കാക്കോത്തി
ഉച്ചയൂണും കഴിഞ്ഞു അയാൾ ഉമ്മറത്തേ മര ബെഞ്ചിൽ കാലുകൾ നീട്ടിവച്ചു വരാന്തയിലെ കഴുക്കോലിന്റെ
മുകളിലൂടെ ഓടിനടക്കുന്ന അണ്ണാൻകുഞ്ഞിനേയും നോക്കി കിടന്നു. അതിനിടയിൽ എപ്പോഴോ കർണ്ണകഠോരമായ ശബ്‌ദത്തോടെ കൂർക്കം വലിയോടെ ഉച്ചയുറക്കത്തിലേക്കു
പ്രവേശിച്ചു .
അപ്രതീക്ഷിതമായ ആ ശബ്ദം അയാളുടെ ഉറക്കത്തിന് ഭംഗം വരുത്തി .
അയാൾ മനസ്സില്ലാമനസ്സോടെ ഉറക്കം മതിയാക്കി എഴുന്നേറ്റിരുന്ന് മുറ്റത്തേക്ക് നോക്കി.
"അമ്മാ ... അമ്മാ ...ഇവിടെ ആരുമില്ലേ ..."
എന്നും പറഞ്ഞുകൊണ്ട് തോളിൽ ഞാന്ന്
കിടക്കുന്ന തത്തക്കൂടു മായി ഒരു നാടോടി സ്ത്രീ നിൽക്കുന്നു.
അയാൾ തല മേലോട്ടാട്ടിക്കൊണ്ട് അവരോടു ചോദിച്ചു
" ഹും...എന്ത് വേണം? "
അവർ വിളിച്ചു പറഞ്ഞു " സാമീ .. തത്തേ കൊണ്ട് ഒര്
ചീട്ടെടുങ്ങോ ...നിജമേ പേസും പൊഴി ശൊല്ലമാട്ടേ .. "
അതികേട്ടുകൊണ്ടു അകത്തുനിന്നും മുടിയും ചു റ്റിക്കെട്ടിക്കൊണ്ട് ഭാര്യ അനിതയും മകൾ സ്വപ്നയും ഇറങ്ങിവന്നു.
സ്വപ്ന അയാളുടെ അടുത്ത് വന്നു ബെഞ്ചിൽ ഇരുന്നു
കഴുത്തിലൂടെ കയ്യിട്ട് അമ്മയെനോക്കി .
അനിത അയാളെ നോക്കി ചിരിച്ചുതലയാട്ടിക്കൊണ്ട്
സമ്മതം ചോദിച്ചു.
അയാൾ സ്വപ്നയുടെ മുഖത്തേക്ക് നോക്കി . അവൾ
ചിരിച്ചുകൊണ്ട് പറഞ്ഞു " നല്ല അച്ഛനല്ലേ ഈ ഒരുപ്രാവശ്യം പ്ളീസ്" അയാളുടെ
മുഖത്ത് പുഞ്ചിരി പ്പടർന്നു .
അയാൾ പുഞ്ചിരിച്ചുകൊണ്ട് "ഹും
" എന്ന് ശബ്ദമുണ്ടാക്കി സമ്മതവും നൽകി ക്കൊണ്ടു ബെഞ്ചിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങി.
സ്വപ്ന അയാളെ ചേർത്തുപിടിച്ചു കൊണ്ടു
പറഞ്ഞു" എന്റെ പുന്നാര അച്ഛനാ".
അയാൾ ചിരിച്ചുകൊണ്ടു എഴുന്നേറ്റു അകത്തേക്ക് നടന്നു .
ആ നാടോടിസ്ത്രീയോട് ഇപ്പൊ വരാം എന്ന്
പറഞ്ഞു അനിത യും അയാളെ പിന്തുടർന്നു .
അയാൾ അവരോട് "പണം വേണ്ടിവരും ഇല്ലേ
...ഷിർട്ടിന്റെ പോക്കറ്റിന്ന് എടുത്തോ "എന്നും പറഞ്ഞു അവിടെക്കണ്ട
കസേരയിൽ ഇരുന്നു ടി വി ഓൺ ചെയ്‌തു.
അനിത ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും
പണവുമെടുത്തു ബ്ലൗസിന്റെ ഉള്ളിലേക്ക് തിരുകികൊണ്ടു വരാന്തയിലേക്കു നടന്നൂ .
വരാന്തയിലേക്കുള്ള കൽപടവിന്റെ ഒരു വശത്തായി ആ
നാടോടിസ്ത്രീയും അതിനടുത്തായി സ്വപ്നയും ഇരുന്നൂ .
