2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

പ്രാർത്ഥനാനാളുകൾ

പ്രാർത്ഥനാനാളുകൾ 

എം .പി.എസ് . വിയ്യോത്ത് 

 അന്നൊരു ശനിയാഴ്ചയായിരുന്നൂ നേരം സന്ധ്യകഴിഞ്ഞു
മൂസാഹാജി പീടികയുടെ അകത്തെ  കസേരയിൽ ഇരുന്നു ഉള്ളിലെ മുറിയിലേക്ക്  നോക്കി വിളിച്ചു" അബ്ദൂ..അബ്ദൂ .. എടാ" പിന്നെ തന്നോടുതന്നെ പറഞ്ഞു  "ഈ ഹറാമ്പെറന്നോൻ എഡേ  പ്പോയികിടക്കുവാ". അകത്തു നിന്നും ഒരു ശബ്ദം ഉയർന്നു വന്നു "മൂസാക്ക ഞാൻ ഇബിടുന്ടെ ഇപ്പോബരാ"  എന്നും പറഞ്ഞു അബ്ദു അകത്തുനിന്നും വെറ്റിലച്ചെല്ലവുമായി വന്നു മൂസാഹാജിയുടെ മുന്നിലുള്ള മേശമേൽ വച്ചു . മൂസഹാജി വെറ്റിലച്ചെല്ലം കയ്യിലെടുത്തു  മെല്ലെ അതിന്റെ അടപ്പ് തുറന്നു ഒരു വെറ്റില എടുത്തു  ഇടതുകൈപ്പത്തിയിൽ വച്ച് വലതുകൈയിലെ  നഖം കൊണ്ട് ഒന്ന് അങ്ങുമിങ്ങും കോറി. ചെല്ലത്തിൽനിന്നും ചുണ്ണാമ്പ് എടുത്തു അതിൽ തൊട്ടു പിടിപ്പിച്ചു  അതുകഴിഞ്ഞു ഒന്ന്  രണ്ടു അടക്ക കഷണങ്ങൾ ചെല്ലത്തിൽനിന്നും എടുത്തു വായിലേക്കിട്ടു ചവച്ചുകൊണ്ടു വെറ്റില മടക്കി  ചെറിയ കഷ്ണം പുകയിലയോടൊപ്പം വായിലേക്കു നിക്ഷേപിച്ചു  ഓരോന്നാലോചിച്ചു ചവച്ചുതുടങ്ങി.  കുറച്ചു  സമയം കഴിഞ്ഞു അദ്ദേഹം  കസേരയിൽ നിന്നും എഴുന്നേറ്റു വായിലുള്ള വെറ്റില  ചവച്ചു  കൊണ്ട്  കടയുടെ വരാന്തയിലേക്ക് നടന്നു എന്നിട്ട് വലതുകൈയിലെ രണ്ടു വിരൽ ചുണ്ടിനോട് ചേർത്ത് വച്ച് നീട്ടി തുപ്പി . പിന്നെ  ചുറ്റുമൊന്നു കണ്ണോടിച്ചു തൊട്ടടുത്ത കടകളെല്ലാം അടഞ്ഞു തുടങ്ങിയിരിക്കുന്നൂ  . എങ്ങും കൂരിരുട്ടു  ചീവീടിന്റെ ശബ്ദം മാത്രമേ  കേൾക്കുന്നുള്ളൂ , കടയുടെ അടുത്തുള്ള വഴിവിളക്കിലെ ബൾബ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നൂ .  അപ്പോഴാണ് അയാളുടെ ശ്രദ്ധ   അടുത്ത കടയിലേക്ക് തിരിഞ്ഞത്  അയാൾ  അവിടേക്കു നോക്കി കൈകൊട്ടി വിളിച്ചു "ഹൈദറെ .... കൂയ്"  ആ കടയിലെ ഹൈദരാലി തിരിഞ്ഞു നോക്കി ചോദിച്ചു "ഏന്താ  മൂസാക്കാ ഇങ്ങള് പീടിയ പൂട്ടിപോവുന്നില്ലേ."  മൂസാക്ക തന്റെ വെയിലുള്ള വെറ്റില മുറുക്കിയതിലെ വെള്ളം വലതു കയ്യിലെ രണ്ടു വിരല് ചേർത്ത് പിടിച്ചു ഒരു വശത്തേക്ക് നീട്ടി തുപ്പിക്കളഞ്ഞ ശേഷം പറഞ്ഞു "പോണം ഒന്ന് കണക്കൊന്നൊപ്പിക്കണം".  ഹൈദരാലി  പറഞ്ഞു "എന്ന നടക്കട്ടെ ഞാൻ പോവുവാ , ഇമ്മളെ ദാസന്റെ മോന്റ കോപ്പാ ആട ഒന്ന് കാരണം" മൂസഹാജി അപ്പോഴാണ് ഓർത്തത് പിന്നിട്ടു തലയ്ക്കു കൈവച്ചു പറഞ്ഞു "ഹൈദ രേ എഡോ ഞാൻ ചത്തപോലെ മറന്നു പോയതാ ഏതായാലും നീ അവിടെക്കല്ലേ  എന്നാ  ഇത് ഒന്ന് കൊടുത്തേ എന്നും പറഞ്ഞു അരയിൽ കെട്ടിയ ബെൽറ്റിനുള്ളിൽനിന്നും നൂറിന്റെ ഒന്നു നോട്ടെടുത്തു ഹൈദരാലിക്കെ നേരെ നീട്ടിക്കൊണ്ടു കടയിൽ നിന്നും ഇറങ്ങി അങ്ങോട്ടേക്ക് നടന്നൂ  .  ഹൈദരലി  കടപൂട്ടി അദ്ദേഹത്തിന്റെ അരികിൽ വന്നു ആ രൂപ അയാളിൽ നിന്നും വാങ്ങി അവിടെ നിന്നും നടന്നു നീങ്ങി .

