2017 ഫെബ്രുവരി 22, ബുധനാഴ്‌ച

തിരിത്തിയാടിന്റെ ഓമന

തിരിത്തിയാടിന്റെ ഓമന 

തിരുത്തിയാട് എന്ന ഹരിതാഭമായ മലയോരഗ്രാമം അവിടെ ഓലമേഞ്ഞ ചാത്തുവേട്ടന്റെ ചായക്കട   കുമാരേട്ടന്റെ പലചരക്കുകട . 

അതുപോലെ രാഘവേട്ടന്റെ തുന്നൽക്കടയും ചന്ദ്രേട്ടന്റെ ബാർബർ ഷാപ്പും  പിന്നെ ഒരു സർക്കാർ പള്ളിക്കൂടവും അതിനടുത്തുള്ള തിരുത്തിയാട് പരദേവതാക്ഷേത്രം പൊതുജന ആരോഗ്യ കേന്ദ്രവും  അടങ്ങുന്ന പ്രദേശം. 

 അവിടേക്കു എന്നും രാവിലെയും വൈകീട്ടും ടൗണിലേക്കും തിരിച്ചും ഓടുന്ന  "ദേവി" എന്ന ബസ് ആണ്  ആകെയുള്ള  ഗതാഗതമാർഗ്ഗം.

സർക്കാർപള്ളിക്കൂടത്തിനെ വടക്കു വശത്തായി ഓല മേഞ്ഞ ഒരു കുടിലു കാണാം.  

അതിന്റെ വരാന്ത ചാണകതേച്ചതും ചുറ്റുമതിൽ  മണ്ണ്തേച്ചതുമാണ്   അതാണ് വടക്കേലെ   ലോറൻസ് ചേട്ടന്റെ വീട്.  

ഭാര്യ ത്രേസ്യാമ്മ,   ലോറൻസ് ചേട്ടന്റെ മാതാപിതാക്കളായ കൊച്ചുവറീതും, അന്നാമ്മയും അതുപോലെ അദ്ദേഹത്തിന്റെ മക്കളായ   മൂന്ന് കുട്ടികൾ   മൂത്തമോള്  മോളി  രണ്ടാമത്തെ മകൾ  സാറ  വിദ്യാർത്ഥിനിയാണ്   ഇളയമകൻ  ചാണ്ടി വിദ്യാർത്ഥിയും . പിന്നെ  അഞ്ചു താറാവ്, രണ്ടു പശുക്കൾ ,മൂന്നു കോഴി, അതുപോലെ ജിമ്മി എന്ന  നായ ഇവരാണ് ആ വീട്ടിലെ അന്തേവാസികൾ .

നേരം വെളുത്തു

ത്രേസ്യമ്മ വാതിൽതുറന്നു തലമുടിചുറ്റിക്കെട്ടിക്കൊണ്ടു മുറ്റത്തിറങ്ങി. 

അവർ അവിടെ അടച്ചു വച്ച സിമന്റ് പാത്രത്തിന്റെ മുകളിലായുള്ള മരത്തിന്റെ അടപ്പു വലിച്ചു മാറ്റി.  

മഗ്ഗിൽ വെള്ളം മുക്കിയെടുത്തുമുഖം വിസ്തരിച്ചു കഴുകി. മിച്ചംവന്ന മഗ്ഗിലേ വെള്ളം മുറ്റത്തു കുടഞ്ഞു തെറിപ്പിച്ചു. 

വീടിന്റെ പിന്നിലായി ചാരിവച്ച ഈർക്കിൽ ചൂലെടുത്തു  മുറ്റം തൂക്കാൻ  തുടങ്ങി.  

ലോറൻസ് ചേട്ടൻ എഴുനേറ്റു മുറ്റത്തിറങ്ങി ഇറയത്തു തൂക്കിയിട്ട ടിഫിനിൽനിന്നും കുറച്ചു ഉമിക്കരി കയ്യിലേക്ക് എടുത്തിട്ടു പല്ലു തേക്കാൻ  തുടങ്ങി.
 

ത്രേസ്യമ്മ മുറ്റം തൂക്കുന്നതു  നിറുത്തി ചൂല് വലതു കയ്യിൽ പിടിച്ചു അതിന്റെ അടിഭാഗത്തു  ഇടതു കൈകൊണ്ടു മെല്ലെ തട്ടി കൊണ്ടു അകത്തേക്കു നോക്കി നീട്ടി വിളിച്ചു "മോളീ... എടീ...മോളീ  ..ഈ പിള്ളേരുടെ ഒരു കാര്യം" .