നാടോടിസ്ത്രീ അവരുടെ തോളിലുണ്ടായിരുന്ന തത്തക്കൂട്
വരാന്തയുടെ ഒരു വശത്തായി വച്ചു .
ആ സ്ത്രീ തത്തക്കൂടിനോടൊപ്പമുള്ള ഒരു
കള്ളിതുറന്നു അതിൽ നിന്നും ചീട്ടുകൾ എടുത്തു തറയിൽ വിരിച്ച തുണിക്കഷണത്തിൽ നിരത്തി.
അതിനുശേഷം ആ തത്തക്കൂടിന്റെ മുന്നിലായുള്ള വാതിൽ ഒരു
വശത്തേക്ക് തുറന്നു. അതിൽ നിന്നും ഒരു തത്തമ്മ കുണുങ്ങിക്കുണുങ്ങി ഇറങ്ങി വന്നു.
ആ തത്തമ്മ ചുറ്റിലും തലചെരിച്ചുനോക്കികൊണ്ടിരുന്നപ്പോൾ
ആ സ്ത്രീ വിരൽ ചീറ്റിന് നേരേ നീട്ടിക്കൊണ്ടു പറഞ്ഞു " എൻ
രാസാത്തി.. ഇന്ത അമ്മാവുക്ക് ഒര് നല്ല ശീട്ടെടുത്ത് കൊടുങ്കമ്മാ "
തത്തമ്മ കുറച്ചു സമയം ചീട്ടിനടുത്തുനിന്ന് തല ഇരുവശവും
തിരിച്ചു നോക്കിയശേഷം ഒരു ചീട്ട് കൊത്തിയെടുത്തു ആ സ്ത്രീയുടെ കൈയിൽ വച്ചുകൊടുത്ത്
കൂട്ടിനകത്തേക്കു ഓടിക്കയറി.
ആ സ്ത്രീ കൂടിന്റെ വാതിൽ അടച്ചുകൊണ്ട്
കൈവെള്ളയിലെ ചീട്ട് എടുത്തു തുറന്നുനോക്കി. അതിൽ ശ്രീരാമന്റെയും ലക്ഷ്മണനെയും
സീതയുടെയും ഹനുമാന്റെയും ചിത്രമാണ്
ഉണ്ടായിരുന്നത്.
അതിൽ നോക്കി ആ സ്ത്രീ ഓരോരോകാര്യങ്ങൾ പറഞ്ഞു തുടങ്ങി.
അനിതയും സ്വപ്നയും ആ സ്ത്രീ പറയുന്ന കാര്യങ്ങൾ
കേട്ട് ആശ്ചര്യത്തോടെ ഇരുന്നു .
ആ അത്ഭുതം അവരുടെ കണ്ണുകളിൽ ഒരു തിളക്കത്തിൽ വ്യക്തമായി കാണാമായിരുന്നൂ .
സ്ത്രീ കാര്യങ്ങൾ പറഞ്ഞു തീർന്നപ്പോൾ
സന്തോഷത്തോടെ യാത്രയാക്കാൻ അവർ മറന്നില്ല .
അനിതയും സ്വപ്നയും വീട്ടിനകത്തേക്ക് കയറി അയാളോട്
അത്ഭുതത്തോടെ പറഞ്ഞു " ആ സ്ത്രീ പറഞ്ഞതെല്ലാം ഞങ്ങളുടെ കാര്യത്തിൽ വളരെ ശരിയാണ്
, എത്ര കൃത്യമായാണ് അവർ എല്ലാ കാര്യങ്ങളും പ്രവചിച്ചത്,
"
അയാൾ ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല .
സ്വപ്ന പറഞ്ഞു " എന്റെ കല്യാണം അടുത്ത്
നടക്കുമെന്നും വിദേശത്തു് പോകുമെന്നും പറഞ്ഞു, അച്ഛൻ വിശ്വസിക്കണ്ട , ഞങ്ങൾക്ക് വിശ്വാസമാ, നല്ല സ്ത്രീയാ അച്ഛൻ പോലീസായതുകൊണ്ടാ ആരെയും വിശ്വാസമില്ലാത്തെ "
അയാൾ പറഞ്ഞു " അങ്ങനെ പക്ഷിശാസ്ത്രക്കാരി കാരണം
ഒരു വഴക്കിനു ഞാൻ നിന്നോടില്ല , ഞാനും വിശ്വസിക്കുന്നു നിന്റെ സുഖമുള്ള ആ
വിശ്വാസത്തെ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