അന്ന് വളരെ  ഇരുട്ടിയാണ് മൂസ ഹാജി  തന്റെ തുണിക്കട കടയടച്ചു പുറത്തിറങ്ങിയത് , തലേന്ന് സ്റ്റോക്കിലേക്കു കൊണ്ട് വന്ന സാധനങ്ങളുടെ കണക്കൊക്കെ ഒപ്പിച്ചു കഴിഞ്ഞപ്പോൾ താമസിച്ചു പോയി, കണക്കെഴുതുന്ന പുസ്തകവും ബിൽബുക്കും അടച്ചു മേശമേൽ അടുക്കിവച്ചു   തൻെറ സഹായിയോട് കടപൂട്ടാൻ ആവശ്യപ്പെട്ട്  അന്നത്തെ കളക്ഷൻ എടുത്തു  തോൽ സഞ്ചിയിൽ വച്ച് മേശവലിപ്പുപൂട്ടി എന്നുറപ്പുവരുത്തിയശേഷം  താക്കോൽകൂട്ടവും തോൽസഞ്ചിയും തന്റെ ടോർച്ചുമായി  കടയുടെ  വെളിയിൽ ഇറങ്ങിനിന്നു .  സഹായി അബ്ദു ലൈറ്റ് അണച്ചശേഷം  ഓരോ നിരപ്പലകകളായി  എടുത്തു വയ്ക്കാൻ   തുടങ്ങി , ശേഷം താക്കോൽകൂട്ടം മൂസാക്കയുടെ കയ്യിൽനിന്നും വാങ്ങി അത്ഉ പയോഗിച്ച്  തിരിച്ചു പൂട്ടി. ശരിക്കും പൂട്ടിയെന്ന് ഉറപ്പുവരുത്തിയശേഷം രണ്ടുപേരും പുറത്തേക്കിറങ്ങി നടന്നു തുടങ്ങി. എങ്ങും അന്ധകാരം തളംകെട്ടിനിൽക്കുന്നു മൂസാഹാജിയുടെ കയ്യിലെ ടോർച്ചിലെ വെളിച്ചം ആ ഇരുളിനെ ഭേദിച്ചുകൊണ്ട് അവർക്കു വഴിയൊരുക്കി.  ആ വെളിച്ചം തീർത്ത വഴിയിലൂടെ അവർ നടന്നു .  മൂസ ഹാജി മഴകുറഞ്ഞതും ജലലഭ്യതയിലെ കുറവിനെ പറ്റിയും സംസാരിച്ചു കൊണ്ടിരുന്നു   അബ്ദു അദ്ദേഹത്തിന്റെതായ അഭിപ്രായങ്ങളും മറ്റും പറഞ്ഞുകൊണ്ട് അങ്ങനെ നടന്നു .  റോഡിൽ അങ്ങിങ്ങായി എരിയുന്ന  വഴിവിളക്കിൽനിന്നുള്ള വെളിച്ചം മാത്രമാണുള്ളത്  എങ്ങും വിജനമാണ് ദൂരെ എവിടുന്നോ ഉയരുന്ന കുറുക്കന്റെ സംഗീതക്കച്ചേരി കേൾക്കാം  ഉദ്ദേശം  അഞ്ചു പത്തു മിനിറ്റു നടന്നുകാണും അപ്പോൾ  അവർ ഒരു നാൽക്കവലയിലെത്തി , അവിടെ നിന്നും അബ്ദു  "മൂസാക്ക അപ്പൊ മ്മക്ക് നാളെ കാണാം"  എന്നും പറഞ്ഞു തന്റെ വീട്ടിലേക്ക്  പോവാൻ വേണ്ടി വലത്തേക്കുള്ള ഇടവഴിയിലേക്ക്  തിരിഞ്ഞു  നടന്നു മൂസഹാജി  ഇടതു വശത്തുള്ള തന്റെ വീട്ടിലേക്കു  നടന്നു . അതായിരുന്നൂ
 മൂസാഹാജിയുടെ വീട്അതൊരു പ ഴയ മാളിക വീടായിരുന്നൂ.   അവിടേക്കു കടക്കാൻ വേണ്ടി  ചാരിവച്ച ഗേറ്റിൽ അദ്ദേഹം കൈവച്ചു മെല്ലെ തള്ളി അത് ഒരു ഞരക്കത്തോടെ  തുറന്നു .  ആ വഴിയിലൂടെ അദേഹം അകത്തു കയറി ഗേറ്റ് അടച്ചു കൊളുത്തിട്ടശേഷം  വീട് ലക്ഷ്യമാക്കി നടന്നു .  പെട്ടെന്ന് ശൂ.. ശൂ.. എന്ന ശബ്ദം കേട്ടു .  അദ്ദേഹം ടോർച്ചു എല്ലായിടത്തും അടിച്ചുനോക്കി അപ്പോൾ അതാ തന്റെ മുന്നിൽ ഏകദേശം രണ്ടടി ദൂരത്തായി ഒരു മൂർഖൻ പതിവിടർത്തി നിൽക്കുന്നു.  അദ്ദേഹം ഞെട്ടി  പിന്നോട്ട് നീങ്ങി താഴെനിന്നും കുറച്ചു ചരൽകല്ലെടുത്തു  മുന്നോട്ടെറിഞ്ഞു.   പാമ്പു ഒരു വശത്തേക്ക് ഇഴഞ്ഞു പോയി .  അതിനിടയിൽ വീടിന്റെ മുന്നിലും വഴിയിലുമുള്ള ലൈറ്റുകൾ തെളിഞ്ഞു ഒരു ഞരക്കത്തോടെ ആ പഴയ മാളിക വീടിന്റെ വാതിൽ തുറന്നു മൂസാഹാജിയുടെ ബീവി സൈനബയും  പിന്നാലെ ഉമ്മ ബീവാത്തുമ്മയുംപുറത്തിറങ്ങി .  സൈനബ  ഉറക്കെ വിളിച്ചു   ചോദിച്ചു "അതെന്താ ഇങ്ങള് ആട  നിന്നെ"  മൂസാക്ക പറഞ്ഞു "ഒരു വലിയ മൂർഖൻ   ഇപ്പൊ കണ്ട ത്തിലേക്കു കയരി പോയിന്, ഞമ്മളെ ചങ്കു പിടച്ചുപോയി  " എന്നും പറഞ്ഞു. ബീവാത്തുമ്മയും സൈനബയും കൂടെ ഉറക്കെ പറഞ്ഞു "റബ്ബിലാലമായ തമ്പുരാനെ നീ കാത്തു "   മൂസഹാജി വരാന്ത ലക്ഷ്യമാക്കി നടന്നു സൈനബ  " അകത്തുനോക്കി വിളിച്ചു "ജമാലെ ..ജമാലെ , വേഗം വാ "   മൂസാഹാജിക്കു  രണ്ടു മക്കളാണ്  മൂത്തവൾ  ജാസ്മിനും രണ്ടാമത്തവൻ ജമാലും .  ജാസ്മിൻ കല്യാണം കഴിഞ്ഞു ഭർത്താവിനോടൊപ്പം ദുബായിലാണ്, ജമാൽ നാട്ടിൽ സ്വന്തമായി റെഡിമെയ്‌ഡ് കട നടത്തുന്നു .  ജമാൽ ഉറക്കത്തിൽ നിന്നും ഉണർന്നു വരാന്തയിലേക്ക് വന്നു  ചോദിച്ചു "എന്താ ഉപ്പ വിശേഷിച്ചു "  സൈനബയാണ് മറുപടി പറഞ്ഞത് "ബാപ്പ വരുമ്പോൾ ഗേറ്റിനെ അടുത്തായിട്ടു ഒരു വലിയ മൂർക്കനേ കണ്ടിന് അള്ളാന്റെ കൃപകൊണ്ടാ രക്ഷപ്പെട്ടത്" അപ്പോൾ മൂസഹാജി പറഞ്ഞു "മാവിന്റെ ചോട്ടിലേക്കു ഇഴഞ്ഞു പോയിന്, നേരം ബൈകീട്ടു വരുമ്പൊ  എന്തെങ്കിലും വെളിച്ചോ ആയിട്ട് വന്നാമതി ". ഓരോരുത്തരായി  വീട്ടിലേക്കു കയറി  വാതിലടച്ചു  കുറച്ചു സമയത്തിനകം എല്ലാ വിളക്കുകളും അണഞ്ഞു .