അമ്മച്ചിയുടെ സ്വഭാവം നല്ലവണ്ണമറിയുന്നതു കൊണ്ട് മോളിക്കുട്ടിയും  സാറയും ചാണ്ടിയും കൂടി ഓരോരുത്തരായി കിടക്കയിൽ നിന്നെഴുന്നേറ്റു വരാന്തയിലേക്ക് വന്നു.

ചാണ്ടി വരാന്ത യുടെ മൂലയ്ക്ക് ചാരിയിരുന്നു ഉറങ്ങാൻ തുടങ്ങി.  

മോളി മുഖം കഴുകി  തുടച്ചു തല മുടി പിന്നിൽ ചുറ്റികെട്ടിവച്ചു അകത്തു പോയി പത്രവും എണ്ണയുമായി പശുവിനെ കറക്കാനായി തൊഴുത്തിലേക്കു  നടന്നു. 

സാറ അപ്പച്ചനോടൊപ്പം  ഉമിക്കരിയുമെടുത്തു പല്ലുതേക്കാൻ തുടങ്ങി. അവൾ അതിനിടയിൽ ലോറൻസിച്ചേട്ടനോട് ചിരിച്ചുകൊണ്ട് കണ്ണുകൊണ്ട് അമ്മച്ചിയെക്കാണിക്കുന്നത്  അമ്മച്ചി കണ്ടു.

അവർ തിരിഞ്ഞു നിന്ന് ചൂല് തിരിച്ചുപിടിച്ചു കയ്യിൽ രണ്ടുപ്രാവശ്യം തട്ടി  എന്നിട്ടു സാറയോട് ചോദിച്ചു   "എന്താടി നിനക്ക് വേണ്ടത്   വേഗം പല്ലും തേച്ചു നിന്റെ പണികഴിചു പോവാൻ  നോക്ക്, 

പിന്നെ വരാന്തയുടെ ഒരുകോണിൽ ഇരുന്നുറങ്ങുന്ന ചാണ്ടിയെനോക്കികൊണ്ട് പറഞ്ഞു "എടാ.. എടാ .. ചാണ്ടി എഴുനേറ്റു പോ..  എന്നെ അങ്ങോട്ട് വരുത്തല്ലേ  "


അതിനിടക്ക് പശുവിനെ കറന്നു പാലും കൊണ്ട് മോളി അകത്തു കയറി പോയി കുറച്ചു നിമിഷങ്ങൾക്കകം സഞ്ചിയിൽ പാല് നിറച്ച കുപ്പികളുമായി വീട്ടിൽനിന്നും ഇറങ്ങി,

അമ്മച്ചിയോടു ചോദിച്ചു  "അമ്മച്ചീ ഞാൻ ഇറങ്ങുന്നേ എന്തെങ്കിലും മേടിക്കണോ"  . ത്രെസിയമ്മ "ഒന്നും വേണ്ടാ" മറുപടി പറഞ്ഞു .

അതിനിടയിൽ അകത്തുനിന്നും അന്നാമ്മചേടത്തി   വിളിച്ചു പറഞ്ഞു "എടീ മോളിയേ വരുമ്പോൾ ഇച്ചിരി മുറിക്കാനും അതിയാന് ഒരു കെട്ട് ബീഡിയും വാങ്ങണേ മറക്കല്ലേ"  ത്രേസ്യമ്മ അവരെ കണ്ണുരുട്ടി നോക്കി.മോളി ചിരിച്ചുകൊണ്ട് നടന്നു.   

ഇത് അവളുടെ  ദിനചര്യയുടെ  ഒരു ഭാഗമായിമാറിയിരിക്കുന്നു .എന്നും  രാവിലെയും വൈകീട്ടും പാല് വിതരണം ചെയ്യാനായി  അവൾ അങ്ങാടിയിലേക്ക് ഇറങ്ങും  .


മോളിക്കുട്ടിയെപ്പറ്റി പറയുകയാണെങ്കിൽ   അഞ്ചടി അഞ്ചു ഇഞ്ചു് ഉയരം  വെളുത്തനിറം വട്ടമുഖം ഉണ്ടക്കണ്ണുകൾ കാണാനും കൊച്ചുസുന്ദരിയാണ്
അന്നും  പതിവുപോലെ പാൽകുപ്പികൾ നിറച്ച തുണിസഞ്ചിയുമായി അവൾ കുണുങ്ങിക്കുണുങ്ങിനടന്നുനീങ്ങി . 

വഴിയിൽ കണ്ട ആളുകളോടും മറ്റും ആവശ്യത്തിനു മാത്രം സംസാരിച്ചുകൊണ്ട്  അവൾ നടന്നു.  ചാത്തുവേട്ടന്റെ കടയിൽ പാല്  കൊടുത്തു തലേദിവസത്തെ ഒഴിഞ്ഞ പാൽക്കുപ്പികളും വാങ്ങി അവൾ  വീട്ടിലേക്കുള്ള  താറിട്ട പാതയുടെ ഒരൊരംപിടിച്ചു  നടന്നു. 

