2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

ഒരു വീഴ്ച്ച

ഒരു വീഴ്ച്ച
എം പി എസ്സ് വീയ്യോത്ത്

പ്രമോദ്   അന്ന് പതിവിലും നേരത്തെ എഴുന്നേറ്റു  പ്രഭാതകർമ്മങ്ങൾ കഴിച്ച് വസ്ത്രങ്ങൾ മാറി  വീട്ടിൽ നിന്നും ഇറങ്ങി . അപ്പോള്‍  അച്ഛൻ വരാന്തയിൽ  ഇരുന്നു പത്രം വായിക്കുകയായിരുന്നൂ , അദ്ദേഹം അവനെ അടിമുടി ഒന്ന് നോക്കിക്കൊണ്ട് തല മുകളിലോട്ട് ഉയര്‍ത്തി  ചോദിച്ചു "ഹും..എവിടെക്കാ രാവിലെ ത്തന്നെ ? അവന്‍ ഭയഭക്തി ബഹുമാനത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു  അത് പിന്നെ... എന്റെ  കൂടെ പഠിക്കുന്ന രവിയുടെ ജേഷ്ടന്റെ  വീട്ടിൽ കൂടലാണ്” എന്താണെന്ന് അറിയില്ല അച്ഛനെ കണ്ടാല്‍ അവന്റെ  ധൈര്യം എല്ലാം എവിടെയോ ഓടി ഒളിക്കും. അപ്പോഴേക്കും” പോകുന്നതൊക്കെ കൊള്ളാം വൈകീട്ട് ഇവിടെ ഉണ്ടാവണം” എന്നും പറഞ്ഞു . അവന്‍ ‘ ശരി അച്ഛാ” എന്നും പറഞ്ഞു അവിടെനിന്നും ഇറങ്ങി നടന്നു.  
അവന്‍  അവിടെനിന്നും ഇറങ്ങി  വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ നടന്ന്‍  അറത്തിൽ ഒന്തം റോഡ് വഴി കയറി  ദേശീയ പാത മുറിച്ചു കടന്നു നടന്നു പുതിയ ബസ് സ്റ്റാൻഡിന്റെ മുന്നിലായുള്ള കെ . എസ് . ആർ . ടി . സി.  ഓഫീസിനും സമ്പൂർണ റെസ്റ്റോറന്റിനും അടുത്തായി മറ്റുള്ളവരെയും കത്ത് നിന്നു. അഞ്ചോ പത്തോ മിനിറ്റു കഴിഞ്ഞു കാണും സഹപാഠികള്‍ ഓരോരുത്തരായി അങ്ങോട്ടേക്ക് എത്തി ത്തുടങ്ങി. ഏകദേശം അരമണിക്കൂറിനകം അവര്‍ പുതിയ ബസ്‌സ്റ്റാൻഡിൽനിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ഒരു ബസ്സിൽ കയറി മുക്കാളി എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. അവരെ കടന്ന് പോവുന്ന വാഹനങ്ങളേയും എതിര്‍വശത്തേക്ക് ഓടിപ്പോവുന്ന പ്രകൃതിയും നോക്കി അവന്‍ പുറത്തേക്കു നോക്കി ഇരുന്നൂ. അതിലെ കടന്ന് പോയിക്കൊണ്ടിരുന്ന മന്ദമാരുതന്‍ അവന്റെ മുടിയില്‍ തൊട്ട്തലോടി കടന്ന് പോയി .  കുറച്ചു സമയത്തെ ആ ബസ്സ്‌ യാത്രയില്‍ മടപ്പള്ളി കോളേജിലേക്ക് പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയെ അവന്‍ ശ്രദ്ധിച്ചു. വട്ടമുഖം ഇരുനിറം ഏകദേശം അഞ്ചടി പത്തിഞ്ച ഉയരം, അവളുടെ മുട്ടുവരെ എത്തുന്ന കാര്‍കൂന്തലും കിളിനാദവും അവനെ  അവളിലേക്ക്‌ ആകൃഷ്ടയാക്കി. മടപ്പള്ളി കോളേജ് സ്റ്റോപ്പില്‍ ഇറങ്ങി പോയെങ്കിലും അവള്‍ അവന്റെ മനസ്സിന്റെ ചേക്കേറി കഴിഞ്ഞിരുന്നൂ . അവളുടെ ആ മുഖകാന്തിയും സ്വപ്നത്തില്‍ ആസ്വദിച്ചു ഇരുന്ന അവനെ സുഹൃത്തുക്കള്‍ പല തവണ തട്ടി വിളിച്ചുണര്‍ത്തി. അപ്പോഴാണ്  അവര്‍ക്ക്  ഇറങ്ങേണ്ട സ്റ്റോപ്പ്  എത്തിയ വിവരം തന്നെ അവന്‍ അറിഞ്ഞത്.  അങ്ങനെ അവര്‍ ആ സ്റ്റോപ്പില്‍ ഇറങ്ങി  രവിയുടെ  ജേഷ്ടന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് നടന്നു .
