വിട
എം പി എസ് വീയ്യോത്ത്അന്നൊരു ഞായറാഴ്ചയായിരുന്നൂ നേരം സന്ധ്യമയങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളൂ പ്രേമനും കൂട്ടുകാരും വടകര നാരായണ നഗരം ബസ്സ്സ്റ്റാൻഡിന് പരിസരത്തുകൂടി നടക്കുകയായിരുന്നു . ഇന്ന് റിലീസ് ആവുന്ന മാനത്തെ വെള്ളിത്തേര് എന്ന ചിത്രം കാണണം പിന്നെ പതിവുപോലെ ബസ്സ് സ്റ്റാൻഡിലെ തട്ടുകടയിൽനിന്നും ബ്രെഡും ഓംലറ്റും കഴിച്ചു രാത്രി വീട്ടിലേക്കു പോകണം അതാണ് സ്ഥിരമായ പരിപാടി . അങ്ങനെ ഓരോന്നാലോചിച്ചു നടന്നപ്പോളാണ് അവന്റെ അയൽക്കാരായ ബാബുവേട്ടനെയും ശങ്കരേട്ടനെയും അവിടെയടുത്തായുള്ള ആശുപത്രി ലക്ഷ്യമാക്കി അതിവേഗതയിൽ നടന്നുനീങ്ങുന്നത് കണ്ടത് . അങ്ങനെ അവർ നേരെ അവരുടെ അടുത്തേക്ക് നടന്നൂ, അവിടെ പുറത്തായി ആരെയോ പ്രതീക്ഷിച്ചു നിന്നിരുന്ന ബാബുവേട്ടന്റെ അടുത്തേക്ക് ചെന്ന് അയാൾ കാര്യം തിരക്കി . കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ നടന്ന സംഭവത്തെപ്പറ്റി വിശദമായി പറഞ്ഞുതുടങ്ങി.
" ഇമ്മളെ ചന്ദ്രേട്ടന്റെ ഓള് രാധ ഉച്ചയ്ക്ക് ടി വി ലെ സിലിമ കാണുന്നെനേ, അയിന്റാത്തൊരു സ്ഥലത്തു് ചെറിയ കുഞ്ഞൻ ഒരിത്തീ ന്റെ കയ്യിന്ന് തായ ബീഴുന്നൊരു സീന് ഉണ്ടേനെ മോനെ . അത് കണ്ടോണ്ടിരിക്കുമ്പോ പെട്ടന്ന് രാധേന്റെ പഞ്ചാര അങ്ങ് കൊറഞ്ഞു അതോടെ ഓള ബോധവും പോയി അങ്ങനെ ഞാള് എടുത്ത് ഇബടെ കൊണ്ടോന്നതാ . ഇപ്പൊ ഡോകടർ പറഞ്ഞിക്ക് മെഡിക്കൽ കോളേജില് കൊണ്ടോവാൻ . ആംബുലൻസിന് കാത്തു നിക്കുന്നാ "
അൽപ്പസമയത്തിനകം എടോടി ഭാഗത്തുനിന്നും വന്ന ഒരു ആംബുലൻസ് പാതയോരത്തുള്ള നടപ്പാതയിലൂടെ കയറി ആശുപത്രിയിലേക്ക് കടന്ന് വന്നു. ആശുപത്രിയധികൃതരും നാട്ടുകാരും കൂടി അവരെ ആംബുലൻസിൽ കിടത്തി . ബാബുവേട്ടനും ശങ്കരേട്ടനും അവരുടെ വകയിലൊരു സ്ത്രീയും കൂടി അവരുതേ അടുത്തുള്ള സീറ്റിലായി ഇരുന്നൂ .ബാബുവേട്ടന്റെ കയ്യിൽ ഉയർത്തിപ്പിടിച്ച ഐ വി ഫ്ലൂയിഡ് നി റച്ച ബോട്ടിലിൽനിന്നും തുള്ളികളായി ലായിനി കുഴലിലൂടെ ഒഴുകി രാധേച്ചിയുടെ ഞരമ്പിലേക്ക് കയറിക്കൊണ്ടിരുന്നൂ . രാധേച്ചി ഇതൊന്നുമറിയാതെ കിടക്കുന്നത് വശങ്ങളിലുള്ള ചില്ലുജാലകത്തിലൂടെ അയാൾ നോക്കിനിന്നു , ആ കാഴ്ച അയാളുടെ മനസ്സിനെ നന്നേ നോവിച്ചു . അൽപ്പസമയത്തിനകം അവരെയും വഹിച്ച് ആ ആംബുലൻസ്സ് മെഡിക്കൽ കോളേജ് ലക്ഷ്യമാക്കി ചുവന്ന വെളിച്ചവും വിതറിക്കൊണ്ട് നിലവിളിശബ്ദത്തോടെ യാത്രപുറപ്പെട്ടു . ആ ആംബുലൻസ് ദേശീയപാതയിൽ തിരിഞ്ഞു കയറി കോഴിക്കോട് ഭാഗത്തേക്ക് അതിവേഗം കടന്ന് പോയിക്കൊണ്ടിരുന്നൂ . ആ സംഭവം അയാളുടെ മനസ്സിനെ ഒട്ടൊന്നുമല്ല നോവിച്ചത് . അങ്ങനെ അന്നത്തേക്കുള്ള എല്ലാ പരിപാടികളും അവിടെ ഉപേക്ഷിച്ചു അയാൾ വീട്ടിലേക്കു തിരിച്ചു . വീട്ടിലെത്തി കുറച്ചു സമയം കഴിഞ്ഞപ്പോൾ അയൽവീട്ടിലെ ആരോ പറഞ്ഞാണ് ആ വാർത്ത അയാൾ അറിഞ്ഞത് . രാധചേച്ചി മരിച്ചു , ആ വിവരമറിഞ്ഞു അയാൾ ശരിക്കും ഞെട്ടി. അങ്ങനെ ഓരോന്നാലോചിച്ചു നീറിയ മനസ്സുമായി വരാന്തയിലൂടെ ഉലാത്തുമ്പോൾ വഴിയിലൂടെ നടന്നുനീങ്ങുന്ന ആളുകളിലാരോ ഉച്ചത്തിൽ പറയുന്നത് അയാളുടെ ശ്രദ്ധയിൽ പതിഞ്ഞത് "മെഡിക്കൽ കോളേജിൽ കൊണ്ട്പോകുന്ന വഴിയിൽ വച്ചായിരുന്നു സംഭവം എന്താ ചെയ്യാ ഓള ഭർത്താവു അങ്ങ് ഗൾഫിലാ പിന്നെ മോൻ ബാംഗ്ലൂരാ പഠിക്കുന്നത്, പിന്നെ ആകെ ചെറിയ മോള് ങ്ങട്ടേൽ ഇണ്ടോലോ. എന്തായാലും നാളെയെ അടക്കുണ്ടാവുള്ളൂന്ന തോന്നുന്നേ, ഇപ്പൊ ബോഡി മോർച്ചറിയിൽ ഫ്രീസറിൽ വച്ചിനാ നാളെ ഓൻ വരുമ്പോൾ കോണ്ടേരും "
പ്രേമന്റെ മനസ്സിലൂടെ രാധേച്ചിയുടെ ആ ഓർമ്മകൾ സിനിമയിലൂടെന്നപോലെ കടന്നുപോയിക്കൊണ്ടിരുന്നൂ. പ്രേമൻ കുഞ്ഞായപ്പോൾ എടുത്തുനടന്ന ഫോട്ടോ ഈയ്യടുത്തകാലംവരെ അവരുടെ ആൽബത്തിലുണ്ടായിരുന്നൂ. അതുപോലെ അവന്റെ പഠിപ്പിനും അവരുടെ ഭർത്താവിനോട് പറഞ്ഞു സാമ്പത്തികമായി ധാരാളം സഹായിച്ചിട്ടുണ്ടായിരുന്നൂ . ഇപ്പോഴും സ്വന്തം വീടുപോലെ ഏതുസമയവും അവന് അവിടേക്ക്കയറിചെല്ലാം. അതെല്ലാമോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു . സ്വന്തം കുടുംബക്കാർ പോലും ഒരിക്കലും ഇതുപോലെ ആരെയും സ്നേഹിച്ചുകാണില്ല കാണില്ല. പക്ഷെ ആ ചേച്ചി ഇനിയില്ല ആ ഓർമ്മമാത്രം ബാക്കിയാക്കി രാധേച്ചിയും യാത്രയായി . അവരുടെ വലിയോരു മോഹമായിരുന്നു പ്രേമനു ഒരു ജോലികിട്ടുക എന്നത് . അവന് ജോലികിട്ടിക്കാണാൻ വേണ്ടി അവർ കയറാത്ത അമ്പലങ്ങൾ തന്നെ കുറവാണ് . ആ രാത്രി പ്രേമൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് എങ്ങനെയോ നേരം വെളുപ്പിച്ചെടുത്തു .
