ഒരു വീക്കെൻഡ്
അന്ന് വ്യാഴാഴ്ചയായിരുന്നൂ ജോലികഴിഞ്ഞു ബര്ദുബായിലുള്ള എന്റെ സുഹൃത്തു ജോലി ചെയ്യുന്ന ഹോട്ടലിൽ എത്തി കുറച്ചുസമയം അവിടെ സോഫയിൽ ഇരുന്നു പത്രം വായിച്ചു , കുറച്ചു കഴിഞ്ഞപ്പോൾ എന്റെ സുഹൃത്തിന്റെ പാട്ണറായ സുകുമാരേട്ടൻ അവിടെ വന്നു എന്നെ കണ്ടതും പറഞ്ഞു " നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ " ഞാൻ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി എന്നാൽ ഒന്ന് നമുക്ക് എന്റെ വർക് ഷോപ് വരെ പോയിവരാം എന്നും പറഞ്ഞു എന്നെയും കൂട്ടി ഇറങ്ങാൻ തുടങ്ങിയപ്പോൾ എന്റെ മറുവശത്തായി ഒരു ചെറുപ്പകാരിയും ചെറുപ്പക്കാരനും റൂം കാലി യാവുന്നതും കാത്തിരിക്കുന്നുണ്ടായിരുന്നൂ . സുകുമാരേട്ടൻ അവരെക്കണ്ടതും തലതാഴ്ത്തി എന്നോട് പറഞ്ഞു "വാ പോകാം നോക്കിക്കേ ഓരോന്ന് മെഷീനും വച്ചിരിക്കുവാ ". ഞാൻ ഒന്നും പറയാതെ ഉള്ളിൽ ചിരിച്ചു കൊണ്ട് നടന്നു , അദ്ദേഹത്തിന്റെ കാറിൽ കയറി. കാർ ഞങ്ങളെയും കൊണ്ട് സുകുമാരേട്ടൻറെ വർക് ഷോപ് സ്ഥിതിചെയ്യുന്ന ഷാർജ ലക്ഷ്യമാക്കി നീങ്ങി . അവിടെ കാർ എത്തിയതും അദ്ദേഹം കാറിൽ നിന്നും ഇറങ്ങി പണിസാധനങ്ങളും എടുത്തു തിരിച്ചു വന്നു കാർ അവിടെ നിന്നും തിരിച്ചു , ഞാൻ അദ്ദേഹത്തോട് എന്നെ ഒന്ന് കരാമയിലെ എന്റെ താമസസ്ഥലത്തിറക്കണം എന്ന് പറഞ്ഞു , അങ്ങനെ അദ്ദേഹം എന്നെ അവിടെ ഇറക്കി ബര്ദുബായി ലക്ഷ്യമാക്കി തിരിച്ചു , ഞാൻ അവിടെ ഫ്ലാറ്റിൽ ഒരു ബെഡ് സ്പേസിൽ ആണ് താമസിക്കുന്നത് അവിടെ ഞാനുൾപ്പടെ പതിമൂന്നു പേരുണ്ട് അവിടെ ഞങ്ങൾക്ക് ഭക്ഷണമുണ്ടാക്കാൻ പുറത്തുനിന്നും ഒരാൾ വരും . ഫ്ലാറ്റിൽ ചെന്ന് കയറുമ്പോൾ വ്യാഴാഴ്ചയിലെ കള്ളുപാർട്ടി തകൃതിയായി നടക്കുകയായിരുന്നു . ഞാൻ ഡ്രെസ്സെല്ലാം മാറ്റി ദേഹം ശുചിയാക്കി നേരെ അടുക്കളയിൽ പോയി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു , അപ്പോൾ ഞങ്ങളുടെ തോമസ് അച്ചായൻ കള്ളടിച്ചു നല്ല കണ്ടീഷനിലായിരുന്നു അദ്ദേഹം അ പ്പോൾ ഇംഗളീഷിലാണ് സംസാരിക്കുന്നതു . ഞാൻ വേഗം ഭക്ഷണം കഴിച്ചു ബാൽക്കണിയിൽ പോയി അച്ചായന്റെ അടുത്തിരുന്നു , അതിനിടയിൽ നന്ദു എന്ന ഞങ്ങളുടെ ഒരു സഹമുറിയൻ കൂടെ ഞങ്ങളോടൊപ്പം ചേർന്നു അച്ചായൻ ഒരോ ന്നു ചോദിച്ചു കൊണ്ടും ഞങ്ങൾ മറുപടിപറഞ്ഞും കൊണ്ടുമിരുന്നു , അതിനിടയിൽ അദ്ദേഹത്തിന് ദേഷ്യം