നേരം വെളുത്തു ബീവാത്തുമ്മ വരാന്തയിലെ കസേരയിൽ ഇരുന്നു സഹായിയായ റംലത്ത വെറ്റിലചെല്ലമെടുത്തു അടക്ക ചെറിയ ഉരലിലിട്ടു ഇടിച്ചു അതിനിടയിൽ ഒരു വെറ്റിലയിൽ ചുണ്ണാമ്പു തേച്ചു മടക്കി വായിൽ വച്ച് ശേഷം റംലതയുടെ കയ്യിൽ നിന്നും അടക്കയും ഒരു ചെറിയ കഷ്ണം പുകയിലയും വാങ്ങി വായിലേക്ക് നിക്ഷേപിച്ചു . ചവച്ചുതുടങ്ങി  ഓരോന്നാലോചിച്ചു നിശബ്ദയായി ഇരുന്നു  ശേഷം  റംലത്തയോട് പറഞ്ഞു "റംല ഇന്നല പീടേം അടച്ചിറ്റു  ഇവിടത്തെ മൂസ വരുമ്പോ ഒരു വലിയ മൂർഖൻ പത്തീ വിടർത്തി നി ക്കുന്നുണ്ടെന്നു  എന്തോ റബ്ബില്ലാലമായ തമ്പുരാന്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടത്". അതിനിടക്ക് മൂസഹാജിയും  സൈനബയും  വരാന്തയിലേക്കു വന്നു.  അദ്ദേഹം എവിടെ പോവാനുള്ള ഒരുക്കത്തിലായിരുന്നു  മൂസഹാജി ഉമ്മയോട് ചോദിച്ചു "എന്താ ഉമ്മ ഇത്, രാവിലെതന്നെ തുടങ്ങിയോ വെറ്റിലമുറുക്കല്" റംലത്തയെ നോക്കി , "എന്താ റംലത്ത നിങ്ങക്കെങ്കിലും ഒന്ന് പറഞ്ഞൂടെ  " ഉമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു  "പോടാ,   എന്ന നന്നാക്കണ്ട  നിന്റെ  ബാപ്പ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നീല്ലേ നീ" ,  എല്ലാവരും കൂടെ പൊട്ടി ച്ചി രിച്ചു .  . അതുകേട്ടു ജമാൽ വീട്ടിനുള്ളിൽനിന്നും ഷിർട്ടുമിട്ടുകൊണ്ടു വരാന്തയിലേക്കിറങ്ങി.  ഉമ്മ ചോദിച്ചു "അതാടാ നിക്കട്ടെ നീ എടേക്കാ പോന്നേ " മൂസഹാജി ഉമ്മയോട് പറഞ്ഞു  " ഞാൻ അങ്ങാടിയിലേക്കിറങ്ങിയതാ ഉമ്മക്കെന്തെങ്കിലും പ്രത്യേകിച്ച് വാങ്ങണോ "   ഉമ്മ പറഞ്ഞു " നീ വാങ്ങേണ്ട , ഞാൻ ജമാലിനെ  കൊണ്ട് വാങ്ങിച്ചോളാം"    മൂസഹാജി ചോദിച്ചു  "ജമാലേ  നീ എവിടെ യാണ് പോകുന്നെ" ജമാൽ മറുപടിയും പറഞ്ഞു " ഞാൻ മണ്ണാർക്കണ്ടി മുസ്തഫയുടെ കല്യാണത്തിന് പോവുന്നൂ , അവിടെ നിന്നും പീടികേലേക്കു പോകും " ഉമ്മ ജമാലിന്റെ അടുത്തേക്ക് തല തിരിച്ചു  ചോദിച്ചു , എടാ നീ വരുമ്പോ  ഈ ഉമ്മാമക്ക് കുറച്ചു മുറുക്കാൻ മേടിക്കുമോ " ജമാൽ  വാങ്ങിക്കാം എന്നും പറഞ്ഞു ബൈക്കിൽ കയറി  മൂസാഹാജിയെയും പിന്നിൽ കയറ്റി .  അപ്പോൾ ഉമ്മ പിന്നിൽനിന്നും വിളിച്ചു പറഞ്ഞു " നിങ്ങളെക്കാൾ എന്നോട് സ്നേഹാ എന്റെ ജമാലിന് " അപ്പൊ ജമാൽ വിളിച്ചു പറഞ്ഞു " ഉമ്മാമ നല്ല സുഖിപ്പിക്കലാ, ഇല്ലേലും സാധനം ഞാൻ വാങ്ങിക്കോളാം  " എല്ലാരും ചിരിച്ചുപോയി .  ഉമ്മാമ പിണങ്ങി  തലയും താഴ്ത്തി ഇരുന്നു .

ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടു കുതിച്ചു ഗേറ്റ് കടന്നു  മൂസാഹാജിയെ കടയുടെ മുന്നിൽ ഇറക്കി ബൈക്ക് സ്റാൻഡിലിട്ടു നിറുത്തി  അവിടെ സഹായി അമ്മദ് അദ്ദേഹത്തിന്റെയും കാത്തിരുന്നിരുന്നു.  മൂസാഹാജിയുടെ കയ്യിൽ നിന്നും താക്കോൽ കൂട്ടം വാങ്ങി അബ്ദു കടതുറന്നു.  മൂസഹാജിയും ജമാലും അവിടെ ഉണ്ടായിരുന്ന എല്ലാവരോടും വിശേഷങ്ങൾ ആരാഞ്ഞു അതിനിടയിൽ അടുത്തുള്ള പള്ളിയിലെ ഉസ്താദ് അടുത്ത് വന്നു വിശേഷങ്ങൾ ആരാഞ്ഞു.  അതിനിടയിൽ ജമാൽ മൂസാഹാജിയോടും  അവിടെ ഉണ്ടായിരുന്ന എല്ലാവരോടും യാത്രപറഞ്ഞു ബൈക്കിൽ കയറിയിരുന്നു ഹെൽമറ്റെടുത്തു തലയിൽ ഘടിപ്പിച്ചശേഷം ബൈക്ക് സ്റ്റാർട്ട് ചെയ്തു അങ്ങാടി ലക്ഷ്യമാക്കി ഓടിച്ചു പോയി .  ജമാലിന്റെ ബൈക്ക് സുഹൃത്തിന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു.  ദൂരെ വയലേലകളുടെ പച്ചപ്പ്‌ തെളിഞ്ഞു കാണാം .  കുറെ ഓടിയപ്പോൾ എതിർദിശയിൽ നിന്നും ഒരു ജീപ്പ് വരുന്നത് ശ്രദ്ധയിൽ പെട്ടത്, അത്   ജമാലിന്റെ അമ്മാവനായ അന്ത്രുമാന്റെ  ജീപ്പായിരുന്നു .  അവന്റെ ബൈക്കിന്റെ അടുത്തായി ജീപ്പ് നിന്നു  ജീപ്പോടിക്കുന്നതു അമ്മാവന്റെ മോനായ സലീമാണ് ജമാലിനെ കണ്ടതും തന്റെ തലയിലെ കെട്ട് ഒന്ന് ഉഴിഞ്ഞുകൊണ്ട് വായയിലുള്ള മുറുക്കാൻ വലതുകൈയിലെ രണ്ടു വിരലിനിടയിലൂടെ നീട്ടി തുപ്പിയ ശേഷം ഒന്ന് ചവച്ചു കൊണ്ട്  ചോദിച്ചു " നീ എടേയാ പോകുന്നെ " ജമാൽ പറഞ്ഞു "  എന്റെ സുഹൃത്തായ മണ്ണാർക്കണ്ടി മുസ്തഫയുടെ കല്യാണമാ  ഞാൻ അവിടെ പോകുവാ " അമ്മാവൻ ചോദിച്ചു "പിന്നെ നിന്റെ ബാപ്പയുണ്ടോ ആട"  ജമാൽ അതിനു "ഇല്ല "എന്ന് മറുപടിയും പറഞ്ഞു. അമ്മാവൻ ജമാലിനോട് പറഞ്ഞു "പിന്നെ ഉമ്മ നിന്നെ കാണണമെന്ന് പറഞ്ഞി ന് പറ്റുവെങ്കിൽ ഒന്ന് കയറീറ്റ് പൊട്,"