അടുത്തദിവസം കാലത്തുതന്നെ പ്രേമൻ രാധേച്ചിയുടെ വീട്ടിലേക്കു യാത്ര തിരിച്ചു . ആ വീടിന് ചുറ്റുമായി കാലത്ത് തന്നെ നിരവധി ആളുകൾ തടിച്ചുകൂടിനിൽപ്പുണ്ടായിരുന്നു . അങ്ങനെ രാധേച്ചിയില്ലാത്ത ആ വീടിന്റെ പടികൾ നടന്നു കയറുമ്പോൾ മനസ്സിന്റെ നീറ്റൽ സഹിക്കവയ്യാതെ അവൻ മെല്ലെ തലയുയർത്തി മാനത്തേക്ക് നോക്കി. മഴമേഘങ്ങളും അവന്റെ മനസ്സിനൊപ്പം വിങ്ങിപ്പൊട്ടാനായി നിൽക്കുന്നതുപോലെ അവനു തോന്നി . അധികം താമസിയാതെ ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ മഴ അതിന്റെ ദുഃഖം ഭൂമിയിലേക്ക് രേഖപ്പെടുത്തിത്തുടങ്ങി. പിന്നെ അതിശക്തമായമഴയായി അത് രൂപാന്തരപ്പെട്ടു . പ്രേമൻ അറിയാതെയാണെങ്കിലും ചി ന്തിച്ചുകാണും പ്രകൃതിക്കു ഇത്രമാത്രം ദുഃഖമെങ്കിൽ എന്തിനാ ദൈവം എന്റെ രാധേച്ചിയെ വേഗം കൊണ്ടുപോയേ .
ഏകദേശം ഏഴുമണിയോടെ രാധേച്ചിയുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വരാനായി ഒരു കൂട്ടർ എയർപോർട്ടിൽ ചെന്നു ച്ചേർന്നൂ. കുറേക്കഴിഞ്ഞു രാധേച്ചിയുടെ ഒരു ബന്ധു പറഞ്ഞാണ് അവരുടെ മകൻ അരുൺ ട്രെയിനിന് വരുന്നുണ്ടെന്നറിഞ്ഞത്. പ്രവീണും കുറച്ചുപേരും കൂടി ടാക്സിവിളിച്ചു അതിൽ കയറി റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു . കുറച്ചു സമയത്തിനകം അവർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു അവിടെയുള്ള കാർ പാർക്കിങ്ങിൽ കാർ നിറുത്തി അവർ ഇറങ്ങി . പിന്നെ നേരെ ട്രെയിനിന്റെ സമയ വിവരത്തെപ്പറ്റി അറിയാനായി ഇൻക്യുറി കൗണ്ടറിനു നേരെ നടന്നു . അടുത്ത് കണ്ട ടിക്കറ്റ് കൗണ്ടറിൽ നിന്നും പ്ലാറ്റുഫോം ടിക്കറ്റും വാങ്ങി പ്ലാറ്റഫോമിലേക്കു നടന്നു . സമയം കടന്നുപോയിക്കൊണ്ടിരുന്നൂ പല ട്രെയിനുകളും അങ്ങോട്ടുമിങ്ങോട്ടുമായി വന്നും പോയും കൊണ്ടിരുന്നൂ. അങ്ങനെയിരിക്കെ റെയിൽവേ സ്റ്റേഷനിലെ മൈക്കിലൂടെ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും വരാൻ പോകുന്ന ട്രെയ്‌നിനെപ്പറ്റിയുള്ള അറിയിപ്പ് വന്നുകൊണ്ടിരുന്നൂ . അവർ അത് ശ്രദ്ധിച്ചു