പെട്ടെന്ന് എന്തോ അവളെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട് കടന്നുപോയി .


ഇടിയുടെ ആഘാതത്തിൽ  അവൾ " എന്റമ്മച്ചിയേ  എന്നും ഉച്ചത്തിൽ വിളിച്ചുകൊണ്ടു "  റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകൂനയിലേക്കു തെറിച്ചുവീണു.

കയ്യിലുള്ള സഞ്ചിയിലെ കുപ്പിപൊട്ടി കുപ്പിച്ചില്ലുകൾ അവളുടെ കൈകളിൽ തുളച്ചു കയറി.   

അവൾ വേദനകൊണ്ടു പുളഞ്ഞു. 

അതിനിടയിൽ തലപൊക്കിനോക്കിയപ്പോൾ  ഒരു കൂട്ടം ചെറുപ്പക്കാർ  മോട്ടോർസൈക്കിളുമായി തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ട് പോവുന്നത് അവൾ കണ്ടു .  

അവളുടെ നിലവിളികേട്ട്  നാട്ടുകാർ അങ്ങോട്ടേ ക്ക്  ഓടിവന്നു. അവർ ആ  ചെറുപ്പക്കാരെയും അവരുടെ മോട്ടോർസൈക്കിളും  പിടി ച്ചുവച്ചു .

ചിലർ ചേർന്ന് അവളെ പിടിച്ചെഴുന്നേല്പിച്ചു അവളുടെ നെറ്റിയും കയ്യുംകാൽമുട്ടും  രക്തത്താൽ കുതിർന്നിരുന്നു. ചാത്തുവേട്ടന്റെ ഭാര്യ ശാന്ത അവളെ താങ്ങി പിടിച്ചെഴുനേൽപ്പിച്ചു മെല്ലെ നടത്തികൊണ്ടു   അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് യാത്രതിരിച്ചു . 

അധികം ദൂരത്തല്ലാതിരുന്നെങ്കിലും  അവർ   കൈയിലെയും കാല്മുട്ടിലേയും വേദനയാൽ വളരെ വിഷമിച്ചാണ്  അവിടെ  നടന്നെത്തിയത് , അവിടത്തെക്കുള്ള മൺപാതയിലൂടെ  നടന്ന് അവിടെ എത്തി. 

അവിടെ ഹെൽത്ത് സൂപ്പർവൈസറായ ജെസിയും സഹായി പ്രേമിയും ഉണ്ടായിരുന്നൂ. അവർ  മോളിയുടെ  മുറിവുകൾ വൃത്തിയാക്കി മരുന്ന് വച്ച് കെട്ടികൊണ്ടിരുന്നൂ .  ഇതിനിടയിൽ ആരോ പറഞ്ഞറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കരഞ്ഞുകൊണ്ട് ത്രേസിയാമ്മയും ലോറൻസേട്ടനും അവിടെ ഓടിയെത്തി . മരുന്നിന്റെ നീറ്റലും ഗന്ധവും  നിറഞ്ഞ ആ ആരോഗ്യകേന്ദ്രത്തിൽ കുറച്ചു സമയം ചിലവഴിച്ചു  അവർ മോളിയേയും കൂട്ടി വീട്ടിലേക്കു തിരിച്ചു.

അങ്ങാടിയിൽ  ആ ചെറുപ്പക്കാരെയും അവരുടെ മോട്ടോർസൈക്കിളും നാട്ടുകാർ ആ സമയമത്രയും പിടിച്ചുവച്ചിരിക്കുകയായിരുന്നു.  

അതിലൊരുവൻ അവിടെ കൂടിയ എല്ലാവരെയും ആംഗലേയ ഭാഷയിൽ അപരിഷ്‌കൃതമായ വാക്കുകളാൽ മോശമായ രീതിയിൽ അസഭ്യം പറഞ്ഞുകൊണ്ടിരുന്നൂ.


അവനെപ്പറ്റിപ്പറയുമ്പോൾ  മെലിഞ്ഞ രൂപം തലമുടി സന്യാസിമാരെപ്പോലെ നീട്ടിവളർത്തിയിരിക്കുന്നു അങ്ങിങ്ങു കീറിയ നീല ജീൻസ്  മഞ്ഞയിൽ നീല നിറത്തിൽ "How' s My New Style"  എന്നെഴുതിയ T- Shirt  കറുത്തനിറത്തിലുള്ള ശിരോകവചവും  വെള്ള നിറത്തിലുള്ള ഷൂസും.