 പിന്നെ സൈനബയെ  ഒന്ന് കാണണം ഞാൻ അങ്ങോട്ടേക്കാ പൊന്നേ , ഓള് ആട  ഇണ്ടോ " ജമാൽ ഉണ്ടെന്നു മറുപടിയും പറഞ്ഞു .അതിനിടയിൽ  ജമാൽ സലീമിനോട് ചോദിച്ചു "എന്താടാ ഒന്നും മിണ്ടാത്തെ " അമ്മാവനെ മറുപടി പറഞ്ഞത് " എന്നോടുള്ള വെറുപ്പിനാ ഇന്നോട് മിണ്ടാത്തെ " അപ്പൊ സലിം ചിരിച്ചുകൊണ്ട് മറുപടിപറഞ്ഞു " ജമാലിക്ക ഒന്നുമില്ലേ ഈ ഉപ്പ ഓരോന്ന് പറേന്നതാ "  അമ്മാവൻ സലീമിനെ നോക്കി  പറഞ്ഞു " അപ്പൊ പോവ്വാ ഇല്ലേ " ജമാലിനോട് യാത്രപറഞ്ഞു ജീപ്പ് മുന്നോട്ടു കുതിച്ചു .

ജമാൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു അമ്മാവന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു, വയല് കഴിഞ്ഞുള്ള വാഴത്തോപ്പ് കഴിഞ്ഞു ഒരു ഇടവഴിയിലേക്ക് കടന്നു  കുറച്ചു ദൂരം മുന്നോട്ടു പോയപ്പോൾ പഴയരീതിയിലുള്ള  . വലിയ തറവാട് അടുത്തടുത്ത് വന്നു  അതിന്റെ കവാടവും കടന്നു  ബൈക്ക് കുറച്ചു ദൂരെ സഞ്ചരിച്ചശേഷം ആ മാളിക വീടിന്റെ മുന്നിലായി നിന്നു.  ബൈക്കിന്റെ ശബ്ദം കേട്ട് റസിയ എന്ന മാമന്റെ മോൾ  വരാന്തയിലേക്ക്  വന്നു  ആഗതൻ കണ്ടപ്പോൾ സന്തോഷത്തോടെ "ഇതാര് ജമാലിക്കയോ, ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ മോന് , എവിടെയായിരുന്നു , കുറേദിവസായി ഉമ്മാമ ഇങ്ങളെ കാണാഞ്ഞിട്ട് ചോദിക്കുന്നു" ജമാൽ അവളുടെ സംസാരം കേട്ട്കൊണ്ട് ബൈക്കില്നിന്നും ഇറങ്ങി  ചിരിച്ചു കൊണ്ട് വരാന്തയിലേക്ക് കയറി .  അകത്തേക്ക് നോക്കി വിളിച്ചു ഉമ്മാമ  "ഇവളെ കെട്ടിച്ചു വിടാൻ സമയമായില്ലേ ".  അപ്പോഴേക്ക് അകത്തു നിന്നും ഉമ്മാമ മാമിയുടെ കയ്യും പിടിച്ചു  ചിരിച്ചുകൊണ്ട് ഇറങ്ങി വന്നു റസിയെനോട് ചോദിച്ചു "വന്നുകയറിയപാടെ ഇവന്റെ മേലെ കയറിക്കോണം, പെണ്ണാണെന്ന വിചാരം വേണം , എങ്ങനെയാ ഇവളെ തലയിൽ വച്ചല്ലെ നടക്കുന്നെ ബാപ്പയും ഇക്കയും ഉമ്മയും എല്ലാം ഒരു കണക്കാ" റസിയ്ക്കു ദേഷ്യം വന്നു  അവൾ ഉമ്മാമ യോട് പറഞ്ഞു "അത് എല്ലാരും എന്നെ സ്നേഹിക്കുന്നതിന്റെ ചൊറിച്ചിലാ ഉമ്മാമക്ക്" എല്ലാരും ചിരിച്ചു.