വയലിനോടു ചേര്‍ന്നുള്ള ആ വീട്ടില്‍ ചെന്ന് കയറുമ്പോള്‍ അവിടെ  അവരെ സ്വീകരിക്കാന്‍ രവിയും  ജേഷ്ടനും ചിരിച്ച മുഖത്തോടെ നില്‍പ്പുണ്ടായിരുന്നൂ . അവരെയും കൊണ്ട്  രവി ആ പുതിയ വീട്ടിനുള്ളിലേക്ക് നടന്നു. ഓരോ മുറിയായി അവന്‍ അവര്‍ക്ക്  കാണിച്ചു കൊടുത്തു കൊണ്ടിരുന്നൂ. അവിടെ കൂടിയിരുന്ന സ്ത്രീജനങ്ങളുടെ ഇടയിലൂടെ ഒരുവിധം അവര്‍ പുറത്ത് കടന്നു. വീടിന്റെ മുന്നിലായി കൂട്ടിയിട്ട കസേരകളിലായി അവര്‍ എല്ലാവരും ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട്‌ ഇരുന്നൂ. നേരം കടന്നു പോയിക്കോണ്ടിരുന്നൂ, ഏകദേശം പന്ത്രണ്ടര യോടെ  അവരെ രവിയുടെ ജേഷ്ടന്‍ ഭക്ഷണത്തിന് ക്ഷണിച്ചു . അങ്ങനെ അവർ ഇരുന്ന് ഭക്ഷണവും കഴിച്ചു .
 സമയം മൂന്നു മണിയോടടുത്ത് അപ്പോഴേക്കും രവി വന്ന്‍ അവരെയും  കൂട്ടി അവന്റെ ജേഷ്ടന്റെ കള്ളുഷാപ്പ് ലക്ഷ്യമാക്കി നടന്നു . തെങ്ങിന്‍ തോപ്പിനരികിലൂടെ കുറച്ചു ദൂരം നടന്നാണ്  അവര്‍ അവിടെ എത്തിച്ചേര്‍ന്നു. കറുപ്പില്‍ വെള്ള അക്ഷരങ്ങളില്‍ തെളിഞ്ഞ കള്ള്ഷാപ്പ് എന്ന ബോര്‍ഡും നോക്കി.   അവര്‍ അങ്ങോട്ട്‌ കയറി അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് അവര്‍ വരും എന്നറിഞ്ഞ് രവി ജെഷ്ടനോട് പ്രത്യേകം പറഞ്ഞതിനാല്‍  അദ്ദേഹം കള്ളുംകപ്പയും ഒരുക്കി വച്ചിരുന്നൂ. അവിടെക്കണ്ട ബഞ്ചിൽ അവർ ഇരുന്നൂ അപ്പോഴേക്കും കള്ളും കപ്പയും നല്ല മുളകിട്ട മീൻകറിയും മുന്നിലെ മേശമേൽ നിരന്നൂ . പ്രമോദ് മറ്റുള്ളോരൊപ്പം പാനിയിലെ കള്ളു ഗ്ലാസ്സിലേക്കു പകർന്നു വച്ചു . കപ്പയിൽ മീൻകറി ഒഴിച്ച് കുഴച്ചു കഴിക്കാൻ തുടങ്ങി. മീൻ കരിക്കു നല്ല എരുവ് . അതിൽനിന്നും ഒര് ആശ്വാസത്തിന് കള്ളും കുടിച്ചു്കൊണ്ട് തുടർന്നു . അവര്‍ ഓരോരുത്തരും ഓരോ പാനി കള്ളും കപ്പയും നല്ല മുളകിട്ട് വച്ച മീന്‍കറിയും സമയമെടുത്ത് ആസ്വദിച്ചു കഴിച്ചു. പിന്നെ അവനോട് നന്ദി പറഞ്ഞ് അവിടെനിന്നും ഇറങ്ങി ബസ്സ്‌ സ്റ്റോപ്പിലേക്ക് നടന്നു.
