2017 ഫെബ്രുവരി 15, ബുധനാഴ്‌ച

ഓർമ്മയുടെ ഒരു യാത്ര

ഓർമ്മയുടെ ഒരു യാത്ര 
എം പി എസ്സ് വീയ്യോത്ത്

വടകര നഗര പരിധിയിൽ പെട്ട പുതിയാപ്പു എന്ന സ്ഥലത്തെ വീട്ടില്‍ ഇപ്പോള്‍ ഞാൻഅച്ഛൻ 'അമ്മ ഇവരാണ് ഉള്ളത്.  അനിയത്തിയുടെ കല്യാണം കഴിഞ്ഞു ഭര്‍ത്തൃ ഗൃഹത്തിലാണ് .

ഇനി ഞാന്‍ എന്നെ പരിചയപ്പെടുത്താം പേര് സുരേഷ് വടകരയിൽ തന്നെയുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഓവർസിയറായി ജോലിചെയ്യുന്നു. 

ഒരു ക്രിസ്തുമസ് തലേന്ന്  നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം ഗുരുവായൂരമ്പലദർശനത്തിനായി അച്ഛനമ്മമാരോടും അനിയത്തിക്കും അവളുടെ ഭർത്താവിനുമൊപ്പം ഞാനും പുറപ്പെട്ടു . അമ്പലത്തിനോട് ചേർന്നുള്ള പാഞ്ചജന്യം ലോഡ്ജിലെ   മുറിയിൽ കിടന്നുറങ്ങുമ്പോളാണ് അതിരാവിലെ ശീവേലിയുടെ സമയത്തു അമ്പലത്തിൽ പോവണമെന്ന് അമ്മ പറഞ്ഞതോര്‍മ്മ വന്നത് . ഞാന്‍ വിഷമിച്ചാന്നെങ്കിലും കണ്ണുകള്‍ തുറന്ന് വാച്ചിൽ നോക്കി രാവിലെ മണി നാലര യാവുന്നു.കിടക്കയില്‍നിന്നും   വേഗം എഴുന്നേറ്റു മറ്റുള്ളവരെയൊക്കെ  വിളിച്ചുണർത്തി.  കഴിവതും വേഗം പ്രഭാതകർമ്മങ്ങൾ കഴിച്ചു  എല്ലാവരോടുമൊപ്പം കൂട്ടി മുറിപൂട്ടി ലോഡ്ജിൽ നിന്നും പുറത്തിറങ്ങി. പുറത്ത് ഇരുട്ട് മാറിതുടങ്ങിയിട്ടില്ല പോരാഞ്ഞതിന് ഡിസംബറിലെ  തണുപ്പും അനുഭവപ്പെടുന്നുണ്ടായിരുന്നൂ. ഞങ്ങള്‍ നടന്ന് നേരെ   അമ്പലത്തിൽ പ്രവേശിക്കാനായി അവിടെയുണ്ടായിരുന്ന ചെറിയ ഒരു ക്യുവിലേക്ക് കയറി നിന്നു.  അധികം താമസിയാതെ ഞങ്ങള്‍ ആ ക്യൂവിലൂടെ അമ്പലത്തിലേക്ക് മറ്റുള്ളവരോടൊപ്പം കയറി ശീവേലിയെഴുന്നള്ളത്തും കണ്ടു. അതിന് ശേഷം ക്ഷേത്രത്തിനകത്തു കയറി ഭഗവാന്റെ ദര്ശനവും കഴിഞ്ഞു അമ്പലത്തിന്റെ മറ്റൊരു വശത്തേക്ക് നടന്നൂ.  അതിനടുത്തുള്ള ഒരു കൗണ്ടറിൽ നിന്നും പഴവും പഞ്ചസാരയും അതുപോലെ പാൽപ്പായസവും കളഭവും ചീട്ടാക്കി ശേഷം അതൊക്കെ വാങ്ങി അവിടെനിന്നും  പുറത്തിറങ്ങി. പിന്നീട് നേരെ  അമ്പലത്തിനരികിലുള്ള ഇന്ത്യൻ കോഫി ഹൗ സിലേക്ക് നടന്നു. ആ ഹോട്ടലില്‍നിന്നും  മസാല ദോശയും കോഫിയും ഓര്‍ഡര്‍ ചെയ്തു ആസ്വദിച്ച് കഴിച്ചശേഷം ബില്ലിലെ പണവും നല്‍കി ഇറങ്ങി . പിന്നെ നേരെ ഗുരുവായൂര്‍ അമ്പലത്തിന് സമീപമായുള്ള മമ്മിയൂർ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ തന്നെ മമ്മിയൂരമ്പലത്തിന്‍റെ കമാനം ഞങ്ങളുടെ ദൃഷ്ടിയില്‍ പതിഞ്ഞു  . അങ്ങനെ ഞങ്ങള്‍  അമ്പലത്തിലേക്ക് കടന്ന്  ശ്രീകോവിലിന്‍ അരികിലായി നിന്ന്  ഭഗവാന്റെ ദര്ശനവും കഴിച്ചു.  ആ അമ്പലത്തിന് മുന്നിലായുള്ള  കൌണ്ടറില്‍ ഒന്നുരണ്ട് വഴിപാടും ചീട്ടാക്കിയശേഷം അമ്പലത്തിൽനിന്നും  പ്രസാദവും വാങ്ങി ഇറങ്ങി ഞങ്ങള്‍ നേരെ അതിനടുത്തായുള്ള ആന പന്തി ലക്ഷ്യമാക്കി  നടന്നൂ. ആനപ്പന്തിയില്‍  എത്തി തലയുയര്‍ത്തി നില്‍ക്കുന്ന ഗജവീരന്മാരെയും നോക്കി ഞാനങ്ങനെ നിന്നപ്പോള്‍ അച്ഛന്‍ എന്നെ ആ മാസ്മരിക ലോകത്തുനിന്നും ഉണര്‍ത്തി. അങ്ങനെ  ആനയെയും കണ്ടു   കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷംനേരെ ലോഡ്ജ് ലക്ഷ്യമാക്കി നടന്നു .  ആ യാത്രയുടെ ആലസ്യത്തില്‍ അമ്മയും അച്ഛനും കുറച്ചുനേരം കട്ടിലിലിരുന്നൂ വിശ്രമിച്ചു പിന്നെ അവര്‍ പറഞ്ഞത് പ്രകാരം ലോഡ്‌ജുമുറി ഒഴിഞ്ഞു കണക്കുകൾ തീർത്തശേഷം ഇറങ്ങി നേരെ അടുത്തു തന്നെയുള്ള  വെജിറ്റേറിയന്‍ ഹോട്ടലിലേക്ക്  ഞങ്ങള്‍ നടന്നു.  