2018 മേയ് 28, തിങ്കളാഴ്‌ച

സത്യത്തിന് എന്ത് വില

സത്യത്തിന്  എന്ത് വില

എം. പി, എസ്, വീയ്യോത്ത്

1 9 9 5  ജനുവരിമാസം പതിനഞ്ചാം തീയ്യതിയാണ് ഗതകാല ഓർമ്മകളേയും    ഉറ്റവരെയും ഉടയവരെയും  ഉപേക്ഷിച്ചു ഈ മണൽ നഗരത്തിലേക്ക് യാത്ര തിരിച്ചത് . നാട്ടിലെ പല പല തൊഴിൽസംബന്ധമായ  പരീക്ഷയ്ക്ക് ഉറക്കമിളച്ചു പഠിച്ചതൊന്നും ശരിക്കും ഉപകാരപെട്ടില്ല എന്നതാണ് സത്യം. നാട്ടിൽ  ജോലി കിട്ടണമെങ്കിൽ പഠിപ്പു മാത്രം പോര അല്പം പരശു കൂടി വേണം എന്ന സത്യം മനസ്സിലാക്കാൻ ഒത്തിരി വൈകി. അപ്പോൾ ചിലർക്കൊക്കെ ചിലപ്പോൾ തോന്നും അതെന്താ പരശു എന്ന് . പരശു  എന്നാൽ പണം + രാഷ്ട്രീയം + ശുപാർശ  എന്നാണ് . ഇതെല്ലാവർക്കും അറിയുന്നതല്ലേ നീയെന്താ ഇത് വലിയ പ്രാധാന്യത്തോടെ പറയുന്നത് എന്നായിരിക്കും അടുത്ത ചോദ്യം . പണ്ടുകാലങ്ങളിൽ പരശു വിന്റെ സ്ഥാനത്ത്  പശു ധാരാളം മതിയായിരുന്നൂ . പശു എന്നാൽ പണം + ശുപാർശ  എന്നതാണ്. ഇത് രണ്ടും കയ്യിലില്ലാത്തവൻ ഏതു രാഷ്ട്രീയ പാർട്ടിയുടെ അനുയായി ആയാലും അവർക്ക് പണ്ടാരാണ്ട്  പറഞ്ഞപോലെ കോരന് കുമ്പിളിൽ തന്നെയാണ് കഞ്ഞി എന്ന അവസ്ഥയായിരിക്കും.  പണ്ടേ  എന്റെ രാഷ്ട്രീയ പാർട്ടികളോടുള്ള സമീപനം ബിസിനസ് പൊളിറ്റിക്സ് എന്ന വിധത്തിൽ ആയിരുന്നൂ . നമുക്ക് ഗുണമുള്ള വരോട് ചേർന്ന് പോവുന്നത് വരെ പോവും പിന്നെ അടുത്ത കൂടാരം പക്ഷെ ഇതിനിടയിലും തെറ്റുകൾ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ചൂണ്ടിക്കാണിച്ചു പോന്നിരുന്നൂ. അതിനാൽ തന്നെ ചിലർക്ക് എന്നോട് തെല്ലു ഈർഷ്യകാണും എന്ന് എനിക്കറിയാം . നമ്മുടെ ജനങ്ങൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട്  യന്ത്രമനുഷ്യന്മാരായി  മാറിയപ്പോൾ സമൂഹത്തിൽ തെറ്റിനോട് പ്രതികരിക്കാൻ ആരെങ്കിലും വേണ്ടേ . നമ്മളിലെ ഭയം മാറ്റിവച്ചു തെറ്റുകൾക്ക് നേരെ പ്രതികരിക്കുമ്പോഴേ എല്ലാവരും സുരക്ഷിതരാവുള്ളൂ അല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി നടക്കാനാണെങ്കിൽ എന്തിനാ നമ്മൾ മനുഷ്യർ സമൂഹജീവിയാണെന്ന്  നാഴികയ്ക്ക് നാൽപ്പത് വട്ടം ആവർത്തിച്ചു പറഞ്ഞു ശീലിക്കുന്നത് . സർക്കാരിനും നിയമത്തിനും  ഭയന്നൊളിക്കുന്ന ജന സമൂഹത്തെയാണ് ശരിക്കും ആവശ്യം . അവർ എന്ത് പറഞ്ഞാലോ പ്രവൃത്തിച്ചാലോ മറുത്ത് ഒരരക്ഷരം പ്രതികരിക്കാത്ത കുട്ടി കുരങ്ങന്മാരായി നമ്മുക്ക് കഴിയാം എന്താ. ചിലപ്പോൾ തോന്നും ഞാനെന്തിനാ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ മുന്നോട്ടു പോവണമെന്ന് .