 കുറച്ചു സമയം നാട്ടുകാരും അവന്റെ സുഹൃത്തുക്കളും അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു  പക്ഷെ  അവൻ അതൊന്നും ശ്രദ്ധിക്കാതെ   അവന്റെ ജൽപ്പനങ്ങൾ തുടർന്നുകൊണ്ടിരുന്നു. 

പെട്ടെന്ന് ആൾക്കൂട്ടത്തിൽനിന്നും ലോറൻസ് ചേട്ടനും  ഒരു ചെറുപ്പക്കാരനും കൂടി  അവന്റെ അടുത്തേക്ക് വന്ന്  അവനെ മോട്ടോർസൈക്കിളിൽനിന്നും തൂക്കിയെടുത്തു തറയിലിട്ടു.

ലോറൻസ് ഏട്ടൻ അവനെ നോക്കികൊണ്ട്‌ ആക്രോശിച്ചു  " ***##  മോനെ ഇനി നീ മിണ്ടിയാൽ ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടിക്കളയും നീ എന്തുവിചാരിച്ചു ഒരു പെൺകുട്ടിയെയും മോട്ടോർസൈക്കിൾ കൊണ്ട് തട്ടിയിട്ട് ഇവിടെ നിന്ന് കുരക്കുന്നോ , കള്ളാ പന്നി, ഇനി നീ മിണ്ടിയാൽ എല്ലാത്തിനെയും കൂടി ഇവിടെ ഇട്ടു ചവിട്ടിക്കൂട്ടും, "


പെട്ടെന്നുള്ള അയാളുടെ ഈ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചു  ആ ചെറുപ്പക്കാരനു കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് മനസ്സിലായത്.  അവൻ മറ്റുള്ളവരെയും നാട്ടുകാരെയും  ദയനീയമായി  നോക്കി എന്നിട്ടു  വലിയവായിൽ കരഞ്ഞുകൊണ്ട് യാചിക്കാൻ തുടങ്ങി .  

അവന്റെ ആ കരച്ചലിന്റെ  രീതിയുംഅവന്റെ രൂപവും  അവിടെ കൂടിയ നാട്ടുകാരിൽ ചിരിപടർത്തി .


അതിനിടയിൽ  ഒരുവൻ മൊബൈലെടുത്തു ആരെയോ വിളിക്കാൻ തുടങ്ങി . നാട്ടുകാരനിലൊരുവൻ അയാളുടെകയ്യിൽനിന്നും ഫോൺ പിടിച്ചു വാങ്ങി.
 അപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു " നോക്കൂ ഞങ്ങൾ  ആരാണെന്നു നിങ്ങൾക്കറിയാമോ  ഞാൻ വിചാരിച്ചാൽ നിങ്ങൾ ഒരാളില്ലാതെ  ജയിലിൽ അടയ്ക്കും "  എന്നും പറഞ്ഞു അവൻ മോട്ടോർസൈക്കിളിൽ ചാരി  ഇരുന്നു .

പെട്ടെന്ന് എവിടെനിന്നോ അവന്റെ മുഖത്ത് ചെവിയിൽ നിന്നും പൊന്നീച്ചപറന്നുപോകുമാറുള്ള ശക്തമായ  പ്രഹരം വന്നു  പതിച്ചു.  

അവൻ വേദനകൊണ്ടു പുളഞ്ഞു .  അപ്പോഴാണ് ആളുകൾ അയാളെ ശ്രദ്ധിച്ചത്  അത് ആ നാട്ടിൽ പുതുതായി വന്നു താമസിക്കുന്ന ജോലിയിൽ നിന്നും വിരമിച്ച പട്ടാളക്കാരനായ പവിത്രനായിരുന്നു , അയാൾ  അനാവശ്യമായി ആരെയും വേദനിപ്പിക്കാറില്ല .

അയാൾ അയാളുടെ ഘനഗംഭീരശബ്ദത്തിൽ അലറി "നീ കുറെ ഉണ്ടാക്കും "


അയാൾ ചെറുപ്പക്കാരെ അവരുടെ  വണ്ടികളിൽ നിന്നും ഇറക്കി.   

അതിലൊരുത്തനെ നോക്കി  ആജ്ഞാപിച്ചു " നിന്റെ അച്ഛന്റെ ഫോൺ നമ്പറിൽ  ഡിയൽചെയ്തു  താ" .


