2017 ഫെബ്രുവരി 14, ചൊവ്വാഴ്ച

ഓർമ്മയിലെ ഒരു ചോയ്യോത്തുത്സവം

ഓർമ്മയിലെ ഒരു ചോയ്യോത്തുത്സവം 

പുതിയാപ്പ്‌ എന്ന എന്റെ സ്ഥലം നേരം സന്ധ്യമയങ്ങി .

ചന്ദ്രേട്ടന്റെ വീട്ടിൽനിന്നും  ചെണ്ടമേളത്തിന്റെ അകമ്പടിയോടുള്ള പൂക്കലശം  "ഹോയ് നടോ  ഹോയ് നടോ" എന്ന വിളി ചെണ്ടമേളത്തിന്റെ അലയിൽ  മുങ്ങി യും മുഴങ്ങിയും  പ്രതിഫലിച്ചുകൊണ്ട്  ഘോഷയാത്ര പുറപ്പെട്ടു  ഞാനും എന്റെ കൂട്ടുകാരും അതിനൊപ്പം ചേർന്ന് നടന്നു.

വഴികളിൽ പൂത്തിരിയും പൊട്ടാസുമായി വഴിയിൽ വെളിച്ചം വിതറി കൊണ്ട്  ചോയോത്തു അമ്പലം ലക്ഷ്യമാക്കി ആ ഘോഷയാത്ര നീങ്ങി .

 വഴിയിലെ പുരുഷാരവും കടന്നു അമ്പലത്തിനടുത്തെത്തുമ്പോഴേക്ക് പൂക്കാലശ ത്തെ  എതിരേൽക്കാൻ വേണ്ടി അമ്പലത്തിൽനിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തെയ്യവും കോമരവും ഒപ്പം ഒത്തിരി ജനങ്ങളും ആ വഴിയിലേക്ക് വന്നു.

 എല്ലാവരും കൂടി അമ്പലത്തിലേക്ക് നീങ്ങി.

 അപ്പോഴേക്ക് അമ്പലത്തിന്റെ ഒരുവശത്തെ  പറമ്പിൽ കതിനവെടിക്കു  തീ കൊളുത്തിക്കൊണ്ടു  പൊക്കേട്ടാൻ ഉണ്ടായിരുന്നു.

ഒന്നിന് പിറകെ ഒന്നായി അത് ദിഗന്തങ്ങൾ നടുക്കിക്കൊണ്ട്
പൊട്ടിക്കൊണ്ടിരുന്നു .

 അമ്പലത്തിലേക്ക് പൂക്കലശം തെയ്യത്തിന്റെയും കോമരത്തിന്റെയും അകമ്പടിയോടെ പ്രവേശിച്ചു .

പിന്നെ തെയ്യത്തിന്റെ വെളിപാടാരംഭിച്ചു .

ഞങ്ങൾ അമ്പലത്തിനു പുറത്തായി ഉണ്ടായിരുന്ന  തിരിപ്പിനു അടുത്തുള്ള കളത്തിൽ ഒരുരൂപ വച്ചു .

തിരിപ്പിനെ പറ്റി  പറയുകയാണെങ്കിൽ വട്ടത്തിൽ ഉള്ള ഒരു കട്ടി പലകയിൽ അറ്റത്തു ചുറ്റുമായി ആണി അടിച്ചുറപ്പിച്ചുറപ്പിച്ചിട്ടുണ്ട് അതിനടിയിൽ ഒരു ബെയറിങ്ങും പിടിപ്പിച്ചിരിക്കും താഴിയുള്ള ഒരു പെട്ടിയുടെ പുറത്തുള്ള തണ്ടിൽ ബെയറിങ്ങുള്ള വൃത്താകൃതിയിലുള്ള പലക ഘടിപ്പിക്കുന്നു അതിനടുത്തായി ഒരു കുത്തനെയുള്ള മര ക്കഷണത്തിൽ പ്ലാസ്റ്റിക്കിന്റെ ടങ്‌ ക്ലീനർ വൃത്താകൃതിയിലുള്ള മരകഷണ ത്തിന്റെ  അറ്റത്തുള്ള ആണിയിൽ കടത്തിവച്ചിരിക്കുന്നൂ  .

വൃത്താകൃതിയിലുള്ള മര ക്കഷണം കറക്കി വിട്ടാൽ ടങ്  ക്ലീനിയറിൽ  തട്ടിക്കൊണ്ടു കറങ്ങി എവിടെ നിൽക്കുന്നുവോ ആ ആണി യുടെ ഭാഗത്തുള്ള പലകയിലെ കളത്തിൽ ഏതു നമ്പറാണ് വരുന്നത് അതെ നമ്പറിലാണ് നമ്മൾ പണം വച്ചതെങ്കിൽ നമ്മൾക്ക് ഇരട്ടിക്കിട്ടും.

ഞങ്ങൾക്ക് വച്ചതു നഷ്ടപ്പെട്ടപ്പോൾ   അവിടെനിന്നും ജവാൻ ബാലകൃഷ്‌ണേട്ടന്റെ ചായക്കടയുടെ മുന്നിലൂടെ നടന്നു.

 അപ്പോൾ അദ്ദേഹം ഞങ്ങളെ വിളിച്ചു ചായയും ഉപ്പുമാവും തന്നു.