പിന്നീട് ഞങ്ങളെല്ലാവരും കൂടി  ഉച്ചഭക്ഷണം കഴിച്ച ശേഷം ഇറങ്ങി അടുത്ത് തന്നെയുള്ള ബസ് സ്റ്റാന്റി ലേക്കു  നീങ്ങി  .  ബസ്സ്‌ സ്റ്റാന്‍ഡില്‍  ഞങ്ങള്‍ എത്തിചേര്‍ന്ന സമയത്ത് ഒരു  ബസ്സ് കുറ്റിപ്പുറത്തേക്കു പുറപ്പെടാനായി   തയ്യാറായി നിൽപ്പുണ്ടായിരുന്നൂ. ഞങ്ങള്‍ അതിൽ കയറി  ഒഴിഞ്ഞ സീറ്റുകളിൽ അടുത്തടുത്തായി ഇരിപ്പുറപ്പിച്ചു . ഏതാനും  നിമിഷങ്ങളിള്‍ക്കുള്ളില്‍ ആ ബസ്സ് ആ സ്റ്റാന്‍ഡില്‍ നിന്നും അതിന്റെ പ്രയാണം  ആരംഭിച്ചു. ഉച്ചയായതുകൊണ്ടു വെയിലിനു കാഠിന്യമേറിയിരുന്നു   സൈഡ് സീറ്റിലായതുകൊണ്ടു വെയിൽ എന്റെ  ദേഹത്ത്  അതിന്റെ കാഠിന്യം അറിയിച്ചുകൊണ്ടിരുന്നത് .  കടകളും മരങ്ങളും ഞങ്ങളെ കടന്നു പിന്നോട്ടേക്കു ഓടിമാറിക്കൊണ്ടിരുന്നൂ. സമയം കടന്നുപോയി അല്‍പ്പസമയത്തിനകം ആ ബസ്  കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ എത്തിചേര്‍ന്നു .  ഞങ്ങൾ ബസ്സില്‍നിന്നുമിറങ്ങി അതിനു സമീപം തന്നെയുള്ള റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. റെയില്‍വേ സ്റ്റേഷനില്‍  എത്തിയതും അച്ഛന്‍  നേരെ ടിക്കറ്റ് കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്തു.  സ്റ്റേഷനിലേ സിമന്‍റ് ബഞ്ചിൽ  ഞങ്ങള്‍ ബാഗും മടിയിൽ വച്ച് ഇരുന്നു. തീവണ്ടിയുടെ വരവറിയിച്ചുകൊണ്ടുള്ള ഹിന്ദിയിലും മലയാളത്തിലും ആംഗലേയ ഭാഷയിലും ആയുള്ള അറിയിപ്പ് മൈക്കിലൂടെ ഉയര്‍ന്നു ഒപ്പം തന്നെ റെയിവേ സ്റ്റേഷനിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുദണ്ഡിൽ നിന്നും മണിമുഴക്കം ഉയർന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീവണ്ടി കൂകിവിളിച്ചുകൊണ്ടു വന്നു യാത്രയുടെ  ക്ഷീണത്താല്‍ കിതച്ചു കൊണ്ട് നിന്നു . ഞങ്ങൾ കയ്യിലെ ബാഗും ടിക്കറ്റുമായി തീവണ്ടിക്കുള്ളില്‍  കയറി ജനലരികിലായി ഉള്ള സീറ്റില്‍  ഇരിപ്പുറപ്പിച്ചു . ജനലിലൂടെ ഞാന്‍ നോക്കിയപ്പോള്‍ പ്ലാറ്റഫോമിൽ ചായ...ചായ    കാപ്പി ..കാപ്പി    വട ...വട   എന്നും വിളിച്ചു കൊണ്ട് ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നൂ.   അതിനിടയിൽ തീവണ്ടി യുടെ ഹോൺ മുഴങ്ങി .  വണ്ടി മെല്ലെ മെല്ലെ നീങ്ങിത്തുടങ്ങി,  ഞാൻ  ആ കംപാർട്മെന്റിന്റെ  ഉള്ളിലും പുറത്തുമുള്ള  ശബ്ദവ്യതിയാനവും നിരീക്ഷിച്ചുകൊണ്ട് ജനലിലൂടെ പുറത്ത് താഴെ പാളങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറിമാറി പോവുന്നതും  നോക്കി ഏറെനേരം ഇരുന്നു.  വഴിയിലെ പാടങ്ങളും തോപ്പുകളും പുഴകള്‍ക്ക് കുറുകെയുള്ള പാലങ്ങളും വഞ്ചികളും ഗ്രാമങ്ങളും ആളുകളും പക്ഷി മൃഗാദികളും ഞങ്ങളെ ക്കടന്നു പിന്നോട്ടേക്ക് പാഞ്ഞുപോയി ക്കൊണ്ടിരുന്നൂ അതുപോലെ വഴിയില്‍ ഓരോരോ സ്റ്റേഷനായി  ഞങ്ങളെ കടന്നുപോയും കൊണ്ടിരുന്നു. ഏകദേശം വൈകീട്ടോടെ  തീവണ്ടി വടകര റെയിൽവേ സ്റ്റേഷനിൽ എത്തി കിതച്ചുകൊണ്ട് വന്ന് ഒരു കുലുക്കത്തോടെ നിന്നു.  ഞങ്ങൾ  തീവണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി സ്റ്റേഷന് വെളിയില്‍ നിറുത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നൂ. ആ ഓട്ടോറിക്ഷ ഞങ്ങളെയും വഹിച്ചുകൊണ്ട് അവിടെനിന്നും വീട്ടിലേക്കു യാത്ര പുറപ്പെട്ടു  .