കേൾക്കാനായി കാതോർത്തിരുന്നൂ അപ്പോഴാണ് മനസ്സിലായത് ബാംഗ്ലൂർ ഭാഗത്തുനിന്നും വരുന്ന ട്രെയിനാണ് അതെന്ന്. ആ ട്രെയിനിലാണ് അരുൺ വരുന്നത് പിന്നെ പെട്ടെന്ന് തന്നെ അവർ ഓരോരുത്തരായി പ്ലാറ്റഫോമിലെ പലഭാഗങ്ങളിലായി മാറി മാറി നിന്നു . അല്പസമയത്തിനു ശേഷം ട്രെയിൻ കിതച്ചു വന്ന് പാള ത്തിലുരഞ്ഞു ശബ്ദമുണ്ടാക്കിക്കൊണ്ട് നിന്നു. ദീർഘമായ ആ യാത്ര ട്രെയിനിനെപ്പോലും തളർത്തിയതുപോലെ തോന്നിച്ചു . അവർ ചുറ്റും നോക്കികൊണ്ടിരിക്കുമ്പോൾ മിന്നായം പോലെ ഒരു തല ട്രെയിനിന്റെ വാതിൽക്കൽ ദൃശ്യമായി. അവർ സൂക്ഷിച്ചു ഒന്നുകൂടി നോക്കി അത് അരുണായിരുന്നു . പ്രേമൻ അങ്ങോട്ട് നോക്കി നീട്ടി വിളിച്ചു " മോനെ അരുണേ ", അവൻ ട്രയിനിനുള്ളിലെ തിരക്കിലൂടെ വിഷമിച്ചാണെങ്കിലും പ്ലാറ്റഫോമിലേക്ക് ഇറങ്ങി. അവന്റെ നോട്ടത്തിൽ എന്തോ സംശയം നിഴച്ചിരുന്നത് പോലെ അയാൾക്ക് തോന്നി . അവർ അവന്റെ അടുത്തേക്ക് നടന്ന് കൂട്ടി പ്ലാറ്റഫോമിന്റെ പുറത്തായുള്ള പാർക്കിങ്ങിലേക്ക് നടന്നു. അങ്ങനെ അവർ അവിടെ നിറുത്തിയിട്ട കാറിൽ കയറി രാധേച്ചിയുടെ വീട്ടിലേക്കു പുറപ്പെട്ടു . ആ കാറിനുള്ളിലാകെ ഒരു നിശബ്ദദ കളിയാടിയിരുന്നൂ , അൽപ്പസമയത്തിനകം ആ കാർ് ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നു . അപ്പോഴേക്കും രാധേച്ചിയുടെ ഭർത്താവും രാധേച്ചിയുടെ മൃതദേഹവും അവിടെ എത്തിചേർന്നിരുന്നൂ . ജനക്കൂട്ടം കണ്ടപ്പോൾ ത്തന്നെ അരുണിന്റെ മുഖത്തെ ഞെട്ടൽ അയാൾ ശ്രദ്ധിച്ചു. അവൻ വീട്ടിനകത്തേക്ക് വിങ്ങിപ്പൊട്ടാറായ മുഖവുമായി ഓടി . അവിടെ വെള്ളത്തുണിയിൽ പുതഞ്ഞു കിടത്തിയ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി . അവനാകെ തളർന്നുപോയി പെട്ടെന്ന് അവന്റെ ചുമലിൽ ഒരു കൈത്തലം വന്നു പതിയെ പതിച്ചു . അവൻ തലയുയർത്തി അങ്ങോട്ട് നോക്കി നിറഞ്ഞകണ്ണുകളോടെ്നിൽക്കുന്ന അവന്റെ അച്ഛനെക്കണ്ടപ്പോൾ അതുവരെയുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായി ,അവൻ ആ നെഞ്ചിൽ കിടന്നു വിങ്ങി വിങ്ങി കരഞ്ഞു .
