എങ്ങനെയുണ്ടെന്റെ വെട്ടിക്കല്
അന്ന് ഒരു ഞായറാഴ്ചയായിരുന്നുരവി അന്ന് പതിവിലും താമസിച്ചാണ് ഉറക്കമുണർന്നത്.
അയാൾ വേഗം തന്നെ തന്റെ പ്രഭാതകർമ്മങ്ങൾ കഴിച്ചു.
പിന്നെ ആ വീട്ടിൽനിന്നും ഇറങ്ങി അതിനോട് ചേർന്നുള്ള ഇടവഴിയിലൂടെ മുന്നോട്ട് നടന്നു.
അങ്ങനെ അയാൾ ആ വഴിയിലൂടെ റെയിൽ വേ സ്റ്റേഷൻ റോഡിൽ വന്ന് കയറി.
അവിടെ അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്ന ഭാസ്കരേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു .
ആ കടയിൽ ചെന്ന് ഭാസ്കരേട്ടനോട് ഒരു സിഗരറ്റ് പാക്കറ്റും അതോടൊപ്പം ഒരു ലൈറ്ററും വാങ്ങി .
പിന്നീട് ആ സിഗരറ്റ്പാക്കറ്റില്നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ച് ലൈറ്ററെടുത്തു് അതിന്റെ തീ പകർന്ന ശേഷം ഒന്ന് നീട്ടി വലിച്ചു.
ആസ്വദിച്ച് വലിച്ചു പുക ഊതി കൊണ്ടങ്ങനെ നിന്നൂ .
അയാളുടെ ഈ പരിപാടികളെല്ലാം കണ്ടുകൊണ്ട് കടയുടെ മറുവശത്തുള്ള പോലീസ് സ്റ്റേഷന്റെ വരാന്തയിലായി സബ് ഇൻസ്‌പെക്ടർ നിൽക്കുന്നുണ്ടായിരുന്നൂ .
രവി അതൊന്നും ശ്രദ്ധിക്കാതെ ചുറ്റുപാടും നോക്കിക്കൊണ്ട് സിഗരറ്റ് ആസ്വദിച്ചു വലിക്കാൻ തുടങ്ങി ,
അങ്ങനെ യിരിക്കെ സബ് ഇൻസ്‌പെക്ടർ രവിയെ വിളിക്കാനായി ഒരു പോലീസുകാരനെ അങ്ങോട്ടേക്ക് പറഞ്ഞയച്ചു.
പോലീസുകാരൻ രവിയുടെ അടുത്തേക്ക് നടന്നു വന്ന് സബ് ഇൻസ്‌പെക്ടർ വിളിക്കുന്നെന്നു പറഞ്ഞു.
രവി അയാളോടൊപ്പം കൈയ്യിലെ സിഗരറ്റു ഒന്ന് കൂടി ചുണ്ടോടടുപ്പിച്ചു പുകവിട്ട് ലുങ്കിയുടെ മടക്കിക്കുത്തു് അഴിച്ചിട്ടുകൊണ്ട് നടന്നു.
സബ് ഇൻസ്‌പെക്ടർ രവിയോട് ചോദിച്ചു "തങ്ങൾ ഇവിടെങ്ങുമില്ലായിരുന്നു ഇല്ലേ " .
"ഇല്ല സാർ കുറേക്കാലമായി മുംബൈയിലായിരുന്നൂ " രവി എന്ന് മറുപടിയും കൊടുത്തു .
അത് കഴിഞ്ഞു ഇൻസ്‌പെക്ടർ ചോദിച്ചു "പേര് "
രവി മറുപടി പറഞ്ഞു " രവീന്ദ്രൻ , അടുത്ത വീട് ചൂണ്ടി കൊണ്ട് പറഞ്ഞു ആ വീട്ടിലെ നാണു മാഷിന്റെ ചേട്ടന്റെ മകനാ സാർ "
ഇൻസ്‌പെക്ടർ ചോദിച്ചു " ഇവിടുത്തെ നിയമങ്ങൾ മാറിയതറിയുമോ"
രവി സിഗരറ്റു ഒന്നുകൂടി ആഞ്ഞുവലിച്ചു കൊണ്ട് പറഞ്ഞു " ഇല്ല സാർ "
ഇൻസ്‌പെക്ടർ പറഞ്ഞു " ഇവിടെ പൊതു സ്ഥലത്തു പുക വലിക്കാൻ പാടില്ലെന്നറിയുമോ "
രവി മറുപടി പറഞ്ഞു " ഇല്ല സാർ " എന്നും പറഞ്ഞു തന്റെ കയ്യിലെ സിഗരറ്റിലും ഇൻസ്‌പെക്ടറുടെ മുഖത്തുമായി മാറിമാറി നോക്കി.