വീട്ടില്‍ ചെന്നുകയറിയപ്പോഴാണ് അച്ഛന്‍ ആ രഹസ്യത്തിന്റെ ചുരുളഴിച്ചത് . “എന്റെ സുഹൃത്ത് മുഖാന്തരം ഇവന് ഒരു വിസ വിസ ശരിയായിട്ടുണ്ട് എത്രയും പെട്ടെന്ന് കുറച്ചു പണം ശരിയാക്കണം” എന്ന്  അച്ഛൻ എല്ലാരോടുമായി പറഞ്ഞു.  കുറച്ചു സമയം അവിടെ ചിലവഴിച്ചശേഷം ഞാൻ അച്ഛനോട് അനുവാദം ചോദിച്ചു   പുതിയാപ്പിലേക്ക് യാത്ര തിരിച്ചു. സംസ്കൃതം ഹൈസ്കൂളിന്റെ മൈതാനത്ത് വോളിബാൾ മാച്ച് നടക്കുന്നുണ്ടായിരുന്നു . അന്ന് ഏതൻസ് പുതിയാപ്പും  പാരഡയിസും  തമ്മിലായിരുന്നു   മത്സരം. നല്ല ആവേശമേറുന്ന മത്സരമായിരുന്നു അത് അങ്ങനെ അന്നത്തെ മത്സരത്തില്‍ പാരഡയിസ് ജേതാക്കളായി . അന്നത്തെ കളിഅവസാനിച്ചപ്പോൾ ഞാന്‍ നേരെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തി ദേഹം ശുചിയാക്കി  പത്രം വായിച്ചുകൊണ്ടു അവിടെ ഒരു  കസേരയിൽ ഇരുന്നു.  അതിനിടയിൽ അച്ഛൻ റേഡിയോ ഓൺ ചെയ്തു അതിൽനിന്നും ആകാശവാണി കോഴിക്കോട് റേഡിയോ നാടകം നടക്കുകയായിരുന്നു ,നല്ല നാടകം ആയിരുന്നൂ അത് . അതും കേട്ടുകൊണ്ട് ഞങ്ങള്‍ ഇരുന്നു.  അത് കഴിഞ്ഞപ്പോൾ 'അമ്മ എല്ലാവരെയും കഞ്ഞികുടിക്കാൻ വിളിച്ചു ഞങ്ങൾ ഒരുമിച്ചിരുന്നു കഞ്ഞിയും ചെറുപയറും കായയും പുഴുക്കും കഴിച്ചു.  നല്ല ചൂടുള്ള തേങ്ങയിട്ട കഞ്ഞി ഞാൻ ആസ്വദിച്ച് കുടിച്ചു  ശേഷം കയ്യും വായും കഴുകി .  