പിന്നിട്ടു റസിയ ജമാലിനോട്  ചോദിച്ചു " ഇങ്ങള് എന്നെ ഒന്ന് കോളേജിൽ ഇറക്കിത്തരുമോ" ജമാൽ "ശരി ഇറക്കാം" എന്നും പറഞ്ഞു.  പിന്നെ എല്ലാവരോടുമൊപ്പം വീടിന് അകത്തേക്ക് കടന്നു  ഉമ്മാമ ജമാലിന്റെ അടുത്ത് വന്നു അവന്റെ കയ്യും പിടിച്ചു ഒരു സോഫ യിൽ  ഇരുന്നു, അതിനടുത്തുള്ള സോഫയിൽ  ജമാലിനോട് ഇരിക്കാൻ പറഞ്ഞു അവൻ ഇരുന്നു  അവന്റെ കൈപിടിച്ച് ഓരോകാര്യങ്ങൾ ആരാഞ്ഞുകൊണ്ടും മറുപടിപറഞ്ഞുമായി  ഇരുന്നു അതിനിടയിൽ മാമിവന്നു  ജമാലിനെയും ഉമ്മാമയെയും ചായകുടിക്കാനായി വിളിച്ചു, ഉമ്മാമ ജമാലിന്റെ കൈപിടിച്ചു നടന്നു തീൻമേശയുടെ അടുത്തേക്ക് നടന്നു. അവിടെ പത്രങ്ങളിൽ നേന്ത്ര പഴം മുറിച്ചതും പത്തിരിയും കോഴിക്കറിയും ഉണ്ടായിരുന്നു.  അവനു ഒരു പാത്രത്തിൽ ഉമ്മാമ പത്തിരിയും കോഴിക്കറിയും വിളംബിക്കൊടുത്തു.  അത് കണ്ടു റസിയ ചോദിച്ചു " ഉമ്മാമക്കു  ജമാലിക്കയോട് എന്താ സ്നേഹം കഴിപ്പിക്കു കഴിപ്പിക്കു "  ജമാൽ  ചിരിച്ചു  പിന്നിട്ടുമാമിയോട് ചോദിച്ചു " ഇവൾക്ക് ഒരു മാറ്റവുമില്ല അല്ലെ മാമി, പണ്ട് ജമാലിക്കാ എന്നും വിളിച്ചു നടന്ന നരുന്തുപെണ്ണിനെ നല്ല ഓർമ്മയുണ്ട്  " എല്ലാവരും ചിരിച്ചു റസിയയോടും ചിരിച്ചുപോയി. അതിനിടയിൽ അവൻ ഭക്ഷണം കഴിച്ചു കസേര വലിച്ചു എഴുനേറ്റു വാഷ് ബേസിനടുത്തു ചെന്ന് കയ്യും വായും കഴുകി വൃത്തിയാക്കി , അവിടെ  കിടന്ന തോർത്തിൽ മുഖ വും കയ്യും തുടച്ചു . റസിയ  അവന്റെ അടുത്തുവന്നു വേഗം വാ എനിക്ക് പോകാൻ സമയമായി എന്നും പറഞ്ഞു കൈയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി  ബൈക്കിന്റെ അടുത്ത് നിറുത്തി. ശേഷം ഇപ്പോവരാം എന്ന് പറഞ്ഞു പോയി  പുസ്തകവുമെടുത്തു വന്നു.