വന്നു വഴിയിൽ പോവുന്ന എല്ലാരേയും ചീത്തവിളിക്കാൻ തുടങ്ങി അപ്പോൾ ഒരു സർദാർജി നടന്നു പോവുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു അയാളെ അച്ചായൻ മലയാളത്തിൽ തെറി പറഞ്ഞു ഞങ്ങൾ പറഞ്ഞു അച്ചായാ അയാൾ സർദാറാണെന്നു പിന്നെ തെറി ഹിന്ദിയിലായി സർദാർജി ഞങ്ങളെ തുറിച്ചു നോക്കി നടന്നു നീങ്ങി . അതിനിടയിൽ ഒരു ശബ്ദം കേട്ട് ഞാൻ ഹാളിലേക്ക് ചെന്ന് അവിടെ ദിനേശൻ എന്ന ഒരു സഹമുറിയൻ വിശാലമായി വാള് വെക്കുകയായിരുന്നു , ഇതിനിടയിൽ അച്ചായൻ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ കയറി ടെറസിലേക്കു പോയി . ഞങ്ങളെത്തുമ്പോളേക്കും ലിഫ്റ്റിന്റെ വാതിലടഞ്ഞിരുന്നു . ലിഫ്റ്റ് തിരിച്ചു വന്നപ്പോൾ ഞങ്ങൾ ടെറസിലേക്കു പുറപ്പെട്ടു അവിടെ എത്തിയപ്പോൾ ഞങ്ങൾ കണ്ടത് ഏഴടിയോളം ഉയരമുള്ള അച്ചായൻ ടെറസിലെ അഞ്ചടി ആഴമുള്ള സ്വിമ്മിങ് പൂളിൽ ഫോണിൽ സംസാരിച്ചുകൊണ്ടു നടക്കുന്നതാണ് . അതിനിടയിൽ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ കൈയ്യിൽ വഴുതി സ്വിമ്മിങ്‌പൂ ളിന്റെ അടിത്തട്ടിലേക്ക് വീണു പോയി . അദ്ദേഹത്തിനാണെ ങ്കിൽ നീന്തവുമറിയില്ല . ഞങ്ങൾ ഒരു വിധം അദ്ദേഹത്തെ കരക്ക് കയറ്റി അതിനിടയിൽ ഞങ്ങളിരൊരാൾ സ്വിമ്മിങ്‌പൂളിനടിത്തട്ടിൽനിന്നും മൊബൈൽ ഫോൺ വെള്ളത്തിൽ മുങ്ങി തിരഞ്ഞെടുത്തു . അച്ചായനെ ഒരുവിധത്തിൽ ലിഫ്റ്റിലൂടെ കൂട്ടി ഫ്ലാറ്റിലേക്ക് കൂട്ടികൊണ്ടു പോയി കട്ടിലിൽ കിടത്തി. അപ്പോൾ വേറൊരു വിദ്വാൻ കള്ളിന്റെ ലഹരിയിൽ ടോയ്‌ലെറ്റിൽ പോയി മൂത്രമൊഴിച്ചു പുറത്തുവന്നു നേരെ വാതിലും തുറന്നു അടുത്ത ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു അയാളെയും ഒരുവിധത്തിൽ പിടിച്ചു കൊണ്ടുവന്നു കട്ടിലിൽ കൊണ്ട് കിടത്തി എല്ലാരും ലൈറ്റുകളണച്ചു കിടന്നു. രാവിലെ വാതിലിനു മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റ തു ടോയ്‌ലറ്റ് ഉള്ളിൽ നിന്നും അടച്ചിട്ടുണ്ട് ആരോ ഉള്ളിലുണ്ടെന്നു മനസ്സിലായി , അതിനിടയിൽ ഒരാൾ ഒരു താക്കോലിന്റെ പിൻ ഭാഗം കൊണ്ട് തിരിച്ചു ടോയ്‌ലറ്റിന്റെ വാതിൽ തുറന്നു അപ്പോഴുണ്ട് കഴുത്തിൽ ക്ലോസെറ്റിന്റെ കവർ മാലയായിട്ടുകൊണ്ടു ഒരാൾ ബാത്ത് ടബ്ബിൽ ചാരിയിരുന്നുറങ്ങുന്നു . അയാളെ പിടിച്ചെഴുനേൽപ്പിച്ചു കട്ടിലിൽ കൊണ്ട് കിടത്തി . കുറച്ചു കഴിഞ്ഞു