരുന്നൂ, പ്രേമനൈരാശ്യം മൂലം മൌനിയായി നടന്ന ആ മനുഷ്യനെ അമ്മയുടെ വേര്‍പാടിന്
ശേഷമാണ് സഹോദരര്‍ എല്ലാവരും ചേര്‍ന്ന് വട്ടനായി സമൂഹത്തില്‍ ചിത്രീകരിച്ചു തുടങ്ങിയത്.
ആ പരിഹാസം അതിന്റെ എല്ലാ പരിധികളും ലംഘിച്ചപ്പോള്‍ ആ മനുഷ്യന്‍ തറവാട്ടില്‍
നിന്നും പടിയിറങ്ങി എങ്ങോട്ടെന്നില്ലാതെ പല അമ്പലങ്ങളില്‍ കയറി ഇറങ്ങി. അങ്ങനെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന എല്ലാ ഇടങ്ങളിലും
അയാള്‍ കാണും. സ്വാമിയാണെങ്കിലും
സസ്യഭുക്കല്ല തിരിച്ചു കടിക്കാത്ത എന്തും കഴിക്കും സ്വല്പം മദ്യപാനവും പുകവലിയും
കൂട്ടിനായുണ്ട് താനും. ആ മനുഷ്യന് നാട്ടുകാര്‍ നല്‍കിയ പേര് വളരെ വിചിത്രമാണ്,
അതെന്താണെന്നല്ലേ അപകടാനന്ദ സ്വാമികള്‍ എന്നാണ്. രണ്ടു ദിവസം മുമ്പ് കുമാരേട്ടന്റെ
വീട്ടില്‍ വിവാഹത്തലേന്നു മദ്യം വിതരണം ചെയ്തു ചെയ്തു ഏതോ മൂലയ്ക്ക് കൂനിക്കൂടി
കിടന്നുറങ്ങിയ കഥയും. അതുപോലെ രാഘവന്‍ മാഷുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍
മത്സ്യക്കറിയുമായി വന്ന ആള്‍ സിദ്ധന് കറി വിളംബാതെ പോയപ്പോള്‍ അയാളെ മടക്കി
വിളിച്ചു കറി വിളംബാന്‍ പറഞ്ഞതും സ്വാമി
മീന്‍ കൂട്ടുകോ എന്ന അയാളുടെ ചോദ്യത്തിന് കഷണം കൂട്ടരുത് ചാറുകൂട്ടാം എന്ന്
പറഞ്ഞതും നാട്ടില്‍ പാട്ടാണ്.”
എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍
എനിക്കൊരു സംശയം അതാണോ പണ്ട് മീന്‍ തൊട്ടു കൂട്ടണം എന്ന് പറഞ്ഞത് അതോ അത് പുരാണത്തില്‍
ഭഗവാന്റെ ദശാവതാരത്തെ പറ്റിയാണോ പറഞ്ഞത്.
ശംഭോ മഹാദേവ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