ജമാൽ എല്ലാവരോടും യാത്ര ചോദിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു  അവളെയും പിന്നിലിരുത്തി അവളുടെ കോളജ് ലക്ഷ്യമാക്കി യാത്ര തിരിച്ചു.  കുറേദൂരം ചെന്നപ്പോൾ റസിയ കാലുവച്ച ബൈക്കിന്റെ ഫുട് റസ്റ്റ് ഇളകിപ്പോയി  അവൾ ബൈക്കില്നിന്നും തെറിച്ചു റോഡിൽ വീണു, അതോടൊപ്പം  അവനും റോഡിലേക്ക് വീണു. ആളുകൾ ഓടിക്കൂടി  ചോരയിൽ കുളിച്ചുകിടക്കുന്ന റസിയയെയും ജമാലിനെയുമാണ് അവിടെ കണ്ടത്   അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു ആംബുലൻസ് അവിടെ കുതിച്ചെത്തി  നാട്ടുകാരും മറ്റും ചേർന്ന്  ജമാലിനെയും റസിയയെയും ആംബുലൻസിൽ കയറ്റി  ആ വാഹനം  നിലവിളി ശബ്ദവുമിട്ടുകൊണ്ട്  കുതിച്ചു പാഞ്ഞു .  അതിനിടയിൽ അപകടത്തെക്കുറിച്ചുള്ള  വാർത്ത  കാട്ടുതീ പോലെ പരന്നു  മൂസാഹാജിയും ഭാര്യയും അമ്മാവനും മാമിയും സലീമും ജമാലിന്റെ സുഹൃത്തുക്കളുംവിവരമറിഞ്ഞു ഞെട്ടി അവർ  ആശുപത്രിയിലേക്ക് പുറപ്പെട്ടു . അവിടമാകെ ശ്മശാന മൂകത താളം കെട്ടി.

സലീമും അമ്മാവനും മൂസാഹാജിയും കൂടി ഡ്യൂട്ടി ഡോക്ടറെ കണ്ടു വിവരമാരാഞ്ഞു.  ഡോക്ടർ പറഞ്ഞു ജമാലിന് നിസ്സാരമായ പരുക്കുകളേയൂള്ളൂ പക്ഷെ റസിയക്ക് തലയ്ക്കാണ് പരുക്കേറ്റത് പിന്നെ ദേഹമാസകലം സാരമായ പരുക്കുകളുണ്ട് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ കഴിയൂ പിന്നെ റസിയക്ക് രക്തം വേണ്ടിവരും അവളുടെ ഗ്രൂപ്പ് ഓ പൊസറ്റീവാണ്, സലിം അവന്റെ സുഹൃത്തായ താഹിറിനെയും രാജേഷിനെയും വിളിച്ചു രക്തത്തിന്റെ ആവശ്യകതയും അവളുടെ ഗ്രൂപ്പും പറഞ്ഞു . അതിനിടയിൽ ജമാലിനെ വാർഡിലേക്ക് മാറ്റി, അവർ അവന്റെ അടുത്തെത്തി  അപകടകരണമാരാഞ്ഞു, അവൻ നടന്ന സംഭവം എല്ലാം വിശദമായിപ്പറഞ്ഞു. കുറച്ചുകഴിഞ്ഞു  പോലീസെത്തി ഇൻക്യുറി നടത്തി തിരിച്ചുപോയി.

സലീമിന്റെ സുഹൃത്തായ രാജേഷ് വന്നു രക്തം കൊടുത്തു അവന്റെ ഗ്രൂപ്പ് ഓ പൊസറ്റീവായിരുന്നു  ഒരു രാത്രികൂടി കടന്നു പോയി അടുത്ത ദിവസം ഉച്ചയോടടുപ്പിച്ചു  റസിയക്ക് ബോധം തിരിച്ചുകിട്ടി.  ഡോക്ടറുടെ നിർദ്ദേശപ്രകാരം ഓരോരുത്തരായി അവളെ കണ്ടു പുറത്തിറങ്ങി.  സലിം നിറഞ്ഞകണ്ണുകളുമായി അവളെ നോക്കി നിന്നു, അതുകണ്ടു അവൾ ചോദിച്ചു എന്തുപറ്റി ഇക്കാക്ക ഇതൊന്നും സാരമില്ല ജമാലിക്കക്ക് എങ്ങനെയുണ്ട് , അവൻ സുഖമുണ്ടെന്നും പറഞ്ഞു  അവളുടെ മുഖത്തൊന്നു തൊട്ടു തലോടിക്കൊണ്ട് തിരിഞ്ഞുനടന്നു  അന്ന്  വൈകീട്ടോടെ അവളെ ഐ സി യൂ വിൽനിന്നും ജമാൽ കിടക്കുന്ന വാർഡിലേക്ക് മാറ്റി , തലയിലും  കയ്യിലും ബാൻഡേജിട്ട് അവളെ  കൊണ്ട് കിടത്തി.  അവൾ ജമാലിക്കയെ നോക്കി ഒന്ന് ചിരിച്ചു .  ഡോക്ടറുടെ നിർദേശപ്രകാരം രണ്ടു ദിവസം കൂടെ അവിടെ ചിലവഴിക്കേണ്ടിവന്നു. അതുവരെ അവർക്കു കൂട്ടായി  സലീമും സൈനബയും കൂടെനിന്നു .  അതിനിടയിൽ അമ്മാവൻ ജമാലിന്റെ  ബൈക്ക് അടുത്തുള്ള വർക്കു ഷോപ്പിൽ എത്തിച്ചു.  മൂസഹാജിയും അമ്മാവനും  വീട്ടിലും ആശുപത്രിയിലുമായി  കഴിച്ചുകൂട്ടി . പള്ളിയിലെ മൊല്ലാക്കയും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായി ഓരോരുത്തർ  വന്നും പോയും കൊണ്ടിരുന്നു .  അതിനിടയിൽ സലീമിനെയും മാമനെയും മൂസാഹാജിയെയും ഡോക്ടർ  അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു.