ബസ്സ് സ്റ്റോപ്പില്‍ എത്തിയപ്പോള്‍ എതിര്‍വശത്തുള്ള കടലില്‍ നിന്നും വരുന്ന കാറ്റ് അവരെ തൊട്ടുതലോടി കൊണ്ടിരുന്നൂ. പ്രമോദിന്റെ ഒരു സുഹൃത്ത് പൊതുവായി പ്പറഞ്ഞു “എടാ കാറ്റില്‍ കള്ളിന്റെ കിക്ക് ഏറും “. അങ്ങനെ കുറച്ചു സമയത്തെ കത്ത് നില്‍പ്പിനൊടുവില്‍ ബസ്സ്‌ വന്നു . അവര്‍ ബസ്സില്‍ കയറി കമ്പിയും പിടിച്ചു നിന്നു മണി മുഴങ്ങി ബസ്സ് മുരണ്ടു കൊണ്ട് മുന്നോട്ടു ചീറിപ്പായാൻ തുടങ്ങി ബസ്സിന്റെ ചാഞ്ചാട്ടത്തിന് അനുസൃതമായി ചാഞ്ഞുംചരിഞ്ഞും ആടിയുലഞ്ഞു അങ്ങനെ നിന്നു . അപ്പോഴേക്കും തലയ്ക്കു ചെറുതായി കിക്ക് ഏറി തുടങ്ങിയിരുന്നൂ. അവന്‍റെ സുഹൃത്തുകള്‍ വഴിയിലോരോയിടത്തായി ഇറങ്ങിക്കൊണ്ടിരുന്നൂ. അതിനിടയില്‍ കിട്ടിയ ഒരു ഒഴിഞ്ഞ സീറ്റില്‍ അവന്‍ പുതയ്ക്കു നോക്കിക്കൊണ്ട്‌  ഇരുന്നു. ആ കാലത്ത് എടോടി നാരായണനഗരം ബസ് സ്റ്റാൻഡ് റോഡ് അറ്റകുറ്റപണികള്‍ക്കായി അടച്ചിരുന്നൂ.  അതുകൊണ്ട്  ബസ്സുകള്‍  എടോടി - കരിമ്പനപ്പാലം വഴി കറങ്ങിയായിരുന്നൂ പുതിയ ബസ്സ് സ്റ്റാന്റിലേക്ക്  പോയിരുന്നത്.  അങ്ങനെ പ്രമോദ് എടോടി കഴിഞ്ഞ് കീർത്തി ടാകീസിനു സമീപം ഉള്ള ബസ്സ്‌ സ്റ്റോപ്പിൽ  ഇറങ്ങി .  പിന്നെ ഇരുവശങ്ങളിലും  ശ്രദ്ധിച്ചു സൂക്ഷിച്ച് റോഡ് മുറിച്ചുകടന്ന് അവിടെയുള്ള ഇടവഴിയിലൂടെ അച്ഛന്റെ തറവാട്  ലക്ഷ്യമാക്കി നടന്നു.  ആ വഴി ശരിക്കും പുതിയ ബസ്സ്‌ സ്റ്റാന്റിലേക്കും ദേശീയ പാതയിലേക്കുമുള്ള ഒരു എളുപ്പ വഴിയായിരുന്നൂ, ദേശീയ പാത കടന്ന് കുറച്ചു നടന്നാല്‍ അവന്റെ വീട്ടിലെത്താം . അപ്പോഴേക്കും കള്ളി മത്ത് കുറച്ചുകൂടി തലയ്ക്ക് പിടിച്ചിരുന്നൂ.  
