പത്ര
പരസ്യം
എം പി എസ്
വീയ്യോത്ത്
പത്രത്തിലെ ആ വാർത്തയുടെ തലവാചകം
കണ്ടപ്പോഴാണ് എന്നിലെ ജിജ്ഞാസ ഉണർന്നത്. തുടർന്ന് ഞാൻ ആ വാർത്ത മുഴുവനായും വായിച്ചു
തുടങ്ങി. അത് ഇപ്രകാരമായിരുന്നൂ .
കാണ്മാനില്ല
പണ്ട് ഞാൻ
അറബിക്കടലിലേക്ക് ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞ മഴു കാണ്മാനില്ല. അന്നത്തെ ചീല പ്രത്യേക
സാഹചര്യത്താൽ മഴു വലിച്ചെറിഞ്ഞാണ് കേരളം എന്ന കര കടലിൽനിന്നും രൂപാന്തരം പ്രാപിച്ചത് എന്ന വസ്തുത നിലനിൽക്കവേ . ഇന്ന് എന്റെ ഈ അവസ്ഥയിൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന നാമത്തിനു പോലും കളങ്കം വരുത്തുന്ന വിധമാണ് കാര്യങ്ങൾ കടന്നു പോവുന്നത്. ആയതിനാൽ മഴു തിരിച്ചെടുക്കാനുള്ള പ്രവർത്തനവുമായി ഞാൻ മുന്നോട്ടു പോവുന്നു .
ഇവിടത്തെ മാറി
മാറി വരുന്ന രാഷ്ട്രീയ സാംസ്‌കാരികവുമായ ഭരണം ഈ നാടിൻറെ
നാശത്തിനുള്ള വഴിതെളിച്ചു എന്നുള്ളത് എല്ലാവര്ക്കും അറിയുന്നതാണ് . അവരുടെ
ക്രൂരവും ഭീഭത്സവും ആയ നിലപാടുകളിൽ പലതും ഭയാനകവും
പൈശാചികങ്ങളുമായിരുന്നൂ . അതുപോലെ ജനങ്ങളുടെ വൃത്തിഹീനവും മനുഷ്യത്വരഹിതമായ
ജീവിതാന്തരീക്ഷവും എന്റെ ഈ പ്രവർത്തിയുടെ ആഴം വീണ്ടും കൂട്ടി .
ആയതിനാൽ
എവിടെനിന്നെങ്കിലും മഴുവിനെ സംബന്ധിച്ച സൂചനയോ മറ്റോ നൽകുന്നവർക്ക്
പരമശിവന്റെ ഒപ്പോടുകൂടിയ ഒരു സർട്ടിഫിക്കറ്റും സ്വർണ്ണ നാണയങ്ങളും
നൽകുന്നതായിരിക്കും .
എന്ന്
പരശുരാമൻ
ഒപ്പ്
ഈ വിചിത്രമായ
പരസ്യം എന്നിൽ ചിരിക്കു പകരം എന്നിലെ ചിന്തയാണ് ഉണർന്നത് .
നമ്മുടെ
നാട്ടിലെ പ്രകൃതിയും അതിന്റെ സൗകുമാര്യതയും ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു
വിഘാതമായിനിൽക്കുന്ന എല്ലാ മത രാഷ്ട്രീയ സാംസ്ക്കാരിക ശക്തികളെയും ഒരു നിമിഷത്തേക്കെങ്കിലും ഞാൻ വെറുത്തു .
നിങ്ങളൊന്നാലോചിച്ചു
നോക്കൂ പരശുരാമൻ തന്റെ മഴുവും കണ്ടെടുത്ത് തിരിച്ച്പോയാൽ നമ്മളും ഓർമ്മകളും കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങും ശരിയല്ലേ .
ഞാൻ ഇവിടെപ്പറഞ്ഞത്
സാങ്കല്പികമാണെങ്കിലും ചിന്തിക്കാനുള്ള എന്തോ ഒന്ന് അതിലുണ്ട് എന്ന്
തോന്നുന്നു ശരിയല്ലേ. നമ്മുടെ പ്രകൃതിയെ തിരിച്ചു പിടിച്ചു പ്രകൃതി ക്ഷോഭത്തിന്റെ ഇരകളാകാതെ
സ്വയം നാം കാക്കുക തന്നെ വേണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