അവൻ അതുപോലെ   ചെയ്തു ഫോൺ അദ്ദേഹത്തിന് കൊടുത്തു  അയാൾ ഫോണിൽ അവിടെ നടന്ന കാര്യങ്ങൾ ഒന്നുപോലും വിട്ടുപോവാതെ അവന്റെ അച്ഛനോട് വിവരിച്ചു,

അച്ഛന്റെ കൈയ്യിൽ നിന്നും ആ ഫോൺ   അവന്റെ  'അമ്മ    പിടിച്ചു വാങ്ങി.  കരഞ്ഞു കൊണ്ട് എന്തുവേണേങ്കിലും ചെയ്യാം ദയവുചെയ്ത് അവരെ വിട്ടയക്കണമെന്ന്  അയാളോട് അപേക്ഷിച്ചു. 

അയാൾ അവരോടു  "ഞാൻ ആളുകളോട് സംസാരിച്ചു നോക്കിയശേഷം തീരുമാനിക്കാം പിന്നെ  ഇവന്റെ  അച്ഛനെയും കൂട്ടി നിങ്ങൾക്ക് ഒന്നിവിടെവരെ വരാമോ സ്ഥലം  തിരിയാട്. അവിടെ  അങ്ങാടിയിൽ വന്നാൽ മതി എന്റെ പേര് പവിത്രൻ എന്നാണ് ഞങ്ങൾ ഇവിടെ കാണും" എന്നും പറഞ്ഞു   ഫോൺ ഡിസ്കണക്ട് ചെയ്തു.

 അവന്റെ കയ്യിലേക്ക് ഫോൺ തിരിച്ചു  കൊടുത്തു . പിന്നീട് അവിടെ കൂടിയ ആളുകളോട്  പറഞ്ഞു  "ഇവന്റെ അച്ഛനും അമ്മയും വരുന്നുണ്ട് അത് കഴിഞ്ഞു തീരുമാനിക്കാം എന്താ"

ആളുകൾ "അതെ.. അതാ ..അതിന്റെ ഒരു ശരി" എന്നും മറുപടി നൽകി.

ചെറുപ്പക്കാരുടെ മുഖത്ത് ഒരു ഭീതി നിഴലിച്ചു . അതിനിടയിൽ പവിത്രൻ ഓരോരുത്തരോടായി അവരുടെ അച്ഛൻ ആരെന്നും എവിടെയാ വീടെന്നും അന്വേഷിച്ചറിയാൻ തുടങ്ങി  .

ഒരാൾ  "എന്റെ അച്ഛന്  ഗൾഫിൽ ബിസിനസ്സ് ആണ്"

അടുത്തവൻ  "എന്റെ അച്ഛൻ സ്കൂൾ മാസ്റ്ററാണ്"
അടുത്തവൻ "എന്റെ അച്ഛൻ പോലീസിൽ സബ് ഇൻസ്‌പെക്ടർ "ആണ്  എന്നും പറഞ്ഞു മുഴുമിപ്പിച്ചു.
 

പിന്നെത്തെ പവിത്രന്റെ  ചോദ്യം "ഇവിടെ നിങ്ങൾ ആരെക്കാണാനാണ്  വന്നത്"

അതിലൊരുവൻ  വിറച്ചുകൊണ്ട് പറഞ്ഞു "അത് ചേട്ടാ.. പ്ലാന്റർ ജോസിന്റെ മകൻ ഞങ്ങളുടെ ഫ്രണ്ടാ അവനെ കാണാൻ മിനിയാന്ന് വന്നതായിരുന്നൂ. അവിടെനിന്നും മടങ്ങുന്ന വഴിയാ "

അതിനിടയിൽ ഒരു വില്ലീസ് ജീപ്പ് അവരുടെ അടുത്ത് വന്നു നിന്നു.  

അതിൽ നിന്നും പ്ലാന്റർ ജോസ് ഇറങ്ങി വന്നു.  പവിത്രൻ നീട്ടി വിളിച്ചു ചോദിച്ചു "അച്ചായൻ എവിടെക്കാ"


 അയാൾ തന്റെ ജുബ്ബയും ശരിയാക്കി സ്വർണ്ണം പൂശിയ കണ്ണട മുഖത്തുനിന്നും ഊരിയെടുത്തു മുണ്ടിന്റെ തലകൊണ്ട് തുടച്ചുകൊണ്ട്  പറഞ്ഞു " പവി.. ഒന്ന് ടൗണിലേക്കിറങ്ങിയതാ "

പിന്നീട് തിരിഞ്ഞു ചെറുപ്പക്കാരോട് ചോദിച്ചു "എന്തുവാ പിള്ളേരെ ഇവിടെനിക്കുന്നെ"