കുറച്ചു സമയങ്ങൾക്കകം  പ്രാർത്ഥിച്ചു ഉറങ്ങാൻ കിടന്നു  ഉറക്കെത്തെപ്പോഴോ എന്റെ സ്വപ്നത്തിൽ രണ്ടു ദിവസം മുമ്പ് വഴിക്കു വച്ച് കണ്ട സുന്ദരി പെൺകുട്ടിയെ മുഖം തെളിഞ്ഞു വന്നു. ഞങ്ങൾ  കല്യാണം കഴിഞ്ഞു പോയിക്കൊണ്ടിരുന്നു കാർ നിയന്ത്രണം വിട്ടു പുഴയിൽ വീണു ഞാൻ അവിടെ കിടന്നു നിലവിളിച്ചു. “അയ്യോ രക്ഷിക്കണേ” .  അച്ഛനും അമ്മയും ഓടിവന്നു തട്ടിവിളിച്ചു കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ കട്ടിലിൽ നിന്നും താഴെ വീണു  കിടക്കുന്നുണ്ടായിരുന്നു.  ഞാൻ ശരിക്കും ചമ്മിപ്പോയി പിന്നെ  എഴുന്നേറ്റ്  കട്ടിലിൽ കയറി കിടന്നു  സുഖമായി ഉറങ്ങി .  രാവിലെ  ഉറക്കമുണർന്നു കട്ടിലിൽ നിന്നും എഴുന്നേറ്റു വരാന്തയിലേക്ക് നടന്നു  പത്രമെടുത്തു നോക്കി കൊണ്ട് ഇരുന്നു  അതിനിടയിൽ 'അമ്മ ചായയുമായി വന്നു . അപ്പോൾ ഞാൻ ചോദിച്ചു അച്ചൻ എവിടെ പോയെന്നു അപ്പോൾ 'അമ്മ പറഞ്ഞു അച്ഛൻ  രാവിലെതന്നെ വിസയുടെ കാര്യത്തിനായി അച്ഛന്റെ സുഹൃത്തിന്റെ അടുത്തും ട്രാവൽ ഏജൻസിയിലും പോയി എന്ന്  .  ഞാൻ   ഷാർജയിലേക്ക് പോകുന്ന  ദിവസവും വിമാനത്തിൽ കയറുന്നതും മറ്റും ആലോചിച്ചുകൊണ്ട്  ഒരു സ്വപ്നലോകത്തിലെന്ന പോലെ അങ്ങനെ ഇരുന്നു .




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...