ഫ്ലാറ്റിന്റെ ഉടമയായ മുകുന്ദേട്ടൻ ഹാളിൽ തലേദിവസം ഛർദിച്ച സ്ഥലത്തു ഡെറ്റോൾ കൊണ്ട് തുടച്ചു വൃത്തിയാക്കി വെള്ളം വേഗം ഉണ ങ്ങാൻ വേണ്ടി പത്രത്താളുകൾ വിരിച്ചിട്ടു. അത് കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോൾ ബെഡ് സ്പേസ് കാണാൻ വേണ്ടി ഒരാൾ വന്നു പത്രത്താളുകൾ വിരിച്ചതു കണ്ടപ്പോൾ അയാൾ എന്നോട് കാ രണമാരാഞ്ഞു . ഞാൻ ഒരു തമാശ ഒപ്പിക്കാൻ തീരുമാനിച്ചു നേരെ മുകുന്ദേട്ടനോട് ആഗതൻ ചോദിച്ച ചോദ്യം ആവർത്തിച്ചു . മുകുന്ദേട്ടൻ ചിരിക്കാതെ തന്നെ പിന്നിൽ കയ്യും കെട്ടി പത്രം വായിക്കുന്നത് പോലെ നടന്നു കൊണ്ട് പറഞ്ഞു ഞങ്ങൾ ഇങ്ങനെയാണ് പത്രം വായിക്കുന്നതെന്നു . ആഗതൻ റൂം നോക്കി തന്റെ ബെഡ് സ്പേസ് ഉറപ്പിച്ചശേഷം തിരിച്ചു പോയി . ഞങ്ങൾ കതകടച്ചു ഓരോ പണിയിൽ വ്യാപൃതരാ യി , അതിനിടയിൽ മുകുന്ദേട്ടൻ പറഞ്ഞു ഈ ഫ്ലാറ്റിൽ മുമ്പൊരു റഷ്യക്കാരി വേശ്യയാണ് താമസിച്ചിരുന്നതെന്നു അവളുടെ പേര് നടേഷാ എന്നാണെന്നും . നേരം കടന്നു പോയി സന്ധ്യയോടടുത്തു ഞങ്ങൾ പത്രവും വായിച്ചിരിക്കുമ്പോൾ കാളിങ് ബെൽ മുഴങ്ങി ഞാൻ ചെന്ന് വാതിൽ തുറന്നു , രണ്ടു പേർ നിൽക്കുന്നുണ്ടായിരുന്നു അതിലൊരാൾ എന്നോട് ചോദിച്ചു നടാഷ ഉണ്ടോ ഞാൻ ഇപ്പൊ വരാം എന്നും പറഞ്ഞു വാതിൽ ചാരി കാര്യം മുകുന്ദേട്ടനോട് പറഞ്ഞു മുകുന്ദേട്ടൻ എന്നോടൊപ്പം വന്നു വാതിൽ തുറന്നു ആഗതരോട് നടാഷ ഉള്ളിലുണ്ട് എന്ന് പറഞ്ഞു ആഗതർ ആദ്യം അകത്തേക്ക് കയറാൻ നോക്കി പിന്നെ സ്ഥലം ശരിയല്ല എന്ന് തോന്നിയ നിമിഷം സ്ഥലം വിട്ടു .മുകുന്ദേട്ടൻ തെറി പറഞ്ഞു അവരെ ഓടിച്ചു . ഞങ്ങൾ ഫ്ലാറ്റിൽ കയറി വാതിലടച്ചു സമയം കടന്നുപോയി . ഞങ്ങൾ ഉറങ്ങാൻ കിടന്നു നേരം പന്ത്രണ്ടോടടുത്തുകാണും കോളിങ്‌ബെൽ ശബ്ദിച്ചു . ആരോ പോയി തുറന്നു ഏകദേശം അഞ്ചോളം അറബികൾ ഫ്ലാറ്റിലേക്ക് കയറി ഒരാൾ വാതിൽക്കൽ നിന്നു. അതിൽ ആറു അറബി ഞങ്ങളുടെ അടുത്തേക്ക് വന്നു പറഞ്ഞു . " ജിബ് ബത്താക " ഞങ്ങൾ ഓരോരുത്തരും അവരവരുടെ രേഖകൾ (ബത്താക) പരിശോധിച്ചു നോക്കുമ്പോൾ അതിലൊരാൾക്കു വിസ തീർന്നിരുന്നു . അയാളെയും കൂടെ കൂട്ടി അദ്ദേഹം ഫ്ളാറ്റിൽനിന്നും ഇറങ്ങി . പിന്നെ അടുത്ത ദിവസം അറിഞ്ഞു ആ ബിൽഡിങിൽ സി ഐ ഡി റെയ്ഡ് നടന്നതാണെന്നു. ഞാൻ ശരിക്കൊന്നു പേടിച്ചു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