മറുപടി പറഞ്ഞത് പവിത്രനായിരുന്നു "അച്ചായാ ഇവർ വണ്ടിയുമോടിച്ചു വന്നു നമ്മുടെ ലോറൻസ്  അ ച്ചായന്റെ മോളെയും തട്ടി വീഴ്ത്തി പോവാനുള്ള പുറപ്പാടായിരുന്നൂ കാലത്തു  പിടിച്ചു വച്ചതാ ഇതിലൊരുവന്റെ അച്ഛനും അമ്മയും വരുന്നുണ്ടേ അതുകഴിഞ്ഞു വിട്ടയക്കാം .  അച്ചായൻ വിട്ടോ ഇത് ഞങ്ങൾ നോക്കിക്കോളാം"

എല്ലാരോടും "പോയിട്ട് വരാം" എന്നും പറഞ്ഞു അദ്ദേഹം ജീപ്പിൽ കയറി സ്റ്റാർട്ട് ചെയ്തു യാത്രയായി .


ഏതാനും നിമിഷങ്ങൾക്കകം ഒരു കാർ തിരുത്തിയാട് അങ്ങാടിയിൽ വന്നു നിന്നു. 

അതിൽ നിന്നും ഒരു മുപ്പതോടടുത് പ്രായം തോന്നിക്കുന്ന  സ്ത്രീയും ഏകദേശം അമ്പതോടത്തു പ്രായമുള്ള പുരുഷനും ഇറങ്ങിവന്നു.  ആ കാറിനെ ഡ്രൈവർ അങ്ങാടിയിലെ ആദ്യം  കണ്ട കടയിൽ പോയി പവിത്രനെക്കുറിച്ചു അന്വേഷിച്ചു.


 അതുകണ്ടുകൊണ്ടു  നിൽക്കുകയായിരുന്ന പവിത്രൻ അവരുടെ അടുത്തേക്ക് നടന്നു.  എന്നിട്ടു പറഞ്ഞു ഞാനാണ് പവിത്രൻ വരൂ ഇതുവഴിപോവാം.  

ഏകദേശം അഞ്ചോ പത്തോ മിനുട്ട് നടന്നു കാണും അപ്പോൾ ദൂരെയായി ഒരാൾ കൂട്ടം അവരുടെ കാഴ്ച്ചയിൽ തെളിഞ്ഞു വന്നു.

അവർ നടന്നു  നടന്നു അതിനടുത്തെത്തി അപ്പോഴാണ് അവർ കണ്ടത് നാലു മോട്ടോർ സൈക്കിളും അത് ഓടിച്ചിരുന്ന നാലു ചെറുപ്പക്കാരും അവിടെ ഉണ്ടായിരുന്നു.


അതിൽ ഒരാളുടെ അടുത്തേക്ക് അവർ നടന്നു എന്നിട്ടു അവനെ നോക്കിക്കൊണ്ടു ആ സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു "നിന്നെ കൊണ്ടു തീ തിന്നാനാണല്ലോ എന്റെ  വിധി".  അവനും കരയാൻ തുടങ്ങി പിന്നെ "ഇനി ഒരിക്കലും ഈ തെറ്റ് ആവർത്തിക്കില്ലെന്ന്" അവർ നാലുപേരും കരഞ്ഞു പറഞ്ഞു .  

ഇതിനിടയിൽ ആരോ പോയി ലോറൻസ് അ ച്ചായനെയും മോളിയേയും ത്രേസ്സ്യമ്മയെയും കൂട്ടി അവിടേക്കു വന്നു.  മോളി വേദനയും സഹിച്ചുകൊണ്ട് അങ്ങനെ നിന്നു .


പവിത്രൻ അവളെ ചൂണ്ടി കാണിച്ചുകൊണ്ട് അവരോടു പറഞ്ഞു "അവളോട്‌ മാപ്പു പറഞ്ഞിട്ട് പൊയ്ക്കോ".

അത് ആ സ്ത്രീക്കത്ര സുഖിച്ചില്ല  അവർ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു  "അതിന്റെ ഒരാവശ്യവുമില്ല.  മക്കളെ നിങ്ങൾ പൊയ്ക്കോ ".


 പവിത്രൻ കടുത്ത സ്വരത്തിൽ പറഞ്ഞു "എന്നാൽ അവർ പോകുന്നതൊന്ന് ഞങ്ങൾക്ക് കാണണം" .

അപ്പോൾ ആ സ്ത്രീ പറഞ്ഞു "പണമെത്രയാ വേണ്ടതെന്നു പറ അവളോട്‌ മാപ്പുപറയണ്ട കാര്യമൊന്നും ഇല്ല, ഓരോന്നിറങ്ങിക്കോളും ".