 നല്ല സ്വാദു ഞങ്ങൾ അത് ആസ്വദിച്ച് കഴിച്ചു.

 അതുകഴിഞ്ഞു  അദ്ദേഹത്തിനോട് യാത്ര ചോദിച്ചു നേരെ അവിടെഅടുത്തായി ഉണ്ടായിരുന്ന  ചട്ടികളിക്കാരുടെ  അടുത്തേക്ക് നീങ്ങി.

ആ കളിയിൽ  മുഴുകി കുറച്ചുസമയം അവിടെ തന്നെ നിന്നു.

ചട്ടികളിയെപ്പറ്റിയാണെങ്കിൽ മണ്ണിൽ ഉറപ്പിച്ചു നിർത്തിയ വെള്ളിത്തളിക അതിൽ വെച്ചിരിക്കുന്ന ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ ഗോളാകൃതിയോ ചതുരവുമല്ലാത്ത  ആറുവശത്തും ഒന്നുമുതൽ ആറുവരെയുള്ള വൃത്തങ്ങൾ   വരച്ച വെള്ളനിറമുള്ള പന്ത്  അതിനടുത്തു അതെ രൂപങ്ങളോടുള്ള ആറ് കളങ്ങൾ .

കളത്തിൽ പണം വച്ചുകഴിഞ്ഞാൽ  പന്ത് ഉരുട്ടിവിടുന്നു അത് കറക്കം എങ്ങനെ  ഏതുരൂപവുമായി നിൽക്കുന്നു അതിന്റെ കളത്തിൽ പണം വച്ച ആൾക്ക് വച്ചതിന്റെ ഇരട്ടി കിട്ടുന്നു .

അതും നോക്കി ഞങ്ങൾ നിന്നു ,

അതിനിടയിൽ ആരോ വിളിച്ചുപറഞ്ഞു "പോലീസ്, പോലീസ് " എന്ന്.

 ഞങ്ങൾ അവിടെനിന്നും സ്ഥലവിട്ടു .

അതുകഴിഞ്ഞു  അറിഞ്ഞു  പോലീസ് ആരെയൊക്കെയോ പിടിച്ചു എന്ന്.

 ഞങ്ങൾ അവിടെനിന്നും സംസ്‌കൃതം സ്കൂളിന്റെ മുറ്റത്തെ  മണ്ണിൽ ഇരുന്നു.

  അവിടെ നാടകം തുടങ്ങാൻ പോവുകയാണെന്ന അനൗൺസ്‌മെന്റ് മൈക്കിലൂടെ മുഴങ്ങി "കോഴിക്കോട് കലിംഗ തീയേറ്റേഴ്സ് അവതരിപ്പിക്കുന്നു നൽക്കവലകൾ,

അടുത്ത രണ്ടു ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നതാണ് ,

ഞാൻ ഇരു ന്നിടത്തുനിന്നും ചുറ്റും ഒന്ന് കണ്ണോടിച്ചു നീളമുള്ള കോളാമ്പി മൈക്കും സ്റ്റേജിന്റെ മുന്നിൽ രണ്ടുവശത്തും മേ ശപ്പുറത്തു വച്ച ബോക്സ് സ്പീക്കറുകളും  അതിലൂടെ ഒഴുകി വരുന്ന നാടക ഗാനം കേട്ട്കൊണ്ട് ഒന്നനങ്ങി  ഇരുന്നു .

  അങ്ങനെ രണ്ടു തവണ ബെൽ  ശബ്ദം മുഴങ്ങി എങ്ങും ഇരുട്ടു പര ന്നു  നാടകം ആരംഭിച്ചു .

 കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളിലും മുഴുകി ഞങ്ങൾ അങ്ങനെ ഇരുന്നു.

 ഏങ്ങും  ശ്മശാനമൂകത എല്ലാവരും  നാടകത്തിൽ മുഴുകി അങ്ങനെ ഇരുന്നു .

 രാത്രി ഒരു മണിയോടെ  നാടകം സമാപിച്ചു.

   അതുവരെ അണഞ്ഞു കിടന്ന വിളക്കുകൾ പ്രകാശം പരത്തിത്തുടങ്ങി .

ഞാൻ ചുറ്റും നോക്കി ആളുകൾ എഴുനേറ്റുകൊണ്ടിരിക്കുന്നു  ഞങ്ങളും എഴുന്നേ റ്റു വീട്ടിലേക്കു തിരിച്ചു ,

 ഇടവഴിയിലെത്തിയപ്പോൾ  ഒരാൾ വീണുകിടക്കുന്ന കണ്ടു ,

ഞങ്ങൾ അവിടേക്കു നടന്നു  ഞാൻ കയ്യിലുള്ള ടോർച്ചു  തെളിച്ചു മുഖത്തേക്ക്  നോക്കി ,

 ആ മുഖം കണ്ടു ഞങ്ങൾ ഞെട്ടി നല്ല പരിചയമുള്ള മുഖം  , ആരാണെന്നോർമ്മ വരുന്നില്ല.

ഞാൻ ആ ഇരിട്ടുനിറഞ്ഞ വഴിയിലൂടെ വീട്ടിലേക്കു നടന്നു . മനസ്സിലൊരു ചോദ്യവുമായി ആരാണത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...