തറവാട്ടിനു മേലേപ്പറമ്പു കളിലായി ഉള്ള രണ്ട് വീടുകളില്‍  താമസിക്കുച്ചിരുന്ന  അച്ഛന്റെ സഹോദരിമാരുടെ മക്കൾക്ക് നേർവഴിക്കു നടക്കാനുള്ള ഉപദേശവും കൊടുത്തു അവന്‍ തന്റെ  വീട്ടിലേക്കു നടന്നു.  അപ്പോൾ അതിലൊരു വിരുതൻ അവന്റെ  അടുത്തേക്ക്‌ നടന്ന് വന്ന് മണംപിടിച്ചുകൊണ്ട് ചോദിച്ചു   “എല്ലായ്പ്പോഴും വില്ലത്തരവും ഗുണ്ടയിസ്സവും  കാണിക്കുന്ന ഈ ഏട്ടനെപ്പോഴാണ് നല്ലവനായത് .” പ്രമോദ് അവനെ നോക്കി  ഒന്ന് ചിരിച്ചു കാണിച്ചു . അവന്‍ പ്രമോദിന്റെ  മുഖത്തുനോക്കി ശബ്ദം താഴ്ത്തി ചോദിച്ചു  “  കള്ളുകുടിച്ചിട്ടുണ്ടല്ലേ”  . പിന്നെ  ചിരിച്ചു കൊണ്ട് തലയാട്ടി അവന്‍ തിരിഞ്ഞു അവന്റെ വീട്ടിലേക്കു നടന്നു . പ്രമോദ്  പിന്നെ വഴിയില്‍ ഒരിടത്തും കയറിയില്ല വഴിയിലെ  കലപ്പടവുകള്‍ ഇറങ്ങി വീട്‍ ലക്ഷ്യമാക്കി പതിയെ നടന്നു.  വീട്ടിലെത്തിയതും  ഉടുപ്പുമാറ്റി  അമ്മയോട് ഭക്ഷണം വേണ്ട എന്നും പറഞ്ഞു   കുളിച്ചു വസ്ത്രം മാറി കട്ടിലില്‍ കയറി കിടന്നു .  രാത്രി എപ്പോഴോ  “പധോ”  എന്ന ശബ്ദം കേട്ട്  അച്ഛൻ ഉറക്കത്തില്‍നിന്നും എഴുന്നേറ്റ് വന്നു നോക്കി. അപ്പോള്‍ പ്രമോദ്  കട്ടിലിന്റെ ചുവട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു .  അദ്ദേഹം അവനെ  വിളിക്കാനൊന്നും ശ്രമിച്ചില്ല . നേരം വെളുത്തു അവന്‍ കണ്ണുതുറന്നുനോക്കിയപ്പോൾ ചുറ്റും ഇരുട്ട്  അതുപോലെ മുഖത്തു ആകെ മാറാലയും മൂടിയിരുന്നൂ .  മാറാല കൈകൊണ്ട്  തുടച്ചു കളഞ്ഞ ശേഷം  ഉരുണ്ടുരുണ്ടു കട്ടിലിന്റെ ചുവട്ടിൽനിന്നും മെല്ലെ എഴുന്നേറ്റു വരാന്തയിലേക്ക്‌ നടന്നു. അപ്പോൾ അച്ഛൻ പത്രപാരായണം ചെയ്തുകൊണ്ട് ഇരിപ്പുണ്ടായിരുന്നൂ. അദ്ദേഹം അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു “നീ ഇനി മുതല്‍ തറയിൽ കിടന്നാൽ മതി. രാത്രി മനു ഷ്യന്മാരെ  പേടിപ്പിക്കാൻ  ഓരോന്ന്.”  അവന്‍ മെല്ലെ പോയി മുഖം കഴുകി തുടച്ചു വന്ന് അച്ചന്റെ കയ്യിലെ പത്രത്താളുകളില്‍ ഒന്ന് വാങ്ങി മറി ച്ചു നോക്കികൊണ്ടു അങ്ങനെ ഇരുന്നു.  അതിനിടയിൽ അവന്റെ 'അമ്മ ചായ കൊണ്ട് വന്നു കൊടുത്തു, നല്ല ചൂടുള്ള ചായ അത് ഊതി ഊതി കുടിച്ചു കൊണ്ട് പത്രത്താളിലെ വാര്‍ത്തകളിലേക്ക് ഊളിയിട്ട് അവന്‍ അങ്ങനെ ഇരുന്നു . ഒരു നല്ല ദിവസത്തിന്റെ തുടക്കം എന്നോണം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...