അവിടെ കൂടിയ ആളുകളിൽ ഒരുവന്   ഇതുകേട്ട് കലികയറി അയാൾ  ആ സ്ത്രീയെ നോക്കി കൊണ്ട് അട്ടഹസിച്ചു "ഏയ് തള്ളെ ..നിങ്ങളുടെ വിളച്ചിലൊന്നും ഇവിടെ ചിലവാകില്ല  ഏതായാലും പാവങ്ങളല്ലേ പോവട്ടെ എന്ന് ഞങ്ങൾ കരുതിയിരുന്നു അടിച്ചു ഇവറ്റകളുടെ കയ്യും കാലും ഒടിക്കാനറിയാമ്മേലാഞ്ഞിട്ടല്ല .  ഏതായാലും പവിത്രൻ പറഞ്ഞപോലെ അവളോട്‌ മാപ്പു  പറഞ്ഞിട്ട്  പോയാമതി. "

ആ സ്ത്രീ മോളിയുടെ അരികിലേക്ക് നടന്നുവന്നുകൊണ്ട് മുഖത്ത് നോക്കി പുച്ഛത്തോടെ പറഞ്ഞു "എടീ മോളെ ഇവർക്ക് വേണ്ടി ഞാൻ മാപ്പു ചോദിക്കാം ,  പക്ഷെ  അതിനു ഇവരെന്തുപിഴച്ചു റോഡിൽ ഇത് പതിവല്ലേ നിനക്ക് പണമാണ് വേണ്ടതെങ്കിൽ പറ എനിക്ക് ഇവറ്റകളോടൊന്നും പറയാനില്ല  "

അവിടെ കൂടിയിരുന്ന ആളുകൾക്ക് ആ സംസാരരീതി  തീരെ രസിച്ചില്ല തങ്ങളെ തരംതാഴ്ത്തി സംസാരിച്ചതിലുള്ള വെറുപ്പോടെ അവർ ആ സ്ത്രീയെ കോപത്തോടെ അങ്ങനെ നോക്കി.

ആ സ്ത്രീ പറഞ്ഞു " നിങ്ങളെന്തു കരുതി ഞാൻ അവളോട്‌ മാപ്പു ചോദിച്ചതാണെന്നോ "


പവിത്രൻ  തന്റെ മൊബൈൽ ഫോണെടുത്തു കുത്തി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു അവിടെയുള്ള തന്റെ പരിചയക്കാരനായ പോലീസ് ഓഫീസറോട് കാര്യങ്ങൾ വിശദീകരിച്ചു .


കുറച്ചു സമയങ്ങൾക്കകം രണ്ടു പോലീസ് വാഹനങ്ങളിലായി പോലീസുകാരും പവിത്രന്റെ സുഹൃത്തായ പോലീസ്ഓഫീസർ  അങ്ങോട്ട് വന്നു. 

പവിത്രന്റെ സുഹൃത്ത് സാംകുട്ടി പോലീസ് ജീപ്പ് നിറുത്തി അതിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ടിരുന്നൂ .


അദ്ദേഹം അവരുടെ അടുത്ത് വന്നു ചോദിച്ചു "പവി... ഇതാണോ ആ പെൺകുട്ടി ?"


 പവിത്രൻ  പറഞ്ഞു "അതെ , ഇവരാണ് ഞാൻ സൂചിപ്പിച്ച  സ്ത്രീ "


പോലീസ്ഓഫീസർ  ചെറുപ്പക്കാരോട് പറഞ്ഞു " ഇങ്ങോട്ടു മാറി നിൽക്കട " അവർ അതുപോലെ അനുസരിച്ചു.

അതിനിടയിൽ ആ സ്ത്രീ പോലീസ്ഓഫീസർ നോക്കി ചോദിച്ചു  " ഇവരോട് ഇങ്ങനെ പെരുമാറാൻ നിങ്ങൾക്കു ആരാ അധികാരം നൽകിയത് "

അയാൾക്ക് ആ ചോദ്യം അത്ര സുഖിച്ചില്ല
പിന്നെ മറുപടിയായി പറഞ്ഞു " നിന്റെ തന്ത , നീ ഏതാടി   ആരോട് എന്താണ്  സംസാരിക്കുന്നതെന്ന്   ആലോചിച്ചേ  കാര്യങ്ങൾ അവതരിപ്പിക്കാൻ പാടുള്ളൂ "


പിന്നെ പവിയോട് "ഇത് ഒരു നടക്കു പോവില്ല , പവി നീ പറഞ്ഞതു ശരിയാ, ഇത് ഞാൻ നോക്കിക്കോളാം "


പോലീസുകാരുടെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു "  എല്ലാത്തിനെയും തൂക്കിയെടുത്തു വണ്ടിയിൽ കയറ്റു."