അവർ അവിടേക്കു ചെന്നു  ഡോക്ടർ എല്ലാവരെയും ഒന്ന് നോക്കി  അവർ കാര്യമറിയാതെ  തമ്മിൽ നോക്കി അതിനിടയിൽ ഡോക്ടർ നേഴ്സിനോട്  പറഞ്ഞു  കുറച്ചുനേരത്തേക്കു  ആരെയും ഇങ്ങോട്ടേക്കു വിടേണ്ട .  നേഴ്‌സ് പുറത്തേക്കു പോയി വാതിൽ അടച്ചു.  ഡോക്ടർ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങൾ പറയാനാരംഭിച്ചു.  " റസിയക്ക്  സുഖം തന്നെ , കാര്യമായി കുഴപ്പൊന്നുമില്ല, ഷീ  ഈസ് പെർഫക്ടലി ഓൾറൈറ് "  പിന്നെ മൂസാഹാജിയെ നോക്കി "  , ജമാലിന്റെ ബാപ്പ  മൂസാഹാജിയല്ലേ ?" മൂസഹാജി കൗതുകത്തോടെ "അതെ" എന്ന് മറുപടിയും പറഞ്ഞു .  ജമാലിന്റെ രക്തസാമ്പിൾ പരിശോധിച്ച  റിസൾട് എടുത്തു മേശപ്പുറത്തു വച്ചു പിന്നിട്ടു പറഞ്ഞു  " ജമാലിന്റെ രക്തം പരിശോധിച്ച റിപ്പോർട്ടാണ് ഇത്, ഇനി പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം "

അവർ  അത്ഭുതത്തോടെ തമ്മിൽ തമ്മിൽ നോക്കി , ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി " ഈ റിസൾട് പ്രകാരം  ജമാലിന് ലൂക്കേമിയ അഥവാ രക്താർബുദം ആണ് "  മൂസാഹാജിയുടെ കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി.  അദ്ദേഹം കുറച്ചു സമയം സ്തബ്ധനായി ഇരുന്നു.  അതിനിടയിൽ ഡോക്ടർ പറഞ്ഞു "പേടിപ്പിക്കാനല്ല ഞാൻ ഇത് പറഞ്ഞത് , ഇന്നത്തെ ക്കാലത്തു  ഇത് നിശ്ശേഷം നമുക്ക് ചികിൽസിച്ചു മാറ്റാൻ കഴിയും, ഞാൻ മെഡിക്കൽ കോളജിലെ പ്രൊഫസറായ പീതാംബരൻ ഡോക്ടർക്ക് ഒരു കത്ത് തരാം അദ്ദേഹം ഇത് നിശ്ശേഷം മാറ്റിതരും എന്ന് എനിക്കുറപ്പുണ്ട്   രണ്ടുദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യാം അതുകഴിഞ്ഞു വീട്ടിൽ പോവാം അതിനിടക്ക് ഞാൻ കത്ത് തയ്യാറാക്കി തരാം അദ്ദേഹത്തിന്റെ താമസസ്ഥലത്തിൻറെ വിലാസവും തരാം  നല്ല മനുഷ്യനാണ് ".

അങ്ങനെ ആ ദിവസം വന്നെത്തി അന്നാണ് ജമാലിനെ  ഡിസ്ചാർജ് ചെയ്യുന്നത് . ഡോക്ടർ മുൻപ് പറഞ്ഞപ്രകാരം മെഡിക്കൽ കോളേജിലെ പ്രൊഫസറായ പീതാംബരൻ ഡോക്ടർക്ക് ഒരു കത്ത് തയ്യാറാക്കി മൂസാഹാജിയുടെ കയ്യിൽ ഏൽപ്പിച്ചു. ഡോക്ടർ തന്നെ പൊഫസറോട് ഫോൺ  വിളിച്ചു് കാര്യങ്ങൾ വിശദമായി പറയുകകൂടി ചെയ്തു. അങ്ങനെ അവർ ജമാലിനെയും കൊണ്ട് അവിടെനിന്നും മെഡിക്കൽ കോളജിലേക്ക് യാത്ര തിരിച്ചു.  അവിടെ എത്തി ഡോക്ടറെ വിളിച്ചു്  അദ്ദേഹത്തിന്റെ വീട്ടിൽ പോയി ജമാലിന്റെ സംബന്ധിച്ച എല്ലാ രേഖകളും അദ്ദേഹത്തെ കാണിച്ചു. അങ്ങനെ അദ്ദേഹം അന്ന് മെഡിക്കൽ കോളേജിലെ സുപ്പർസ്പെഷ്യലിറ്റി  സെക്ഷനിൽ ജമാലിന്റെ ചികിത്സയാരംഭിച്ചു . ഇന്നും ആ ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നൂ. നമ്മുക്കെല്ലാവർക്കും ജമാലിന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...