പ്രേമൻ അവിടെനിന്നും നേരെ തെക്കേ പറമ്പിലേക്ക് നടന്നു അവിടെ ഒന്ന് രണ്ടുപേർ രാധേച്ചിയെ ദഹിപ്പിക്കാനുള്ള ചിതയൊരുക്കുകയാണ്. ആറടി ആഴത്തിലുള്ള കുഴിയിൽ രാമച്ചവും തേങ്ങാമടലും ചിരട്ടയും നിരത്തിവച്ചു കൊണ്ട് അവർ ഞങ്ങളുടെ രാധേച്ചിക്ക് മെത്തയൊരുക്കുകയായിരുന്നു അന്ത്യയാത്രയ്ക്കുള്ള മെത്ത . ഇതിനിടയിൽ ഒന്ന് രണ്ടുകുഞ്ഞുങ്ങൾ അതിനരികിലായി എല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ , അതിൽ ഒരു കുഞ്ഞിന്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ ,അത് രാധേച്ചിയുടെ ഇളയ മകളായിരുന്നു. ആ കുഞ്ഞിന്റെ കണ്ണിൽ എന്താണ് അവിടെ നടക്കുന്നത് അറിയാനുള്ള ആകാംഷ അയാൾ കണ്ടു . അതിനിടയിൽ അവളുടെ കൂട്ടുകാരി അടുത്തുവന്ന് പറഞ്ഞു തുടങ്ങി " എടീ ഇത് നിന്റെ അമ്മയെ വച്ച് കത്തിക്കാൻ വേണ്ടിയാ ഒരുക്കുന്നേ" അത് കേട്ട് അയാളുടെ നെഞ്ചോന്നു പിടഞ്ഞു . അങ്ങനെ കുറച്ചു സമയത്തിനകം രാധേച്ചിയുടെ ദേഹം ആ മെത്തയിലേക്ക് കൊണ്ട് വച്ചു മറ്റു ചടങ്ങുകൾ കഴിഞ്ഞശേഷം ചിതയൊരുക്കിയ ആളുകൾ അവിടെക്കൂട്ടിയ തേങ്ങാമടലും രാമച്ചവും ചെളിയും കൊണ്ട് രാധേച്ചിയുടെ ദേഹം പൊതിഞ്ഞു . അല്പസമയത്തിനകം അരുൺ ആ ചിതയ്ക്ക് തീകൊളുത്തി . മഴയുണ്ടായിരുന്നതിനാൽ ഒരു ഷീറ്റ് ആ ചിതയ്ക്ക് മുകളിലായി ആരോ താഴ്ത്തി വലിച്ചുകെട്ടിയിരുന്നൂ . മെല്ലെമെല്ലെ പുകഞ്ഞു തുടങ്ങിയ ആ ചിത അൽപ്പസമയത്തിനകം കത്തിപ്പടന്നുതുടങ്ങി അങ്ങനെ ആ ദേഹം അഗ്നി പതിയെപതിയെ ഏറ്റുവാങ്ങിക്കൊണ്ടിരുന്നൂ. ആ മകൾ ചിത കത്തിയമരുന്നതും നോക്കി മാറിനിന്നു . ഇന്നും അവൾ അമ്മയുടെ് മരണത്തിന്റെ ഷോക്കിൽനിന്നും വിട്ടുമാറിയില്ല, ഇന്നും ആ മുഖത്തു ഒരു ചിരിയുടെ സ്പുരണം പോലും തെളിഞ്ഞിട്ടില്ല . ആ വീട് ഇന്നും ശോകമയമാണ് രാധേച്ചിയുടെ വിടവ് ഇന്നും വലിയ വേദനയായി എല്ലാവരിലും കുടികൊള്ളുന്നൂ . നികത്താനാവാത്ത നഷ്ടമായി പ്രേമനും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