അങ്ങനെ കാലങ്ങൾ കഴിഞ്ഞു ഇന്ന് ഈ മണൽ നഗരത്തിൽ എത്തിയിട്ട് ഇരുപത്തിമൂന്ന്  വർഷക്കാലമായി. ഒരു  ദിവസം എന്റെ മനസ്സിൽ സ്വന്തമായി ഒരു  വീടെടുക്കണം എന്ന മോഹം ഉദിച്ചുയർന്നൂ  . ഞാൻ അച്ഛനും അമ്മയ്ക്കും ഏക ആൺതരിയായതിനാൽ ആദ്യമൊക്കെ പലഭാഗത്തുനിന്നും എതിർപ്പ് ഉണ്ടായിരുന്നു   എങ്കിലും എങ്ങനെയോ അച്ഛൻ തന്നെ അതിനു മുൻകൈ എടുത്തു. അ ങ്ങനെ അച്ഛന്റെ വിദ്യാർത്ഥിയായ ഒരു കോൺട്രാക്ടറെ ജോലികൾ ഏൽപ്പിച്ചു . 2017 ൽ വീടുപണിയും തീർത്തു ഗൃഹപ്രവേശവും കഴിച്ചു . പിന്നീട് ആ വീടിന്റെ ചുമരിൽ കണ്ട ചില കേടുപാടുകലും അതിലെ  കോൺട്രാക്ടറുടെ തെറ്റുകൾ  ചൂണ്ടികാണിച്ചു സോഷ്യൽ മീഡിയയിൽ പോസ്റ്റിയ എന്നോട് പണി ചെയ്തു തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ 5 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചു . അങ്ങനെ അയാൾ അച്ഛനെ കണ്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ  അവസാനം അച്ഛനും എന്നെ ഒറ്റപ്പെടുത്തി. അതൊന്നും സാരമില്ല  അതിനടുത്ത ദിവസ്സം  കോൺട്രാക്ടർ  അച്ഛനെ അർധരാത്രി ഫോണിൽ വിളിച്ചു ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിയതിനാൽ അയാൾക്ക്‌ ധാരാളം ബുദ്ധിമുട്ടുണ്ടായി അതിനാൽ സൈബർ സെല്ലിൽ കേസ് കൊടുക്കാൻ പോവുകയാണ് എന്ന് പറഞ്ഞു . പിന്നീട് അന്ന് രാത്രി എന്റെ അച്ഛനും അമ്മയ്ക്കും ഉറങ്ങാൻ കഴിഞ്ഞില്ല അതിരാവിലെ എന്നെ വിളിച്ചു ഫേസ്ബുക്കിൽ ഞാൻ പോസ്റ്റിയ ആ പോസ്റ്റ് നീക്കം ചെയ്യിച്ചു  കോൺട്രാക്ടറെ  വിളിച്ചു പറഞ്ഞ ശേഷമേ  അച്ഛന് സമാധാനമായുള്ളൂ . സത്യത്തിനും നീതിക്കും ജീവനും ഒരു വിലയില്ലാത്ത നമ്മുടെ ഈ നാട്ടിൽ പണമാണ് വലുത് അല്ലേ.
സത്യം മാത്രം എന്നെങ്കിലും ജയിക്കും എന്ന വിശ്വാസത്തിൽ നിറുത്തുന്നൂ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...