പിന്നീട് കയ്യിലെ സിഗരറ്റ് കുട്ടി നിലത്തിട്ടു ചെരുപ്പുകൊണ്ട് ചവിട്ടി കെടുത്തി .
ഇൻസ്‌പെക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു " ഇനി ഇതാവർത്തിക്കരുത് , ഇപ്പൊ പൊയ്ക്കോ "
രവി ഇൻസ്പെക്ടറോട് നന്ദിപറഞ്ഞു അവിടെനിന്നും ഇറങ്ങി നടന്നു
നാണുമാഷിന്റെ വീട്ടിലെത്തി .
വീട്ടിൽ ചെന്ന് കയറിയപാടെ പത്രവുമെടുത്തു വരാന്തയിലെ കസേരയിൽ ഇരുന്നുകൊണ്ട് വായന തുടങ്ങി .
അതിനിടയിൽ നാണുമാഷ് വിവരമറിഞ്ഞു അങ്ങോട്ടേക്ക് കയറി വന്നു.
അയാൾ നാണുമാഷോട് ഉണ്ടായ സംഭവത്തെകുറിച്ചു് വള്ളിപുള്ളി വിടാതെ വിവരിച്ചു.
അതിനിടയിൽ നാണുമാഷുടെ ഭാര്യ അങ്ങോട്ടേക്ക് കടന്നു വന്ന് രണ്ടു പേരെയും ഉച്ചഭക്ഷണം കഴിക്കാൻ വിളിച്ചു.
അവർ കാര്യം വേഗം പറഞ്ഞവസാനിപ്പിച്ചു കൊണ്ട് തീൻ മേശ ലക്ഷ്യമാക്കി നടന്നു .
ഭക്ഷണം കഴിച്ചു കഴിഞ്ഞു കുറച്ചുനേരം ഒന്ന് മയങ്ങാനായി രവി മുറിയിലേക്ക് നടന്നു .
ഏകദേശം അഞ്ചു മണിയോടടുപ്പിച്ചു അയാൾ മയക്കത്തിൽനിന്നും ഉണർന്ന് കട്ടിലിൽഎഴുന്നേറ്റിരുന്നൂ .
വേഗം വേഷം മാറി മുറ്റത്തേക്കിറങ്ങി.
അവിടെ മുറ്റത്തിന്റെ ഒരു കോണിൽ നാണുമാഷ് അടക്കയുടെ തോല് പൊളിച്ചുകൊണ്ടു ഇരിക്കുകയായിരുന്നു.
അയാൾ രവിയോട് ചോദിച്ചു "എവിടെക്കാ"
രവി "മനോജന്റെ അടുത്തുവരെ പോകുന്നു വേഗംവരാം എന്ന് മറുപടിയും പറഞ്ഞു.
പടികളിറങ്ങി സുഹൃത്തായ മനോജിന്റെ വീട്ടിലേക്കു നടന്നു .
അയാൾ മനോജന്റെ വീട്ടിൽ ചെന്ന് കയറുമ്പോൾ അവന്റെ സഹോദരിയും മറ്റും തലേദിവസത്തെ മനോജന്റെ അബദ്ധത്തെ പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നൂ .
വീട്ടിലേക്ക് കയറിവരുന്ന രവിയെ കണ്ടപ്പോൾ മനോജന്റെ സഹോദരി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു "എടാ ... മനോജേ.... ഇതാരാ വ ന്നിരിക്കുന്നെന്നു നോക്കിക്കേ"
മനോജ് വീട്ടിനുള്ളിൽ നിന്നും തോളിലൊരു തോർത്തും ഇട്ടുകൊണ്ട് ഇറങ്ങിവന്നു.
അയാളുടെ മുഖത്ത് ഒരു ജാള്യത ദൃശ്യമായിരുന്നൂ .
രവി വരാന്തയിലേക്ക് കയറി അവിടെക്കണ്ട കസേരയിൽ ഇരുന്നു.
അതിനടുത്ത കസേരയിൽ അയാളും ഇരുന്നു .
അയാൾ ചുറ്റും നോക്കിക്കൊണ്ട് കഴിവതും മൗനം പാലിക്കാൻ ശ്രമിച്ചു .