പോലീസുകാർ  ചെറുപ്പക്കാരെയും സ്ത്രീയെയും പോലീസ് ജീപ്പിലേക്കു കയറ്റി ഇരുത്താൻ  തുടങ്ങി .


പിന്നീട് പവിത്രനെ നോക്കി പറഞ്ഞു "എടേ...    പവീ...  ഈ മോട്ടോർസൈക്കിൾ കുറച്ചു സമയം ഇവിടെ വച്ചോട്ടെ ,  ഞാൻ ആരെയെങ്കിലും വിട്ട്  എടുപ്പിച്ചു കൊള്ളാം"

പവിത്രൻ മറുപടിയായി " അതിനെന്താ  അത് സുരക്ഷിതമായി ഇവിടെ ഉണ്ടാവും " എന്ന് പറഞ്ഞു.


ലോറൻസേട്ടനെ നോക്കി  മീശപിരിച്ചുകൊണ്ടു പറഞ്ഞു " ലോറൻസ് ഏട്ടാ നമുക്ക്  പിന്നെ കാണാം,
ലോറൻസ് ഏട്ടൻ ചോദിച്ചു " സാറേ താങ്കൾ എബ്രഹാം മാഷെ മോൻ  സാം കുട്ടിയല്ലേ "


ഓഫീസർ ചോദിച്ചു " അപ്പയെ അറിയോ ?"

പിന്നീട് എല്ലാവരോടുമായി  പറഞ്ഞു" എന്നാ  പിന്നെ കാണാം , ഞാൻ പോയിട്ട് വരാം " 


തിരിഞ്ഞു പവിത്രനെ നോക്കി പറഞ്ഞു " പവീ ലോറൻസ് ഏട്ടനേയും കൂട്ടി സമയം കിട്ടുമ്പോൾ ഒന്ന്  വിളിച്ചിട്ടു ക്വാർട്ടേഴ്സിലേക്ക് വാ, പിന്നെ കാണാം "


എല്ലാരും കൂടി അയാളെ സന്തോഷത്തോടെ ജീപ്പുവരെ യാത്രയാക്കി. ജീപ്പിൽ മുന്നിലെ സീറ്റിൽ കയറിയിരുന്ന്  അയാൾ എല്ലാവരെയും കൈപൊക്കി അഭിവാദ്യം ചെയ്തു അവർ തിരിച്ചും.  ജീപ്പ് അവരെയും കൊണ്ട് ആ മലയോരപ്പാതയിലൂടെ മുന്നോട്ടു കുതിച്ചു.  

ജീപ്പിന്റെ പിന്നിലെ സീറ്റിൽനിന്നും ആ  ചെറുപ്പക്കാർ ജ്വലിക്കുന്ന കണ്ണുകളുമായി അവരെ നോക്കി കൊണ്ട് നിന്നിരുന്നൂ .  ആ ജീപ്പ് അകന്നകന്നു ദൂരെയൊരു  പൊട്ടുപോലെയായി മാറി .


കാലങ്ങൾ കടന്നുപോയികൊണ്ടിരുന്നൂ .  

അന്നൊരു ഒരു ഞായറാഴ്ച യായിരുന്നൂ . 

ആ ദാരുണമായ വർത്തകേട്ടുകൊണ്ടാണ് ഗ്രാമം ഉണർന്നത്. 

മോളിക്കുട്ടി ക്രൂരമായ ബലാത്സംഗത്താൽ കൊല്ലപ്പെട്ടു.
ആ വാർത്ത കേട്ട്  ഗ്രാമം നടുങ്ങി. 

ആബാലവൃദ്ധം ജനങ്ങളും ലോറൻസ് ചേട്ടന്റെ വീട്ടിലേക്കും  മൃതദേഹം കിടന്ന റോഡരികിലുള്ള റബര് തോട്ടത്തിലേക്കും പ്രവഹിക്കാൻ തുടങ്ങി. പോലീസ് നായ മണംപിടിച്ചു റബ്ബർ തോട്ടത്തിന്റെ ഉള്ളിലൂടെ എങ്ങോട്ടോ ഓടി.


അന്വേഷണത്തിന് എല്ലാവിധസഹായങ്ങളുമായി പട്ടാളക്കാരൻ പവിയും സുഹൃത്തുക്കളും അവരോടൊപ്പം ഉണ്ടായിരുന്നൂ .


മോളിക്കുട്ടിയുടെ ദുരന്തം ആ കുടുംബത്തിനെപ്പോലെ ആ ഗ്രാമത്തെയും അക്ഷരാർത്ഥത്തിൽ അസ്വസ്ഥമാക്കി.

കാരണം അവൾ ആ ഗ്രാമത്തിന്റെ പ്രിയപുത്രി യായിരുന്നൂ.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...