അതിനിടയിൽ മനോജിന്റെ സഹോദരി രവിയുടെ അടുത്ത് വന്നു ചോദിച്ചു "ഇന്നലെ മനോജേട്ടനെ പറ്റിയ പറ്റു അറിഞ്ഞോ"
രവി "ഇല്ല " എന്ന് മറുപടിയും പറഞ്ഞു
പിന്നെ അവർ സംഭവം വിവരിക്കാൻ തുടങ്ങി
"ഇന്നലെ മഴകഴിഞ്ഞു മനോജേട്ടൻ ഇമ്മളെ ട്രെയ്‌നിംഗ്സ്കൂളിന്റെ മുമ്പിക്കൂ ടെ വരുവയായിരുന്നേ,
അപ്പോൾ ഒരു പാവം അമ്മാവൻ പണിസ്ഥലത്തുനിന്നും മോളെ പ്രസവിക്കാൻ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു ബേജാറായി നിക്കുവനേ ,
അപ്പോൾ ഇവന്റെ ഓട്ടോറിക്ഷ അതിലെ വന്നേ ,
ഇവനോട് അമ്മാവൻ വേഗം പോണം മോളെ പ്രസവിക്കാൻ ആശുപത്രീലാക്കീന് എന്ന് പറഞ്ഞു .
ഇവൻ അമ്മാവനെയും കയറ്റി ഓട്ടോറിക്ഷയും കൊണ്ട് പറപറാന്നു .
ഇവൻ അവന്റെ ഓട്ടോറിക്ഷാഓടിക്കുന്നതിന്റെ കഴിവിനെപ്പറ്റിയും മറ്റും പറഞ്ഞു അയാളൊന്നും മിണ്ടാതെ കേട്ടു ,
കൊറേ ഇങ്ങോട്ടെത്തിയപ്പോൾ റോഡിൽ മഴവെള്ളം കെട്ടികിടക്കുന്നത് കണ്ടു.
ഇവൻ അവിടെ നിന്ന് ഒന്ന് വെട്ടിച്ചു എന്നിട്ടൊരു ചോദ്യവും "എങ്ങനെ ഉണ്ട് എന്റെ വെട്ടിക്കല് ന്നു"
കുറേക്കഴിഞ്ഞു പിന്നിൽനിന്നും ഒച്ചയൊന്നും കേൾക്കാതായപ്പോൾ ഇവൻ വണ്ടി സൈഡിലാക്കി നോക്കിയപ്പോൾ അമ്മാവൻ പിന്നിലീല്ല.
അപ്പൊ തന്നെ അവൻ ഓട്ടോറിക്ഷ തിരിച്ചു വിട്ടു വഴിക്കൊന്നുമമ്മാവനെ കണ്ടില്ല .
ഇവൻ അവിടെനിന്നും ആശുപത്രിയിലേക്ക് തിരിച്ചു .
അവിടെ എത്തിയപ്പോൾ അവന്റെ പിന്നിലായി ഒരു അംബാസിഡർ കാറിൽ അമ്മാവനെയും കൊണ്ട് കുറെ ആളുകൾ എത്തി .
പിന്നെ അവൻ അവിടെ നിന്നില്ല , അന്നേരം വന്നു അകത്തു കയറിയതാ ഇന്ന് പുറത്തിറങ്ങിയേ ഇല്ല ."
പിന്നീട് അവിടെ നിന്നും ഒരു കൂട്ട ച്ചിരി ഉയർന്നു .
മനോജ് ചമ്മലിൽ നിന്നും ഉത്ഭവിച്ച ചിരിയോടെ വീടിന്റെ അകത്തേക്ക് കയറി പോയി ഷർട്ട് എടുത്തിട്ട് പുറത്തിറങ്ങി.
അങ്ങനെ അയാൾ രവിയോടൊപ്പം നടന്നു നേരെ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റഫോമിലെ തണൽ മരത്തിന്റെ കീഴിലായുള്ള ഒരു സിമന്റു ബഞ്ചിൽ അവർ ഇരുന്നൂ.
ഓരോ തീവണ്ടികൾ വന്നും പോയും കൊണ്ടിരുന്നൂ .
അങ്ങ് എങ്ങോ കടലിന്റെ ഇരമ്പൽ കേൾക്കുന്നുണ്ട് , നല്ല തണുത്തകാറ്റും കൊണ്ട് ബെഞ്ചിൽ ചാരിയിരുന്നു അങ്ങനെ അയാൾ മയങ്ങിപ്പോയി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